Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏഴുദിവസം നീണ്ടു നിൽക്കുന്ന ആത്മാവിനെ സ്വതന്ത്രമാക്കുന്ന ചടങ്ങിന് ശേഷം പുനർജ്ജനിയിൽ വിശ്വാസം ഉറപ്പിച്ചു; ബാധ് തപസ്യയിലേക്ക് വിരൽ ചൂണ്ടുന്ന തെളിവുള്ളത് ഭാട്ട്യയുടെ ഡയറിക്കുറിപ്പിൽ; ശാന്തി ലഭിക്കാനായി ഹരിദ്വാറിൽ പോയി പൂജകൾ ചെയ്യാൻ പിതാവിന്റെ ആത്മാവ് തന്നോട് ആവശ്യപ്പെട്ടിരുന്നതായു ലളിത് ഭാട്ട്യയുടെ കുറിപ്പ്; ബുരാരിയിൽ കൂട്ട ആത്മഹത്യയ്ക്ക് കാരണം അന്ധവിശ്വാസം തന്നെ; ഡയറിയിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഏഴുദിവസം നീണ്ടു നിൽക്കുന്ന ആത്മാവിനെ സ്വതന്ത്രമാക്കുന്ന ചടങ്ങിന് ശേഷം പുനർജ്ജനിയിൽ വിശ്വാസം ഉറപ്പിച്ചു; ബാധ് തപസ്യയിലേക്ക് വിരൽ ചൂണ്ടുന്ന തെളിവുള്ളത് ഭാട്ട്യയുടെ ഡയറിക്കുറിപ്പിൽ; ശാന്തി ലഭിക്കാനായി ഹരിദ്വാറിൽ പോയി പൂജകൾ ചെയ്യാൻ പിതാവിന്റെ ആത്മാവ് തന്നോട് ആവശ്യപ്പെട്ടിരുന്നതായു ലളിത് ഭാട്ട്യയുടെ കുറിപ്പ്; ബുരാരിയിൽ കൂട്ട ആത്മഹത്യയ്ക്ക് കാരണം അന്ധവിശ്വാസം തന്നെ; ഡയറിയിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹി ബുരാരിയിലെ ഭാട്ട്യ കുടുംബത്തിൽ ആത്മാവിനെ സ്വതന്ത്രമാക്കുന്ന ചടങ്ങുകൾ നടന്നിരുന്നു എന്നു റിപ്പോർട്ട്. കൂട്ട മരണം നടക്കുന്നതിന് ഒരാഴ്ച മുമ്പായി ഏഴുദിവസം നീണ്ടു നിൽക്കുന്ന ആത്മാവിനെ സ്വതന്ത്രമാക്കുന്ന ചടങ്ങ് (ബാധ് തപസ്യ) നടന്നതായി ലളിത് ഭാട്ട്യയുടെ ഡയറിക്കുറിപ്പുകൾ സൂചിപ്പിക്കുന്നു. ലളിത് ഭാട്ടിയ കഴിഞ്ഞ 11 വർഷമായി എഴുതിയിരുന്ന ഡയറിയിലാണ് ഇതിന്റെ സൂചനകളുള്ളത്.ബുരാരിയിൽ നടന്ന കൂട്ട ആത്മഹത്യയുടെ ദുരൂഹതങ്ങൾ ഇനിയും പൂർണ്ണമായി മാറിട്ടില്ല. സി.സി.ടി.വി ദ്യശ്യങ്ങളുടെയും ഡയറിക്കുറിപ്പുകളുടേയും അടിസ്ഥാനത്തിൽ കുടുംബത്തിലെ 11 അംഗങ്ങളും ആത്മഹത്യ ചെയ്തതാണെന്നാണു പൊലീസിന്റെ വിലയിരുത്തൽ.

ഏഴു ദിവസം തുടർച്ചയായി ആൽമരത്തിനു പൂജ ചെയ്യുന്ന ഈ ചടങ്ങ് മരിച്ചു പോയ പിതാവിന്റെ ആത്മാവിനു ശാന്തി നൽകുന്നതിനായാണ് നടത്തുന്നതെന്നും ഡയറിക്കുറിപ്പുകളിൽ പറയുന്നു. ബാധ് തപസ്യ പുരോഗമിക്കുന്നുണ്ട് എന്നും ഇതു കുടുംബത്തിലെ പ്രശ്‌നങ്ങൾക്ക് എല്ലാം ഒരു പരിഹാരമാകും എന്നും ഇതിൽ പറയുന്നു. ഡയറിക്കുറിപ്പിൽ വേറെ നാലുപേരേക്കുറിച്ച് പരാമർശമുണ്ട്. ഇവരുടെ ആത്മാക്കൾക്കും ശാന്തി കിട്ടുന്നതിന് വേണ്ടിയാണ് ചടങ്ങ് നടത്തുന്നതെന്നും ഇതിൽ സൂചിപ്പിക്കുന്നു. സജൻ സിങ്, ഹീര, ദയാനന്ദ്, ഗംഗാദേവി എന്നീ പേരുകളാണ് ഡയറിക്കുറിപ്പിലുള്ളത്. ഇവർ ആരൊക്കെയാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

ചടങ്ങിനിടെ മരിച്ചു പോയ പിതാവ് എത്തി തങ്ങളെയും കുടുംബത്തെ രക്ഷിക്കുമെന്ന് ഭാട്ട്യ കുടുംബം ഉറച്ചുവിശ്വസിച്ചിരുന്നു. 2015 ജുലൈ ഒമ്പതിന് എഴുതിയ ഡയറിക്കുറിപ്പിൽ തനിക്കു ശാന്തി ലഭിക്കാനായി ഹരിദ്വാറിൽ പോയി പൂജകൾ ചെയ്യാൻ പിതാവിന്റെ ആത്മാവ് തന്നോട് ആവശ്യപ്പെട്ടിരുന്നതായി ലളിത് ഭാട്ട്യ കുറിച്ചിട്ടുണ്ട്. ചിലസമയത്ത് തന്നിൽ പിതാവിന്റെ ആത്മാവ് പ്രവേശിക്കാറുണ്ടെന്നു കുടുംബത്തെ ഈയാൾ വിശ്വസിപ്പിച്ചിരുന്നു. 2015 ജൂലൈ ഒൻപതിന് പിതാവെന്ന് അവകാശപ്പെട്ട് എഴുതിയ കുറിപ്പിൽ പ്രതിസന്ധികളും അഭിപ്രായ വ്യത്യാസങ്ങളും അവസാനിപ്പിച്ച് ഒറ്റക്കെട്ടായി കുടുംബത്തെ കൊണ്ടുപോകാൻ സാധിക്കുന്നതിലെ നന്ദി അറിയിച്ചിരുന്നു.

അഞ്ച് ആത്മാക്കൾ ഇപ്പോൾ തന്നോടൊപ്പമുണ്ട്. നിങ്ങളുടെ ചിന്തകളിലും പ്രവർത്തനങ്ങളിലും മാറ്റം വരുത്തിയാൽ അവർക്കും മോക്ഷപ്രാപ്തിയുണ്ടാകും-ഡയറിയിൽ പറയുന്നു. ബാധ് തപസ്യ കഴിയുന്നത് കാത്തിരിക്കുകയാണെന്നും ഡയറിയിൽ കുറിച്ചിട്ടുണ്ട്. ഇതു ചെയ്യുന്നവർ ആൽമരത്തിന്റെ ശാഖകൾ താഴേക്കു വളർന്നു കിടക്കുന്നതു പോലെ നിൽക്കണമെന്നും പറയുന്നു. ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ 11 പേരും ഇത്തരത്തിൽ മരിച്ചതാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

വീട്ടിലെ ഗ്രില്ലിൽ കഴുത്തിൽ കുരുക്കിട്ടു കിടന്നതിനു പിന്നാലെ പുനർജനിക്കുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. കഴിഞ്ഞ വർഷം ജൂൺ 30നു രാവിലെയാണ് ബുറാരിയിൽ ഒരു കുടുംബത്തിലെ 11 പേരെ മരിച്ചനിലയിൽ കണ്ടെത്തിയത്. കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗമായ നാരായണി ദേവി(77), ഇവരുടെ മകൾ പ്രതിഭ (57), ആൺമക്കളായ ഭുവ്നേഷ് (50), ലളിത് ഭാട്ടിയ (45), ഭുവ്നേഷിന്റെ ഭാര്യ സവിത(48), ഇവരുടെ മൂന്നു മക്കളായ മീനു(23), നിധി(25), ധ്രുവ് (15), ലളിതിന്റെ ഭാര്യ ടിന (42), മകൾ ശിവം(12), പ്രതിഭയുടെ മകൾ പ്രിയങ്ക(33) എന്നിവരാണു മരിച്ചത്.

അടുത്തിടെ സാമ്പത്തികമായി ഏറെ പുരോഗതി പ്രാപിച്ചിരുന്നു ഭാട്ടിയ കുടുംബം. ഏറെ നാളായി നടക്കാതിരുന്ന മുപ്പത്തിമൂന്നുകാരിയായ പ്രിയങ്കയുടെ വിവാഹവും അടുത്തിടെയാണു ശരിയായത്. ഇതെല്ലാം ഒരു അസാധാരണ ശക്തി നൽകിയതാണെന്നും അതിനുള്ള പ്രത്യുപകാരമായി എല്ലാവരുടെയും ജീവൻ നൽകണമെന്നുമായിരുന്നു ലളിത് കുടുംബത്തിലെ പത്തു പേരെയും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. മരിച്ചു പോയ അച്ഛനാണു തനിക്കു നിർദ്ദേശങ്ങൾ തരുന്നതെന്നായിരുന്നു ലളിത് കുടുംബാംഗങ്ങളോടു പറഞ്ഞിരുന്നത്. ആരും മരിക്കില്ലെന്ന് ഇയാൾ ഉറപ്പു നൽകിയിരുന്നതായും ഡയറിയിലെ വിവരങ്ങൾ പറയുന്നു. 'ഒരു കപ്പിൽ വെള്ളം സൂക്ഷിക്കുക, അതിന്റെ നിറം മാറുമ്പോൾ ഞാൻ നിങ്ങളെ രക്ഷിക്കാനെത്തും' എന്നു പിതാവ് പറയുന്നതായി ഡയറിയുടെ അവസാന താളുകളിൽ ലളിത് എഴുതിയിട്ടുണ്ട്.

അവസാന കർമവും പൂർത്തിയാക്കിയ ശേഷം, അതായത് തൂങ്ങിമരിച്ചതിനു ശേഷം, ഓരോരുത്തരും പരസ്പരം കെട്ടുകൾ അഴിക്കാനും ധാരണയുണ്ടായിരുന്നു. ഇതാണ് പുനർജന്മ വിശ്വാസത്തിലേക്കു വിരൽ ചൂണ്ടുന്നത്. 11 വർഷമായി ലളിത് എഴുതിയ 11 ഡയറികളും പൊലീസ് കണ്ടെടുത്തിരുന്നു. ഇതിൽ ലളിതിനെ കൂടാതെ പ്രിയങ്കയും എഴുതിയിട്ടുണ്ട്. ജൂൺ 30നായിരുന്നു അവസാനമായി എഴുതിയത്. അന്ന് അർധരാത്രിയാണു കൂട്ടമരണം സംഭവിച്ചത്. ഭാട്ടിയ കുടുംബത്തിന്റെ ബുറാരിയിലെ വീടിന്റെ മുൻവശം കാണാവുന്ന സിസിടിവിയിൽ നിന്നായിരുന്നു ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പൊലീസിനു ലഭിച്ചത്. ഡയറിയിൽ നിന്നും സിസിടിവി ദൃശ്യങ്ങളിൽ നിന്നുമായി ലഭിച്ച വിവരങ്ങൾ ഉപയോഗിച്ച് ജൂൺ 30നു രാത്രി സംഭവിച്ച കാര്യങ്ങളിൽ പൊലീസ് ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്.

ലളിത് ഭാട്ടിയയുടെ അന്ധവിശ്വാസമാണ് സംഭവങ്ങൾക്ക് കാരണമെന്ന് പൊലീസ് നേരത്തെ തന്നെ സംശയിച്ചിരുന്നു. 2008ലാണ് ഇയാളുടെ അച്ഛൻ മരിച്ചത്. ഇതോടെ ആത്മീയതയെ ഇയാൾ കൂടുതലായി സ്വീകരിച്ചു. സ്വപ്നത്തിൽ അച്ഛനുമായി സംസാരിക്കുമെന്ന് പോലും അവകാശപ്പെട്ടിരുന്നു. ഇത്തരം മാനിസക പ്രശ്‌നങ്ങൾ മറ്റുള്ളവരിലേക്കും ഇയാൾ പകർന്ന് നൽകി. ഇയാളുടെ ഇടപെടലാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നേരത്തെ തന്നെ സംശയിച്ചിരുന്നത്. മോക്ഷം കിട്ടാനും അച്ഛന്റെ അടുത്തെത്താനും വിശ്വാസത്തിൽ അടിസ്ഥാനമായ ആത്മഹത്യയ്ക്ക് ഇയാൾ കുടുംബാഗങ്ങളെ പ്രേരിപ്പിച്ചു വരികയായിരുന്നു കൂട്ടമരണം അന്വേഷിക്കുന്ന ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് സംഘം നാട്ടുകാർ ഉൾപ്പെടെ പലരെയും ചോദ്യം ചെയ്തിരുന്നു. സംഭവത്തിലെ എല്ലാവശങ്ങളും പരിഗണിച്ചുള്ള അന്വേഷണമാണു പൊലീസ് നടത്തിയതും. മരണമടഞ്ഞ പ്രിയങ്കയുടെ വിവാഹം ഉടൻ നടക്കുമെന്നതിനാൽ കുടുംബാംഗങ്ങൾ അതിന്റെ ആഹ്ലാദത്തിലായിരുന്നെന്നു നാട്ടുകാർ പറയുന്നതും പൊലീസ് കണക്കിലെടുത്തിട്ടുണ്ട്.

ഐടി ഉദ്യോഗസ്ഥയായ പ്രിയങ്കയുടെ വിവാഹ നിശ്ചയം കഴിഞ്ഞമാസമാണു നടന്നത്. മരണത്തിന്റെ തലേന്നുപോലും ഇവരോടു സംസാരിച്ചിരുന്നതായും എന്തെങ്കിലും പ്രശ്‌നമുള്ളതിന്റെ സൂചനപോലും കുടുംബാംഗങ്ങളുടെ സംസാരത്തിൽ ഇല്ലായിരുന്നെന്നും ചില ബന്ധുക്കൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP