സഹോദരിയെ ശല്യപ്പെടുത്തിയ മധുവിനോട് വൈരാഗ്യം തീർത്തത് ബന്ധുവിന്റെ മനസമ്മത ദിവസം രാത്രി; കുടുംബ ശത്രുവിനെ വകവരുത്തിയ മകനെ സഹായിക്കാൻ ഓടിയെത്തിയത് അച്ഛനും കൊച്ഛനും; മൃതദേഹം വെള്ളക്കെട്ടിൽ തള്ളുന്നതിന് സഹായിച്ച് ദൃശ്യം മോഡലിൽ പങ്കാളിയായി; കളിക്കൂട്ടുകാരെ കഞ്ചാവ് ലഹരിയെ കൊന്ന മോബിനെ സഹായിച്ച പിതൃസഹോദരൻ അറസ്റ്റിൽ; ഗൾഫിലുള്ള മാത്യുവിനെയും പ്രതി ചേർത്തു
മറുനാടൻ മലയാളി ബ്യൂറോ
ആലപ്പുഴ: ദൃശ്യം സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇരട്ടക്കൊലപാതകം നടത്തിയ 25കാരന് അച്ഛന്റേയും സഹായം കിട്ടയെന്ന് പൊലീസ്. സഹോദരിയെ ശല്യം ചെയ്ത അയൽവാസിയെ സുഹൃത്തിന്റെ സഹായത്തോടെ കൊന്ന് വെള്ളക്കെട്ടിൽ താഴ്ത്തുകയും പിന്നീട് തെളിവില്ലാതാക്കാൻ സുഹൃത്തിനെ ട്രെയിനിടിപ്പിച്ച് കൊല്ലുകയും ചെയ്ത കേസിൽ സുഹൃത്തുക്കളായ എടത്വാ പച്ച കാഞ്ചിക്കൽ വീട്ടിൽ മോബിൻ മാത്യു (മനു-25), പിതൃസഹോദരപുത്രൻ കാഞ്ചിക്കൽ ജോഫിൻ ജോസഫ് (28) എന്നിവരാണ് പിടിയിലായത്.
എടത്വ പച്ച സ്വദേശി മധുവിനെയും (40), എടത്വ ചെക്കിടിക്കാട് തുരുത്തുമാലിൽ വർഗീസ് ഔസേഫിനെയും (ലിന്റോ-28) കൊലപ്പെടുത്തിയ കേസിലാണ് മോബിൻ പൊലീസ് പിടിയിലായത്. ചോദ്യം ചെയ്യലിലാണ് പ്രതികളിൽ ഒരാളുടെ അച്ഛന്റെ സഹായം കിട്ടയെന്ന് പൊലീസിന് വ്യക്തമായത്. ജോഫിൻ ജോസഫിന്റെ പിതാവ് ജോസഫ് മാത്യു (ബേബിച്ചൻ-60) വിയൊണ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എസ്. സുരേന്ദ്രൻ, ചെങ്ങന്നൂർ ഡിവൈ.എസ്പി അനീഷ് ബി. കോര എന്നിവരുടെ നിർദേശാനുസരണം അറസ്റ്റ് ചെയ്തത്.
കേസിലെ ഒന്നാം പ്രതിയായ തകഴി എട്ടാം വാർഡ് ചെക്കിടിക്കാട് കാഞ്ചിക്കൽ വീട്ടിൽ മോബിൻ മാത്യു (മനു -25)വിന്റെ പിതൃസഹോദരൻ കൂടിയാണ് പിടിയിലായ ബേബിച്ചൻ. ഏഴുമാസം മുമ്പ് വെള്ളക്കെട്ടിൽ മരിച്ചനിലയിൽ കാണപ്പെട്ട ചെക്കിടിക്കാട് കറുകത്തറ മധു (40) മരിച്ച സംഭവത്തിലാണ് ബേബിച്ചന്റെ അറസ്റ്റ്. മധു കൊല്ലപ്പെട്ടശേഷം ബേബിച്ചനും ഒന്നാംപ്രതിയായ മോബിന്റെ പിതാവ് മാത്യു കെ. മാത്യുവും സംഭവസ്ഥലത്തെത്തിയിരുന്നതായും മൃതദേഹം വെള്ളക്കെട്ടിൽ തള്ളുന്നതിന് സഹായിച്ചതായും വ്യക്തമായതോടെയാണ് അറസ്റ്റുണ്ടായത്. കേസിൽ പ്രതി ചേർക്കപ്പെട്ട മാത്യു കെ. മാത്യു ഇപ്പോൾ വിദേശത്താണെന്നും ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
മധുവിന്റെ കൊലപാതകത്തിൽ പങ്കാളിയായ ലിന്റോയെ, വിവരം പുറത്തറിയുമെന്ന ഭീതിയിൽ കൊല്ലുകയായിരുന്നു. ലിന്റോയെ മോബിൻ കൊലപ്പെടുത്തുകയും ആത്മഹത്യയാക്കാൻ മൃതദേഹം റെയിൽവേ ട്രാക്കിനടുത്ത് തള്ളുകയുമായിരുന്നു. മൂന്നുമാസം പഴക്കമുള്ള അസ്ഥികൂടത്തിന്റെ ഡി.എൻ.എ. പരിശോധന നടത്തിയപ്പോഴാണു ലിന്റോയാണു മരിച്ചതെന്നു സ്ഥിരീകരിച്ചത്. കൊല്ലപ്പെട്ടവരും പ്രതികളും കുട്ടിക്കാലം മുതൽ സുഹൃത്തുക്കളായിരുന്നു. മോബിന്റെ ബന്ധുവിന്റെ മനഃസമ്മതം കഴിഞ്ഞ ഏപ്രിൽ 18-നായിരുന്നു ആദ്യ കൊല. മധു തന്റെ സഹോദരിയെ ശല്യപ്പെടുത്തുന്നതിനെച്ചൊല്ലി മോബിനു വൈരാഗ്യമുണ്ടായിരുന്നു. സംഭവദിവസം രാത്രി പച്ചയിലെ ബന്ധുവീടിനു സമീപമുള്ള പാടത്തിരുന്ന് മോബിൻ, മധു, ലിന്റോ എന്നിവരുൾപ്പെട്ട എട്ടംഗസംഘം മദ്യപിക്കുകയും കഞ്ചാവ് വലിക്കുകയും ചെയ്തു. ഇതിനിടെ മധു ടോർച്ച് തെളിച്ചുവച്ചതിനെച്ചൊല്ലി തർക്കമുണ്ടായി. പ്രശ്നം പരിഹരിച്ചശേഷം മറ്റു സുഹൃത്തുക്കൾ സ്ഥലംവിട്ടു.
മധു വീണ്ടും മദ്യം കൊണ്ടുവന്നതോടെ മോബിനും ലിന്റോയും ഒപ്പംകൂടി. പിന്നീടും ബഹളമുണ്ടായി. തുടർന്ന് മധുവിനെ ഇരുവരും ചേർന്നു കീഴ്പ്പെടുത്തി തെങ്ങിനോടു ചേർത്ത് ഇൻസുലേറ്റഡ് കേബിൾകൊണ്ട് കഴുത്ത് വരിഞ്ഞുമുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ചിറയോടു ചേർന്നുള്ള നന്നാട്ടുമാലിൽ പാടം ചാലിലൂടെ വലിച്ചിഴച്ച്, മധു വീട്ടിലേക്കു പോകുന്ന വഴിക്കുള്ള തെങ്ങിൻപാലത്തിനു താഴെ വെള്ളക്കെട്ടിൽ ഉപേക്ഷിച്ചു. പാലത്തിൽനിന്നു വീണുമരിച്ചെന്നു തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഇത്. ഈ സംഭവത്തിലാണ് അച്ഛന്മാരും പങ്കാളിയായി സഹായിക്കാനെത്തിയത്.
മൃതദേഹം കണ്ടെടുത്തപ്പോൾ ഇൻക്വസ്റ്റ് മുതൽ സംസ്കാരച്ചടങ്ങിൽ വരെ മോബിനും ലിന്റോയും സജീവമായി പങ്കെടുത്തു. പിന്നീടു രൂപീകരിച്ച ആക്ഷൻ കൗൺസിലിലും അംഗങ്ങളായി. അന്വേഷണത്തിന്റെ ഭാഗമായി മോബിനും ലിന്റോയും ഉൾപ്പെടെയുള്ളവർക്കു പൊലീസ് നുണപരിശോധനാ നോട്ടീസ് നൽകി. ഇതോടെ ലിന്റോയെ കാണാതായി. മോബിനാണ് ഒളിവിൽ കഴിയാൻ സൗകര്യമൊരുക്കിക്കൊടുത്തത്. എന്നാൽ, മനഃസാക്ഷിക്കുത്തുമൂലം എല്ലാം പൊലീസിനോടു തുറന്നുപറയാൻ പോകുകയാണെന്നു ലിന്റോ വെളിപ്പെടുത്തി. ഇതാണ് ലിന്റോയുടെ മരണത്തിലേക്ക് കാര്യങ്ങളെത്തിച്ചത്.
സത്യം പുറത്തുവരാതിരിക്കാൻ ജൂൺ 21-നു മുമ്പ് മോബിനും പിതൃസഹോദരപുത്രനും ചേർന്നു ലിന്റോയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയയ അതിന് ശേഷം വിജനമായ തകഴി റെയിൽ ക്രോസിങ് ഭാഗത്തെ പൊന്തക്കാട്ടിൽ ഉപേക്ഷിച്ചു. കഴിഞ്ഞ സെപ്റ്റംബർ 19-നാണ് അസ്ഥികൂടം കണ്ടെത്തിയത്. ഇവിടെനിന്നു ലഭിച്ച തിരിച്ചറിയൽ കാർഡ്, പഴ്സ്, ചെരുപ്പ് എന്നിവ പരിശോധിച്ചപ്പോൾ, മരിച്ചതു ലിന്റോയാണെന്ന സംശയം ഉണ്ടാക്കി. ഡിഎൻഎ പരിശോധനയിൽ സത്യം തെളിഞ്ഞു. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ, ചോദ്യംചെയ്തപ്പോൾ ഉയർന്ന സംശയങ്ങളാണു പ്രതികളെ പിടികൂടാൻ സഹായിച്ചത്.
ഇരു കൊലപാതകങ്ങളും അതിവിദഗ്ധമായി ആസൂത്രണം ചെയ്ത മോബിൻ തെളിവുകൾ നശിപ്പിക്കാൻ ദൃശ്യം സിനിമ കണ്ടത് 17തവണയാണെന്നും പൊലീസിനോട് പറഞ്ഞു. ഓരോ തവണ സിനിമ കണ്ടപ്പോഴും തനിക്ക് പുതിയ ആശയങ്ങൾ ലഭിച്ചതായും മോബിൻ പൊലീസിനോട് പറഞ്ഞു. ഒടുവിൽ ദൃശ്യം സിനിമയിലെ നായകൻ കാണിച്ച അതേ ആത്മ വിശ്വാസം മോബിനും പ്രകടപ്പിച്ചതോടെയാണ് കുരുക്ക് മുറുകിയത്. കൂലിപ്പണിക്കാരനായ മധു കഴിഞ്ഞ ഏപ്രിൽ 19നാണ് കൊല്ലപ്പെടുന്നത്. സഹോദരിയെ ശല്യം ചെയ്തതിന് മധുവിനെ മോബിൻ ലിന്റോയുടെ സഹായത്തോടെ കൊന്ന് വെള്ളക്കെട്ടിൽ താഴ്ത്തുകയായിരുന്നു. എല്ലാം പൊലീസിനോട് തുറന്ന് പറയുമെന്ന് പറഞ്ഞപ്പോൾ തെളിവ് ഇല്ലാതാക്കാനാണ് ലിന്റോയെ കെട്ടിവരിഞ്ഞ് ലെവൽ ക്രോസിൽ കൊണ്ടിട്ടത്.
സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇങ്ങനെയ ജോലി കഴിഞ്ഞ് എല്ലാദിവസവും വൈകിട്ട് വീട്ടിൽ വന്നിരുന്ന മധു അന്ന് എത്താതിരുന്നതിനെ തുടർന്ന് പിറ്റേന്നു രാവിലെ സഹോദരി വിവരം ബന്ധുവിനെ അറിയിച്ചു. തലേദിവസം രാത്രി മധുവും സുഹൃത്തുക്കളും മദ്യപിച്ച സ്ഥലത്ത് ഇവർ പരിശോധന നടത്തിയപ്പോൾ മധുവിന്റെ കൈലിമുണ്ട് വെള്ളക്കെട്ടിൽ കണ്ടെത്തി. തുടർന്ന് വെള്ളത്തിൽ തെരഞ്ഞപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍