നിക്ഷേപത്തിനു മെച്ചം ഡയമണ്ടെന്നു പരസ്യ വാചകം; ഉദ്ഘാടനം ചെയ്യാൻ ഗ്ലാമർ താരം ബിപാഷ ബസുവും പരിവാരങ്ങളും; പലരിൽ നിന്നായി 200 കോടി പിരിച്ചെടുത്ത ഗീതാഞ്ജലി ജൂവലറിയുടെ കൊച്ചിയിലെ സ്ഥാപനം പൂട്ടി; പണം പോയവരിൽ സിനിമാ രംഗത്തു നിന്നടക്കം വൻ തോക്കുകളും
കൊച്ചി: സ്വർണത്തിന്റെ വില ഇടിഞ്ഞപ്പോൾ പണം നിക്ഷേപിക്കാൻ ഏറ്റവും നല്ല മാർഗം വജ്രമാണെന്ന പരസ്യ വാചകം പറഞ്ഞ് ഉത്തരേന്ത്യൻ ജൂവലറി ഗ്രൂപ്പ് കേരളത്തിൽ നടത്തിയത് കോടികളുടെ തട്ടിപ്പ്. ഡയമണ്ട് നിക്ഷേപമെന്ന മറവിൽ ഉത്തരേന്ത്യൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗീതാഞ്ചലി ഗ്രുപ്പ് എന്ന സ്ഥാപനം കൊച്ചിയിൽ ലുലുമാളിൽ ഗ്രൗണ്ട് ഫ്ളോറിൽ മായ ഡയമണ്ട് എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനമാണു പൂട്ടിയത്.
ഡയമണ്ട് നിക്ഷേപമെന്ന മറവിൽ ഇവർ കേരളത്തിൽ നടത്തിയത് കോടികളുടെ തട്ടിപ്പാണ്. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിൽ പണം നിക്ഷേപിച്ചവരും ഫ്രാഞ്ചൈസി എടുത്തവരുമിപ്പോൾ വെട്ടിലായി. ഹിന്ദി ഗ്ലാമർതാരം ബിപാഷ ബസുവിനെ കൊണ്ടുവന്നു കൊച്ചിയിൽ ഉദ്ഘാടനം ചെയ്ത മായ ഡയമണ്ട് എന്ന സ്ഥാപനവും ഇപ്പോൾ തുറക്കുന്നില്ല. ഇതോടെ ഡയമണ്ട് വാങ്ങിക്കാൻ തവണ വ്യവസ്ഥയിൽ പണം കൊടുത്തവർ കൊച്ചി ഉപഭോക്തൃ കോടതിയെ സമീപിച്ചിരിക്കുകയാണ്.
ഒപ്പം ഈ കമ്പനിയെ വിശ്വസിച്ചു പണം മുടക്കി വലിയ വാടകയും ശമ്പളവും കൊടുത്തു കേരളത്തിലെ നഗരങ്ങളിൽ ഫ്രാഞ്ചൈസികൾ തുടങ്ങിയവരും വെട്ടിലായി. ഇപ്പോൾ ഈ ഗ്രൂപ്പിന്റെ ഒരു ഫ്രാഞ്ചൈസി പോലും കേരളത്തിൽ തുറന്നുപ്രവർത്തിക്കുന്നില്ലയെന്നാണു സൂചന. മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഈ ഉത്തരേന്ത്യൻ കമ്പനി സമാനമായ പല തട്ടിപ്പുകളും കേരളത്തിന്റെ പുറത്തും ഇതുപോലെ തവണ വ്യവസ്ഥയിൽ പണം വാങ്ങിച്ചു നടത്തിയെന്നും സൂചനയുണ്ട്.
ഡയമണ്ട് ആഭരണങ്ങൾ വാഗ്ദാനം ചെയ്താണ് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജൂവലറി ഗ്രൂപ്പ് നിക്ഷേപകരെ വഞ്ചിച്ചത്. വലിയ പത്രപ്പരസ്യങ്ങൾ നൽകി കേരളത്തിൽ കൊച്ചിയിൽ എം.ജി റോഡിലും പ്രമുഖ ഷോപ്പിങ് മാളായ ലുലുവിലുമുള്ള ജൂവലറികളിൽ 4,000 മുതൽ 40,000 രൂപവരെ പ്രതിമാസ തവണകളിൽ നിക്ഷേപിച്ചവർക്കാണു പണം നഷ്ടമായത്. ഡയമണ്ട് നിക്ഷേപമായതുകൊണ്ട് സിനിമാ രംഗത്തുനിന്നടക്കം വൻ തോക്കുകൾ ഇവിടെ നിക്ഷേപം നടത്തിയിരുന്നു.
രാജ്യത്താകമാനം ഫ്രാഞ്ചൈസികളുള്ള സ്ഥാപനം 200 കോടിയോളം രൂപ തട്ടിച്ചെന്നാണ് ഇപ്പോൾ കിട്ടുന്ന പ്രാഥമിക വിവരം. വലിയ രീതിയിൽ പ്രചാരണം രാജ്യമെമ്പാടും നടത്തുന്ന ജൂവലറി ഗ്രൂപ്പിനെ വിശ്വസിച്ച് ലക്ഷങ്ങൾ മുടക്കി ഫ്രാഞ്ചൈസി എടുത്തവരുമിപ്പോൾ കുടുങ്ങിയിരിക്കുകയാണ്. സമയം ആയിട്ടും ആഭരണം കിട്ടാത്തതിനാൽ പണം നിക്ഷേപിച്ചവർ ആഭരണം ആവശ്യപ്പെട്ട് ഫ്രാഞ്ചൈസി ഉടമകളെ സമീപിച്ചതോടെ ഇവരും വെട്ടിലായി.
കോടികൾ മുടക്കി ആഭരണങ്ങൾ എടുത്തെങ്കിലും വിൽപ്പന നടക്കാതായതോടെയാണ് ഫ്രാഞ്ചൈസികൾ പൂട്ടിയത്. തവണ വ്യവസ്ഥയിൽ ആഭരണങ്ങൾ നൽകാമെന്നു പറഞ്ഞു പിരിച്ച തുക കമ്പനി നേരിട്ട് അക്കൗണ്ടിൽ വാങ്ങുകയിരുന്നു എന്നും കേൾക്കുന്നു. കമ്പനി നേരിട്ടാണ് നിക്ഷേപത്തുക കൈകാര്യം ചെയ്തിരുന്നതെന്നാണ് ഇവരുടെ വാദം. ഫ്രാഞ്ചൈസി പൂട്ടിയതോടെ വൻ തുക നഷ്ടമായെന്നും ഫ്രാഞ്ചൈസി ഉടമകൾ പറയുന്നു. മുംബൈ ആസ്ഥാനമായ സ്ഥാപനം ശകുൻ പ്ലാൻ എന്ന പേരിൽ 12, 24, 36 മാസ തവണ വ്യവസ്ഥകളായാണു നിക്ഷേപം സ്വീകരിച്ചിരുന്നത്.
മൂന്നുവർഷം മുമ്പ് 5,000 രൂപ തവണവ്യവസ്ഥയിൽ നിക്ഷേപം നടത്തിയ കടവന്ത്ര സ്വദേശിനി ജൂവലറി ഗ്രൂപ്പിനെതിരേ ഉപഭോക്തൃ കോടതിയിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പു പുറത്തായത്. ഒരു ലക്ഷം രൂപയാണ് ഇവർ രണ്ടു വർഷംകൊണ്ട് നിക്ഷേപിച്ചത്. പണം അടച്ചതിന്റെ പാസ്ബുക്കും ഇവർക്കു നൽകി. പദ്ധതിയിൽ ചേർന്ന് ഒരു വർഷത്തിനകം എം.ജി. റോഡിലെ ശാഖ പൂട്ടി.
കസ്റ്റമർ കെയറിൽ ബന്ധപ്പെട്ടപ്പോൾ ഷോപ്പിങ് മാളിലെ ശാഖയിൽ പണം നിക്ഷേപിക്കാനായിരുന്നു നിർദ്ദേശം. രണ്ടുവർഷം പൂർത്തിയാകുംമുമ്പ് ഷോപ്പിങ് മാളിലെ ശാഖയും പൂട്ടിയതോടെ ഇവർ വീണ്ടും കസ്റ്റമർ കെയറിൽ ബന്ധപ്പെട്ടു. പണം അടച്ചതിന്റെ രേഖകൾ സഹിതം രണ്ടു ദിവസത്തിനകം അയച്ചു നൽകാനാണു കമ്പനി അധികൃതർ ഇവരോട് ആവശ്യപ്പെട്ടത്. ഇമെയിൽ വഴി പാസ് ബുക്കിന്റെയും മറ്റും പകർപ്പുകൾ അയച്ചു നൽകിയെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. ഇതോടെയാണ് ഇവർ കോടതിയെ സമീപിച്ചത്.
കൊച്ചിയിൽ നടന്നതിനു സമാനമായ നിക്ഷേപ തട്ടിപ്പുകൾ ഇവർ തിരുവനന്തപുരത്തു നടത്തിയതായും സൂചനയുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലടക്കം കമ്പനി സമാനമായ തട്ടിപ്പു നടത്തിയതായാണു പൊലീസിനു ലഭിച്ച വിവരം. തട്ടിപ്പുകൾ നടത്തി കേരളത്തിലെ ഒരു ഫ്രാഞ്ചൈസി പോലും ഇപ്പോൾ തുറക്കാതെ പൂട്ടിക്കിടക്കുമ്പോഴും പുതിയ ഫ്രാഞ്ചൈസികൾ ക്ഷണിച്ചുകൊണ്ടുള്ള പരസ്യവും ഇവരുടെ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. സ്വർണനിക്ഷേപത്തട്ടിപ്പുകൾ പതിവായ കേരളത്തിൽ ഡയമണ്ട് നിക്ഷേപത്തട്ടിപ്പ് ആദ്യമാണ്. സ്വർണത്തേക്കാൾ കൂടുതൽ പണം ഡയമണ്ട് നിക്ഷേപത്തിനു വേണ്ടതിനാൽ കൊച്ചിയിലെ പല വമ്പന്മാരുടെയും പണം നഷ്ടപ്പെട്ടു. കൊച്ചിയിൽ വലിയ പത്രപ്പരസ്യമൊക്കെ നൽകിത്തുടങ്ങിയ സ്ഥാപനം ആയതുകൊണ്ട് പണം നഷ്ടപ്പെട്ടതിന്റെ നാണക്കേട് ഓർത്തു പലരും മിണ്ടുന്നില്ല.
Stories you may Like
- ഡയമണ്ട് ലീഗ് ഫൈനലിൽ നിന്ന് മലയാളി ലോങ് ജംപ് താരം എം ശ്രീശങ്കർ പിന്മാറി
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്
- മറുനാടൻ പ്രതിനിധി പീയൂഷിന് നേരേ ഭീഷണിയും കയ്യേറ്റശ്രമവും
- സൂററ്റ് ഡയമണ്ട് ബോഴ്സ് എന്ന ഓഫീസ് ബിൽഡിങ് പിന്നിലാക്കുന്നത് പെന്റഗണിനെ
- അൽ മുക്താദിർ ഗ്രൂപ്പിന്റെ ജൂവലറികളിൽ റെയ്ഡ്
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍