മുൻഭാര്യ മഞ്ജുവിന്റെ പ്രതിച്ഛായ തകർക്കാൻ ദിലീപിന്റെ ഗൂഢ നീക്കം; കൊച്ചിയിലെ വനിതയുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകൾക്കു പിന്നിൽ ജനപ്രിയ നായകനെന്ന് സംശയിച്ച് പൊലീസ്; ക്വട്ടേഷന്‍ പിന്നിൽ പെൺപോരെന്ന് വരുത്തി പ്രശ്നം ഒതുക്കാനും ശ്രമം നടക്കുന്നതായി അന്വേഷകർ; സന്ധ്യ-മഞ്ജു ബന്ധം ഉന്നയിച്ചതിനാൽ പ്രൊസിക്യൂഷൻ കോടതിയിൽ എത്തുക കൂടുതൽ കരുതലോടെ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസന്വേഷണം വഴിതെറ്റിക്കാനും ദിലീപിന് അനുകൂലമായി കാര്യങ്ങൾ തിരിക്കാനും ബോധപൂർവമായ ശ്രമങ്ങൾ നടന്നെന്ന് പൊലീസ്. കുറ്റപത്രം മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നത് ഉൾപ്പെടെയുള്ള പ്രചരണങ്ങൾ തെറ്റാണെന്നും തനിക്ക് അനുകൂലമായി കാര്യങ്ങൾ നീക്കാൻ ദിലീപ് പ്രചാരണം നടത്തിയെന്നും വിശദീകരിച്ച് പൊലീസ് കോടതിയിൽ സത്യവാങ്മൂലം നൽകി.
കൊച്ചിയിലെ വനിതയെ ചുറ്റിപ്പറ്റിയുള്ള വാദങ്ങൾ ദിലീപ് മനപ്പൂർവം സൃഷ്ടിച്ചതാണെന്നും കേസിന്റെ ഗതിതിരിക്കാൻ നടി ആക്രമിക്കപ്പെട്ട സംഭവം സ്ത്രീകൾ തമ്മിലുള്ള പ്രശ്നത്തിന്റെ സൃഷ്ടിയാണെന്ന് വരുത്താനും നീക്കം നടന്നു. ഇത്തരമൊരു പ്രചരണം നടന്നതിന് പിന്നിൽ മഞ്്ജു വാര്യരുടെ ഇമേജ് തകർക്കുകയെന്ന ലക്ഷ്യംകൂടി ഉള്ളതായും പൊലീസ് സംശയിക്കുന്നു. ഇക്കാര്യങ്ങളിൽ കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണ് അന്വേഷകർ ഇപ്പോൾ.
യുവനടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപ് മാധ്യമങ്ങളിലൂടെയും മറ്റും തനിക്ക് അനുകൂലമായി പ്രചാരണം നടത്തി അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. കുറ്റപത്രം മാധ്യമങ്ങൾക്കു പൊലീസ് ചോർത്തി നൽകിയിട്ടില്ല. തെറ്റു മറച്ചുവയ്ക്കാനുള്ള ദിലീപിന്റെ നീക്കമാണു പ്രചാരണമെന്നു വിശദീകരിച്ച് പൊലീസ് ഇന്നലെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. കുറ്റപത്രം മാധ്യമങ്ങൾക്കു ചോർത്തി നൽകി അപമാനിക്കാൻ ശ്രമിക്കുന്നതായി ദിലീപ് നേരത്തെ മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകിയിരുന്നു. ദുബായ് യാത്രയ്ക്കു പാസ്പോർട്ട് വാങ്ങാൻ എത്തിയപ്പോഴായിരുന്നു ഇത്. എന്നാൽ ഇതിൽ പൊലീസ് എതിർ സത്യവാങ്മൂലം നൽകിയതോടെ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്നു നിരീക്ഷിച്ച കോടതി കേസ് ഈമാസം എട്ടിലേക്കു മാറ്റി.
വൻതുക മുടക്കി പത്രങ്ങളിലും ചാനലുകളിലും സമൂഹമാധ്യമങ്ങളിലും ദിലീപിന് അനുകൂല തരംഗം സൃഷ്ടിക്കാൻ സ്വകാര്യ ഏജൻസിയെ ഏർപ്പെടുത്തിയിരുന്നു എന്നതും ചർച്ചയായിരുന്നു. ദിലീപിനെ കേസുമായി ബന്ധപ്പെട്ട് ആദ്യം ചോദ്യംചെയ്യാൻ വിളിച്ചപ്പോൾ മുതൽ ഇത് സജീവമായി നടന്നുവെന്നാണ് പൊലീസ് നിരീക്ഷണം. ചാനൽ ചർച്ചകളിൽ പങ്കെടുത്ത പലരും ദിലീപുമായി അടുത്ത ബന്ധമുള്ളവരാണ്. ഇക്കാര്യങ്ങളിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നാണു പൊലീസിന്റെ വാദം. ഇത്തരത്തിൽ നടനെ അനുകൂലിച്ച് എത്തിയവരുടെ ബന്ധങ്ങളും ഇതിന് പിന്നിലെ താൽപര്യങ്ങളും അന്വേഷിച്ചുവരികയാണ്. പ്രത്യേകിച്ചും പ്രമുഖയായ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അതിനെ അപലപിക്കാതെ ആരോപണ വിധേയനായ നടനെ ന്യായീകരിച്ചവർക്ക് എന്താണ് പ്രേരണയെന്നാണ് അന്വേഷിക്കുക.
അതേസമയം, നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം ഊർജിതമാക്കാനാണു പൊലീസിന്റെ നീക്കം. സംഭവം ചിത്രീകരിച്ച മൊെബെൽ ഫോൺ കണ്ടെടുക്കാനായിട്ടില്ല. വമ്പൻ സ്രാവുണ്ടെന്ന സംശയത്തെപ്പറ്റിയും അന്വേഷിക്കണമെന്നാണു പൊലീസ് നിലപാട്. കൊച്ചിയിലെ വനിതയെ ചുറ്റിപ്പറ്റിയുള്ള വാദങ്ങൾ ദിലീപ് മനഃപൂർവം സൃഷ്ടിക്കുന്നതാണെന്നു പൊലീസ് കരുതുന്നു. ഇവരാണു പൾസർ സുനിക്കു ക്വട്ടേഷൻ നൽകിയതെന്ന പ്രചാരണം മഞ്ജു വാര്യരെ ഉന്നംവച്ചുള്ളതാണെന്നും സംശയമുണ്ട്. മഞ്ജുവിന്റെ ഇമേജ് തകർക്കുകയാണു ദിലീപിന്റെ ലക്ഷ്യം. ഇക്കാര്യം പലഘട്ടങ്ങളിലും അന്വേഷണ സംഘത്തിനു ബോധ്യപ്പെട്ടിട്ടുണ്ട്.
സംഭവം സ്ത്രീകൾ തമ്മിലുള്ള പ്രശ്നം എന്ന നിലയിലേക്കു കൊണ്ടുവരാനാണു ദിലീപിന്റെ ശ്രമമെന്ന സൂചനകളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം. മഞ്ജുവും എ.ഡി.ജി.പി: ബി. സന്ധ്യയും തമ്മിലുള്ള സൗഹൃദമാണ് തന്നെ കേസിൽ പെടുത്തിയതെന്നും നടിമാർ ഉൾപ്പെടെയുള്ളവർ പിന്നിലുണ്ടെന്നും ദിലീപ് ജാമ്യാപേക്ഷ വാദവേളയിൽ ഉന്നയിച്ചിരുന്നു. ഇതെല്ലാം തന്റെ പേരിലുള്ള കുറ്റം മറച്ചുവയ്ക്കാൻ ദിലീപ് നടത്തുന്ന ഗൂഢനീക്കത്തിന്റെ ഭാഗമാണെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ. ഇത്തരത്തിൽ തനിക്കെതിരെ പെൺപകയുടെ ഭാഗമായി ഗൂഢാലോചന നടന്നുവെന്ന വാദം ഉയർത്തിയേക്കുമെന്ന് കണക്കാക്കിയാണ് പ്രതിരോധവുമായി പൊലീസും നീങ്ങുന്നത്.
വിചാരണാവേളയിൽ തനിക്കു വീണ്ടും നാണക്കേടുണ്ടാകുമെന്നു ഭയന്നാണു ഹർജി നൽകി മാധ്യമങ്ങളുടെ വായടപ്പിക്കാൻ ദിലീപ് ശ്രമിക്കുന്നതെന്നു പൊലീസ് സംശയിക്കുന്നു. രഹസ്യവിചാരണ ആവശ്യപ്പെടാനും സാധ്യതയുണ്ട്. അതുവഴി വിസ്താരം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഒഴിവാക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് ദിലീപിന്റെ നീക്കം.
മുൻഭാര്യയും നടിയുമായ മഞ്ജു ഇപ്പോൾ വീണ്ടും അഭിനയ രംഗത്ത് സജീവമാകുകയും ലേഡി സൂപ്പർസ്റ്റാർ എന്ന നിലയിൽ വളരുകയും ചെയ്യുന്നു. ഇതിന് തടയിടാനും ഒപ്പം നടി ആക്രമിക്കപ്പെട്ട കേസ് ഒരു പെൺ പകപോക്കൽ എന്ന നിലയിൽ താഴ്ത്തിക്കെട്ടാനും ദിലീപ് ശ്രമിക്കുന്നതായാണ് പൊലീസ് സംശയിക്കുന്നത്. കേസുമായി കൊച്ചിയിലെ ഒരു വനിതയെ ബന്ധപ്പെടുത്തി മാധ്യമങ്ങളിൽ നിരന്തരം വാർത്തകൾ വന്നു. ഇതിനൊപ്പം മഞ്ജു-സന്ധ്യ ബന്ധം ചൂണ്ടിക്കാട്ടിയും പ്രചരണം നടന്നു.
നടിയെ ഉപദ്രവിക്കാൻ സുനിക്ക് ക്വട്ടേഷൻ നൽകിയതിൽ കൊച്ചിയിലെ ഒരു വനിതയ്ക്ക് പങ്കുണ്ടെന്ന മട്ടിലാണ് പ്രചരണം നടന്നത്. ദിലീപിന്റെ പക്ഷം പിടിച്ച് ചാനൽ ചർച്ചകളിൽ വാദം ഉയർന്നതിനൊപ്പം മാധ്യമങ്ങളിൽ ഇത്തരത്തിൽ വാർത്തകളും പ്രചരിച്ചു. ഇത്തരത്തിൽ ഒരു പെൺപകയാണ് നടിയെ ആക്രമിച്ചതിന് പിന്നിൽ എന്ന് വരുത്താൻ നീക്കമുണ്ടായി. സ്ത്രീകൾ തമ്മിലുള്ള പകയുടെ പരിണിത ഫലമായിരുന്നു ക്വട്ടേഷൻ എന്ന് വരുത്താനാണ് ശ്രമം നടന്നത്. ഇതെല്ലാം പരിഗണിച്ചാണ് പൊലീസ് കരുതലോടെ നീങ്ങുന്നത്. ഇത്തരത്തിൽ വാദമുയർന്നാൽ ഇതിനെതിരെ ഹാജരാക്കാൻ അന്വേഷണ സംഘം തെളിവുകളും ശേഖരിച്ചുകഴിഞ്ഞു.
Stories you may Like
- എനിക്കത് സമ്മാനിച്ചത് എക്കാലത്തേക്കുമുള്ള അടുപ്പത്തിന്റെ വലിയൊരു തൂവൽക്കൊട്ടാരമാണ്!
- വനിതാ പൊലീസ് മേധാവി വേണമോ എന്നതിൽ കേരള സമൂഹമാണ് ചിന്തിക്കേണ്ടത്: ബി സന്ധ്യ
- യുകെ ദമ്പതികളായ ദിലീപിനും അനുവിനും എതിരെ കൊല്ലം പൊലീസിൽ വിസ തട്ടിപ്പ് പരാതി
- 'ലീഡ്' എഡിറ്റർ സന്ധ്യ രവിശങ്കറിന്റെ റിപ്പോർട്ട് വിവാദമാകുന്നു
- ഡോ.ബി.സന്ധ്യ പടിയിറങ്ങുന്നു
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍