ഒരു പരിചയവും ഇല്ലാത്ത പൾസർ സുനിക്ക് എന്തിന് ദിലീപ് 1.4ലക്ഷം രൂപ നൽകി; പലതവണ നേരിൽ കണ്ടതിന്റെ തെളിവുകൾ ഉണ്ടായിട്ടും എന്തുകൊണ്ട് പരിചയം നിഷേധിച്ചു? ജനപ്രിയ നടനെ കുരുക്കാൻ പൊലീസ് ഒരുക്കിയത് ക്രമം തെറ്റാതെയുള്ള കാരണങ്ങൾ; കുറ്റപത്രത്തിന്റെ അടിത്തറ ഇളക്കുക മഞ്ജു വാര്യർ സമ്മർദ്ദത്തിന് വഴങ്ങിയാൽ മാത്രം; ദിലീപിനെ പേടിച്ച് രഹസ്യമൊഴി നൽകിയവരുടെ നിലപാടും നിർണ്ണായകമാകും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ദിലീപും പൾസർ സുനിയുമായുള്ള അടുപ്പമാണ് നടിയെ ആക്രമിച്ച കേസിൽ നിർണ്ണായകമായത്. സുനിയെ അറിയില്ലെന്ന ദിലീപിന്റെ മൊഴിയാണ് നടന് തിരിച്ചടിയായത്. അറിയാവുന്ന പൾസർ സുനിയെ അറിയില്ലെന്ന് നടൻ പറയുന്നതിന്റെ പൊരുൾ തേടിയുള്ള യാത്രയാണ് പൊലീസിന് അന്വേഷണത്തിൽ വഴിത്തിരിവായത്. മഞ്ജു വാര്യരുടെ ഗൂഢാലോചനാരോപണത്തിൽ തെളിവുകൾ ഒന്നൊന്നായി പൊലീസ് തപ്പിയെടുത്തു. അതിന് ശേഷമായിരുന്നു ദിലീപിനെ ചോദ്യം ചെയ്തത്. സുനിയെ അറിയില്ലെന്ന ദിലീപിന്റെ വാദം പൊളിക്കാനുള്ള തെളിവെല്ലാം പൊലീസിന്റെ കൈയിലുണ്ടായിരുന്നു. അങ്ങനെ ആക്ഷൻ സിനിമയെ വെല്ലുന്ന വഴിത്തിരിവുകളുമായി നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം കോടതിയിൽ എത്തി.
ഒരു സംഘം ഗൂണ്ടകളിൽ അവസാനിക്കുമായിരുന്ന കേസ് ഗൂഢാലോചനയിലേക്കും വിഐപി പ്രതിയിലേക്കും എത്തിച്ചതു കൃത്യമായ ഇടവേളകളിലുണ്ടായ ഈ വഴിത്തിരിവുകളാണ്. ഫെബ്രുവരി 17നു നടി ഉപദ്രവിക്കപ്പെട്ട കേസിൽ ഒരു പ്രതി അന്നുതന്നെ പിടിയിലാവുകയും മുഖ്യപ്രതി സുനിൽകുമാർ ആറാം ദിവസം പിടിയിലാവുകയും ചെയ്തു. കുറ്റകൃത്യത്തിൽ നേരിട്ട് ഉൾപ്പെട്ട ആറുപേരും ഒരാഴ്ചയ്ക്കകം അകത്താവുകയും ഏപ്രിൽ 18നു പൊലീസ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. അതിന് ശേഷമായിരുന്നു ജനപ്രിയ നായകനെ പൊലീസ് കുടുക്കിയത്. നടി ആക്രമിക്കപ്പെട്ടപ്പോൾ തന്നെ ദിലീപിന്റെ പങ്കാളിത്തത്തിന്റെ സൂചനകൾ പുറത്തുവന്നു. അത് മറുനാടൻ വാർത്തയാക്കുകയും ചെയ്തു. എന്നാൽ മുഖ്യധാരാ മാധ്യമങ്ങൾ അതിൽ നിന്ന് മാറി നിന്നു. പക്ഷേ തെളിവുമായി പൊലീസെത്തിയപ്പോൾ ചാനലുകളും പത്രങ്ങളും മറുനാടനൊപ്പം കേസ് പുതിയ തലത്തിൽ ചർ്ച്ചയാക്കി. ഇത് ദിലീപിനെതിരെ അന്വേഷണത്തിന് പൊലീസിനും കരുത്തായി. അങ്ങനെയാണ് സൂപ്പർതാരം അഴിക്കുള്ളിലായത്. ജാമ്യം കിട്ടിയതിന് പിന്നാലെ കുറ്റപത്രവുമെത്തി. ഇതോടെ താരരാജാവ് കുറ്റരോപിതരുടെ പട്ടികയിലും ഇടം നേടുകയാണ്.
നടിയെ ഉപദ്രവിക്കുന്നതിനു മുന്നോടിയായി നടൻ ദിലീപ് ഒന്നാം പ്രതി പൾസർ സുനിലിന് 1.4 ലക്ഷം രൂപ നൽകിയത് അന്വേഷണ സംഘം കണ്ടെത്തിയതാണ് നിർണ്ണായകമായത്. ഇക്കാര്യം ചോദ്യംചെയ്യലിൽ ദിലീപ് നിഷേധിച്ചിരുന്നു. എന്നാൽ, തെളിവുകൾ നിരത്തിയാണു പൊലീസ് ഇക്കാര്യം കുറ്റപത്രത്തിൽ സമർഥിക്കുന്നത്. ഒന്നരക്കോടി രൂപയുടെ ക്വട്ടേഷനാണു ദിലീപ് നൽകിയതെന്നു കുറ്റപത്രം പറയുന്നു. നടിയെ ഉപദ്രവിക്കാനുള്ള പ്രതികളുടെ ആദ്യപദ്ധതി പാളി. പ്രതികൾ കൊണ്ടുവന്ന വാനിൽ നടിയെ മാനഭംഗപ്പെടുത്താനായിരുന്നു മുൻതീരുമാനമെന്നും അതു ദിലീപിന്റെ നിർദേശപ്രകാരമാണെന്നും കുറ്റപത്രത്തിൽ പറയുന്നു. ഇതിന്റെ ദൃശ്യങ്ങൾ നടി വിവാഹം കഴിച്ചു സിനിമാരംഗം വിടുംമുമ്പ് ഉപയോഗപ്പെടുത്തുകയായിരുന്നു ലക്ഷ്യം. തീരുമാനം മാറ്റിയ പ്രതികൾ നടി സഞ്ചരിച്ച വാഹനത്തിൽ കയറി. അറിയപ്പെടുന്ന നടിയെ ആ സമയത്തു വാഹനത്തിൽനിന്നു വലിച്ചിറക്കുന്നത് ആളുകളുടെ ശ്രദ്ധയിൽ പെടുമെന്നതായിരുന്നു കാരണം.
ലാൽ ക്രിയേഷൻസിന്റെ വാഹനത്തിലായിരുന്നു നടിയുടെ യാത്ര. ഡ്രൈവർ മാർട്ടിൻ ഗുണ്ടാസംഘത്തോടു സഹകരിച്ചതോടെ പ്രതികളുടെ നീക്കം എളുപ്പമായെന്നും കുറ്റപത്രം സൂചിപ്പിക്കുന്നു. കേസിൽ പൊലീസ് രേഖപ്പെടുത്തിയതു 33 സാക്ഷികളുടെ രഹസ്യമൊഴികളാണ്. പ്രതികളുമായി നേരിട്ടു ബന്ധമുള്ള സാക്ഷികളുടെ എണ്ണം കൂടുതലായതിനാൽ കൂറുമാറ്റത്തിനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഈ നീക്കം. കേസിൽ ദിലീപിന്റെ ആദ്യഭാര്യ മഞ്ജുവാരിയരുടെ മൊഴി നിർണായകമാകും. സംഭവത്തിൽ ഗൂഢാലോചന ആദ്യം ആരോപിച്ചത് മഞ്ജുവായിരുന്നു. അമ്മയുടെ നേതൃത്വത്തിൽ കൊച്ചിയിൽ നടന്ന പ്രതിഷേധസായാഹ്നത്തിലായിരുന്നു ഇത്. എന്നാൽ, കേസിൽ മൊഴി കൊടുക്കുന്നതിൽ ആദ്യഘട്ടത്തിൽ മഞ്ജുവിന് താത്പര്യമുണ്ടായിരുന്നില്ല. പിന്നീട് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ എത്തി എ.ഡി.ജി.പി. ബി. സന്ധ്യയാണ് മൊഴിയെടുത്തത്. ഇപ്പോഴും മഞ്ജുവിൽ സമ്മർദ്ദമുണ്ട്. കോടതിയിൽ മഞ്ജു സത്യം പറഞ്ഞാൽ ദിലീപ് അഴിക്കുള്ളിലാകുമെന്ന് തന്നെയാണ് പൊലീസിന്റെ നിലപാട്.
കേസിൽ ഗൂഢാലോചന തെളിയിക്കാൻ മഞ്ജുവിന്റെ മൊഴി അതിനിർണ്ണായകമാണ്. എന്തുകൊണ്ടാണ് ദിലീപ്-മഞ്ജു വിവാഹമോചനത്തിൽ ആക്രമിക്കപ്പെട്ട നടിക്ക് പങ്കുവന്നതെന്നതാണ് ഇതിൽ പ്രധാനം. മഞ്ജുവുമായുള്ള വിവാഹബന്ധം തകരുന്നതിനു പ്രധാനകാരണം നടിയാണെന്ന വിശ്വാസത്തിലാണ് പക ഉടലെടുത്തതെന്ന് നേരത്തേ പൊലീസ് കോടതിയിൽ വിശദീകരിച്ചിട്ടുണ്ട്. ഇതാണ് ക്വട്ടേഷനിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞിരുന്നു. ആക്രമിക്കപ്പെട്ട നടിയുടെ ഏറ്റവുമടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് മഞ്ജുവാരിയർ. കേസിന്റെ തുടർചലനങ്ങൾ സിനിമാമേഖലയിലും ഉണ്ടായേക്കും. അതിനിടെ മഞ്ജുവിനെ ഒപ്പം നിർത്താൻ ചില സിനിമാക്കാർ നീക്കം ശക്തമാക്കിയിട്ടുണ്ട്. കോടതിയിൽ ദിലീപിന് അനുകൂലമായി മുൻ ഭാര്യ മൊഴി നൽകുമെന്ന് ഉറച്ചു വിശ്വസിക്കുന്നവരും ഉണ്ട്. എന്നാൽ ഇത് അത്ര എളുപ്പമല്ല. ആക്രമിക്കപ്പെട്ട നടിക്ക് പരസ്യമായി പിന്തുണ നൽകിയ മഞ്ജു കേസിൽ പ്രോസിക്യൂഷൻ പക്ഷത്ത് ഉറച്ചു നിൽക്കുമെന്നാണ് വിലയിരുത്തൽ.
കേസിൽ കുറ്റപത്രത്തിനൊപ്പം ശാസ്ത്രീയ പരിശോധനാ ഫലങ്ങളടക്കം 413 രേഖകളും പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. സിനിമാരംഗത്തു നിന്നുമാത്രം 50-ലേറെപ്പേർ സാക്ഷികളായ കുറ്റപത്രത്തിൽ 33 പേരുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി. റിമി ടോമി അടക്കമുള്ളവർ ഇതിലുണ്ട്. ദിലീപിന്റെ പക തുറന്നു പറഞ്ഞ അനൂപ് ചന്ദ്രന്റെ മൊഴിയും നിർണ്ണായകമാകും. ആനപ്പകയുള്ള വ്യക്തിയാണ് ദിലീപെന്നാണ് അനൂപ് ചന്ദ്രനിലൂടെയും മറ്റും പൊലീസ് വിശദീകരിക്കുന്നത്. ക്വട്ടേഷൻ നൽകിയതു ദിലീപ് എന്നു സൂചിപ്പിക്കുന്ന തരത്തിൽ പ്രതി സുനിൽകുമാർ സഹതടവുകാരനെക്കൊണ്ട് എഴുതിച്ച കത്ത് വാട്സാപ്പിലൂടെ ദിലീപിന്റെ പക്കലെത്തിയടുത്തു നിന്നാണ് കേസ് അന്വേഷണത്തിലെ രണ്ടാം ഘട്ടം തുടങ്ങുന്നത്. ഈ കത്ത് പിന്നീടു പൊലീസിനും ലഭിച്ചു.
ദിലീപിന്റെ സഹായി അപ്പുണ്ണിയുടെ ഫോണിലേക്കു പണം ആവശ്യപ്പെട്ടുള്ള സുനിൽകുമാറിന്റെ ഫോൺവിളി ദിലീപിലേക്ക് കാര്യങ്ങൾ എത്തിച്ചു. കോടതിയിലേക്കുള്ള യാത്രയ്ക്കിടെ പൊലീസുകാരന്റെ ഫോണിൽനിന്നു സുനിൽകുമാർ ദിലീപിന്റെ ഫോണിലേക്കു വിളിച്ചതും പൊലീസിനു സഹായകമായി. തനിക്കു ബന്ധമില്ലാത്ത സംഭവത്തിൽ സുനിൽകുമാർ പണം ആവശ്യപ്പെട്ടു ബ്ലാക്മെയിൽ ചെയ്യുന്നതായി കാണിച്ച് ഏപ്രിൽ 20നു ദിലീപ് ഡിജിപിക്കു പരാതി നൽകി. തെളിവായി വാട്സാപ്പിൽ ലഭിച്ച കത്തും ഫോൺ വിളിയുടെ ശബ്ദരേഖയും നൽകി. എന്നാൽ, ദിലീപിന്റെ പരാതിയിൽ വസ്തുതയില്ലെന്നു പൊലീസ് കണ്ടെത്തി. ദിലീപിനെയും സുനിൽകുമാറിനെയും ബന്ധപ്പെടുത്തിയുള്ള അന്വേഷണത്തിനു പരാതി കാരണമായി മാറുകയും ചെയ്തു. അങ്ങനെ സ്വയം കുഴിച്ച കുഴിയിൽ ദിലീപ് വീണു.
പൾസർ സുനിക്ക് വേണ്ടി ഭീഷണിപ്പെടുത്തിയെന്നു പരാതിയിൽ പറഞ്ഞ സഹതടവുകാരൻ വിഷ്ണുവിനെ പൊലീസ് പിടികൂടിയപ്പോൾ കൂടുതൽ വെളിപ്പെടുത്തലുകളുണ്ടായി. സുനിൽകുമാറുമായി ഒരു ബന്ധവുമില്ലെന്നു ദിലീപ് ആവർത്തിക്കുമ്പോഴാണ് ഇരുവരും ഒരുമിച്ചു തൃശൂരിലെ ഷൂട്ടിങ് ലൊക്കേഷനിൽ നിൽക്കുന്ന ചിത്രം പുറത്തായത്. ജൂൺ അവസാനം പൊലീസിനു ലഭിച്ച ചിത്രങ്ങൾ ഒടുവിൽ ദിലീപ് അഭിനയിച്ചു പുറത്തിറങ്ങിയ ചിത്രത്തിന്റെ ലൊക്കേഷനിലേതായിരുന്നു. ബന്ധപ്പെട്ടവരെ ചോദ്യംചെയ്തതിൽനിന്നു കാര്യങ്ങൾ വ്യക്തമായി. ഇതോടെ ദിലീപിന്റെ വാദമെല്ലാം പൊളിഞ്ഞു. നടി ഉപദ്രവിക്കപ്പെട്ട സംഭവത്തിൽ ഗൂഢാലോചന സംശയിക്കുന്നുവെന്ന ആദ്യ പരസ്യപ്രതികരണം വന്നതു ദിലീപിന്റെ മുൻഭാര്യ കൂടിയായ മഞ്ജു വാരിയരിൽ നിന്നാണ്. ഗൂഢാലോചനയ്ക്കു പിന്നിലെ കാരണങ്ങൾ തേടി ദിലീപിന്റെ കുടുംബ ജീവിതത്തിലേക്കു പൊലീസ് എത്തിയതിന് ഇതും ഒരു കാരണമായി.
ജൂൺ 28ന് ആലുവ പൊലീസ് ക്ലബ്ബിലെ 13 മണിക്കൂർ നീണ്ട ചോദ്യംചെയ്യലിൽ ദിലീപ് നൽകിയ ഉത്തരങ്ങളിലെ പൊരുത്തക്കേടുകളും നിർണ്ണായകമായി. നാദിർഷ ഉൾപ്പെടെ ദിലീപിന്റെ പല സുഹൃത്തുക്കളും ചോദ്യംചെയ്യലിനു വിധേയരായി. അങ്ങനെ ജൂലൈ 10നു നിർണായകമായ അറസ്റ്റ്. പിന്നീട് ജാമ്യം കിട്ടിയെങ്കിലും പൊലീസ് കരുതലോടെ അന്വേഷണം തുടർന്നു. മെഡിക്കൽ റിപ്പോർട്ടിലെ തട്ടിപ്പ് ഉൾപ്പെടെ കണ്ടെത്തി. ഇതോടെ ദിലീപ് പ്രതിസ്ഥാത്തുമായി. ഇനി വിചാരണക്കാലമാണ്. ബി രാമൻപിള്ളയുടെ വാദങ്ങൾ തന്നെ രക്ഷിക്കുമെന്നാണ് ദിലീപിന്റെ പ്രതീക്ഷ.
കൂട്ടമാനഭംഗം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ പ്രധാന പ്രതികൾക്കൊപ്പം ദിലീപിനെതിരെയും ചുമത്തിയിട്ടുണ്ട്. 385 സാക്ഷികളും 12 രഹസ്യമൊഴികളും ഉൾപ്പെട്ടതാണ് 650 പേജുള്ള അനുബന്ധ കുറ്റപത്രം. ദിലീപിനെ ഒന്നാം പ്രതിയാക്കാനായിരുന്നു പൊലീസ് ആദ്യം ആലോചിച്ചത്. എന്നാൽ, പ്രധാന സാക്ഷികളായ ശരത്ബാബു, ചാർലി, സാഗർ എന്നിവർ മൊഴിമാറ്റിയതോടെ നിലപാട് തിരുത്തി. മഞ്ജു വാര്യരുമായുള്ള വിവാഹമോചനം നടിയോടുള്ള വൈരാഗ്യത്തിനു കാരണമായി. കാരണക്കാരി ആക്രമിക്കപ്പെട്ട നടിയാണെന്ന് ദിലീപ് വിശ്വസിച്ചു. മറ്റ് എട്ട് കാര്യങ്ങളും കുറ്റപത്രത്തിൽ പറയുന്നുണ്ട്. പ്രധാന പ്രതി പൾസർ സുനിക്ക് അകമ്പടി പോയ പൊലീസുകാരനായ അനീഷ്, പൾസർ സുനിയുടെ സഹതടവുകാരൻ വിപിൻലാൽ എന്നിവരാണു മാപ്പുസാക്ഷികൾ. സുനി, ദിലീപിനെ വിളിച്ചത് അനീഷിന്റെ ഫോണിൽ നിന്നാണെന്നു കണ്ടെത്തിയിരുന്നു. സുനിക്കു വേണ്ടി ജയിലിൽനിന്ന് ദിലീപിന് കത്തെഴുതിയത് വിപിൻലാൽ ആണെന്നും കുറ്റപത്രത്തിൽ പറയുന്നു. ഇതാണ് ദിലീപിനെ കുടുക്കാനുള്ള പൊലീസിന്റെ പ്രധാന ആയുധം.
സുനി, വിജീഷ്, മണികണ്ഠൻ, വടിവാൾ സലീം, മാർട്ടിൻ, പ്രദീപ്, ചാർലി, ദിലീപ്, മേസ്തിരി സുനിൽ, വിഷ്ണു, പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരാണു പ്രതിപ്പട്ടികയിലുള്ളത്. ആദ്യ എട്ടു പ്രതികൾക്കുമേൽ കൂട്ടമാനഭംഗക്കുറ്റവും എട്ടു മുതൽ 12 വരെ പ്രതികൾക്കുമേൽ ഗൂഢാലോചനക്കുറ്റവും ചുമത്തിയിട്ടുണ്ട്. 12 വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം തയാറാക്കിയത്. ആദ്യം തയാറാക്കിയ കുറ്റപത്രത്തിലെ ഏഴു പ്രതികളെ നിലനിർത്തി. കൃത്യം നടത്തിയവരും ഒളിവിൽ പോകാൻ സഹായിച്ചവരുമാണ് ആദ്യ കുറ്റപത്രത്തിലുള്ളത്. മൊബൈൽ രേഖകൾ ഉൾപ്പെടെ നാനൂറിലധികം തെളിവുകൾ കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. സിനിമാ മേഖലയിൽനിന്നു മാത്രം അമ്പതിലേറെ സാക്ഷികളുണ്ട്. കൂട്ടബലാത്സംഗം ഉൾപ്പെടെ ചുമത്തിയിട്ടുള്ളതിനാൽ എറണാകുളം സെഷൻസ് കോടതിയിലാകും വിചാരണ.
Stories you may Like
- സൗഹൃദത്തിന്റെ ആഴം പറഞ്ഞ് ചിത്രങ്ങൾ പങ്കുവച്ച് മഞ്ജുവാര്യർ
- സീരിയൽ നടിമാരെ വിമർശിച്ച് സിപിഐ നേതാവ്, മറുപടി നൽകി മഞ്ജു പത്രോസ്
- യുകെ ദമ്പതികളായ ദിലീപിനും അനുവിനും എതിരെ കൊല്ലം പൊലീസിൽ വിസ തട്ടിപ്പ് പരാതി
- സന്ദീപ് ജി.വാര്യരും പി.ആർ. ശിവശങ്കറും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങൾ
- പെരുമ്പിലാവിലെ 'പെൺവെട്ടത്ത്' സംഭവിച്ചത്
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്