കൊല്ലത്തെ 'കാതോലിക്കാ ബാവയെ' പിടികൂടാൻ സഹായിച്ചത് തൃശൂരിലെ സീനത്തിന്റെ വ്യാജ സർട്ടിഫിക്കറ്റ് ശേഖരം; കരുണാമയായ വീട്ടമ്മ ആളെ കൊല്ലാനുള്ള എംബിബിഎസ് ബിരുദം മാത്രം നൽകിയില്ല; ജെയിംസിന്റെ മെത്രാൻ കഥ മുക്കി പ്രമുഖ മാദ്ധ്യമങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: സ്വയം പ്രഖ്യാപിത ബിഷപ് പരിവേഷത്തിൽ കൊട്ടാരക്കര കിഴക്കേത്തെരുവു സ്വദേശി ജെയിംസ് ജോർജ് (54) നടത്തിയിരുന്നത് വ്യാജ സർട്ടിഫിക്കറ്റ് കച്ചവടം പൊളിഞ്ഞത് സീനത്തിന്റെ അറസ്റ്റോടെ. രഹസ്യ വിവരത്തെ തുടർന്ന് തൃശൂരിൽ സീനത്തിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ പൊലീസ് കണ്ടെത്തിയത് വൻ സർട്ടിഫിക്കറ്റ് ശേഖരം. എംബിബിഎസ് ബിരുദമൊഴിച്ച് എല്ലാം ഈ വീട്ടമ്മ നൽകി. ചോദ്യം ചെയ്യലിലാണ് ജെയിംസ് ജോർജിന്റെ സ്ഥാപനത്തെ കുറിച്ച് വിവരം വരുന്നത്. തുടർന്നാണ് കൊല്ലം കടപ്പാക്കടയിലെ മോഡേൺ ഇൻസ്റ്റിന്റൂട്ടിന്റെ ഉടമ വലയിലായത്. തട്ടിപ്പിന് ബിഷപ്പെന്ന പരിവേഷവും ചർച്ചയായി. പക്ഷേ എല്ലാ പ്രമുഖ മാദ്ധ്യമങ്ങളും ജെയിംസിന്റെ മെത്രാൻ കഥ മുക്കി. മംഗളവും മാദ്ധ്യമവും മാത്രമാണ് ജെയിംസ് മെത്രാന്റെ കഥ വാർത്തയായി നൽകിയത്. മതത്തെ അത്രമേൽ ഭയക്കുന്നതുകൊണ്ട് തന്നെ മറ്റാരും വാർത്ത നൽകിയില്ല.
വ്യാജ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പരാതിയിൽ തൃശൂർ വിയ്യൂർ കൊട്ടേക്കാട്ട് എഡ്യൂക്കേഷൻ കൺസൾട്ടൻസി നടത്തുന്ന സീനത്തിനെ പൊലീസ് അറസ്റ്റ് ചെയ്തതിനെത്തുടർന്നാണ് ഇയാളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ബിരുദം മുതൽ ഡോക്ടറേറ്റ് വരെയുള്ള വ്യാജ സർട്ടിഫിക്കറ്റുകൾ നൽകുന്ന ജെയിംസ് ജോർജിൽ നിന്ന് ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. കൊല്ലം കടപ്പാക്കടയിൽ മോഡേൺ ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനം നടത്തുന്ന ജെയിംസ് ജോർജ് ഡോ. യാക്കോബ് മാർ ഗ്രിഗോറിയോസ് എന്നാണ് അറിയപ്പെട്ടിരുന്നത്. 30 വർഷം മുമ്പാണ് ജെയിംസ് ജോർജ് കടപ്പാക്കടയിൽ എത്തിയത്. മോഡേൺ ഗ്രൂപ്പ് എന്ന സ്ഥാപനത്തിന്റെ പേരിൽ വിവിധ കോഴ്സുകൾ തുടക്കത്തിൽ നടത്തിയ ഇയാൾ 2010 ഒക്ടോബറിൽ അച്ചൻപട്ടം നേടി. 2011 ജനുവരിയിൽ ബിഷപ്പായി സ്വയം പ്രഖ്യാപിച്ചു. ഇതിനായി ഭാരതീയ ഓർത്തഡോക്സ് സഭയെന്ന പേരിൽ സ്വന്തം സഭയും സ്ഥാപിച്ചു. ബിഷപ്പിന്റെ വേഷത്തിലായിരുന്നു പിന്നീട് സ്ഥാപനം നടത്തിയത്. ഇതിനിടെ ഡോ. യാക്കോബ് മാർ ഗ്രിഗോറിയോസ് എന്ന പേരും സ്വീകരിച്ചു. ഇതോടെ തട്ടിപ്പിന് ജനകീയ അംഗീകാരവുമായി.
ഇപ്പോൾ രണ്ടാമത്തെ ഭാര്യക്കൊപ്പമാണു താമസം. കടപ്പാക്കടയിൽ ഇപ്പോൾ താമസിക്കുന്ന വീട് വാങ്ങാൻ അഡ്വാൻസ് നൽകിയെന്നും അറിയുന്നു. കൊല്ലം ഫാത്തിമമാതാ കോളജിൽനിന്ന് ബോട്ടണിയിൽ ബിരുദം നേടിയശേഷം കൊല്ലം ടി.കെ.എം.കോളജിൽ എൻജിനീയറിങ്ങിന് ചേർന്നതായും ഇയാൾ പൊലീസിനോട് പറഞ്ഞു. ഡിഗ്രി, എൻജിനിയറിങ്, ഐ.ടി.ഐ., പിഎച്ച്.ഡി. തുടങ്ങിയ സർട്ടിഫിക്കറ്റുകളാണ് ഇയാൾ വ്യാജമായി തയാറാക്കി നൽകിയിരുന്നത്. പിടിച്ചെടുത്ത സർട്ടിഫിക്കറ്റുകളിൽ ഒപ്പിട്ടിരിക്കുന്നത് ആരാണെന്നും പല സർവകലാശാലകളും ഇപ്പോൾ നിലവിലുണ്ടോയെന്ന് അന്വേഷിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സർട്ടിഫിക്കറ്റുകൾ നൽകുന്നതുകൊല്ലം മോഡേൺ ഗ്രൂപ്പാണെന്നും ജെയിംസ് ജോർജാണ് സ്ഥാപനം നടത്തുന്നതെന്നും സീനത്ത് പൊലീസിനോട് പറഞ്ഞതോടെയാണ് കള്ളക്കളി പൊളിഞ്ഞത്.
തുടർന്നാണു കൊല്ലത്തെ സ്ഥാപനത്തിൽ പൊലീസ് പരിശോധന നടത്തിയതും ജെയിംസ് ജോർജിനെ അറസ്റ്റ് ചെയ്തതും. ഇതര സംസ്ഥാനങ്ങളിലെ സർവകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകൾക്കൊപ്പം മോഡേൺ ഗ്രൂപ്പ് സ്വന്തമായി അടിച്ചു വിതരണം ചെയ്യുന്ന സർട്ടിഫിക്കറ്റുകൾക്കുപുറമേ അഞ്ചുലക്ഷം രൂപയും പിടിച്ചെടുത്തു. ബിലാസ്പുരിലെ ഡോ. സി.വി. രാമൻ സർവകലാശാല, ഛത്തീസ്ഗഡ്, മേഘാലയ സി.എം.ജെ., സിംഘാനിയ എന്നീ സർവകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളുടേയും നാഗാലാൻഡ്, സിക്കിം, ചില വിദേശരാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റുകളുടെ വൻശേഖരവും കണ്ടെത്തി. രജിസ്ട്രാറുടെ ഒപ്പ് പല സർട്ടിഫിക്കറ്റുകളിലും വ്യത്യസ്തമാണെന്ന് പൊലീസ് കണ്ടെത്തി. ആവശ്യക്കാർക്കു മൂന്നുവർഷംമുമ്പ് പരീക്ഷയെഴുതിയെന്ന രീതിയിലാണു വ്യാജ സർട്ടിഫിക്കറ്റ് നൽകിവന്നത്. ആറുമാസംകൊണ്ട് ഡിഗ്രി, പി.ജി., പ്രഫഷണൽ സർട്ടിഫിക്കറ്റുകൾ നൽകുമെന്നു പത്രപ്പരസ്യം നൽകിയാണ് ആവശ്യക്കാരെ ആകർഷിക്കുന്നത്. വിശ്വാസ്യതയ്ക്കുവേണ്ടി സ്ഥാപനത്തിൽ ക്ലാസും പ്രാഥമിക പരീക്ഷകളും നടത്താറുണ്ടായിരുന്നു. 10,000 മുതൽ ലക്ഷങ്ങൾവരെയാണു വിവിധ സർട്ടിഫിക്കറ്റുകൾക്ക് ഈടാക്കിയിരുന്നത്. 2005ൽ പ്രവർത്തനം നിർത്തിയ ഛത്തീസ്ഗഡ് സർവകലാശാലയുടെ പേരിലുള്ള സർട്ടിഫിക്കറ്റുകളാണു വ്യാപകമായി നൽകിയിരുന്നത്.
തൃശ്ശൂർ പാട്ടുരായ്ക്കലിലെ റോയൽ കൺസൾട്ടൻസി എന്ന സ്ഥാപനത്തിന്റെ ഉടമയും കൊട്ടേക്കാട് പുളിമൂട്ടിൽ അബ്ദുൾഖാദറിന്റെ ഭാര്യയുമായ സീനത്ത് (49) ആണ് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണക്കേസിൽ ആദ്യം അറസ്റ്റിലായത്. സീനത്തിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം എസിപി എം.എസ്. സന്തോഷിന്റെ നേതൃത്വത്തിൽ പൊലീസ് കൊല്ലം ചെമ്പാന്മുക്ക് റെയിൽവേ മേൽപ്പാലത്തിന് സമീപത്തെ സ്ഥാപനത്തിൽ നടത്തിയ റെയ്ഡിൽ നിരവധി വ്യാജ സർട്ടിഫിക്കറ്റുകളും സീലുകളും കണ്ടെടുക്കുകയും ചെയ്തു. ഇതോടെയാണ് റാക്കറ്റിന്റെ കഥ പുറത്തുവന്നത്. ഗൾഫിലേക്കും മറ്റ് വിദേശരാജ്യങ്ങളിലേക്കും വിവിധ സർട്ടിഫിക്കറ്റുകൾ എംബസി അറ്റസ്റ്റേഷൻ ചെയ്തുകൊടുക്കുന്നു എന്ന പേരിൽ പരസ്യം നൽകിയാണ് പാട്ടുരായ്ക്കലിൽ സീനത്ത് സ്ഥാപനം നടത്തിവന്നിരുന്നത്.
പ്രീഡിഗ്രി പഠനം മാത്രം കൈമുതലായുള്ള സീനത്ത് പത്ത് വർഷംമുമ്പാണ് ആലപ്പുഴയിൽനിന്ന് ഭർത്താവിനൊപ്പം തൃശ്ശൂരിൽ താമസമാക്കിയതെന്ന് പൊലീസ് പറഞ്ഞു. ആറുവർഷം മുമ്പ് ചെറിയ രീതിയിൽ തുടങ്ങിയ സ്ഥാപനമായിരുന്നു റോയൽ കൺസൾട്ടൻസി. ഇടനിലക്കാർ വഴി ബിരുദ, ബിരുദാനന്തര സർട്ടിഫിക്കറ്റുകൾ വ്യാജമായി തയ്യാറാക്കി നൽകിയതോടെ സ്ഥാപനത്തിന്റെ വളർച്ച പെട്ടെന്നായിരുന്നു. ഇതിനിടെ എം.ബി.ബി.എസ്., നഴ്സിങ് സർട്ടിഫിക്കറ്റുകൾക്കായി നിരവധിപേർ സമീപിച്ചെങ്കിലും മനുഷ്യജീവന് അപകടമുണ്ടാക്കേണ്ടെന്നു കരുതി ഇതിന് മുതിർന്നില്ലെന്ന് ചോദ്യം ചെയ്യലിനിടെ സീനത്ത് പൊലീസിനോട് പറഞ്ഞു.
സീനത്തിന്റെ വീട്ടിൽനിന്നും പിടികൂടിയ ബിരുദ സർട്ടിഫിക്കറ്റുകളിലേറെയും ഉത്തരേന്ത്യൻ സർവ്വകലാശാലകളുടെ പേരിലുള്ളതാണ്. ഇതിനൊപ്പം കേരള സർവ്വകലാശാലയുടെ ഒരു ബിരുദ സർട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ ആധികാരികത സംബന്ധിച്ച പരിശോധനകൾ നടത്തിവരുന്നതായും പൊലീസ് പറഞ്ഞു. സർട്ടിഫിക്കറ്റിനായി സമീപിക്കുന്ന ആളുടെ ആവശ്യങ്ങൾക്കനുസരിച്ചാണ് ബിരുദ സർട്ടിഫിക്കറ്റുകളും ഡിപ്ലോമ, എം.ബി.എ., ബി.ടെക് കോഴ്സുകളുടെ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും ഉണ്ടാക്കി നൽകിയിരുന്നത്. വ്യാജമായി നിർമ്മിച്ച് നൽകുന്ന സർട്ടിഫിക്കറ്റിന് 50,000 രൂപ മുതൽ രണ്ട് ലക്ഷം വരെയാണ് ഈടാക്കിയിരുന്നത്. വ്യാജമായി തയ്യാറാക്കുന്ന സർട്ടിഫിക്കറ്റുകൾ വിവിധ രാജ്യങ്ങളുടെ എംബസി അറ്റസ്റ്റേഷൻ ചെയ്ത് ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുകയാണ് പതിവ്. സർട്ടിഫിക്കറ്റുകളിൽ എംബസികളുടെ അറ്റസ്റ്റേഷൻ നടത്തുന്നതിന് സഹായകരമായ ഇവരുടെ ബന്ധം സംബന്ധിച്ചും അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
റായ്!പുരിലെ അണ്ണ ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടേത് മുതൽ മുവാറ്റുപുഴയിലെ സ്ഥാപനമായ ഓക്സ്ഫോർഡ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സർട്ടിഫിക്കറ്റുകൾ സീനത്തിന്റെ വീട്ടിൽ നിന്ന് കണ്ടെത്തി. കൊല്ലത്തെ മോഡേൺ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻ, ചേർത്തലയിലെ മഹാത്മാഗാന്ധി ഫൗണ്ടേഷൻ, അലഹബാദ് സർവ്വകലാശാല, ഹരിയാണയിലെ വി എസ്. പ്രസന്നഭാരതി സർവ്വകലാശാല, രാജസ്ഥാനിലെ ജനാർദ്ദന്റായി നഗർ വിദ്യാപീഠ് സർവ്വകലാശാല, ബോധിഗയയിലെ മഗധ സർവ്വകലാശാല എന്നിവയുടെ പേരിലുള്ള സർട്ടിഫിക്കറ്റുകളും ഇക്കൂട്ടത്തിലുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്