കടഞ്ഞെടുത്ത ശരീരവടിവുകൾ സുതാര്യമാകുന്ന വിധത്തിൽ കുളിച്ച് ഈറനണിഞ്ഞ് പൂജയ്ക്കെത്തി; കൂലിത്തല്ലുകാരൻ ഭർത്താവിന്റെ കുബുദ്ധിയിൽ ഭാര്യ ആൾദൈവമായി; തട്ടിപ്പ് കേസിൽ അഴിക്കുള്ളിലാകാതിരിക്കാൻ ദിവ്യ ജ്യോതി സൈനയഡിൽ ജീവനൊടുക്കി; ആൾ ദൈവസുന്ദരിയുടെ മരണത്തിൽ എട്ട് വർഷമായിട്ടും ദുരൂഹത തുടരുന്നു
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഗുർമീത് റാം റഹിം എന്ന ആൾ ദൈവം അഴിക്കുള്ളിലാണ്. വർഷങ്ങൾക്ക് മുമ്പേ കേരളം ഈ വിഷയത്തിൽ ചില ഇടപെടൽ നടത്തിയിരുന്നു. കേരളത്തിലെ സ്വയം പ്രഖ്യാപിത ആൾദൈവങ്ങൾക്കു കഷ്ടകാലം തുടങ്ങിയത് വിവാദസ്വാമി സന്തോഷ് മാധവന്റെ അറസ്റ്റോടെയാണ്. അതിൽ പ്രധാനിയായിരുന്നു തൃശൂർ പുതുക്കാട്ടെ ദിവ്യ ജോഷിയെന്ന ആൾദൈവസുന്ദരി. ഈ ആൾദൈവം സയനയ്ഡ് കഴിച്ചാണ് ആത്മഹത്യ ചെയ്ത്. എന്നാൽ പൊലീസിന് ഇപ്പോഴും ഈ കേസിൽ മൗനമാണ്. ദുരൂഹതകൾ ഏറെയുണ്ട് ഈ ആത്മഹത്യയ്ക്ക്.
കടഞ്ഞെടുത്ത ശരീരവടിവുകൾ സുതാര്യമാകുന്ന വിധത്തിൽ കുളിച്ച് ഈറനണിഞ്ഞ് പൂജയ്ക്കെത്തുന്ന ദിവ്യ ഭക്തമാനസങ്ങളെ വല്ലാതെ ആകർഷിച്ചിരുന്നു. പക്ഷേ ആ ആത്മീയതട്ടിപ്പ് പൊലീസ് കേസിൽ കുടുങ്ങുകയും ഭക്തർ വ്യാജദിവ്യത്വം തിരിച്ചറിയുകയും ചെയ്തപ്പോൾ ജീവനൊടുക്കുകയേ ആശ്രമമില്ലാതായ ആൾദൈവത്തിനുമുന്നിൽ മാർഗമുണ്ടായിരുന്നുള്ളു. എട്ടുവർഷമായി ദിവ്യ മരിച്ചിട്ട്. മുളങ്ങിലെ അവരുടെ ആ ആശ്രമം ഇന്നു അനാഥമാണ്. ആരും എത്തുന്നില്ല. ദിവ്യയെ ആൾദൈവമാക്കി വിറ്റ ഭർത്താവ് ജോഷി തട്ടിപ്പുകേസിൽ വർഷങ്ങളോളം ജയിലിലായിരുന്നു. എറണാകുളത്തെ അറിയപ്പെടുന്ന ഗുണ്ടാനേതാവായിരുന്നു പുതുപ്പള്ളിപ്പറമ്പിൽ ജോഷി. ചാലക്കുടിക്കാരൻ ജോഷി മാത്യുവിന്റെ ജീവിതം തുടക്കം മുതലേ ദുരൂഹതകളുടെ കൂമ്പാരമായിരുന്നുവെന്നാണ് പുതുക്കാടുള്ള നാട്ടുകാരും മുൻപ് ജോഷിയെ പരിചയമുള്ള പൊലീസുകാരും പറയുന്നത്.
ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച ജോഷി മാത്യു വിദ്യാഭ്യാസത്തിന് ശേഷം (ഇയാളുടെ വിദ്യാഭ്യാസ വിവരങ്ങൾ ഇപ്പോഴും ലഭ്യമല്ല)അല്ലറ ചില്ലറ ഭൂമിക്കച്ചവടവും നാട്ടിൽ ചെറിയ തോതിൽ കൂലിത്തല്ലുമായി നടന്ന ഘട്ടത്തിലാണ് ആൾദൈവം ദിവ്യയുമായി പ്രണയത്തിലാകുന്നതും വിവാഹം നടക്കുന്നതും. തുടക്കത്തിൽത്തന്നെ ദിവ്യയുടെ കുടുംബം ഈ വിവാഹത്തിന് പൂർണമായും എതിരായിരുന്നു. പിന്നീട് ജോഷിയുടെ മുൻകാല ചരിത്രം അറിഞ്ഞതോടെ ഇരുവരിൽനിന്നും അകലുകയായിരുന്നു. അക്കാലത്തും കൊച്ചിയിലേയും തൃശൂരിലേയും ഗുണ്ട- ക്വട്ടേഷൻ ഗ്രൂപ്പുമായി ജോഷി മാത്യുവിന് അടുത്ത ബന്ധമാണുണ്ടായിരുന്നത്.
ദിവ്യയുടെ പുതുക്കാട് വീട്ടിലെ ചെറിയ ചാത്തൻ സേവാകേന്ദ്രമാണ് ജോഷി മാത്യുവിന്റെ ബുദ്ധിയിൽ തട്ടിപ്പിന്റെ ആത്മീയ ആശ്രമമായി മാറിയത്. അമ്മ ദൈവം എന്ന നിലയിലേക്ക് ദിവ്യയെ ഉയർത്തിയതും ജോഷി മാത്യുവിന്റെ കളിയുടെ ഭാഗമായിത്തന്നെയാണ്.രോഗം മാറാനും അഭീഷ്ടകാര്യസിദ്ദിഖും അമ്മ ദൈവത്തിന്റെ അനുഗ്രഹം മതിയെന്ന പ്രചരണമാണ് ആയിരങ്ങളെ പുതുക്കാട്ടേക്കെത്തിച്ചത്. നിരവധി ഏജന്റുമാരെ വച്ചു ദിവ്യയുടെ പ്രവചനങ്ങൾ സത്യമാണെന്നു വരുത്തിത്തീർക്കാൻ ജോഷിക്കു സാധിച്ചു. വർഷങ്ങളോളം യാതൊരുരുപരിശോധനയും കൂടാതെ അമ്മദൈവത്തിന്റെ കേന്ദ്രം പ്രവർത്തിച്ചു. ബിജെപി നേതാവുൾപ്പെടെ പല പ്രമുഖരും ഇവിടം സന്ദർശിക്കാൻ തുടങ്ങിയതോടെ ജോഷി മാത്യുവും ദിവ്യയും പണം വാരാൻ തുടങ്ങി.
തട്ടിപ്പിന്റെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്തതിന്റെയും പേരിൽ സന്തോഷ് മാധവൻ അറസ്റ്റിലായ സമയത്ത് സംസ്ഥാനത്തെ മറ്റ് ആൾദൈവങ്ങൾക്കെതിരേ പൊലീസ് നടപടിയെടുത്തിരുന്നു. അങ്ങനെയാണ് ഏറെ മാധ്യമശ്രദ്ധ നേടിയിരുന്ന സുന്ദരിയായ ദിവ്യ ജോഷിയെയും ഭർത്താവിനെയും പൊലീസ് റെയ്ഡ് ചെയ്തതും അറസ്റ്റ് ചെയ്തതും. ദിവ്യ ജോഷിയുടെ ആശ്രമം നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. ആശ്രമം നടത്തുന്ന കാലത്തു തന്നെ റീയൽ എസ്റ്റേറ്റ്, ക്വട്ടേഷൻ ബന്ധങ്ങളും ജോഷി മാത്യുവിനുണ്ടായിരുന്നു.
ഈ കേസിൽ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയവെയാണ് കുപ്രസിദ്ധ കൊലയാളി റിപ്പർ ജയാനന്ദനുമായി ജോഷി ബന്ധം സ്ഥാപിക്കുന്നത്. ജയാനന്ദനെ ഉപയോഗിച്ച് തന്റെ പുതുക്കാടുകാരനായ ഒരു പ്രതിയോഗിയെ വകവരുത്താൻ ജോഷി മാത്യു പദ്ധതിയിട്ടു. അതിൻപ്രകാരമായിരുന്നു ജയാനന്ദന്റെ ജയിൽ ചാട്ടം. മൂന്നുലക്ഷം രൂപയാണ് ജയാനന്ദന് ജോഷി വാഗ്ദാനം ചെയ്തിരുന്നതത്രെ. എന്നാൽ ഇയാളുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് അടുത്ത ദിവസം തന്നെ റിപ്പറെ പിടികൂടാൻ പൊലീസിനായി. പക്ഷേ റിപ്പറുടെ മൊഴിയിൽ തുടരന്വേഷണം നടത്താൻ അവർ തയ്യാറായതുമില്ല. ഏതായാലും ജയിൽ മോചിതനായ ശേഷം പിന്നെയും തന്റെ തട്ടിപ്പ് പരിപാടിയുമായി തന്നെയായിരുന്നു ജോഷി മാത്യുവിന്റെ പോക്ക് . ഇതിനിടെയാണ് ആൾദൈവം ദിവ്യ ജോഷി ആത്മഹത്യ ചെയ്യുന്നത്.
വിഷം കഴിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇവർ മരിക്കുകയായിരുന്നു.ര ആശ്രമജീവിതക്കാലത്തെ തട്ടിപ്പുകൾ മൂലം ഇനിയും നടപടികൾ നേരിടേണ്ടിവരുമെന്നു ജോഷി മാത്യു പറഞ്ഞു വിശ്വസിപ്പിച്ചതിന്റെ മനോവേദനയിലാണന്നു ആരോപണമുയർന്നു. ദിവ്യയുടെ വീട്ടുകാരും ബന്ധുക്കളും പരാതിയുമായി വരാത്തതിനാൽ കേസ് പിന്നീട് മുന്നോട്ടു പോയില്ല. തൃശൂർ ശക്തൻ നഗറിൽ പച്ചക്കറിച്ചന്തയിലെ ചെറുകിട കച്ചവടക്കാരനായിരുന്നു ദിവ്യയുടെ അച്ഛൻ. തൃശൂർ ശക്തൻ മാർക്കറ്റിൽ പണപ്പിരിവു നടത്തിയിരുന്ന ജോഷിക്ക് ഇദ്ദേഹവുമായുണ്ടായിരുന്ന അടുപ്പമാണ് ദിവ്യയുമായുള്ള വിവാഹത്തിൽ കലാശിച്ചത്. 2005ൽ ദിവ്യയുടെ പിതാവ് ദുരൂഹസാഹചര്യത്തിൽ പൊള്ളലേറ്റു മരിച്ചിരുന്നു.
സാമ്പത്തികത്തകർച്ചയിൽനിന്ന് രക്ഷപ്പെടാൻ വഴിതേടിയാണ് സാദാ വീട്ടമ്മയായിരുന്ന ദിവ്യയെ ജോഷി ജ്യോത്സ്യത്തിലേക്കും സന്യാസവേഷത്തിലേക്കും തള്ളിവിട്ടത്. ജോഷി റെന്റ് എ കാർ ബിസിനസ് നടത്തിയിരുന്നു. ഇതു പൊളിഞ്ഞു കടക്കെണിയിലായപ്പോൾ ദിവ്യയെ തൃശൂരിലെ ഒരു ജ്യോത്സ്യന്റടുത്ത് ജോഷി പറഞ്ഞയച്ചു. വിഷ്ണുമായയെ പൂജിച്ചു പരിഹാരം നേടാനായിരുന്നു ജ്യോത്സ്യന്റെ ഉപദേശം. വീട്ടിൽ പൂജ തുടങ്ങിയ ദിവ്യയുടെ സാമ്പത്തികബുദ്ധിമുട്ടുകൾ ക്രമേണ മാറി. നിരവധി പ്രശ്നങ്ങളിൽപ്പെട്ടുഴറിയിരുന്ന ആളുകൾ ഇതിന്റെ രഹസ്യം തേടി വന്നു. വിഷ്ണുമായയെ പൂജിക്കാൻ നിർദ്ദേശം നൽകിയ ദിവ്യ ക്രമേണ അതിനു കാർമികത്വം വഹിക്കാനും തുടങ്ങി ആളുകളെ കൈയിലെടുത്തു. സംഭവം വിജയമെന്നു കണ്ടതോടെ സ്വയം വിഷ്ണുമായയാണെന്ന് പ്രഖ്യാപിച്ച് പ്രവചനവും രോഗശാന്തി വാഗ്ദാനവും നൽകി ആശ്രമം ആരംഭിച്ചു.
എന്നും രാവിലെ കുളിച്ച് ഈറനുടുത്ത് ദർശനം നൽകുന്ന സന്യാസിനിയെന്ന ഖ്യാതി പരന്നതോടെ പ്രമുഖരുൾപ്പെടെ നിരവധിപേരാണ് ആശ്രമത്തിലെ സന്ദർശകരായത്. എന്നാൽ സന്തോഷ് മാധവൻ പിടിയിലായതോടെ അതുവരെയുണ്ടായിരുന്ന മുറുമുറുപ്പുകൾ പരാതികളായി. ഉദ്ദിഷ്ടകാര്യത്തിന് പണം നൽകി നിരാശരായവർ ദിവ്യക്കും ജോഷിക്കും എതിരേ പരാതികൾ നൽകി. നെടുപുഴ സ്വദേശിയായ ഇ.എസ്.ഐ. കോർപറേഷനിലെ ഉന്നത ഉദ്യോഗസ്ഥയിൽനിന്ന് അർബുദം മാറ്റാമെന്നുപറഞ്ഞ് 44,800 രൂപ വാങ്ങി കബളിപ്പിച്ചെന്ന പരാതിയിൽ ജോഷിയും ദിവ്യയും പിടിയിലായി. ബംഗളുരു സ്വദേശിയായ ബിസിനസുകാരൻ തനിക്ക് 2,52,000 രൂപ ദിവ്യ തരാനുണ്ടെന്ന് കാണിച്ച് പരാതി നൽകിയെങ്കിലും കോടതിക്ക് പുറത്തു പറഞ്ഞുതീർത്തു. എന്നാൽ കുന്നംകുളം സ്വദേശിയായ ജോർജിന്റെ പരാതി ദിവ്യയുടെ കള്ളി പൊളിച്ചു.
ജോർജിന്റെ വീട്ടിൽ 500 കോടി രൂപയുടെ നിധിയുണ്ടെന്ന് ദിവ്യദൃഷ്ടിയിൽ കണ്ടെന്നും ഇതു കണ്ടെത്താൻ തങ്കവിഗ്രഹം ഉണ്ടാക്കി ചാത്തനെ ആവാഹിക്കുന്നതിന് 90 ലക്ഷംരൂപ ആവശ്യമുണ്ടെന്നു പറഞ്ഞു പണം തട്ടിയ കേസിൽ ജോഷി അറസ്റ്റിലായി. ഇതേതുടർന്ന് ദിവ്യയും അമ്മയും സൈനഡ് കഴിച്ചു വിഷം കഴിച്ചു. അറസ്റ്റു ചെയ്യുമെന്ന ഭയം കാരണം ജീവനൊടുക്കിയെന്നാണു പൊലീസ് ഭാഷ്യം.
Stories you may Like
- മാപ്രാണം ഷാജിയുടെ പോരാട്ടം പാതി ഫലം കണ്ടു; പഴയ സഖാവിന് ആശ്വാസം
- സൈനീകനെയും സുഹൃത്തിനെയും കുരുക്കിയത് ഗൂഗിൾ പേ!
- നവകേരള ആഡംബര ബസിൽ മുഖ്യമന്ത്രിക്കുള്ള കറങ്ങുന്ന കസേര എത്തിയത് ചൈനയിൽ നിന്ന്
- ട്യൂമറും കരുവന്നൂരും തകർത്ത മാപ്രാണം ജോഷിയുടെ കഥ
- നമ്പർ 20 മദ്രാസ് മെയിലിൽ ലാലേട്ടൻ മമ്മൂക്കേന ഉമ്മ വെക്കണ സീൻ എങ്ങനെ എടുത്തു?
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്