ജയനും അജിതയും ചേർന്ന് ചിട്ടിയിലൂടെ തട്ടിച്ചത് കോടികൾ; പണമെല്ലാം ചെലവാക്കിയത് ആർഭാടത്തിന്; റെയ്ഡിൽ കണ്ടെടുത്തത് 2000 പ്രമാണങ്ങൾ; എമിനന്റ് ചിട്സിൽ മൂലധനമിറക്കിയവരും കുടുങ്ങും
പ്രകാശ് ചന്ദ്രശേഖരൻ
കോതമംഗലം: എമിനന്റ് ചിറ്റ്സ് ഡയറക്ടർ തൊടുപുഴ കരിമണ്ണൂർ സ്വദേശി കുരുമ്പയിൽ ജയനും (40), ബന്ധുവും സ്ഥാപനത്തിന്റെ മാനേജരുമായ വാലേപറമ്പിൽ പ്രസാദിന്റെ ഭാര്യ അജിതാ മണി (46)യും ചിറ്റാളന്മാരെ കബളിപ്പിച്ച് സ്വന്തമാക്കിയ കോടികൾ ചിലവഴിച്ചത് ആർഭാടജീവിതത്തിന്.
ഇരുനൂറിലധികം പേരിൽനിന്നായി കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ കോതമംഗലം പൊലീസ് ഇന്നലെ ഇരുവരെയും അറസ്റ്റുചെയ്തിരുന്നു. പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് തട്ടിപ്പിനെക്കുറിച്ചുള്ള കൂടുതൽവിവരങ്ങൾ പുറത്തുവന്നത്. അടുത്ത കാലത്ത് ഇരുവരും കോടികൾ മുടക്കി വീടുകൾ നിർമ്മിക്കുകയും വസ്തുവകകൾ വാങ്ങിക്കൂട്ടുകയും ചെയ്തിട്ടുണ്ടെന്നാണ് പ്രാഥമികാന്വേഷണത്തിൽ പൊലീസിന് ലഭിച്ചിട്ടുള്ള വിവരം.
അശമന്നൂർ നൂലേലിൽ കാരിക്കൽ അജിയുടെ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് ഇവർ പൊലീസ് പിടിയിലായത്. ചിട്ടി പിടിച്ച വകയിൽ 81,000 രൂപ കിട്ടാനുണ്ടെന്നും പണം ആവശ്യപ്പെട്ട് പലതവണ ഇവരെ സമീപിച്ചിട്ടും ലഭിക്കാത്ത സാഹചര്യത്തിലാണ് പൊലീസിനെ സമീപിച്ചതെന്നുമാണ് അജിയുടെ വെളിപ്പെടുത്തൽ. കോതമംഗലം ആസ്ഥാനമാക്കി പ്രവർത്തിച്ചുവന്നിരുന്ന സ്ഥാപനത്തിന് പെരുമ്പാവൂർ, പിറവം, അടിമാലി, കട്ടപ്പന, കടുത്തുരുത്തി, തൊടുപുഴ, കടവന്ത്ര, ചേർത്തല, കാഞ്ഞിരപ്പിള്ളി എന്നിവിടങ്ങളിൽ ബ്രാഞ്ചുകളും തുറന്നിരുന്നു.
2013 മുതൽ പ്രവർത്തനമാരംഭിച്ച ചേർത്തല, പിറവം, തൊടുപുഴ, കടവന്ത്ര, കാഞ്ഞിരപ്പിള്ളി എന്നിവിടങ്ങളിലേതുൾപ്പെടെയുള്ള ബ്രാഞ്ചുകൾ അടുത്തകാലത്ത് പടിപടിയായി പൂട്ടിയിരുന്നു. രണ്ടു ലക്ഷം മുതൽ അഞ്ചു ലക്ഷം വരെയുള്ള ചിട്ടികളാണ് ഇവർ നടത്തിയിരുന്നത് . ഇവർക്കെതിരെ വിവിധ സ്റ്റേഷനുകളിലായി നിരവധി പരാതികൾ നിലനിൽക്കുന്നുണ്ടെന്നാണ് അറിയുന്നത്.
സ്ഥാപനത്തിൻ കോതമംഗലം ചെറിയപള്ളിത്താഴത്തെ ആസ്ഥാനത്ത് പൊലീസ് നടത്തിയ റെയ്ഡിലാണ് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമായത്. രണ്ടായിരത്തിലധികം പേരുടെ പ്രമാണങ്ങളും ഒപ്പിട്ട മുദ്രപത്രങ്ങളും നൂറുകണക്കിന് പ്രോമിസറി നോട്ടുകളും, ബ്ലാങ്ക് ചെക്കുകളും പൊലീസ് ഇവിടെ നിന്നും കണ്ടെടുത്തു. തട്ടിപ്പിന്റെ തിരക്കഥ അജിതാ മണിയുടെതാണെന്നും ഇതിന് എല്ലാവിധ പിൻതുണയുമായി ഒപ്പം നിന്ന് ആനൂകുല്യം കൈപ്പറ്റി ജയനും സമ്പന്നനായി മാറുകയായിരുന്നെന്നുമാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.
പ്രീഡിഗ്രീ വിദ്യാഭ്യാസമുള്ള അജിത വർഷങ്ങളോളം വക്കീൽ ഗുമസ്തയായി ജോലി ചെയ്തിട്ടുണ്ട്. ഇവരുമായി ചിട്ടിസ്ഥാപനം തുടങ്ങുന്നതുസംബന്ധിച്ച് ജയൻ അഭിപ്രായമാരാഞ്ഞിരുന്നു. ഒരു മതിലിനപ്പുറത്തും ഇപ്പുറത്തുമായിട്ടാണ് ഇരുവരും കുടുംബസഹിതം താമസിച്ചിരുന്നത്. ഈ ഘട്ടത്തിൽ തന്നെ ഇവർ തട്ടിപ്പിന്റെ സാധ്യതകളേക്കുറിച്ച് ജയനെ ബോദ്ധ്യപ്പെടുത്തുകയും തുടർന്ന് മുൻധാരണ പ്രകാരം തട്ടിപ്പിനായി കരുക്കൾ നീക്കുകയായിരുന്നെന്നുമാണ് പുറത്തുവന്നിട്ടുള്ള വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്.
സമ്പന്നരെ ചാക്കിലാക്കി സ്ഥാപന നടത്തിപ്പിനായി ലക്ഷ്യമിട്ടിരുന്ന അടിസ്ഥാന മൂലധനം സംഘടിപ്പിക്കുന്നതിനുള്ള ഒത്തൊരുമിച്ചുള്ള പ്രവർത്തനം വളരെ വേഗത്തിൽ ഫലവത്തായത് ഈ വഴിക്കുള്ള ഇവരുടെ നീക്കത്തിന് ആദ്യ ചവിട്ടുപടിയായി. തൊടുപുഴ സ്വദേശിയും നിരവധി സ്ഥാപനങ്ങളുടെ ഉടമയുമായ അച്ചൻകുഞ്ഞ് , ഭേദപ്പെട്ട സാമ്പത്തീക ചുറ്റുപാടിൽ കഴിഞ്ഞിരുന്ന സഞ്ജയ് ജോൺ, അഡ്വ. എബ്രാഹം ജോൺ എന്നിവരാണ് ഇവരുടെ വലയിൽ കുരുങ്ങിയത്. രണ്ടുലക്ഷം രൂപ വീതമാണ് ഇവരിൽ നിന്നും ഇവർ മോഹനവാഗ്ദാനങ്ങൾ നൽകി തരപ്പെടുത്തിയത്. ഇവരെ പാർട്ണർമാരായി കൂടെ കൂട്ടുകയും സ്ഥാപന നടത്തിപ്പുമായി ബന്ധപ്പെട്ട പ്രധാന രേഖകളിലെല്ലാം അച്ചൻകുഞ്ഞിന്റെ പേരുവിവരങ്ങൾ ചേർക്കുകയും ചെയ്തിരുന്നു.
ഇരുനൂറിലധികം പേരിൽ നിന്നായി രണ്ടുകോടിയോളം രൂപ ഇവർ തട്ടിയെടുത്തെന്നാണ് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരം. കേസ് നടപടികളിൽ നിന്നും രക്ഷപെടാൻ താൻ പലപ്പോഴായി ഒരുകോടിയോളം രൂപ ഇടപാടുകാർക്കു നൽകിയതായി അച്ചൻകുഞ്ഞ് പൊലീസിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഇയാളെ വിശ്വസിച്ചാണ് സമീപപ്രദേശങ്ങളിൽ നിന്നും നൂറുകണക്കിന് പേർ സ്ഥാപനം നടത്തി വന്നിരുന്ന ചിട്ടിയിൽ ചേർന്നിരുന്നത്. ബ്രാഞ്ചുകൾ പൂട്ടിയതോടെ ഇടപാടുകാർ വീടുതേടിയെത്തിയപ്പോഴാണ് നാണക്കേടിൽ നിന്നും തലയൂരുന്നതിനായിട്ടാണ് അച്ചൻകുഞ്ഞ് പണമിറക്കിയത്.
കൂടുതൽ പേർ പണമാവശ്യപ്പെട്ട് രംഗത്തുവന്നതോടെ കാര്യങ്ങൾ കയ്യിൽ നിൽക്കില്ലെന്നുകണ്ട് അച്ചൻകുഞ്ഞ് ഇടപാടുകാർക്ക് പണം നൽകുന്നത് നിർത്തി. ഇതേത്തുടർന്നാണ് ചിറ്റാളന്മാരിൽ ചിലർ പരാതിയുമായി പൊലീസിലെത്തിയത്.അറസ്റ്റിലായ ജയനേയും അജിതാമണിയെയും ഇന്ന് കോടതിയിൽ ഹാജരാക്കും.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ട്രിവാൻഡ്രം ക്ലബിലെ പണം വച്ചുള്ള ചീട്ടുകളി പൊക്കിയതോടെ താവളം മാറി ചൂതാട്ട സംഘം; തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി; വർക്കലയിലെ റിസോർട്ടിലും ചീട്ടുകളിക്ക് ബ്രാഞ്ച്; പിന്നിൽ ട്രിവാൻഡ്രം ക്ലബ് സംഘം തന്നെ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍