തിയേറ്റർ ഉടമയെ അറസ്റ്റു ചെയ്തതിന് പിന്നാലെ ചൈൽഡ് ലൈനെതിരെ നടപടിക്ക് ലക്ഷ്യമിട്ട് പൊലീസ്; പ്രതികാരത്തിന് കാരണം ബാലപീഡന കേസുകൾ ഒതുക്കി തീർക്കുന്നതിനെതിരെ പ്രതികരിക്കുന്നതെന്ന് ആക്ഷേപം; കേസിൽ കുരുക്കിലായ കാക്കി കുപ്പായക്കാരെ രക്ഷിക്കാനുള്ള നീക്കവും പൊലീസ് നീക്കത്തിന് പിന്നിൽ
എംപി റാഫി
മലപ്പുറം: എടപ്പാളിൽ ബാലികയെ തിയേറ്ററിൽ വെച്ച് പീഡിപ്പിച്ച സംഭവത്തിൽ തിയേറ്റർ ഉടമക്കു പിന്നാലെ ചൈൽഡ് ലൈനെ ലക്ഷ്യമിട്ട് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പ്രതിക്കൂട്ടിലാകാൻ ഇടയായത് ചൈൽഡ് ലൈൻ പ്രവർത്തകരുടെ ഇടപെടൽ ആണെന്നതാണ് പൊലീസ് തലത്തിൽ ചൈൽഡ് ലൈനെതിരെ നീക്കം ശക്തമാക്കാൻ കാരണം. പൊലീസ് നടത്തുന്നത് പ്രതികാര നടപടിയാണെന്ന ആക്ഷേപം ചൈൽഡ്ലൈനും ഉന്നയിക്കുന്നു. ചങ്ങരംകുളം ഗോവിന്ദ തിയേറ്റർ ഉടമ സതീഷിനെ ഇന്നലെയാണ് കേസ് അന്വേഷിക്കുന്ന ഡിസി ആർബി ഡിവൈഎസ്പി ഷാജി വർഗീസ് അറസ്റ്റ് ചെയ്തത്. പീഡനം വിവരം അറിഞ്ഞ ശേഷം പൊലീസിനെ അറിയിക്കാൻ വൈകിയെന്നതിനായിരുന്നു അറസ്റ്റ്. അറസ്റ്റിനു ശേഷം സതീഷിനെ ഇന്നലെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
എന്നാൽ പീഡനവിവരം ചൈൽഡ് ലൈൻ അറിഞ്ഞ ശേഷം ദൃശ്യങ്ങളടക്കം ചൈൽഡ് ലൈൻ അധികൃതർ പൊലീസിന് കൈമാറിയിരുന്നു. ഇതിൽ പൊലീസ് നടപടിയെടുത്തിരുന്നില്ല. ഇതോടെ ചാനലുകളിലെത്തി. തുടർന്ന് പ്രതികളെ പിടികൂടാൻ പൊലീസ് നിർബന്ധിതരാകുകയായിരുന്നു. പൊലീസിന്റെ അലംഭാവം പുറത്തായതാണ് തിയേറ്റർ ഉടമക്കെതിരെ പൊലീസ് പ്രതികാര നടപടി
ശക്തമാക്കാൻ ഇടയാക്കിയത്. പൊലീസ് കേസെടുക്കാൻ ലക്ഷ്യമിട്ടിരുന്നത് ചൈൽഡ് ലൈനെതിരെയായിരുന്നു. എന്നാൽ ഇത് കൂടുതൽ ആക്ഷേപത്തിന് ഇടയാക്കുമെന്നതിനാൽ ആദ്യം തിയേറ്റർ ഉടമക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. തിയേറ്റർ ഉടമക്കെതിരെയുള്ള നടപടിക്കു ശേഷമുള്ള സാഹചര്യം നോക്കി ചൈൽഡ് ലൈനെതിരെ കേസെടുക്കാനാണ് ഇപ്പോൾ പൊലീസ് തീരുമാനം. എന്നാൽ നിലവിൽ ചൈൽഡ് ലൈനെതിരെ കേസെടുത്തിട്ടില്ലെന്നും അന്വേഷണം നടത്തി വരികയാണെന്നും ഡിവൈഎസ്പി ഷാജി വർഗീസ് മറുനാടൻ
മലയാളിയോടു പറഞ്ഞു.
യഥാർത്ഥത്തിൽ പൊലീസ് ലക്ഷ്യമിട്ടിരുന്നത് ചൈൽഡ് ലൈനോട് പ്രതികാരം ചെയ്യലായിരുന്നു. ഇതിനു കാരണം, തിയേറ്റർ പീഡന കേസ് അടക്കമുള്ള കുട്ടികൾക്കു നേരെയുള്ള ലൈംഗികാതിക്രമണ സംഭവങ്ങളിൽ ചൈൽഡ് ലൈൻ പീഡനത്തിനിരയായവരെ കൗൺസിലിംങ് നടത്തി പൊലീസിന് റിപ്പോർട്ട് സമർപ്പിക്കുമെങ്കിലും നടപടിയെടുക്കാറില്ല. പിന്നീട് കേസ് ഒതുക്കി തീർക്കുന്ന സംഭവങ്ങൾ മീഡിയകളിലൂടെ പുറത്തറിയുകയാണ് പതിവ്. ഇത് പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്നതാണ് ചൈൽഡ് ലൈനെതിരെ പൊലീസ് തിരിയാൻ ഇടയാക്കിയിരിക്കുന്നത്.
എടപ്പാൾ പീഡനത്തിന്റെ പശ്ചാത്തലത്തിൽ പോക്സോ കേസുകളിൽ പൊലീസ് സ്റ്റേഷനുകൾ ജാഗ്രത പുലർത്താൻ തുടങ്ങിയിട്ടുണ്ടെങ്കിലും ചൈൽഡ് ലൈനെ നിലക്കുനിർത്തണമെന്ന തരത്തിലാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പ്രതികരണം. അതിന്റെ ഭാഗമായാണ് ചൈൽഡ് ലൈനു നേരെയുള്ള അമ്പ് തിയേറ്റർ ഉടമക്കെതിരെ എറിഞ്ഞിരിക്കുന്നത്. കേസെടുക്കാൻ വീഴ്ച വരുത്തിയ ചങ്ങരം കുളം എസ്ഐക്കെതിരെ പോക്സോ ചുമത്തി കേസെടുത്തതും സസ്പെൻഡ് ചെയ്തതും പൊലീസിന്റെ പ്രതികാര നടപടി ശക്തമാക്കാൻ ഇടയാക്കി. കേസെടുക്കാൻ താമസിപ്പിച്ചത് മേൽ ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരമാണെന്നായിരുന്നു ചങ്ങരംകുളം എസ്ഐ പറഞ്ഞിരുന്നത്. ഇതേ തുടർന്ന് തിരൂർ ഡിവൈഎസ്പിയെ താൽക്കാലികമായി ചുമതലമാറ്റുന്നതിലേക്കും കാര്യങ്ങളെത്തിയിരുന്നു. ഇതും ചൈൽഡ് ലൈനെതിരെ പ്രതികാരം വർധിപ്പിക്കാൻ ഇടയാക്കി.
തിയേറ്റർ പീഡന കേസിലെ വിശദമായ റിപ്പോർട്ട് കഴിഞ്ഞ ആഴ്ച അന്വേഷണ ഉദ്യോഗസ്ഥൻ ഡിജിപിക്കു കൈമാറിയിരുന്നു. ചൈൽഡ് ലൈനെ കുറ്റപ്പെടുത്തുന്ന പരാമർശങ്ങൾ ഈ റിപ്പോർട്ടിലും ഉണ്ടായിരുന്നു. കൂടാതെ എടപ്പാൾ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കലക്ടറും ബാലാവകാശ കമ്മീഷനും വിളിച്ചു ചേർത്ത യോഗങ്ങളിലും ചൈൽഡ് ലൈനെതിരെ കടുത്ത നിലപാടായിരുന്നു പൊലീസ് സ്വീകരിച്ചത്. ഇപ്പോൾ തിയേറ്റർ ഉടമയെ അറസ്റ്റ് ചെയ്തതോടെ പൊലീസിനെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനം ശക്തമായിട്ടുണ്ട്. കഴിഞ്ഞാഴ്ച ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റ സ്ഥലം മാറിയതിനെ തുടർന്ന് പുതിയ എസ്പി പ്രതീഷ് കുമാർ ചാർജെടുത്തിരുന്നു. ഇദ്ദഹത്തെ തെറ്റിദ്ധരിപ്പിച്ച് അന്വേഷണ സംഘം തിയേറ്റർ ഉടമക്കെതിരെ കേസെടുക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്. അതേസമയം, സർക്കാറും ഡിജിപിയും തിയേറ്റർ ഉടമയെ അറസ്റ്റ് ചെയ്തത് അറിഞ്ഞിട്ടില്ല. നേരത്തെ മന്ത്രിമാരടക്കം തിയേറ്റർ ഉടമയെ അഭിനന്ദിക്കാൻ നേരിട്ടെത്തിയിരുന്നു.
കുട്ടികളുമായി ബന്ധപ്പെട്ട ഒരു ലൈംഗികാതിക്രമം ഒരു വ്യക്തിയുടെ അറിവിലോ ശ്രദ്ധയിലോ പെട്ടാൽ ബന്ധപ്പെച്ച അധികാരികളോട് ആ വിവരം റിപ്പോർട്ട് ചെയ്യാൻ മാത്രമേ നിയമം അനുശാസിക്കുന്നുള്ളൂവെന്നും സമയപരിതി നിശ്ചയിച്ചിട്ടില്ലെന്നുമാണ് നിയമം അനുശാസിക്കുന്നതെന്ന് ചൈൽഡ് ലൈൻ അധികൃതർ പറഞ്ഞു. പൊലീസ് സംവിധാനമാണ് 24 മണിക്കൂർ സമയ പരിധിക്കുള്ളിൽ സംഭവത്തിന്മേൽ നിയമ നടപടിയെടുക്കേണ്ടതെന്നും ചൈൽഡ് ലൈൻ പ്രവർത്തകർ മറുനാടൻ മലയാളിയോടു പറഞ്ഞു. ഇപ്പോഴത്തെ പൊലീസ് നടപടിക്കെതിരെ തുറന്നടിച്ച് ജില്ലാ ചൈൽഡ് ലൈൻ കോഡിനേറ്റർ അൻവർ കാരക്കാടനും രംഗത്തെത്തി. ചൈൽഡ് ലൈൻ സംവിധാനം നിലവിൽ വന്ന ശേഷം നടപടിയെടുക്കുന്ന കേസുകളിൽ അധികവും ചൈൽഡ് ലൈൻ ഇടപെടലിലൂടെയാണെന്നും ഇപ്പോഴത്തെ പൊലീസ് നടപടി പൊതുജനങ്ങളെ ചൈൽഡ്ലൈനിൽ വിവിരമറിയിക്കുന്നതിൽ നിന്നും ഭയപ്പെടുത്തി പിന്തിരിപ്പിക്കാനുള്ള ഗുഢാലോചന ഉണ്ടെന്ന് സംശയിക്കുന്നതായും അൻവർ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു. എടപ്പാൾ തിയേറ്റർ സംഭവത്തിൽ പൊലീസ് ഷോ തുടരുന്നു.. എന്ന തലക്കെട്ടോടെയാണ് പോസ്റ്റ്.
തിയേറ്റർ ഉടമക്കെതിരെയുള്ള അറസ്റ്റും ചൈൽഡ് ലൈനെതിരെയുള്ള പൊലീസ് നീക്കത്തിന്റെയും പശ്ചാത്തലത്തിൽ ജില്ലാ ചൈൽഡ് ലൈൻ കോഡിനേറ്റർ അൻവർ കാരക്കാടൻ തന്റെ ഫേസ്ബുക്കിലിട്ട പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:
#എടപ്പാൾ_തിയേറ്റർ_പൊലീസ്_ഷോ_തുടരുന്നു..
ഞാൻ ഇന്നലെ രണ്ടു കാരക്കയും പോക്റ്റിലിട്ടാ ഓഫീസിൽ പോയത്..??
വളരെ ആശ്ചര്യകരമായ പൊലീസ് നടപടികളാണ് ഈ കേസുമായി ബന്ധപ്പെട്ട് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. എന്നാൽ കുരുടൻ ആനയെ കണ്ടതുപോലെ ആണ് #pocso ആക്റ്റ് ഉം പിടിച്ചു നമ്മുടെ ജനകീയ ജനമൈത്രി പൊലീസ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഈ ആക്റ്റ് പ്രകാരം, കുട്ടികളുമായി ബന്ധപ്പെട്ട ഒരു ലൈംഗികാതിക്രമം ഒരു വ്യക്തിയുടെ അറിവിൽ/ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട അധികാരികളോട് ആ വിവരം റിപ്പോർട്ട് ചെയ്യാൻ മാത്രമേ നിയമം അനുശാസിക്കുന്നുള്ളൂ...എന്നാൽ സമയ പരിധി നിശ്ചയിച്ചിട്ടില്ല..പിന്നീട് പൊലീസ് സംവിധാനമാണ് 24 മണിക്കൂർ സമയ പരിധിക്കുള്ളിൽ അതിന്മേൽ നിയമനടപടികൾ സ്വീകരിക്കേണ്ടത്.
ഇന്ന് നമ്മുടെ സമൂഹത്തിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമണ കേസുകൾ ജനങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യാൻ മുന്നോട്ടുവന്ന് തുടങ്ങിയിരിക്കുന്നു. ഈ മനോഭാവത്തിലേക്ക് ജങ്ങളെ ഉയർത്തികൊണ്ടുവരുന്നതിൽ ചൈൽഡ്ലൈനും മറ്റുബാലനീതി സംവിധാനങ്ങളും, #pocso നിയമവും വഹിച്ച പങ്ക് വളരെ വലുതാണ്. മുമ്പൊക്കെ ഇത്തരം കേസ് കൾ റിപ്പോർട്ട് ചെയ്യാൻ തന്നെ പേടിയോ മടിയോ ലജ്ജയോ ആയിരുന്നു രക്ഷിതാക്കൾക്കും കുട്ടികൾക്കും അദ്ധ്യാപകർക്കും. അല്ലെങ്കിൽ പൊലീസ് സ്റ്റേഷനിൽ വച്ചു തന്നെ ഒത്തു തീർന്നിരുന്ന/ തീർപ്പാക്കുന്ന ഒരു രീതിയാണ് ഉണ്ടായിരുന്നത്. ഇതിന്റെ ഏറ്റവും വലിയ നേട്ടക്കാർ അവിടത്തെ പൊലീസുകാർ തന്നെ ആയിരുന്നു എന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും ആവശ്യം ഇല്ല. ചൈൽഡ്ലൈൻ സംവിധാനം വന്നതോട് കൂടി സ്റ്റേഷനിൽ നേരിട്ടുള്ള ഈ #വരവിനു* ഗണ്യമായ രീതിയിൽ കുറവ് സംഭവിച്ചിട്ടുണ്ട്.
അതിനാൽ ഈ കേസിന്റെ മറവിൽ, പൊതുജനങ്ങളെ ചൈൽഡ്ലൈനിൽ വിവര മറിയിക്കുന്നതിൽ നിന്നും ഭയപ്പെടുത്തി പിന്തിരിപ്പിക്കാനുള്ള ഗൂഢാലോചന ഉണ്ടോ എന്നുപോലും നാം സംശയിക്കേണ്ടിയിരിക്കുന്നു.
കേന്ദ്രസർക്കാരും നമ്മുടെ കേരള സർക്കാരും കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടി ഔദ്യോഗികമായി തന്നെ രൂപീകരിച്ച് #promote ചെയ്യുന്ന ഒരു ദേശീയ സംവിധാനമാണ് ചൈൽഡ്ലൈൻ ടോൾ ഫ്രീ നമ്പർ ആയ *1098* .ആയിരക്കണക്കിന് കേസുകൾ ആണ് ചൈൽഡ്ലൈൻ വഴി റിപ്പോർട്ട് ചെയ്യുന്നത്. അവർക്കൊന്നും ഇല്ലാത്ത ഒരു നിയമം ഈ കേസിൽ മാത്രം നടപ്പിലാക്കുന്നതിൽ ഉള്ള യുക്തി അങ്ങു പൊലീസ് സ്റ്റേഷനിൽ ചെന്നു പറഞ്ഞാൽ മതി. വസ്തുത ഇതായിരിക്കെ ജനങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലുള്ള ഈ സമീപനം മറ്റേതോ *#കുട്ടിയെ#* സംരക്ഷിക്കാനുള്ളതാണെന്നു ന്യായമായും നാം സംശയിക്കേണ്ടിയിരിക്കുന്നു....
ഏതായാലും എടപ്പാൾ കേസുമായിബന്ധപ്പെട്ട് വാർത്തയിലൂടെ സമൂഹത്തിലുണ്ടായ അവബോധവും മറ്റു കേസുകളിൽ പോലുമുണ്ടായ നടപടികളും ചൈൽഡ് ലൈൻ ചെയ്തതു തന്നെയാണ് ശരി എന്ന് അടിവരയിടുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്