കുട്ടിയെ കാണുന്നില്ലെന്നത് സപ്താഹം നടക്കുന്ന മിന്നൂർക്കുളം മാടൻ നട ക്ഷേത്രത്തിലെ ഉച്ചഭാഷിണിയിൽ അപ്പോൾ തന്നെ അറിയിപ്പ് നൽകി; ഒരു കിലോമീറ്റർ വരെ കേൾക്കുന്ന രീതിയിലായിരുന്നു അനൗൺസ്മെന്റ്; കുട്ടിയെ കടത്തിക്കൊണ്ട് പോയവന് ഇതോടെ രക്ഷയില്ലാ എന്ന് മനസിലായി; ഇയാൾ ആറ്റിൽ എറിഞ്ഞിരിക്കാനാണ് സാധ്യത എന്ന് വാർഡ് മെമ്പർ ഉഷ; ദേവനന്ദയെ ആരും പീഡിപ്പിച്ചില്ലെന്ന് വ്യക്തമാക്കി അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ടും; ഇത്തിക്കരയാറ്റിലെ ദേവനന്ദയുടെ മരണം ഉയർത്തുന്നത് ഉത്തരമില്ലാ ചോദ്യങ്ങൾ
എം മനോജ് കുമാർ
കൊല്ലം: ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ട ഏഴു വയസുകാരി ദേവനന്ദ പീഡിപ്പിക്കപ്പെട്ടോ എന്ന കാര്യത്തിലുള്ള ആശങ്കകൾക്ക് വിരാമമാകുന്നു. ഈ എഴുവയസുകാരി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന അന്തിമ റിപ്പോർട്ട് തന്നെയാണ് വരാനിരിക്കുന്നതും എന്നതാണ് ഈ കാര്യത്തിലുള്ള വിരൽ ചൂണ്ടൽ വരുന്നത്. ദേവനന്ദ പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നു തന്നെയാണ് പോസ്റ്റ്മോർട്ടത്തിനു ശേഷമുള്ള പ്രാഥമിക റിപ്പോർട്ട്. ഫൈനൽ റിപ്പോർട്ടിലേക്ക് വിരൽ ചൂണ്ടുന്ന സൂചനകൾ തന്നെയാണ് പ്രാഥമിക റിപ്പോർട്ടിലുമുള്ളത്. പ്രാഥമിക റിപ്പോർട്ടിൽ നിന്നും വിഭിന്നമായ ഒരു റിപ്പോർട്ട് ഈ കാര്യത്തിൽ വരാനിടയില്ലെന്നാണ് വ്യക്തമാകുന്നത്. ദേവനന്ദ പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നു തന്നെയാണ് ഫോറൻസിക് വിദഗ്ദരിൽ നിന്നും ലഭിക്കുന്ന സൂചനകളും. ഇതോടെ ദേവനന്ദ പീഡിപ്പിക്കപ്പെട്ടുവെന്ന സംശയങ്ങൾക്ക് അവസാനമാവുകയാണ്.
ദേവനന്ദയെന്ന എഴുവയസുകാരിയുടെ വസ്ത്രങ്ങൾ പോലും ഉലഞ്ഞിരുന്നില്ല. ഇത് ഇൻക്വസ്റ്റ് നടക്കുമ്പോൾ തന്നെ വ്യക്തമായിരുന്നു. പോസ്റ്റ്മോർട്ടം ചെയ്തപ്പോഴും തെളിഞ്ഞത് മുങ്ങിമരണം എന്ന് തന്നെയാണ്. ആന്തരികാവയങ്ങളിൽ വെള്ളത്തിന്റെ ചെളിയുടെയും അംശങ്ങളുമുണ്ടായിരുന്നു. ബാഹ്യമോ ആന്തരികമോ ആയ പരുക്കുകളോ ക്ഷതങ്ങളോ പരുക്കുകളോ കണ്ടെത്താൻ കഴിഞ്ഞിരുന്നുമില്ല. കാണാതായതിന്റെ പിറ്റേന്നു മൃതദേഹം, ഇത്തിക്കരയാറ്റിൽ പള്ളിമൺ ഭാഗത്തുനിന്നാണു കണ്ടെത്തിയത്. ദേവനന്ദ പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നു തെളിഞ്ഞെങ്കിലും മരണം കൊലപാതകമാണെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് ബന്ധുക്കൾ.
ആരോ ഒരാൾ ദേവനന്ദയെ വീട്ടിൽ നിന്നും കടത്തിക്കൊണ്ടു പോയി. ഒറ്റയ്ക്ക് വീട് വിട്ട് പുറത്തിറങ്ങാത്ത കുട്ടിയാണ് ദേവനന്ദ. ആ കുട്ടി ഒരിക്കലും ഒറ്റയ്ക്ക് പുറത്ത് പോകില്ല. ആരോ ഒരാൾ ദേവനന്ദയെ കൂട്ടിപ്പോയി. പിടിക്കപ്പെടും എന്ന് മനസിലാക്കിയപ്പോൾ സ്വയം രക്ഷപ്പെടാൻ ആറ്റിലേക്ക് കുട്ടിയെ എറിഞ്ഞു രക്ഷപ്പെട്ടു. കുട്ടിയുടെത് മുങ്ങിമരണമാണെങ്കിലും മരണം കൊലപാതകം തന്നെയാണ്. ഇതാണ് ദേവനന്ദയുടെ അമ്മ ധന്യയും ഉറ്റബന്ധുക്കളും ആരോപിക്കുന്നത്. പൊലീസ് നായ റീന നടന്നു പോയ വഴികൾ ഈ ആരോപണമാണ് സാക്ഷ്യപ്പെടുത്തുന്നത്. ദേവനന്ദയെ കാണാതായി പത്തു മിനിട്ടിനുള്ളിൽ തിരച്ചിൽ തുടങ്ങിയിരുന്നു. മിന്നൂർക്കുളം മാടൻ നട ക്ഷേത്രമാണ് വീടിനു സമീപമുള്ള ആറ്റിൻകരയിലുള്ളത്. ഈ ക്ഷേത്രത്തിൽ സപ്താഹം നടക്കുന്ന സമയമാണ്. ക്ഷേത്രത്തിലേക്കുള്ള താത്കാലിക പാലമാണ് അവിടെ പണിതീർത്തത്. എല്ലാ വർഷവും സപ്താഹം നടക്കുമ്പോൾ ഇക്കര നിന്ന് അക്കര പോകാൻ ഇടുന്ന താത്കാലിക പാലമാണ് ഇത്.
ഈ താത്കാലിക പാലം കടന്നു ദേവനന്ദ പോകില്ല. ആരോ ഒരാൾ ദേവനന്ദയെ കൂട്ടിക്കൊണ്ടു പോയി. അയാൾ ആരെന്നു കണ്ടുപിടിക്കേണ്ടത് പൊലീസിന്റെ ചുമതലയാണ്. ഇയാൾ ആരെന്നു കണ്ടുപിടിച്ചാൽ ദേവനന്ദയുടെ മരണം എങ്ങിനെ എന്ന ചോദ്യത്തിനു ഉത്തരമാകും- പഞ്ചായത്ത് മെമ്പർ ഉഷ മറുനാടൻ മലയാളിയോട് പറഞ്ഞു. മുങ്ങി മരണമാണ്, കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ല. അതൊക്കെ ശരി തന്നെ. പക്ഷെ ആരോ ഒരാൾ കുട്ടിയെ കടത്തിക്കൊണ്ടു പോവുകയാണ് ഉണ്ടായത്-ഉഷ പറയുന്നു. പൊലീസ് നായ നടന്നുപോയ വഴികളാണ് ഉഷ വിരൽ ചൂണ്ടുന്നതും. കുട്ടി ഒരിക്കലും പോകാത്ത വഴിയിലൂടെയൊക്കെയാണ് പൊലീസ് നായ പോയത്. പൊലീസ് നായ വെറുതെ പോകില്ലല്ലോ? ഉഷ ചോദിക്കുന്നു.
എന്തുകൊണ്ട് മരണം കൊലപാതകമാകുന്നു? വാദങ്ങൾ ഇങ്ങനെ:
ദേവനന്ദയെ കാണാതായി പത്ത് മിനിട്ടുകൾക്കുള്ളിൽ അന്വേഷണം തുടങ്ങിയിരുന്നു. അമ്മ ധന്യ പത്തു മിനിട്ട് മുൻപ് ദേവനന്ദയുമായി അതേ ദിവസം സംസാരിച്ചിരുന്നു. അതിനു ശേഷം വീട്ടിൽ കയറി നോക്കിയപ്പോഴാണ് മകളെ കാണാതായ വിവരം അറിയുന്നത്. അയൽവീട്ടിൽ വിവരം അറിയിച്ചതിനെ തുടർന്ന് വീട്ടിലുള്ള പയ്യൻ പുഴയിലെ നടപ്പാലം വരെ ബൈക്കിൽ അപ്പോൾ തന്നെ പോയി നോക്കിയിരുന്നു. പക്ഷെ കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. കുട്ടിയെ കാണുന്നില്ലെന്ന കാര്യം സപ്താഹം നടക്കുന്ന മിന്നൂർക്കുളം മാടൻ നട ക്ഷേത്രത്തിലെ ഉച്ചഭാഷിണിയിൽ അപ്പോൾ തന്നെ അറിയിപ്പ് നൽകി. ഒരു കിലോമീറ്റർ വരെ കേൾക്കുന്ന രീതിയിലാണ് ഉച്ചഭാഷിണി സെറ്റ് ചെയ്തിരിക്കുന്നത്. കുട്ടിയെ കടത്തിക്കൊണ്ട് പോയവന് ഇതോടെ രക്ഷയില്ലാ എന്ന് മനസിലായി. അതോടെയാണ് കുട്ടിയെ ഇയാൾ ആറ്റിൽ എറിഞ്ഞിരിക്കാൻ സാധ്യത വരുന്നത്.
തൊട്ടടുത്ത വീട്ടിന്റെ മതിലാണ് പൊലീസ് നായ ചാടിയത്. താഴ്ചയുള്ള ഒരു മതിലാണിത്. ആ മതിലാണ് പൊലീസ് നായ ചാടിയത്. കുട്ടിയുടെ അപ്പൂപ്പന്റെ ചിറ്റപ്പന്റെ വീടാണിത്. അവിടെ താമസമില്ല. നായ ആ വീട്ടിൽ കയറിയിട്ടുണ്ട്. അവിടെ ഗേറ്റ് പൂട്ടിക്കിടക്കുകയാണ്. പിന്നെ താക്കോൽ വാങ്ങി ഗേറ്റ് തുറന്ന ശേഷമാണ് പൊലീസ് നായ പുറത്തേക്ക് ഇറങ്ങിയത്. പിന്നെ തൊട്ടുതാഴെയുള്ള ചെറിയ വീടിന്റെ പടിഞ്ഞാറെ സൈഡിലൂടെയാണ് ആറിന്റെ കരയിലേക്ക് നീങ്ങിയത്. ഈ പാലത്തിനോട് ചേർന്നു ഇഞ്ചക്കാടുണ്ട്. കുട്ടിയെയും കൊണ്ട് ഇഞ്ചക്കാട്ടിൽ ഇയാൾ ഒളിച്ചിരുന്നിട്ടുണ്ട്. അതിനു ശേഷമാണ് പൊലീസ് നായ പാലത്തിനു അക്കര പോയത്. അവിടെയും ആൾ താമസമില്ലാത്ത വീട്ടിലാണ് കയറിയത്. ഇവിടെയൊക്കെ എങ്ങിനെ ദേവനന്ദ ഒറ്റയ്ക്ക് പോകും-ചോദ്യങ്ങൾ ഉയരുന്നു.
റീനയെന്ന പൊലീസ് നായ കാട്ടിയ വഴി ഇങ്ങനെ
ദേവനന്ദയെ കാണാതായ ദിവസം തന്നെ അവൾ എവിടെയുണ്ടാകും എന്ന ചോദ്യത്തിന് ഉത്തരം തന്നത് റീന എന്ന പൊലീസ് നായ ആയിരുന്നു. കൃത്യമായി അവൾ പാഞ്ഞ വഴിയിലും അവൾ കാട്ടി തന്ന സ്ഥലത്തുമായിരുന്നു പിറ്റേന്ന് പുലർച്ചെ ദേവനന്ദയുടെ മൃതദേഹം ലഭിച്ചതു.
ഹാൻഡ്ലർമാർ ദേവനന്ദയുടെ ഒരു വസ്ത്രം റീനയ്ക്കു മണപ്പിക്കാൻ കൊടുത്തു. വീടിന്റെ പിൻവാതിലിലൂടെ റീന പുറത്തിറങ്ങി. അതിർത്തി കടന്ന്, 15 മീറ്ററോളം അകലെയുള്ള അയൽ വീടിന്റെ പിന്നിലൂടെ ചുറ്റിക്കറങ്ങി മുന്നിലെത്തി. ആൾ താമസം ഇല്ലാതെ ആ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. വീടിന്റെ ഗേറ്റിലൂടെ പുറത്തിറങ്ങിയ നായ പള്ളിമൺ ആറിന്റെ തീരത്തു കൂടി 400 മീറ്ററോളം അകലെയുള്ള താൽക്കാലിക നടപ്പാലം വരെയെത്തി. നടപ്പാലത്തിനു സമീപമുള്ള കുറ്റിക്കാട്ടിലും കയറി. തുടർന്നു നടപ്പാലം കടന്നു മറുകരയിലെത്തിയ നായ ഒരു വീടിനു മുന്നിലെത്തി.
അവിടെ നിന്നു വീണ്ടും മുന്നോട്ടു പോയി. വീടിനു മുന്നിൽ നിന്നു നടപ്പാലം വരെ പൊലീസ് നായ സഞ്ചരിച്ചതിൽ കൃത്യത ഉണ്ടെന്നാണ് നായ നൽകുന്ന സൂചനകളിൽ നിന്നു വ്യക്തമാകുന്നതെന്നു പൊലീസ് പറയുന്നു. നടപ്പാലത്തിനു സമീപമാണ് ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയത്.
എന്നാൽ, വിജനമായ സ്ഥലത്തുകൂടി ദേവനന്ദ ഒറ്റയ്ക്കു നടന്നുപോയി എന്നു ആരും വിശ്വസിക്കുന്നില്ല. ദേവനന്ദയുടെ വീടിന്റെ പിൻവാതിലിലൂടെ പുറത്തേക്കിറങ്ങിയ പൊലീസ് നായ മണം പിടിച്ചു തൊട്ടടുത്ത വീടിന്റെ അതിർത്തിത്തിട്ട ചാടിക്കടന്നു അടച്ചിട്ടിരിക്കുന്ന മറ്റൊരു വീടു വഴി മൃതദേഹം കാണപ്പെട്ട സ്ഥലം വരെ പോയിരുന്നു. കുട്ടിയെ ആരെങ്കിലും കൂട്ടിക്കൊണ്ടുപോയതാകാമെന്ന സംശയമാണു ബന്ധുക്കളുടേത്. അപരിചതരുടെ സാന്നിധ്യം ഇവിടെ ഉണ്ടായിരുന്നോയെന്നും പൊലീസ് അന്വേഷിക്കും. മാതാപിതാക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും പൊലീസ് കൂടുതൽ വിവരങ്ങൾ തേടും.
Stories you may Like
- ലക്ഷക്കണക്കിന് ആളുകളുടെ മനസിലെ ഏറ്റവും മികച്ച ബാലനടി ദേവനന്ദ
- ഒരുപാട് പേർ മത്സരിക്കുമ്പോൾ ഒരാൾക്കല്ലേ പുരസ്കാരം നൽകാനാകൂ;
- വിവാദങ്ങളിലേക്ക് കുട്ടികളെയും മാളികപ്പുറം സിനിമയെയും വലിച്ചിഴക്കല്ലേ': അഭിലാഷ് പിള്ള
- 12 വയസുകാരി വെള്ളക്കെട്ടിൽ വീണ് മരിച്ചു
- ഫിലിം ക്രിട്ടിക്സ് അവാർഡ്: നടൻ കുഞ്ചാക്കോ ബോബൻ, നടി ദർശന രാജേന്ദ്രൻ
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്