'കുബേര' പരാതി ഒടുവിൽ ഫലം കണ്ടു: ഇസ്മായിലിന്റെ മരണത്തിൽ ബോബി ചെമ്മണ്ണൂരിനെ ഒന്നാം പ്രതിയാക്കി ആത്മഹത്യാ പ്രേരണക്ക് കേസെടുത്തു; മകളെ വിവാഹം കഴിപ്പിച്ചയച്ച വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ ജൂവലറിക്കാരുടെ 'ഗുണ്ടാസംഘ'ത്തിലെ അഞ്ച് പേർക്കെതിരെയും കേസ്
എം പി റാഫി
തിരൂർ: വട്ടത്താണി കെ.പുരം പാട്ടശ്ശേരി വീട്ടിൽ ഇസ്മായീലിന്റെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ പ്രമുഖ ജൂവലറി ഗ്രൂപ്പായ ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസ് കേസെടുത്തു. ചെമ്മണ്ണൂർ ജൂവലറി മാനേജ്മെന്റിനെതിരായാണ് തിരൂർ പൊലീസ് കേസെടുത്തിരികുന്നത്. മാനേജ്മെന്റ് തലവനെന്ന നിലയിൽ കേസിൽ ബോബി ചെമ്മണ്ണൂരിനെ ഒന്നാം പ്രതിയാകും. ചെമ്മണ്ണൂർ ജൂവലറിക്കാരുടെ ഭീഷണിയാണെന്ന് കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകിയോടെയാണ് ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തത്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് ജൂവലറി മാനേജ്മെന്റിനെതിരെ കേസെടുത്തത്. ജുവലറി മാനേജർ ജമേഷ് എന്നിവരുൾപ്പടെ ആറു പേർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മരിച്ച ഇസ്മയിലിന്റെ മകളുടെ ഭർതൃ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയവരാണ് കേസിൽ പ്രതികളായിരിക്കുന്നത്. ഇവരെത്തിയ വാഹനത്തിന്റെ ഡ്രൈവറേയും കേസിൽ പ്രതിചേർക്കും.
സംഭവത്തിൽ ജുവലറി അധികൃതർക്കെതിരേ ആത്മഹത്യാ പ്രേരണ പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ പരാതി നൽകിയിരുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദൻ, ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല, മനുഷ്യാവകാശ സംരക്ഷണ സമിതി, തിരൂർ സബ് ഇൻസ്പെക്ടർ വിശ്വനാഥൻ കാരയിൽ തുടങ്ങിയവർക്കാണ് മരിച്ച ഇസ്മയിലിന്റെ കുടുംബം പരാതി നൽകിയത്.
ഇസ്മായിൽ ജൂവലറിയിൽ എത്തി ആത്മഹത്യ ചെയ്തതിന്റെ തലേദിവസം ചെമ്മണ്ണൂരുകാർ തലേദിവസം മകളുടെ ഭർതൃവീട്ടിൽ വന്നു ഭീഷണിപ്പെടുത്തിയിരുന്നതായും ഇത് ഇസ്മായീലിനും കുടുംബത്തിനും മാനസിക പ്രയാസം സൃഷ്ടിച്ചിട്ടുണ്ടെന്നും ഭാര്യും മക്കളും നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് സംഭവത്തിൽ ആത്മഹത്യാ പ്രേരണ നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കി ബന്ധുക്കൾ പരാതി നൽകിയത്.
ഈ സംഭവം മകളുടെ വീട്ടുകാർക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കിയതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ മനംനൊന്താണ് തന്റെ ഭർത്താവ് ജീവനൊടുക്കിയതെന്ന് ഇസ്മയലിന്റെ ഭാര്യ പറയുന്നു. ഇസ്മയിൽ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ തലേദിവസം ജൂൺ 12 ന് വൈകുന്നേരം നാലിന് മകൾ സുമയ്യയുടെ ഭർത്താവ് പാട്ടശ്ശേരി അബ്ദുറഹിമാന്റെ ചെമ്മാട് കൊടിഞ്ഞിയിലുള്ള വീട്ടിൽ ബോബി ചെമ്മണ്ണൂർ ജൂവലറിയിലെ യൂണിഫോം ധരിച്ച ആറുപേർ എത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
രണ്ടു സ്ത്രീകളുൾപ്പടെയുള്ള സംഘം ബോബി ചെമ്മണ്ണൂരിന്റെ ലോഗോ പതിച്ച കറുത്ത ഇന്നോവയിലായിരുന്നു എത്തിയത്. തുടർന്ന് ഗുണ്ടാസംഘങ്ങളെ പോലെ പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് അയൽവാസികളും നാട്ടുകാരും കേൾക്കെ ആയിരുന്നെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തന്റെ ഭർത്താവ് ഇസ്മായിൽ മനം നൊന്ത് ആത്മഹത്യ ചെയ്യാൻ ഇടയായതെന്ന് ഭാര്യ ഷഹീദ പരാതിയിൽ പറയുന്നു. മരിക്കാൻ ഇടയായ സാഹചര്യം സൃഷ്ടിച്ച ബോബി ചെമ്മണ്ണൂരിനും ജീവനക്കാർക്കും എതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്ത് നിയമനടപടികൾ സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
ഇസ്മായീൽ മരണപ്പെട്ട് മൂന്നു ദിവസം പിന്നിട്ടിട്ടും ജൂവലറി അധികൃതരിൽനിന്നും യാതൊരു വിധ സഹായമോ പൊലീസിന്റെ ഭാഗത്ത് നിന്നും നിയമ നടപടികളോ ഉണ്ടായിട്ടില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ ബന്ധുക്കൾ പരാതി നൽകിയതോടെ ബോബിക്കെതിരെ കേസെടുക്കുകയായിരുന്ന.ു തീകൊളുത്തിയ ദിവസം ജൂവലറി മാനേജർ നൽകിയ പരാതിയിൽ ജൂവലറിക്ക് നാശനഷ്ടം ഉണ്ടാക്കിയെന്നു കാണിച്ച് ഇസ്മായീലിനെതിരേ പൊലീസ് മിനുട്ടുകൾക്കകം കേസെടുത്തിരുന്നു.
എന്നാൽ പ്രേരണക്കുറ്റത്തിന് വ്യക്തമായ തെളിവുകൾ ചൂണ്ടിക്കാട്ടി പരാതിപ്പെട്ടിട്ടും പൊലീസ് ആദ്യം കേസെടുക്കാൻ മടിക്കുകയായിരുന്നു. എന്നാൽ വിഷയത്തിൽ വി എസ് അച്യുതാനന്ദൻ അടക്കമുള്ളവർ ഇടപെടുമെന്ന ഘട്ടത്തിലണ് പൊലീസ് കേസെടുത്തത്. വിവാഹ ചടങ്ങുകൾക്കും മറ്റുമായി ബോബി ചെമ്മണ്ണൂർ ജൂവലറിയിലേക്ക് ആളെ പിടിക്കാൻ വൻ മാഫിയകൾ തന്നെ പ്രവർത്തിച്ചിരുന്നു. ബന്ധങ്ങൾ ചൂഷണം ചെയ്ത് ആൺപെൺ വ്യത്യാസമില്ലാതെയാണ് ചെമ്മണൂരിന്റെ കമ്മീഷൻ ഏജന്റുമാർ ഇതിനായി ഇറങ്ങിത്തിരിച്ചിട്ടുള്ളത്.
മുന്നൂറിലധികം സ്ത്രീകൾ ഒരു ബ്രാഞ്ചിൽ മാത്രം കമ്മീഷൻ ഏജന്റുമാരായി ജോലി ചെയ്യുന്നുണ്ട്. മലബാർ ഭാഗങ്ങൾ കേന്ദ്രീകരിച്ചു ചെമ്മണ്ണൂർ ജൂവലറി പോലുള്ള പ്രമുഖ ജൂവലറിക്കാർ സ്വർണം യഥേഷ്ടം വിറ്റഴിക്കുന്നത് ഇത്തരം ഏജന്റുമാരിലൂടെയാണ്. വിവാഹം നടക്കാൻ സാധ്യതയുള്ള വീടുകളിലെ പരിചയക്കാരുമായി ഇവർ ആദ്യമേ കച്ചവടം ഉറപ്പിക്കും. പരാധീനതകളുള്ള വീടുകളാണെങ്കിൽ പണം ഒരു വിഷയമാക്കേണ്ടെന്നും അഡ്വാൻസ് കൊടുത്ത ശേഷം കിട്ടുന്നതിനനുസരിച്ച് അടച്ചാൽ മതിയെന്നുമുള്ള ഉപാധികൾ വീട്ടുകാർക്കു മുമ്പിൽ വയ്ക്കും.
ഇതിൽ വീട്ടുകാർ ഏജന്റിനെ വിശ്വസിച്ച് അഡ്വാൻസ് തുകയായി ലക്ഷങ്ങൾ നൽകാൻ തയ്യാറാകുന്നതോടെ ബ്ലേഡിനേക്കാൾ വലിയ കുരുക്കിൽ അകപ്പെടും. വിവാഹത്തിനായി സ്വർണം കിട്ടാനുള്ള വ്യഗ്രതയിൽ ആളുകൾ അകപ്പെടുന്ന തട്ടിപ്പിന്റെ വ്യാപ്തി പലപ്പോഴും മനസിലാകാറില്ല. സ്വർണത്തിന്റ നിലവാരപരിശോധനയോ മറ്റ് അന്വേഷണങ്ങളോ നടത്താറില്ല. ബ്ലാങ്ക് ചെക്കും മുദ്ര പത്രവും ഒപ്പിട്ട് നേരത്തെ കസ്റ്റമറിൽ നിന്നും വാങ്ങിയിട്ടുണ്ടാകും. അവധി തെറ്റിയാൽ അമിത ചാർജും പണിക്കൂലി ഇനത്തിൽ കൊള്ളപ്പലിശയും ഈടാക്കും. ഇത്തരത്തിൽ സ്വർണം ഇടപാട് നടത്തിയാൽ പണം തിരികെ വാങ്ങാനും വീട്ടിൽ പോയി ഭീഷണിപ്പെടുത്താനും പ്രത്യേകം ടീമിനെ തന്നെ ജൂവലറി തീറ്റിപോറ്റുന്നുണ്ട്.
ശനിയാഴ്ച രാവിലെ 11ന് തിരൂരിലെ ബോബി ചെമ്മണ്ണൂർ ജൂവലറിയിൽ ഇസ്മായീലെത്തിയതു തനിക്കനുവദിച്ച അവധി ഒരുമാസം കൂടി നീട്ടി നൽകണമെന്ന് അപേക്ഷിക്കാനായിരുന്നു. കുടുംബ സ്വത്തായി ഉമ്മയുടെ പേരിലുള്ള ഭൂമി വിൽപന നടത്തുന്നതിനായിട്ടാണ് ഇസ്മായീൽ സാവകാശം തേടിയത്. ഇസ്മായീലിന്റെ സഹോദരൻ മരണപ്പെട്ടിട്ട് ഒരുമാസം തികയുന്നേയുണ്ടായിരുന്നുള്ളൂ. ഇതായിരുന്നു ഇസ്മായീൽ ഒരു മാസം കൂടി ആവശ്യപ്പെടാനുണ്ടായ കാരണം. എന്നാൽ ജൂവലറിക്കാർ ഒരു ദാക്ഷിണ്യവും കാണിക്കാതെ ഇസ്മായീൽ താമസിക്കുന്ന വീടും സ്ഥലവും എഴുതിവാങ്ങുമെന്നും പണം തന്നില്ലെങ്കിൽ ജീവിക്കാൻ സ്വൈര്യം തരില്ലെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു.
സംസ്ഥാനമനുഷ്യാവകാശസംരക്ഷണകേന്ദ്രം ജനറൽ സെക്രട്ടറി ജോയ് കൈതാരം ഇസ്മായീലിന്റെ വീട്ടിൽ ഇന്നലെ സന്ദർശനം നടത്തിയിരുന്നു. സംഭവത്തിൽ കടുത്ത മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്നും മരിക്കാൻ ഇടയാക്കിയത് ജൂവലറിക്കാരുടെ ഇടപെടലാണെന്നും അദ്ദേഹം സന്ദർശനത്തിനു ശേഷം മറുനാടൻ മലയാളിയോടു പറഞ്ഞു.
Stories you may Like
- ബ്രിട്ടനിൽ പ്രശസ്തനായ എഴുത്തുകാരനും ടി വി അവതാരകനുമായ മലയാളിയുടെ കഥ
- മരണം ആഘോഷിക്കുന്ന നേതാവ്! ഹമാസ് തലവൻ ഇസ്മായിൽ ഹനിയ ഞെട്ടിപ്പിക്കുമ്പോൾ
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്
- ബോബി ഡിയോളിനെ ചുംബിച്ച് ആരാധിക; സ്തബ്ധനായി താരം; വീഡിയോ വൈറൽ
- ഓപ്പറേഷൻ തിയറ്ററിലെ വേഷത്തിൽ രാഷ്ട്രീയ തീരുമാനം എടുക്കേണ്ട വിഷയമല്ല
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍