കമ്മാരസംഭവത്തിന്റെ ആഘോഷം നടക്കുമ്പോൾ 'മോഹൻലാലിനിടെ' മൊയ്തീന്റെ വൈകൃതം; 'ശാരദ'യിലെ നീചകൃത്യം അറിഞ്ഞപ്പോൾ തന്നെ ദൃശ്യങ്ങൾ പുറത്തു പോകാതിരിക്കാൻ മുൻകരുതലെടുത്തു; പെൺകുഞ്ഞിനേയും അടുത്തിരിക്കുന്ന സ്ത്രീയേയും ശരീര ഭാഗങ്ങളിൽ തലോടി ആസ്വദിക്കുന്ന വൃദ്ധന്റെ ബെൻസ് കണ്ടെത്തിയതും ഉടമയുടെ ബുദ്ധി; അടുത്ത ദിവസം ചൈൽഡ് ലൈനിനേയും അറിയിച്ചു; പീഡകനെ കുടുക്കിയ തിയേറ്ററുകാരൻ ഒടുവിൽ കള്ളനായി; എടപ്പാൾ പീഡനത്തിന് ആന്റി ക്ലൈമാക്സ് നൽകി പൊലീസ്
മറുനാടൻ മലയാളി ബ്യൂറോ
എടപ്പാൾ: മലപ്പുറം ചങ്ങരംകുളം തിയറ്ററിൽ പെൺകുട്ടി പീഡനത്തിനിരയായ സംഭവം പുറം ലോകത്ത് എത്തിയത് ശാരദ തിയറ്റർ ഉടമയുടെ ഇടപെടൽ കാരണമാണ്. ഈ തിയേറ്റർ ഉടമയെയാണ് പൊലീസ് ഇപ്പോൾ അറസ്റ്റ് ചെയ്യുന്നത്. തിയറ്റർ ഉടമ സതീഷിനെ അറസ്റ്റ് ചെയ്യുമ്പോൾ സംഭവത്തിൽ അനങ്ങാപാറ നയം സ്വീകരിച്ച പൊലീസ് നടപടി പുതിയ തലത്തിലെത്തുകയാണ്. പീഡന വിവരം പൊലീസിനെ അറിയിക്കാൻ വൈകിയെന്നതിലാണ് സതീഷിനെ അറസ്റ്റ് ചെയ്യുന്നതെന്ന വാദം പുതിയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്.
ഏപ്രിൽ 18നാണ് എടപ്പാളിലെ തിയറ്ററിനുള്ളിൽ പത്തുവയസ്സുകാരി പീഡിപ്പിക്കപ്പെട്ടത്. സ്ത്രീയും കുട്ടിയുമാണ് ആദ്യം തിയറ്റിലെത്തിയത്. പിന്നീട് പ്രതി ആഡംബരകാറിൽ എത്തുകയായിരുന്നു. അടുത്ത സീറ്റിലിരുന്ന് പ്രതി പെൺകുട്ടിയെ ഉപദ്രവിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. രണ്ടരമണിക്കൂറോളം ഉപദ്രവം തുടർന്നിട്ടും സ്ത്രീ തടഞ്ഞില്ല. 25ന് തിയറ്റർ ഉടമകൾ, ചൈൽഡ് ലൈനിനെ വിവരമറിയിക്കുകയും ദൃശ്യങ്ങൾ കൈമാറുകയും ചെയ്തുവെന്നാണ് വിവരം. തുടർന്ന് ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വന്നതോടെ അറസ്റ്റുണ്ടാകുകയായിരുന്നു. പാലക്കാട് തൃത്താല കാങ്കുന്നത്ത് മൊയ്തീൻകുട്ടിയാണ് അറസ്റ്റിലായത്. ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ മൊയ്തീൻ കുട്ടിക്കുണ്ട്. ഇയാളെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചിരുന്നു.
ഇതിനിടെയാണ് ദൃശ്യങ്ങൾ ചാനലുകളിൽ എത്തിയത്. ഇതോടെ സമൂഹ മനസാക്ഷി ഉണർന്നു. പൊലീസിന് മൊയ്തീൻ കുട്ടിയേയും കുട്ടിയുടെ അമ്മയേയും അറസ്റ്റ് ചെയ്യേണ്ടിയും വന്നു. നടപടി എടുക്കാൻ വൈകിയ പൊലീസുകാർക്കെതിരേയും വകുപ്പ് തല നടപടിയും വന്നു. ഇതിന്റെ പ്രതികാരമാണ് തിയേറ്റർ ഉടമയ്ക്കെതിരെ തീർക്കുന്നതെന്നാണ് ഉയരുന്ന ആരോപണം. വാദി പ്രതിയാവുകായണ് ഇവിടെ. സിനിമാ തീയറ്റിനുള്ളിൽ വെച്ച് പത്തുവയസുകാരിയായ പെൺകുട്ടിക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമം മലയാളികളെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. ബെൻസ് കാറിൽ കറങ്ങുന്ന പ്രവാസി വ്യവസായി മൊയ്തീൻ കുട്ടിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചത് സംഭവത്തിന്റെ ദൃശ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ്.
തീയേറ്ററിനുള്ളിൽ പെൺകുട്ടിയെ പീഡിപ്പിച്ച അറുപതുകാരന്റെ ലൈംഗിക വൈകൃതങ്ങളുടെ ദൃശ്യങ്ങൾ പുറത്ത് വിട്ട തീയേറ്റർ ഉടമയ്ക്ക് നാടൊട്ടുക്കു നിന്നും അഭിനന്ദന പ്രവാഹമാണ് ലഭിച്ചതും. സതീഷിനാണ് അഭിനന്ദനമർപ്പിച്ച് നിരവധി പേർ തീയേറ്ററിലെത്തിയത്. തിയറ്ററിൽ രണ്ടര മണിക്കൂർ നടന്നത് ക്രൂരമായ ബാലികാ പീഡനമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ മുതൽ വിഷയം നിയമത്തിന് മുന്നിൽ എത്തിക്കാൻ തീയറ്റർ ഉടമകൾ ശ്രമം തുടങ്ങിയിരുന്നു. ദൃശ്യങ്ങൾ ചൈൽഡ് ലൈനിൽ എത്തിച്ചു കൊടുത്തതും പീഡകനായ മൊയ്തീൻകുട്ടി സഞ്ചരിച്ച ബെൻസ് കാറിന്റെ നമ്പരും മറ്റു ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളും തെളിവായി ഹാജരാക്കിയതും തീയറ്റർ ഉടമയും ജീവനക്കാരുമായിരുന്നു. ഒരു നരാധമനെ ലോകത്തിന് മുമ്പിൽ തുറന്നുകാട്ടിയതിന് സ്പീക്കർ ശ്രീരാമകൃഷ്ണനും വനിതാ കമ്മീഷനും അടക്കമുള്ളവർ ശാരദാ തീയറ്റർ ജീവനക്കാരെ അഭിനന്ദിച്ചു കൊണ്ടു രംഗത്തെത്തി.
എടപ്പാൾ തിയറ്ററിനുള്ളിൽ ബാലിക പീഡിപ്പിക്കപ്പെട്ട സംഭവം പുറത്തറിയിക്കാൻ വൈകിയെന്ന ആരോപണം പൊലീസ് നേരത്തെയും ചർച്ചയാക്കിയിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടശേഷം പുറത്തറിയിക്കാൻ മനഃപൂർവ്വം താമസിപ്പിച്ചിട്ടില്ലെന്ന് എടപ്പാളിലെ ശാരദ തിയേറ്റർ ഉടമ സതീഷ് വിശദീകരിച്ചിരുന്നു. 'തിയേറ്ററിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ അത് എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് ആശയക്കുഴപ്പമുണ്ടായിരുന്നു. ഒടുവിൽ ഒരു സുഹൃത്ത് മുഖേനയാണ് ചൈൽഡ് ലൈൻ പ്രവർത്തകരെ ബന്ധപ്പെട്ട് അവർക്ക് ദൃശ്യങ്ങൾ കൈമാറിയതെന്നും സതീഷ് വ്യക്തമാക്കിയിരുന്നു.
'ഏപ്രിൽ 18നാണ് സംഭവം. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ അന്ന് രാത്രി തന്നെ അറിയിച്ചു. 'മോഹൻലാൽ' എന്ന സിനിമയാണ് അന്ന് പ്രദർശിപ്പിച്ചത്. ഫസ്റ്റ് ഷോയ്ക്ക് ഏകദേശം എൺപതോളം പേരാണ് ഉണ്ടായിരുന്നത്. സിനിമ നടക്കുമ്പോൾ തിയേറ്ററിന് തൊട്ടടുത്തുള്ള ഹാളിൽ മറ്റൊരു സിനിമയുമായി ബന്ധപ്പെട്ട് ആരാധകർ സംഘടിപ്പിച്ച പരിപാടി നടക്കുകയായിരുന്നു. തിയേറ്റർ ജീവനക്കാർ അതിൽ പങ്കെടുക്കുകയായിരുന്നു. ഭക്ഷണം കഴിച്ചുവന്നശേഷം തിയറ്ററിനുള്ളിലും പുറത്തുമുള്ള 18 സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അപ്പോഴാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടത്. അപ്പോഴേക്കും സിനിമ കഴിഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് ഇവർ വന്ന കാർ കണ്ടെത്തുകയും നമ്ബർ എഴുതിവെക്കുകയും ചെയ്തു. ദൃശ്യങ്ങൾ ഒരു കാരണവശാലും പുറത്തുപോകരുതെന്ന് ജീവനക്കാർക്ക് നിർദ്ദേശം നൽകി'-സതീഷ് വിശദീകരിച്ചത് ഇങ്ങനെയാണ്.
'പിറ്റേദിവസം ദൃശ്യങ്ങൾ വീണ്ടും പരിശോധിച്ചപ്പോൾ ക്രൂരമായ പീഡനമാണ് നടന്നതെന്ന് ബോധ്യമായി. വാക്കുകൾകൊണ്ട് പറയാൻ സാധിക്കാത്ത കാര്യങ്ങളാണ് നടന്നത്. ഇക്കാര്യത്തിൽ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് തിയേറ്റർ ജീവനക്കാരുമായി ചർച്ച ചെയ്തു. പല അഭിപ്രായങ്ങൾ ഉയർന്നുവന്നു. പൊലീസിൽ അറിയിക്കുന്നത് തിയേറ്ററിന് മോശപ്പേരുണ്ടാക്കുമെന്നും, ബിസിനസിനെ ബാധിക്കുമെന്നും ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ ഗൗരവമേറിയ വിഷയമായതിനാൽ ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിക്കുന്നത് നല്ലതാണെന്ന് ചിലർ പറഞ്ഞു. കൂടുതൽ വിശദാംശങ്ങൾ പുറത്തുപോകാതെ തന്നെ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാൻ അവർക്ക് സാധിക്കുമെന്ന് മനസിലായി. അങ്ങനെ ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയാവുന്ന ഒരു സുഹൃത്ത് മുഖേന അവരെ ബന്ധപ്പെട്ടു. അപ്പോൾത്തന്നെ സമാനമായ മൂന്നു കേസുകളുമായി ബന്ധപ്പെട്ട് തിരക്കിലായതിനാൽ രണ്ടുദിവസം കഴിഞ്ഞുവരാമെന്നാണ് അവർ പറഞ്ഞത്. അങ്ങനെ ഏപ്രിൽ 25ന് ചൈൽഡ് ലൈൻ പ്രവർത്തകൻ ഷിഹാബും മാറഞ്ചേരി സ്കൂൾ കൗൺസിലറും ഒ എസ് ഡബ്ല്യൂ സി(ഓർഗനൈസേഷൻ ഓഫ് സോഷ്യൽ ആൻഡ് കൗൺസിലർ) സെക്രട്ടറിയുമായ ധന്യ ആബിദും മറ്റൊരാളും തിയേറ്ററിലെത്തി. മറ്റ് ജീവനക്കാരെ തിയേറ്ററിൽനിന്ന് മാറ്റിയശേഷം സിസിടിവി ദൃശ്യങ്ങൾ ഇവരെ കാണിച്ചു'.
'ദൃശ്യങ്ങൾ കണ്ടശേഷം മറ്റ് നിയമനടപടികളുമായി മുന്നോട്ടുപോകാമെന്നും തിയേറ്ററിന്റെ പേര് കേസുമായി ബന്ധപ്പെട്ട് വലിച്ചിഴയ്ക്കില്ലെന്നും അവർ ഉറപ്പ് നൽകി. ഇതിൻപ്രകാരം ദൃശ്യങ്ങൾ അവർക്ക് കൈമാറുകയും ചെയ്തു. ഹാർഡ് ഡിസ്ക്കിലെ ദൃശ്യങ്ങൾ ഒഴിവാക്കുകയും ചെയ്തു. ദൃശ്യത്തിന്റെ പകർപ്പ് സൂക്ഷിച്ചിട്ടില്ലെന്നും അവരെ അറിയിച്ചു. അതിനുശേഷം ഒരാഴ്ചയായി ഒരു വിവരവും ഇല്ലായിരുന്നു. ഇതേത്തുടർന്ന് ഷിഹാബിനെ ബന്ധപ്പെട്ടപ്പോൾ പീഡനത്തിന് ഇരയായ ബാലികയെയും അമ്മയെയും കണ്ടെത്താനുള്ള ശ്രമത്തിലാണെന്നായിരുന്നു മറുപടി. ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും വിളിച്ചപ്പോൾ പൊലീസിൽ കേസ് കൊടുത്തെന്നായിരുന്നു അവർ പറഞ്ഞത്. ദൃശ്യങ്ങൾ ചാനലിൽ വന്നപ്പോഴാണ് തങ്ങൾ അറിഞ്ഞത്. ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് കൈമാറില്ലെന്ന് അവർ പറഞ്ഞിരുന്നു. ഷിഹാബിനെ വിളിച്ച് എന്തിനാണ് അങ്ങനെ ചെയ്തതെന്ന് ചോദിച്ചപ്പോൾ 'അങ്ങനെ ചെയ്യേണ്ടി വന്നു ചേട്ടാ' എന്നായിരുന്നു മറുപടി.
ഈ സംഭവവുമായി ബന്ധപ്പെട്ട് നടന്നത് ഇതൊക്കെയാണ്. അല്ലാതെ തങ്ങൾ മനഃപൂർവ്വം വൈകിപ്പിച്ചെന്നും വിലപേശിയെന്നുമൊക്കെയുള്ള ആരോപണം തെറ്റാണ്.സംഭവം പുറത്തുകൊണ്ടുവരുന്നതിൽ ശ്രദ്ധേയമായ ഇടപെടലാണ് ഷിഹാബും ധന്യയും നടത്തിയത്. ഇക്കാര്യത്തിൽ കൂടുതൽ പറയാനില്ല. കേസിൽ പ്രതി ശിക്ഷിക്കപ്പെടണമെന്ന് മാത്രമാണ് ആഗ്രഹം'- സതീഷ് വിശദീകരിച്ചിരുന്നു. ഇത് പൊലീസിനും വ്യക്തമായി തന്നെ അറിയാം. ഇക്കാര്യത്തിൽ ചൈൽഡ് ലൈനിലെ പ്രവർത്തകരെ കുടുക്കാനും പൊലീസ് ശ്രമിച്ചിരുന്നു. പക്ഷേ എതിർപ്പുകൾ മൂലം വേണ്ടെന്ന് വച്ചു. ഇതാണ് തിയേറ്റർ ഉടമയെ കുടുക്കാൻ പൊലീസ് ഇപ്പോൾ ഉപയോഗിക്കുന്നത്. തിയേറ്റർ ഉടമയെ കുടുക്കുന്നത് ചൈൽഡ് ലൈനുകാരെ ഭീഷണിപ്പെടുത്താനാണെന്നും സൂചനയുണ്ട്. ഇവരേയും ദൃശ്യങ്ങൾ പുറത്തു പോയ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തേക്കും.
ഏപ്രിൽ പതിനെട്ടിന് നടന്ന സംഭവത്തെ പറ്റി സതീഷ് മറുനാടൻ മലയാളിയോട് നേരത്തെ വിശദീകരിച്ചത് ഇങ്ങനെ
'അന്ന് കമ്മാരസംഭവത്തിന്റെ ചെറിയൊരു ആഘോഷം സഹോദരന്റെ തീയേറ്ററായ ഗോവിന്ദയിൽ നടക്കുകയായിരുന്നു. ഉച്ചയ്ക്ക് മോഹൻലാലിന്റെ പ്രദർശനം ശാരദയിൽ നടക്കുമ്പോഴാണ് നീചകൃത്യം നടന്നത്. പ്രദർശനം നടക്കുമ്പോൾ എല്ലാ സിസിടിവി ദൃശ്യങ്ങളും ജീവനക്കാർ പരിശോധിക്കാറുണ്ട്. കാരണം തീയേറ്ററിനുള്ളിൽ പുകവലിയോ മദ്യപാനമോ സീറ്റിനു മുകളിൽ കാൽ കയറ്റി വയ്ക്കുകയോ മറ്റു കാണികളെ ആരെങ്കിലും ശല്യം ചെയ്യുന്നുണ്ടോ എന്നൊക്കെ നോക്കുവാനായിട്ടാണ്.
അതിനിടയിലാണ് ജീവനക്കാരൻ ഒരു മധ്യവയസ്ക്കൻ പെൺകുഞ്ഞിനെയും അടുത്തിരിക്കുന്ന സ്ത്രീയെയും ശരീര ഭാഗങ്ങളിൽ തലോടി ആസ്വദിക്കുന്നത് ശ്രദ്ധയിൽ പെട്ടത്. തുടർന്ന് ഇവർ പുറത്തിറങ്ങിയപ്പോൾ കാറിന്റെ നമ്പർ കുറിച്ചു വെയ്ക്കുകയും വിവരം എന്നെ ഫോണിൽ വിളിച്ചു പറയുകയുമായിരുന്നു. അപ്പോൾ തന്നെ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി ജീവനക്കാരോട് ഒരു കാരണവശാലും ദൃശ്യങ്ങൾ പുറത്ത് പോകരുതെന്ന് നിർദ്ദേശിക്കുകയും ചെയ്തു.
പത്തൊൻപതിന് രാവിലെ തന്നെ തീയേറ്ററിലെത്തി ഞാൻ ദൃശ്യങ്ങൾ കണ്ടു. ഉടൻ സുഹൃത്തുക്കളെ ബന്ധപ്പെട്ടപ്പോൾ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കാൻ പറഞ്ഞു. അപ്പോൾ തന്നെ അവരെ ബന്ധപ്പെട്ടു വിവരങ്ങൾ അറിയിച്ചു. അവരുടെ നിർദ്ദേശ പ്രകാരം ദൃശ്യങ്ങൾ പെൻഡ്രൈവിൽ കോപ്പി ചെയ്തു വച്ചു. ഇരുപതാം തീയതി അവർ എത്തുകയും ദൃശ്യങ്ങൾ കൊണ്ടു പോകുകയും ചെയ്തു. എന്നോട് പറഞ്ഞിരുന്നത് പൊലീസിൽ അറിയിച്ച് ഇയാളെ കണ്ടെത്തുമെന്നായിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും ഒരു പ്രതികരണവുമുണ്ടായില്ല. ഞാൻ കരുതിയത് സംഭവം മുങ്ങിപ്പോയെന്നാണ്. എന്നാൽ കഴിഞ്ഞ ദിവസം വാർത്ത കണ്ടപ്പോഴാണ് സംഭവത്തിൽ കേസെടുത്ത വിവരം അറിഞ്ഞത് ' സതീഷ് പറഞ്ഞു.
Stories you may Like
- നേതാക്കൾക്ക് കുരുക്കായി സതീഷ് കുമാറിന്റെ ഫോൺവിളിയുടെ വിശദാംശങ്ങൾ
- കരുവന്നൂരിൽ മൊയ്തീനെ വീണ്ടും ചോദ്യം ചെയ്യും
- കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സതീഷ് കുമാറിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
- കരുവന്നൂർ തട്ടിപ്പ്: ചോദ്യം ചെയ്യലിന് നാളെ ഹാജരാകില്ലെന്ന് മൊയ്തീൻ
- ഇപിക്ക് പൊലീസിന്റെ ക്ലീൻ ചീറ്റ്; സിപിഎമ്മിനെ വെട്ടിലാക്കി കണ്ടെത്തലുകൾ?
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്