അമൃതയിൽ വ്യാജനെ ചൊല്ലിയുള്ള വിവാദം പൊടിപൊടിക്കുന്നു; ദീപക്കിനെ പ്രതിരോധ വകുപ്പിന്റെ കോഴ്സിന് അയച്ചത് ഡിഗ്രിക്കാരനല്ലെന്ന അറിവോടെ; റിയൽ എസ്റ്റേറ്റ് ബന്ധമുള്ള ഹരികുമാറിനെ ചുറ്റിപ്പറ്റി ദുരൂഹതകൾ
ആവണി ഗോപാൽ
തിരുവനന്തപുരം: അമൃതാ ടിവിയിൽ നിന്ന് വ്യാജ സർട്ടിഫിക്കറ്റുമായി പ്രതിരോധ വകുപ്പിന്റെ കോഴ്സിന് പോയ ദീപക് ധർമ്മടത്തിന് ബംഗലുരു സർവ്വകലാശാലയുടെ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നൽകിയത് എച്ച് ആർ ജനറൽ മാനേജർ എം ജി ഹരികുമാറനെന്ന് ആരോപണം. ഹരികുമാറും ദീപക്കും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകളെ കുറിച്ച് വിശദീകരിച്ച് എക്സിക്യൂട്ടിവ് എഡിറ്റർ നൽകിയ വിശദീകരണത്തിന്റെ കോപ്പി മറുനാടൻ മലയാളിക്ക് ലഭിച്ചു.
കോടികളുടെ സാമ്പത്തിക ഇടപാടുകളുടെ മോഹവുമായാണ് ദീപക്കിനെ രാജ്യസുരക്ഷ അപകടത്തിലാക്കുന്ന തരത്തിൽ കോഴ്സിന് വിട്ടതെന്നാണ് ആരോപണം. അങ്ങനെ ഒഴുകിയെത്തിയ കോടികൾ റിയൽ എസ്റ്റേറ്റിൽ ഹരികുമാർ നിക്ഷേപിക്കുകയാണെന്ന ആരോപണവും അമൃതാ ടിവിയിൽ സജീവമാകുന്നു. അതിനിടെ പ്രതിരോധ വകുപ്പിലെ കോഴ്സിന് വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച കേസ് എഴുതി തള്ളി എല്ലാ പ്രശ്നവും ഒതുക്കി തീർക്കാനാണ് ഹരികുമാറിന്റെ ശ്രമം. ഇതിനായി തന്റെ ഉന്നത ബന്ധങ്ങൾ ഉപയോഗിക്കുകയാണ് ഇയാൾ.
2013 ജൂൺ ആറിന് തന്നെ ദീപക്കിനെ പ്രതിരോധ വകുപ്പിന്റെ കോഴ്സിന് വിടരുതെന്ന് എച്ച് ആർ ജനറൽ മാനേജറായ ഹരികുമാറിനോട് എക്സിക്യൂട്ടീവ് എഡിറ്ററായ ജികെ സുരേഷ് ബാബു ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച തർക്കങ്ങളെ തുടർന്ന് വ്യാജ ആരോപണമുയർത്തി എക്സിക്യൂട്ടീവ് എഡിറ്ററായിരുന്ന സുരേഷ് ബാബുവിനെ അമൃാത ടിവിയിൽ നിന്ന് സസ്പെന്റ് ചെയ്തു. പിന്നീട് അഡ്വക്കേറ്റ് കമ്മീഷനേയും ജികെ സുരേഷ് ബാബുവിനെതിരെ അന്വേഷണം നടത്താൻ നിയോഗിച്ചു.
എന്നാൽ തന്റെ ഭാഗം ന്യായീകരിക്കാനുള്ള തെളിവുകളുമായി ദീപക് ധർമ്മടത്തിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദം ജികെ സുരേഷ് ബാബു തെളിയിച്ചതോടെ കമ്മീഷനെ നിയോഗിച്ച ഹരികുമാർ വെട്ടിലായി. ജികെ സുരേഷ് ബാബുവിനെ ഒത്തുതീർപ്പിന് ക്ഷണിച്ച് കമ്മീഷൻ സിറ്റിങ്ങ് അവസാനിപ്പിച്ചു. ജികെ സുരേഷ് ബാബുവിനെ പുറത്താക്കിയാൽ കോടതിയിൽ പോകുമെന്ന ഭയമായിരുന്നു അതിന് കാരണം. അങ്ങനെ അച്ചടക്ക നടപടിക്ക് സസ്പെന്റ് ചെയ്ത ജികെയെന്ന് അറിയപ്പെടുന്ന മുതർന്ന മാദ്ധ്യമപ്രവർത്തകനെ സീനിയർ എക്സിക്യൂട്ടീവ് എഡിറ്ററായി പ്രൊമോഷനോടെ തിരിച്ചെടുക്കേണ്ട സ്ഥിതിയും അമൃതാ ടിവിയിൽ ഉണ്ടായി.
ഇതു സംബന്ധിച്ച കമ്മീഷൻ സിറ്റംഗിനിടെ ജികെ സുരേഷ് ബാബു നൽകിയ വിശദീകരണവും തെളിവുകളുമാണ് 2013 ജൂൺ ആറിന് തന്നെ ദീപക്കിനെ പ്രതിരോധ വകുപ്പിന്റെ കോഴ്സിന് വിടരുതെന്ന് അറിയിച്ചതായി വ്യക്തമാക്കുന്നത്. ഇക്കാര്യം നേരിട്ട് ഹരികുമാറിനെ അറിയിച്ചിരുന്നു. ഇതിന് സാക്ഷികളും ഉണ്ടായി. ആ സമയത്ത് സ്ത്രീ പീഡന ആരോപണവുമായി ബന്ധപ്പെട്ട് ചീഫ് എക്സക്യൂട്ടീവ് എഡിറ്റർക്കെതിരെ പരാതി നൽകിയ പെൺകുട്ടിയെ ഹരികുമാർ തന്നെ ടെർമിനേറ്റ് ചെയ്തിരുന്നു. പ്രശ്നം വഷളായതോടെ ആ പെൺകുട്ടിക്ക് കൺഫർമേഷൻ നൽകേണ്ടി വന്നു. ഓഫീസിൽ വരാതെ ഹരികുമാർ ഫോണിലൂടെ നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സുരേഷ് ബാബുവാണ് കൺഫർമേഷൻ ഉത്തരവ് നൽകിയത്. എന്നാൽ ദീപക്കിന്റെ വിവാദമെത്തിയതോടെ ആ വിഷയം സുരേഷ് ബാബുവിനെ മാറ്റി നിർത്താൻ സമർത്ഥമായി ഹരികുമാർ ഉപയോഗിച്ചു. ഇതെല്ലാം തെളിവുകൾ നിരത്തി ന്യായീകരിച്ചാണ് കമ്മീഷൻ സിറ്റിംഗിൽ സുരേഷ് ബാബു മുന്നേറിയത്. ഇതോടെ വെളുക്കാൻ തേച്ചത് പാണ്ടായി എന്ന അവസ്ഥ വന്നു.
പെൺകുട്ടിക്ക് ജികെ സുരേഷ് ബാബു കൺഫർമേഷൻ ഉത്തരവ് നൽകിയത് ചാനൽ ചെയർമാനായ ജ്ഞാനാമൃതാനന്ദയുടെ അറിവോടെയായിരുന്നു. ജികെയെ പുറത്താക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി ഹരികുമാർ ഒരുക്കിയ കമ്മീഷൻ സിറ്റിംഗിൽ അമൃതാ ചാനലിന്റെ നടത്തിപ്പുകാരായ അമൃതാനന്ദമയീ മഠവും നിലപാട് വ്യക്തമാക്കി. അത് ജികെയ്ക്ക് അനുകൂലമായിരുന്നു. കൺഫർമേഷൻ ഉത്തരവുമായി ബന്ധപ്പെട്ട് സംഭവിച്ചതെല്ലാം തന്റെ അറിവോടെയായിരുന്നുവെന്ന ചെയർമാന്റെ മെയിലും ജികെയുടെ വാദങ്ങൾക്ക് ശക്തിപകർന്നു. തുടർന്ന് ജികെ പറയുന്നതാണ് ശരിയെന്ന് വ്യക്തമാക്കി കരാറും ഒപ്പിട്ടു. പിന്നീട് പ്രെമോഷനോടെ അമൃതാ ടിവിയിൽ തിരിച്ചെടുത്ത് ന്യൂസ് വിഭാഗത്തിന്റെ മൊത്തം ചുമതലയും നൽകി.
ഇതു സംബന്ധിച്ച മുഴുവൻ രേഖകളും മറുനാടന് ലഭിച്ചു. ഇതിൽ നിന്നാണ് ദീപക്കിനെ പ്രതിരോധ വകുപ്പിന്റെ കോഴ്സിന് അയച്ചതിന് പിന്നിലെ ഗൂഢാലോചന വ്യക്തമാക്കുന്നത്. ദീപക് പത്താം ക്ലാസ് മാത്രം പഠിച്ച വ്യക്തിയാണെന്ന ഉത്തമ ബാധ്യത്തോടെയാണ് ഹരികുമാർ പ്രവർത്തിച്ചതെന്നാണ് സൂചന. അങ്ങനെയെങ്കിൽ അത് ഗുരുതര രാജ്യദ്രോഹകുറ്റമാണ്. ജികെ സുരേഷ് ബാബുവിനെ സസ്പെന്റ് ചെയ്ത 2013, ജൂലൈ 4ന് തന്നെയാണ് പ്രതിരോധ വകുപ്പിനുള്ള ദീപക്കിന്റെ ശുപാർശ കത്ത് ഹരികുമാർ തയ്യാറാക്കി നൽകിയതെന്നതും ഗൂഢാലോചനയുടെ സ്വഭാവം വ്യക്തമാക്കുന്നു.
ഇതിന് തൊട്ടുമുമ്പ് ചാനൽ സിഇഒയായിരുന്ന വ്യക്തി നടത്തിയ പാക്കിസ്ഥാൻ യാത്രയെ കുറിച്ചും അമൃതാ ടിവിയിലെ ജീവനക്കാർ സംശയം ഉയർത്തിയിട്ടുണ്ട്. കോടികളുടെ വരുമാനം ലക്ഷ്യമിട്ട കള്ളക്കളിയാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപം. കോടികളുടെ ഇടപാട് നടന്നിട്ടുണ്ടെന്ന സംശയവുമായി ഒരു വർഷം മുമ്പ് തന്നെ അമൃതാ മാനേജ്മെന്റിന് ഇവിടുത്തെ ജേർണലിസ്റ്റുകൾ കത്ത് നൽകിയിരുന്നു. എന്നാൽ പാസ്പോർട്ട് കേസിൽ പ്രതിയായ ദീപക്കിനെ ധർമ്മടം പൊലീസിന്റെ സഹായത്തോടെ ഹരികുമാർ രക്ഷപ്പെടുത്തി. ഇതിന്റെ പിൻബലത്തിൽ മാനേജ്മെന്റിലെ ഉന്നതരെ ഭീഷണിപ്പെടുത്തി ഈ ആരോപണങ്ങളെല്ലാം ഹരികുമാർ മുക്കുകയാണ് ഉണ്ടായത്. ഹരികുമാറിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും അമൃതാ ടിവിയിലെ ജേർണലിസ്റ്റുകൾ തന്നെ ആരോപണം ഉയർത്തുന്നു. ദീപക്കിനെ പ്രതിരോധവകുപ്പിന് വിട്ടതിന് ശേഷം സാമ്പത്തികമായി ഹരികുമാർ നടത്തിയ നീക്കങ്ങളെ കുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യം. സോഷ്യൽ മീഡിയയിലൂടെ പരസ്യമായ പ്രതികരണങ്ങൾ നടത്തിയട്ടും ഉന്നത ബന്ധങ്ങളിലൂടെ എല്ലാം ഒതുക്കി തീർത്തു.
തൊഴിൽ വകുപ്പിൽ ലേബർ ഓഫീസറായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് ഹരികുമാർ. തൊഴിൽ വകുപ്പിന്റെ ചരിത്രത്തിൽ രണ്ട് തവണ മാത്രമാണ് ലേബർ ഓഫീസർ തസ്തികയിൽ നേരിട്ട് പിഎസ് സി മുഖേന ആളെ നിയമിക്കുന്നത്. അങ്ങനെയുള്ള ആദ്യ ബാച്ചിൽ ലേബർ ഓഫീസറായിരുന്ന ഹരികുമാർ പിന്നീട് ജോലി ഉപേക്ഷിച്ച് വിദേശത്ത് പോയി. തൊഴിൽ വകുപ്പിലെ ബന്ധങ്ങളുടെ പിൻബലത്തിൽ റിക്രൂട്ട്മെൻുകൾ പോലും വിദേശത്തേക്ക് നടത്തി. ദുബായിൽ ഇയാളുടെ അടുത്ത ബന്ധുക്കൾക്ക് സ്വന്തമായി ആശുപത്രിയുണ്ടെന്നും ആക്ഷേപമുണ്ട്. ഇതിനിടെയിലാണ് അമൃതാ മാനേജ്മെന്റിന്റെ ഭാഗമായത്. അതിന് ശേഷവും റിക്രൂട്ട്മെന്റ് ഏജൻസികളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നാണ് ആക്ഷേപം. ഈ ബന്ധമാണ് ദീപക്കിന്റെ വ്യാജ സർട്ടിഫിക്കറ്റിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് ആക്ഷേപം. ഈ ആരോപണങ്ങളോടൊന്നും പ്രതികരിക്കാൻ പോലും കൂസാക്കാത്ത സ്വഭാവാണ് ഹരികുമാറിന്റേത്.
ദീപക്കിന്റെ പാസ്പോർട്ട് കേസുമായി ബന്ധപ്പെട്ട് ഇയാളെ കൂടി പ്രതിചേർത്ത് കേസെടുക്കണമെന്ന പരാതി ധർമ്മടം പൊലീസ് സ്റ്റേഷനിലും ഉണ്ട്. എന്നാൽ ഈ കേസിൽ ചെറുവിരൽ പോലും അനക്കാൻ പൊലീസ് തയ്യാറായിട്ടില്ല. ഇതെല്ലാം തന്റെ സ്വാധീന ശക്തിയാണെന്നാണ് ഹരികുമാർ പറയുന്നത്. അതിനിടെ പ്രതിരോധ വകുപ്പിൽ ദീപക്കിന്റെ വ്യാജ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്. ഒന്നരക്കൊല്ലമായിട്ടും ഇക്കാര്യത്തിൽ വ്യക്തതയുണ്ടാക്കാൻ പ്രതിരോധ വകുപ്പിന് കഴിഞ്ഞിട്ടില്ല.
ബിജെപിയിലെ ഏറ്റവും മുതിർന്ന നേതാവിനെ ഉപയോഗിച്ചുള്ള കരുനീക്കമാണ് ഇതിന് പിന്നിലെന്നും ആക്ഷേപമുണ്ട്. ഉപപ്രധാനമന്ത്രിയായിരിക്കെ എൽ കെ അദ്വാനി അടക്കമുള്ളവരുടെ അഭിമുഖങ്ങൾ ദീപക്കിന് തരപ്പെടുത്തി കൊടുത്തതും ഈ നേതാവാണ്. അതിനാൽ രാജ്യത്തെ വഞ്ചിച്ച കേസിലും പ്രതിരോധ വകുപ്പ് ദീപക്കിന് അനുകൂല തീരുമാനമെടുക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. അതിനിടെ ദീപക്കിന്റെ വിഷയത്തിൽ പ്രതിഷേധം ഉന്നയിച്ച ജികെ സുരേഷ് ബാബുവിന് കീഴിലാണ് ദീപക് ഇപ്പോൾ പണിയെടുക്കുന്നതെന്ന വിരോധാഭാസവും ഇപ്പോഴുണ്ട്.
തിരുവനന്തപുരത്ത് കാലടിയിൽ ഉയരാൻ പോകുന്ന ഫൽറ്റിനെ ചുറ്റിപ്പറ്റിയാണ് പുതിയ വിവാദം. അത്രത്തോളം സാമ്പത്തിക അടിത്തറ ഇല്ലാത്ത ഹരികുമാറിന്റെ മരുമകൻ വളരെ പെട്ടെന്ന് ഫ്ലാറ്റ് കെട്ടിയുയർത്തുന്നതിനെ സംശയത്തോടെയാണ് അമൃതയിലെ മാദ്ധ്യമ പ്രവർത്തകർ കാണുന്നത്. അഴിമതി പണമാണ് ഇതിന് ഉപയോഗിക്കുന്നതെന്നാണ് പരാതി. അമൃതയുടെ പേരിൽ തന്നെ തുടങ്ങിയ ഈ കൺസ്ട്രക്ഷൻ കമ്പനി ഈയിടെ തട്ടിക്കൂട്ടിയെടുത്തതാണെന്നാണ് ആരോപണം. കള്ളപ്പണം വെളുപ്പിക്കാനാണ് ഇതെന്നാണ് ആക്ഷേപം. ഇതിനെതിരെ ഡിജിപി സെൻകുമാറിന് നേരിട്ട് പരാതി നൽകാൻ ഒരുങ്ങുകയാണ് അവർ.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്