പീഡനക്കേസ് അറിഞ്ഞിട്ടും കേസ് എടുക്കാതിരിക്കുന്ന എസ് ഐയ്ക്കെതിരെ നിസ്സാര വകുപ്പ്; വിവരം പുറത്തു കൊണ്ടുവരാൻ മുൻകൈ എടുത്ത തിയേറ്റർ ഉടമയ്ക്കെതിരെ പോക്സോയും; വിടാതെ പിന്നാലെ നടന്ന ചൈൽഡ് ലൈനും കുറ്റക്കാർ; പൊലീസിൽ ചിലർ മനപ്പൂർവ്വം തന്നെ നാറ്റിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ് പിണറായി; എടപ്പാൾ കേസിൽ കടുത്ത നടപടിയുമായി മുന്നോട്ട്
മറുനാടൻ മലയാളി ബ്യൂറോ
മലപ്പുറം: പൊലീസിനെ ഭരിക്കുന്നത് ഉപദേഷ്ടാവായ രമൺ ശ്രീവാസ്തവയാണ്. പൊലീസ് ഭരണം സുഗമമാക്കാനായിരുന്നു മുഖ്യമന്ത്രി പിണറായി ഈ നിയമനം നടത്തിയത്. എന്നാൽ അതിന് ശേഷം വിവാദങ്ങളുടെ പെരുമഴയാണ്. വരാപ്പുഴ കസ്റ്റഡി മരണവും കെവിന്റെ ദുരഭിമാനക്കൊലയുമെല്ലാം സർക്കാരിന്റെ മാനം കെടുത്തി. പൊലീസിനോട് കരുതലെടുക്കാൻ ഉപദേശിച്ചിട്ടും അവർ മാറുന്നില്ല. മലപ്പുറത്തെ പീഡനം പുറത്തുകൊണ്ടുവന്ന തിയേറ്റർ ഉടമയ്ക്കെതിരേയും പൊലീസ് കേസെടുത്തിരിക്കുന്നു. നിയമസഭ നടക്കുമ്പോഴാണ് ഇത്. സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ചില പൊലീസുകാർ ബോധപൂർവ്വം പ്രവർത്തിക്കുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വിലയിരുത്തൽ. ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ് ദിനത്തിൽ ദുരഭിമാനക്കൊല ചർച്ചയാക്കിയതും പൊലീസിന്റെ അനാസ്ഥയാണ്. ഈ സാഹചര്യത്തിൽ എടപ്പാൾ പീഡനത്തിൽ സർക്കാരിനെ വെട്ടിലാക്കിയവർക്കെതിരെ കടുത്ത നടപടി വന്നേക്കും.
സംഭവത്തിൽ തിയറ്റർ ഉടമയെ അറസ്റ്റ് ചെയ്തതു നിയമപരമാണോയെന്ന് അന്വേഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപി ലോക്നാഥ് ബെഹ്റയോട് ആവശ്യപ്പെട്ടു. തുടർന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ മഞ്ചേരി ശ്രീധരൻ നായരോടു ഡിജിപി നിയമോപദേശം തേടി. തിയറ്റർ ഉടമയെ അറസ്റ്റ് ചെയ്തതു പോക്സോ നിയമപ്രകാരം നിലനിൽക്കുന്നതാണോയെന്നാണു ചോദിച്ചിരിക്കുന്നത്. കേസിൽ തിയറ്റർ ഉടമയെയും ചൈൽഡ് ലൈൻ പ്രവർത്തകരെയും പ്രതിയാക്കുന്നതു നിലനിൽക്കില്ലെങ്കിൽ സാക്ഷികളാക്കാമോയെന്നും ആരാഞ്ഞിട്ടുണ്ട്. ഈ നിയമോപദേശം കിട്ടിയ ശേഷം നടപടികൾ എടുക്കും. സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ പൊലീസിലെ ചിലർ ശ്രമിക്കുന്നുവെന്ന സംശയം സിപിഎമ്മും ഉന്നയിച്ചിട്ടുണ്ട്. ഇതിന് ബലമേകുന്നതാണ് എടപ്പാളിലെ തിയേറ്റർ ഉടമയുടേയും അറസ്റ്റ്. ഇത്തരക്കാരെ പൊലീസിൽ വച്ചു പൊറുപ്പിക്കാനാവില്ലെന്ന നിലപാടിലാണ് പിണറായി വിജയൻ. ഈ സാഹചര്യത്തിലാണ് ഡിജിപിയോട് റിപ്പോർട്ട് തേടിയതും.
എടപ്പാൾ തിയേറ്ററിലെ പീഡനവിവരം ചൈൽഡ്ലൈൻ പൊലീസിനെ അറിയിച്ചിട്ടും കേസെടുക്കാതിരുന്ന എസ്ഐ കെ.ജി.ബേബി, സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ മധു എന്നിവരുടെ പേരിലും പോക്സോയിലെ സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന കുറ്റമാണ് ചുമത്തിയത്. തിയറ്റർ പീഡനം തെളിവുസഹിതം നിയമസംവിധാനത്തിന്റെ ശ്രദ്ധയിൽകൊണ്ടുവന്ന തിയറ്റർ ഉടമയെ കടുത്ത വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസ് ശ്രമിച്ചത്. പ്രതിഷേധത്തോടെ ഇത് നീക്കം. വിവരം പൊലീസിനെ അറിയിക്കാൻ വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് എടപ്പാൾ സ്വദേശി സതീശനെ അറസ്റ്റ് ചെയ്തത്. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടയൽ നിയമത്തിലെ (പോക്സോ) ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്യാനായിരുന്നു നീക്കമെങ്കിലും പ്രതിഷേധമുയർന്നതോടെ കേസ് മയപ്പെടുത്തി. എടപ്പാൾ ശിശുപീഡന കേസിൽ പൊലീസ് നിയമവിരുദ്ധമായി ഒതുക്കിവയ്ക്കാൻ ശ്രമിച്ച വിവരങ്ങൾ നിയമത്തിന്റെ മുന്നിൽ എത്തിക്കാൻ വഴിയൊരുക്കിയ തിയറ്റർ ഉടമയോടുള്ള വൈരാഗ്യമാണു മലപ്പുറം പൊലീസിന്റെ നടപടിയെന്നും വിമർശനം ഉയരുന്നുണ്ട്.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രണ്ടുപേരുടെ ജാമ്യത്തിൽ സ്റ്റേഷനിൽനിന്നു വിടുകയും ചെയ്തു. കേസിലെ മുഖ്യപ്രതി തൃത്താല കാങ്കുന്നത്ത് മൊയ്തീൻകുട്ടിയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ചൈൽഡ്ലൈൻ പരാതി നൽകിയിട്ടും അന്വേഷണത്തിൽ വീഴ്ചവരുത്തിയ എസ്ഐയെയും സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെയും സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഇതിന്റെ വൈരാഗ്യമാണ് പൊലീസുകാർ തിയേറ്റർ ഉടമയ്ക്കെതിരെ തീർത്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി തിയറ്ററിനകത്ത് പീഡനത്തിന് ഇരയായ സംഭവത്തിൽ പൊലീസ് നടപടിയെടുത്തില്ലെന്ന വിവരം പുറത്തുവന്നതോടെ തിയറ്റർ ഉടമയ്ക്കും ചൈൽഡ്ലൈൻ പ്രവർത്തകർക്കുമെതിരെ പൊലീസ് നടപടി വരുമെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നു. ഇവരെ പലതവണ ചോദ്യം ചെയ്തിരുന്നു. ഇന്നലെ ഉച്ചയോടെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിസിആർബി ഡിവൈഎസ്പി ഷാജി വർഗീസിന്റെ നേതൃത്വത്തിൽ സതീശനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചാണ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിന് നേതൃത്വം നൽകിയത് ഡിവൈഎസ് പി
പീഡനം സ്റ്റേഷനിൽ അറിയിക്കാതെ ചൈൽഡ്ലൈൻ പ്രവർത്തകരെ അറിയിച്ചതെന്തിന്, സിസിടിവി ദൃശ്യങ്ങൾ തിയറ്ററിൽ ചോർന്നത് എങ്ങനെ തുടങ്ങിയ കാര്യങ്ങളാണ് ഡിവൈഎസ്പി ആരാഞ്ഞത്്. അറിഞ്ഞയുടൻ ചൈൽഡ്ലൈനിനെ വിവരം ധരിപ്പിച്ചെന്നും സ്റ്റേഷനിൽ പരാതി നൽകിയാൽ സാങ്കേതിക പ്രയാസങ്ങളുണ്ടാകുമെന്നാണ് കരുതിയതെന്നും തിയറ്റർ ഉടമ മറുപടി നൽകി. മറുപടി തൃപ്തികരമല്ലെന്നും ജാമ്യമില്ലാവകുപ്പ് അനുസരിച്ച് അറസ്റ്റ് ചെയ്ത് പോക്സോ കോടതിയിൽ ഹാജരാക്കാനായി കൊണ്ടുപോവുകയാണെന്നും ഡിവൈഎസ്പി അറിയിച്ചു. ഇതോടെ പ്രതിഷേധം ശക്തമായി. ഒടുവിൽ സർക്കാരും ഇടപെട്ടു. ഒടുവിൽ ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം 191 വകുപ്പ് (പീഡനം അറിഞ്ഞിട്ടും ലോക്കൽ പൊലീസിനെയോ ജുവനൈൽ പൊലീസിനെയോ അറിയിക്കാതിരിക്കൽ) മാത്രം ചുമത്തുകയായിരുന്നു.
മുഖ്യപ്രതിയുമായി തിയറ്റർ അധികൃതരും ചൈൽഡ്ലൈൻ പ്രവർത്തകനും സംസാരിച്ചിരുന്നെന്നും വിലപേശലിനു ശേഷമാണ് ദൃശ്യങ്ങൾ ചൈൽഡ്ലൈനിനു കൈമാറിയതെന്നും വ്യാജ ആരോപണം പൊലീസ് ഉയർത്തുകയായിരുന്നു. ഈ സാഹചര്യത്തിൽ തിയറ്റർ ഉടമയ്ക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്താൻ നീക്കംനടന്നതോടെയാണ് പ്രതിഷേധം കനത്തത്. എടപ്പാളിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രകടനം നടത്തി. കാര്യങ്ങൾ കൈവിട്ടു പോകുമെന്ന അവസ്ഥയിലുമെത്തി. ഇത് സർക്കാരിന് വലിയ തലവേദനായി മാറിയിട്ടുണ്ട്. എന്നാൽ തിയറ്റർ ഉടമയുടെ അറസ്റ്റ് നിയമപ്രകാരം ഒഴിവാക്കാനാവാത്ത നടപടിയെന്ന് ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാർ പ്രതികരിക്കുന്നു. സംഭവമറിഞ്ഞിട്ടും കേസെടുത്ത് അന്വേഷിക്കാൻ വൈകിയ എസ്ഐയെയും വിവരം മേലുദ്യോഗസ്ഥരെ അറിയിക്കാതിരുന്ന സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെയും നേരത്തെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. എസ്ഐയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
തിയറ്റർ ഉടമ സംഭവം ജുവനൈൽ പൊലീസിനെയോ ലോക്കൽ പൊലീസിനെയോ അറിയിച്ചില്ലെന്നു വ്യക്തമാണ്. ഇക്കാര്യത്തിൽ പൊലീസ് നടപടി സ്വീകരിക്കാതിരുന്നാൽ തുടർന്നുള്ള കോടതിനടപടികളിൽ അക്കാര്യം ഉയർന്നുവരുമെന്നും എസ് പി പറഞ്ഞു. ചൈൽഡ്ലൈൻ പ്രവർത്തകർക്കെതിരെ കേസെടുക്കില്ലെന്നും ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. എന്നാൽ തിയറ്റർ ഉടമയെ അറസ്റ്റ് ചെയ്തതു നിയമ ലംഘനമെന്നു നിയമവിദഗ്ദ്ധർ പറയുന്നു. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയൽ - പോക്സോ 19 (7) നിയമപ്രകാരം വിവരം കൈമാറുന്ന വ്യക്തിക്ക് ഉറപ്പാക്കേണ്ട സംരക്ഷണമാണ് ഈ കേസിൽ പൊലീസ് തിയറ്റർ ഉടമയ്ക്കു നിഷേധിച്ചത്.
ചൈൽഡ് ലൈനിനെ അറിയിച്ചത് നിയമപരം
സംഭവം നടന്ന ഇടപ്പാളിൽ നിന്നു 45 കിലോമീറ്റർ അകലെയാണ് സ്പെഷൽ ജുവനൈൽ പൊലീസ് യൂണിറ്റ്. ഇവരുടെ ഫോൺ നമ്പർ ജില്ലാ പൊലീസ് അധികാരികൾ സാധാരണ ജനങ്ങൾക്കു വേണ്ടി പരസ്യപ്പെടുത്തിയിട്ടില്ല. ഇതേസമയം, കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന സ്വതന്ത്ര ശിശുസംരക്ഷണ ഏജൻസിയാണ് ചൈൽഡ് ലൈൻ ഫൗണ്ടേഷൻ. ഇവരുടെ 24 മണിക്കൂർ ടോൾഫ്രീ ടെലിഫോൺ നമ്പറായ '1098' സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രചരിപ്പിച്ചിട്ടുള്ളത് സംസ്ഥാന പൊലീസ് തന്നെയാണ്. ഇതിൽ വിളിച്ചു ചൈൽഡ് ലൈനെ വിവരം ധരിപ്പിക്കുകയും തിയറ്ററിനുള്ളിലെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ അവർക്കു കൈമാറുകയും ചെയ്തതോടെ വിവരം നിയമപരമായി റിപ്പോർട്ട് ചെയ്യാനുള്ള ബാധ്യത തിയറ്റർ ഉടമ പൂർത്തിയാക്കിയെന്നും വിലയിരുത്തലെത്തുന്നു.
എന്നാൽ ചൈൽഡ് ലൈൻ വിവരം അറിയിച്ചിട്ടും കേസ് രജിസ്റ്റർ ചെയ്യാൻ തയാറാവാതിരുന്ന മലപ്പുറം പൊലീസ് പോക്സോ നിയമം ചാപ്റ്റർ അഞ്ച്- 19(2) പ്രകാരം കുറ്റം ചെയ്തതായും നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. ദൃശ്യങ്ങൾ മാധ്യമങ്ങൾക്കു നൽകി പ്രചരിപ്പിച്ചുവെന്ന കുറ്റം പൊലീസ് തിയറ്റർ ഉടമയ്ക്കെതിരെ ആരോപിക്കുന്നുണ്ടെങ്കിലും പ്രഥമവിവര റിപ്പോർട്ടിൽ ചേർത്തിട്ടില്ല.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്