കാട്ടിൽ പോകാതെ കേസിന്റെ കുറ്റപത്രം തയാറാക്കിയെന്നും മാദ്ധ്യമങ്ങൾക്കു മുമ്പിൽ ഷൈൻ ചെയ്തതെന്നും ആക്ഷേപം; ആനവേട്ടക്കേസ് അന്വേഷണ സംഘത്തിലെ ചുമതലക്കാരനെ ആസൂത്രിതനീക്കത്തിലൂടെ സ്ഥലം മാറ്റി
പ്രകാശ് ചന്ദ്രശേഖരൻ
കോതമംഗലം: ഇടമലയാർ ആനവേട്ടക്കേസ് അന്വേഷക സംഘത്തിലെ മുഖ്യ ചുമതലക്കാരനായ തുണ്ടം ഫോറസ്റ്റ് റെയിഞ്ചോഫീസർ അഖിൽ ബാലകൃഷ്ണന്റെ സ്ഥലംമാറ്റത്തിനു പിന്നിൽ ഉദ്യോഗസ്ഥതലത്തിലെ ആസൂത്രിത നീക്കമെന്നു സൂചന. കേസ് നടത്തിപ്പിൽ തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാതിരുന്നതാണ് അഖിൽ ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ കണ്ണിലെ കരടാവാൻ കാരണം.
ഇക്കൂട്ടരുടെ ചേരിതിരിഞ്ഞുള്ള പ്രവർത്തനം മൂലം രാജ്യം കണ്ട ഏറ്റവും വലിയ ആനവേട്ട കേസിന്റെ ഭാവി നടപടികൾ അവതാളത്തിലാകുമോയെന്ന ആശങ്കയും വ്യാപകമായിട്ടുണ്ട്.
അനാവശ്യമായി മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഷൈൻ ചെയ്തുവെന്നും കേസ് നടപടികളിൽ വീഴ്ചവരുത്തിയെന്നുമാണ് ഇക്കൂട്ടർ അഖിലിനെതിരെ ഉന്നയിച്ചിട്ടുള്ള പ്രധാന ആരോപണം. കഴിഞ്ഞ ദിവസം മലയാറ്റൂർ ഡി എഫ് ഒ വിളിച്ചുചേർത്ത ആനവേട്ട കേസ് സംബന്ധിച്ച റിവ്യൂ മീറ്റിംഗിൽ അഖിലിന്റെ വെളിപ്പെടുത്തലുകളിൽ അതൃപ്തി രേഖപ്പെടുത്തിയ ഉന്നതരുൾപ്പെട്ട ഉദ്യോഗസ്ഥസംഘമാണ് പ്രധാനമായും സ്ഥലംമാറ്റത്തിന് ചരടുവലികൾ നടത്തിയതെന്നാണ് പുറത്തായവിവരം.
കേസ് സംബന്ധിച്ചുള്ള അന്വേഷണത്തിനും തെളിവെടുപ്പിനുമായി എത്ര തവണ കാട്ടിൽ പോയെന്ന ഡി എഫ് ഒ യുടെ ചോദ്യത്തിന് താൻ കാട്ടിൽ പോയില്ലെന്നും സ്റ്റാഫുകൾ നൽകിയ വിവരങ്ങളാണ് കുറ്റപത്രത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളതെന്നുമായിരുന്നു അഖിലിന്റെ പ്രതികരണം. വനസന്ദർശത്തിൽ വീഴ്ചവരുത്തിയതായുള്ള അഖിലിന്റെ വെളിപ്പെടുത്തൽ പ്രായോഗീക പരിജ്ഞാനത്തിന്റെ കുറവായി ഈ സംഘം ചൂണ്ടിക്കാണിക്കുന്നു. ഏറെ പ്രധാന്യമർഹിക്കുന്ന ഈ കേസിൽ ഇത്തരത്തിലൊരു ഉദ്യോഗസ്ഥനെ ഉൾക്കൊള്ളിച്ച് കേസ് മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്ന് ഇക്കൂട്ടർ അഭിപ്രായപ്പെടുകയും ഇത് മുഖവിലയ്ക്കെടുത്ത് തലസ്ഥാനത്തു നിന്നും അഖിലിനെതിരെ നടപടിയെടുക്കുകയായിരുന്നെന്നാണു പറയുന്നത്.
ഉന്നതരുൾപ്പെട്ട ഉദ്യോഗസ്ഥസംഘം സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി ഏറെ കഷ്ടപ്പെട്ട് പിടികൂടിയ പ്രതികളെ ഏറ്റുവാങ്ങി മൊഴിയെടുക്കലും തെളിവെടുപ്പും മാത്രമേ അഖിൽ നടത്തിയിട്ടുള്ളുവെന്നും ഈ സാഹചര്യത്തിൽ അഖിൽ മാദ്ധ്യമങ്ങൾക്ക് അഭിമുഖങ്ങളും മറ്റും നൽകരുതായിരുന്നെന്നും ഇത്തരത്തിൽ ഇയാൾ പ്രവർത്തിച്ചത് രാവും പകലും കേസിനുവേണ്ടി കഷ്ടപ്പെട്ട തങ്ങൾക്ക് വിഷമമുണ്ടാക്കിയെന്നും മറ്റും അന്വേഷകസംഘത്തിലെ മറ്റംഗങ്ങളിൽ ചിലർ ഉന്നത അധികൃതരെ ധരിപ്പിച്ചിരുന്നു. അതീവരഹസ്യമായി നടന്നുവന്നിരുന്ന കേസിന്റെ അന്വേഷണം മാദ്ധ്യമങ്ങൾക്ക് ചോർത്തിനൽകിയെന്നായിരുന്നു അഖിലിനെതിരെ യോഗത്തിലുണ്ടായ പ്രധാന വിമർശനം. കേസിലുണ്ടായ അറസ്റ്റുകളും മറ്റും മാദ്ധ്യമങ്ങൾ വഴി സ്വന്തം ക്രെഡിറ്റിലാണെന്ന് വരുത്തിത്തീർക്കാൻ അഖിൽ ബോധപൂർവ്വമായ ശ്രമം നടത്തിയെന്ന് ഒരു വിഭാഗം സഹപ്രവർത്തകരുടെ ആരോപണവും സ്ഥലം മാറ്റത്തിനുള്ള നടപടികൾക്ക് വേഗത പകർന്നെന്നാണ് ലഭ്യമായ വിവരം. കഴിഞ്ഞ ദിവസം തലസ്ഥാനത്തുനിന്നെത്തിയ ഉത്തരവ് മലയാറ്റൂർ ഡി എഫ് ഒ അഖിലിന് കൈമാറി. ഇടുക്കി സോഷ്യൽ ഫോറസ്റ്റ്രി യൂണിറ്റിലേക്കാണ് അഖിലിനെ സ്ഥലം മാറ്റിയിട്ടുള്ളത്.
അഖിൽ ബാലകൃഷ്ണനെ സ്ഥലം മാറ്റിയതിലൂടെ കേസിന്റെ നിലനിൽപ്പിന് തന്നെയാണ് തിരിച്ചടിയായിരിക്കുന്നത്. കേരളത്തിന് അകത്തും പുറത്തും വേരുകളുള്ള ആനവേട്ടസംഘത്തിലെയും ആനക്കൊമ്പ് വ്യാപാരത്തിലേയും കണ്ണികളെ വെളിച്ചത്തുകൊണ്ടുവരികയും അറസ്റ്റ് ചെയ്യുകയും ചെയ്തത് അഖിലിന്റെ നേതൃത്വത്തിലാണ്.കേസ് അന്വേഷണം ഏറെക്കുറെ പൂർത്തിയാകുകയും കുറ്റപത്രം തയ്യാറാക്കുകയും ചെയ്തശേഷമാണ് അഖിലിനെ സ്ഥലം മാറ്റിയിരിക്കുന്നത്. നാല്പതിലേറെ പ്രതികളെ അറസ്റ്റ് ചെയ്യുകയും അഞ്ഞൂറു കിലോയോളം ആനക്കൊമ്പ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
കോതമംഗലം, കുറുപ്പംപടി കോടതികളുടെ പരിഗണനയിലെത്തുന്ന കേസുകളുടെ കുറ്റപത്രം തയ്യാറാക്കുന്ന ജോലികളും അവസാനഘട്ടത്തിലാണ്. ഓരോ കേസിലും നൂറുകണക്കിന് പേജുകൾ വരുന്ന ബ്രഹ്മാണ്ഡൻ കുറ്റപത്രങ്ങളാണ് തയ്യാറാകുന്നത്. പ്രിന്റ് എടുക്കുന്ന ജോലികൾ വരെ പൂർത്തിയാക്കിവരുന്ന കുറ്റപത്രങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ ഒപ്പ് രേഖപ്പെടുത്തിയാൽ കോടതിയിൽ സമർപ്പിക്കാവുന്ന അവസ്ഥയിലാണ്. ഇതുവരെ കേസ് കൈകാര്യം ചെയ്ത ഉദ്യോഗസ്ഥന് പകരമായെത്തുന്ന പുതിയ ഉദ്യോഗസ്ഥൻ ഇപ്പോൾ തയ്യാറാക്കിയിട്ടുള്ള കുറ്റപത്രം അതേപടി അംഗീകരിക്കണമെന്നില്ല. കേസിനേക്കുറിച്ച് ആദ്യംമുതൽ പഠിക്കാൻ അദ്ദേഹം തയ്യാറാകും. അല്ലാത്തപക്ഷം വിചാരണഘട്ടത്തിൽ കോടതിയിൽ വിയർക്കേണ്ട അവസ്ഥയിലാകും ഉദ്യോഗസ്ഥൻ.ഈ സാഹചര്യത്തിൽ കുറ്റപത്രം സമർപ്പിക്കുന്നത് ഏറെ വൈകാൻ കാരണമാകുമെന്ന് ഉറപ്പാണ്. ചിലപ്പോൾ കുറ്റപത്രം മാറ്റിയെഴുതേണ്ടിയും വന്നേക്കാം
കേസ് അന്വേഷണം അട്ടിമറിക്കാനുള്ള ആസുത്രിത നീക്കമാണോ അഖിലിന്റെ സ്ഥലംമാറ്റത്തിന് പിന്നിലെന്ന സംശയം വനംവകുപ്പ് ജീവനക്കാർക്കിടയിൽ തന്നെ ശക്തമാണ്. വലിയ സ്വാധീനം ചെലുത്താൻ കഴിവുള്ളവർ പ്രതികളായ കേസിൽ ആദ്യംമുതൽതന്നെ അട്ടിമറിസാധ്യത ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.ഒട്ടേറെ പ്രതിസന്ധികളും തടസ്സങ്ങളും അതിജീവിച്ചാണ് കേസന്വേഷണം ഇത്രവരെ പുരോഗമിച്ചത്.പലർക്കും അപ്രതീക്ഷിതമായിരുന്നു അന്വേഷണത്തിന്റെ പുരോഗതി. മുഖ്യപ്രതിസഥാനത്തുണ്ടായിരുന്ന ഐക്കരമറ്റം വാസുവിന്റെ മരണത്തോടെ കേസ് ദുർബലപ്പെടുമെന്ന വാദം ഉയർന്നതാണ്. എന്നാൽ മറ്റു പ്രതികളിൽ നിന്നും തെളിവുകൾ ശേഖരിച്ച് കേസന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ അന്വേഷണസംഘത്തിന് കഴിഞ്ഞു.
കേന്ദ്രസർക്കാരിൽ നിന്നുപോലും അന്വേഷണസംഘത്തിന് അഭിനന്ദനം ലഭിച്ചിരുന്നു.കേസ് സിബി.ഐക്ക് കൈമാറണമെന്ന ആവശ്യംപോലും അപ്രസക്തമാക്കുന്നതായിരുന്നു കേസിന്റെ പുരോഗതി.അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റം ആസുത്രിതമാണെങ്കിലും അല്ലെങ്കിലും കേസിന്റെ വിചാരണയെ ബാധിക്കുമെന്ന കാര്യത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പോലും എതിരഭിപ്രായമില്ല.അന്വേഷണവുമായി സഹകരിച്ചിരുന്നവരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന നടപടിയാണ് ഉന്നതരിൽ നിന്നുണ്ടായിരിക്കുന്നത്.നടപിടിയിൽ വകുപ്പ് ജീവനക്കാർക്കിടയിൽ അതൃപ്തിയുണ്ട്. കേസ് അന്വേഷണം തുടങ്ങിവച്ച റെയിഞ്ചോഫീസർ പി.കെ.രാജേഷിനെ സസ്പെന്റ് ചെയ്ത ശേഷമാണ് അഖിൽ തുണ്ടം റെയിഞ്ചോഫീസറായി ചുമതലയേറ്റത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍