ആരും ഒറ്റയ്ക്ക് പോകാൻ ഭയക്കുന്ന വഴികളിലൂടെയാണ് മരണത്തിനു തൊട്ടു മുൻപുള്ള നിമിഷങ്ങളിൽ ദേവനന്ദ സഞ്ചരിച്ചിരിക്കുന്നത്; കാണാതായി ഒരു മണിക്കൂറിനുള്ളിൽ ദേവനന്ദ മരിച്ചിട്ടുണ്ടെന്നതും വിരൽ ചൂണ്ടുന്നതു കൊലപാതകത്തിലേക്ക്; സിഐഡി നായ പോയ വഴിയേ ദേവനന്ദ പോകില്ല; കുട്ടിയെ ആരോ കടത്തിക്കൊണ്ടു പോയത് തന്നെ; ദേവനന്ദയുടേതു കൊലപാതകമെന്ന് ഉറച്ച് വിശ്വസിച്ച് ഇളവൂരുകാർ; ഇത്തിക്കരയാറിലൂടെ ഒഴുകുന്നത് ദുരൂഹത
എം മനോജ് കുമാർ
കൊല്ലം: ദേവനന്ദയുടെ മരണം മുങ്ങിമരണമെന്നുള്ള അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നെങ്കിലും ഇപ്പോഴും മുറുകി നിൽക്കുന്നത് മരണം കൊലപാതകമാണെന്ന വാദം തന്നെ. ഇത്തിക്കരയാറിലെ ആ മരണം മുങ്ങിമരണം എന്നുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആരും തള്ളിക്കളയുന്നില്ല. പക്ഷെ മുങ്ങി മരണത്തിലേക്ക് നയിച്ച സംഭവവികാസമെന്ത്? കുട്ടി ഒരിക്കലും ആ വഴികളിൽ കൂടി ഒറ്റയ്ക്ക് പോകില്ല. ആരും ഒറ്റയ്ക്ക് പോകാൻ ഭയക്കുന്ന വഴികളിലൂടെയാണ് മരണത്തിനു തൊട്ടു മുൻപുള്ള നിമിഷങ്ങളിൽ ദേവനന്ദ സഞ്ചരിച്ചിരിക്കുന്നത്. കാണാതായി ഒരു മണിക്കൂറിനുള്ളിൽ ദേവനന്ദ മരിച്ചിട്ടുണ്ട്. ഈ വിവരം പോസ്റ്റ്മോർട്ടം റിപ്പോർട്ടും സാക്ഷ്യപ്പെടുത്തുന്നുണ്ട്. കാണാതായ ഈ മണിക്കൂറിൽ ദേവനന്ദ പോയെന്നു പൊലീസ് നായ റീന ചൂണ്ടിക്കാണിക്കുന്ന സ്ഥലങ്ങളിൽ ദേവനന്ദ ഒറ്റയ്ക്ക് പോകില്ല. ആരോ ദേവനന്ദയെ കടത്തിക്കൊണ്ടു പോയതാണ്. ബന്ധുക്കളും നാട്ടുകാരും ഈ വാദത്തിൽ ഉറച്ചു നിൽക്കുന്നു.
എന്തുകൊണ്ട് ദേവനന്ദ ഈ വഴിയിൽക്കൂടി പോകില്ല. പഞ്ചായത്ത് അംഗം ഉഷ ആ വഴിയെക്കുറിച്ച് പറയുന്ന കാര്യങ്ങൾ ഇങ്ങനെ: ദേവനന്ദ അവസാനം പോയ ആ വഴികളിൽകൂടി ഒറ്റയ്ക്ക് പോകാൻ എനിക്ക് കൂടി പേടിയാണ്. ഒറ്റയ്ക്ക് ഞാൻ ആ വഴിയിൽ കൂടി ഒരിക്കലും സഞ്ചരിക്കില്ല. ആ രീതിയിലാണ് ആ വഴി കിടക്കുന്നത്. ദേവനന്ദയുടെ വീടിരിക്കുന്ന സ്ഥലം പൊതുവേ വിജനമായ സ്ഥലമാണ്. ആ വീട് കഴിഞ്ഞാൽ പിന്നെ അധികം വീടുകളില്ല. വിജന പ്രദേശമാണ്. പുഴയും അതിനോട് ചേർന്നുള്ള പ്രദേശങ്ങളുമാണ്. അങ്ങോട്ട് ആർക്കും പോകേണ്ടി വരുന്നില്ല. ജനവാസം തീരെ കുറഞ്ഞ ഇലവൂരിലെ ഇടമാണ് ഇത്. പകൽ പോലും ആളില്ലാത്ത സ്ഥലമാണിത്. ദേവനന്ദയുടെ വീട് കഴിഞ്ഞാൽ പിന്നെയുള്ളത് വിരലിൽ എണ്ണാവുന്ന വീടുകളാണ്. അതിൽ മിക്കതിലും ആൾ താമസവുമില്ല. വിജനമായ പ്രദേശം എന്ന് തന്നെ പറയാം. ആ ഭാഗത്തേക്ക് ആർക്കും പോകേണ്ട ആവശ്യം വരുന്നില്ല.
ആർക്കെങ്കിലും അപ്പുറത്തുള്ള ക്ഷേത്രത്തിലേക്ക് പോകണമെങ്കിൽ മാത്രമേ ആ വഴി വല്ലവരും പോവുകയള്ളൂ. വർഷത്തിലൊരിക്കൽ മിന്നൂർക്കുളം മാടൻ നട ക്ഷേത്രത്തിൽ സപ്താഹം നടക്കും. സപ്താഹം വരുന്ന സമയത്ത് മാത്രമാണ് ഈ വഴിയിലൂടെ ആരെങ്കിലും പോകാറ്. അത് തന്നെ ദുർലഭവുമായി മാത്രം. അവർക്ക് പോകാൻ വേണ്ടിയാണ് ഇക്കര നിന്ന് അക്കരെയിലേക്ക് പാലം ഇടുന്നത്. അത് തന്നെ താത്കാലിക പാലം. ഇപ്പോൾ തന്നെ അവിടെയുള്ളത് സപ്താഹത്തിനായി ക്ഷേത്രത്തിൽ പോകാൻ ഇടുന്ന നടപ്പാലം മാത്രമാണ്. ദേവനന്ദയെ പോലുള്ള ഒരു കുട്ടി ഒരിക്കലും പൊന്തയും കാടും നിറഞ്ഞ ഈ വഴിയിലൂടെ പോകില്ല. റബ്ബർ തോട്ടവും കാടുമാണ് അവിടെയുള്ളത്. ഈ വഴിയിലൂടെ ദേവനന്ദ ഒരിക്കലും പോവുകയോ ഈ വഴിയിലൂടെ ഒറ്റയ്ക്ക് യാത്ര ചെയ്ത് മരണത്തെ പുല്‍കുകയോ ചെയ്യില്ല. അതുകൊണ്ട് തന്നെയാണ് മരണം സാധാ മരണമല്ല കൊലപാതകമാണെന്ന് ചൂണ്ടിക്കാണിക്കുന്നത്-ഉഷ പറയുന്നു.
ഏഴു വയസ്സുകാരി ദേവനന്ദ മുങ്ങിമരിച്ചതാണെന്നുള്ള അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് വന്നിരിക്കുന്നത്. ദേവനന്ദയുടെ ശരീരം ജീർണിച്ചു തുടങ്ങിയിരുന്നു. വയറ്റിൽ ചെളിയുടെയും വെള്ളത്തിന്റെയും അംശം കണ്ടെത്തി. മൃതദേഹം കണ്ടെടുക്കുന്നതിന് 1820 മണിക്കൂറുകൾക്കിടയ്ക്കാണു മരണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇനി ലഭിക്കാനുള്ളത് ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലമാണ്. അതേസമയം ഇന്നു ഫോറൻസിക് സംഘം സ്ഥലം സന്ദർശിക്കുന്നുണ്ട്. മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മൊഴികൾ പൊലീസ് വീണ്ടുമെടുത്തിട്ടുണ്ട്. എന്തെങ്കിലും വൈരുധ്യം ഈ മൊഴികളിൽ കണ്ടേക്കും എന്ന പ്രതീക്ഷയിലാണ് പൊലീസ്. കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്ന നാട്ടുകാരുടെയും ബന്ധുക്കളുടെയും സംശയം വെറുതെ എഴുതി തള്ളാൻ നിലവിലെ ഘട്ടത്തിൽ പൊലീസ് തയ്യാറല്ല.
പകൽ ഒറ്റയ്ക്ക് സഞ്ചരിക്കാൻ ഇളവൂരുകാർ മടിക്കുന്ന സ്ഥലമാണ് എന്ന് വാർഡ് മെമ്പർ കൂടി സാക്ഷ്യപ്പെടുത്തുമ്പോൾ ദേവനന്ദ ഒരിക്കലും ഒറ്റയ്ക്ക് പോകില്ലെന്ന് പൊലീസും ഇപ്പോൾ സംശയിക്കുകയാണ്. ഈ രീതിയിലുള്ള പ്രതികരണങ്ങൾ തന്നെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മറുനാടനോട് പങ്കുവെച്ചതും. അതായത് പോസ്റ്റ്മോർട്ടം റിപ്പോർട്ട് അല്ല ദേവനന്ദയുടെ മരണത്തിന് മുന്നിലുള്ള പ്രശ്നമെന്നു പൊലീസും ഇപ്പോൾ കണക്കുകൂട്ടുകയാണ്. ആരോ ദേവനന്ദയെ എടുത്ത് ആറ്റിലേക്ക് എറിഞ്ഞു. കൊലപ്പെടുത്തണം എന്ന ലക്ഷ്യത്തോടെ. അതാര്? അത് കണ്ടുപിടിച്ചേ മതിയാവൂ.
അല്ലെങ്കിൽ ദേവനന്ദ ഒറ്റയ്ക്ക് നടന്നു ആറ്റിലേക്കുള്ള വഴിയേ പോയി. അങ്ങിനെ ഒരു നിഗമനത്തിൽ എത്തുകയാണെങ്കിൽ അത് ശാസ്ത്രീയമായി തെളിയിക്കേണ്ടി വരും. എന്തായാലും ദേവനന്ദയുടെ മരണം ഒരുപാട് സങ്കീർണ്ണതകളാണ് കേരളാ പൊലീസിനു മുന്നിൽ ഉയർത്തുന്നത്. ഇത് ഒരു സാധാ കേസല്ല. തെളിയിക്കാൻ അത്യന്തം വിഷമകരമായ കേസ്. പക്ഷെ ഈ രീതിയിൽ വരുന്ന ആദ്യ കേസും. ഇത് തെളിയിച്ചേ അടങ്ങൂ എന്നാണ് കേരളാ പൊലീസിൽ നിന്നും ഇപ്പോൾ ഉയർന്നു വന്നിരിക്കുന്ന നിർബന്ധബുദ്ധി. മിടുക്കന്മാരുള്ള അന്വേഷണ സംഘം ഉൾച്ചേർന്ന പൊലീസ് സംഘമാണ് കേരളത്തിലേത്. സമാന കേസുകളും അന്വേഷണ സംഘം പഠിക്കുന്നുണ്ട്.
ഒരു നിശബ്ദ കൊലയാളി ദേവനന്ദയുടെ മരണത്തിനു പിന്നിലുണ്ട് എന്ന നിഗമനം തന്നെയാണ് ശക്തി പ്രാപിക്കുന്നത്. ആ നിശബ്ദ കൊലയാളി ആര്? ഇതാണ് ദേവനന്ദയുടെ കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തിനു മുന്നിലുള്ളത്. തത്ക്കാലത്തെക്കെങ്കിലും ദേവനന്ദ ആറ്റിലേക്ക് ഒറ്റയ്ക്ക് നടന്നു പോയി എന്ന സംശയം പൊലീസ് പിന്നാമ്പുറത്തേക്ക് മാറ്റുകയാണ്. ദേവനന്ദയുടെ മരണത്തിൽ ഇനിയുള്ള ദിവസങ്ങൾ നിർണ്ണായകമാണ്.
ഇത് തങ്ങൾ കണ്ടെത്തിയിരിക്കും എന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മറുനാടനോടുള്ള പ്രതികരണം. എല്ലാ സാധ്യതകളും ഞങ്ങളുടെ മുന്നിലുണ്ട്. എല്ലാ ചോദ്യങ്ങളും ഉത്തരങ്ങളും സംശയങ്ങളും. ഇതിലെവിടെയോ സത്യമുണ്ട്. ആ സത്യം കണ്ടുപിടിക്കുമ്പോൾ ആ നിശബ്ദ കൊലയാളി തെളിഞ്ഞു വരും. ഒരു തെളിവ്. എല്ലാ കൊലപാതകങ്ങളിലും ദൈവം അവശേഷിപ്പിക്കുന്ന ഒരു തെളിവ്. ആ തെളിവിനായാണ് പൊലീസ് സംഘം തിരയുന്നത്.
ആ സത്യത്തിലേക്ക് സഞ്ചരിക്കാനുള്ള വഴികളും മൊഴികളും ഇപ്പോൾ അന്വേഷണ സംഘത്തിനു മുന്നിലുണ്ട്. ഇനിയുള്ള ദിവസങ്ങൾ പൊലീസ് പറയുന്നത് പോലെ ദേവനന്ദയുടെ മരണത്തിൽ നിർണ്ണായകമാണ്. എന്തായാലും ഉദ്യേഗത്തോടെ കേരളം കാത്തിരിക്കുന്നു, ദേവനന്ദയുടെ മരണത്തിനു പിന്നിലെന്ത് എന്ന്? താമസിയാതെ തന്നെ അത് തെളിഞ്ഞെക്കും. ആ രീതിയിലുള്ള അന്വേഷണമാണ് അന്വേഷണ സംഘം ദേവനന്ദയുടെ മരണത്തിൽ നടത്തുന്നത്.
Stories you may Like
- ലക്ഷക്കണക്കിന് ആളുകളുടെ മനസിലെ ഏറ്റവും മികച്ച ബാലനടി ദേവനന്ദ
- ഒരുപാട് പേർ മത്സരിക്കുമ്പോൾ ഒരാൾക്കല്ലേ പുരസ്കാരം നൽകാനാകൂ;
- വിവാദങ്ങളിലേക്ക് കുട്ടികളെയും മാളികപ്പുറം സിനിമയെയും വലിച്ചിഴക്കല്ലേ': അഭിലാഷ് പിള്ള
- 12 വയസുകാരി വെള്ളക്കെട്ടിൽ വീണ് മരിച്ചു
- ഫിലിം ക്രിട്ടിക്സ് അവാർഡ്: നടൻ കുഞ്ചാക്കോ ബോബൻ, നടി ദർശന രാജേന്ദ്രൻ
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍