എൻജിനീയറിങ് അഡ്മിഷന്റെ പേരിൽ 10 കോടി തട്ടിച്ച ചാനൽ അവതാരക രാരി ജയേഷ് കവിതാ പിള്ളയുടെ സഹായിയുടെ സഹോദരി; പ്രതിക്ക് ഉടനടി ജാമ്യം; ജയേഷിന്റെ തട്ടിപ്പിന് ഇരയായവരിൽ പ്രവാസികളും; ഝാർഖണ്ഡിൽ മെഡിക്കൽ കോളേജ് സ്ഥാപിക്കാനും പദ്ധതിയിട്ടു
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കേരളത്തിന് പുറത്തുള്ള എൻജിനീയറിങ് കോളേജുകളിൽ അഡ്മിഷൻ വാഗ്ദാനം ചെയ്ത് പലരിൽ നിന്നുമായി പത്ത് കോടിയോളം രൂപ തട്ടിയെടുത്ത കേസിലെ ദമ്പതികളായ പ്രതികൾ വൻ തട്ടിപ്പിന് ലക്ഷ്യമിട്ടിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. എൻജിനീയറിങ് കോളേജ് അഡ്മിഷൻ തരപ്പെടുത്തി നൽകുമെന്ന് പറഞ്ഞ് കോടികൾ തട്ടിയ ഇവർ മെഡിക്കൽ കോളേജ് തുടങ്ങാൻ പദ്ധതിയിട്ടിരുന്നതായും അന്വേഷണം സംഘത്തിന് വിവരം ലഭിച്ചു. ജാർഖണ്ഡ് സർക്കാറിനെ സ്വാധീനിച്ച് 300 ഏക്കറിൽ മെഡിക്കൽ കോളേജ് സ്ഥാപിക്കാൻ ഇവർ ശ്രമം നടത്തിയെന്നാണ് പൊലീസ് പറയുന്നത്. തട്ടിപ്പുകേസിൽ ജയേഷ് ജെ. കുമാറും ഭാര്യ രാരിയും ചേർന്നാണ് ഈ തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. ഇതിനായി വൻ പണപ്പിരിവ് ഇവർ നടത്തുകയും ചെയ്തു. മെഡിക്കൽ സീറ്റ് തട്ടിപ്പു കേസുമായി ഈ തട്ടിപ്പിന് ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പൊലീസ് ഇപ്പോൾ. മെഡിക്കൽ കോളേജ് സീറ്റ് തട്ടിപ്പു കേസിലെ മുഖ്യപ്രതി കവിതാ പിള്ളയുടെ സഹായിയായിരുന്ന റാഷ് ലാലിന്റെ സഹോദരിയാണ് രാരി. ഇവരുടെ പിതാവ് കൊല്ലത്തെ പ്രമുഖ സിപിഐ(എം) നേതാവാണ്.
കേസിലെ പ്രതികളായ ഇരുവരെയും ഇന്നലെ കോടതിയിൽ ഹാജരാക്കിയപ്പോൾ ചാനൽ അവതാരക കൂടിയായ രാരി ജയേഷിന് കോടതി ജാമ്യം അനുവദിച്ചു. എറണാകുളം അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് ബഷീറാണ് ജാമ്യം അനുവദിച്ചത്. ഇവർക്കെതിരെ പൊലീസ് ഏഴ് കേസിൽ റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നിട്ടും പൊലീസ് ജാമ്യം അനുവദിച്ചത് കേസിന്റെ തുടരന്വേഷണത്തെ ബാധിക്കുമോ എന്ന ആശങ്കയുണ്ട്. അതേസമയം ജയേഷിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. ഇയാളെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം അപേക്ഷ സമർപ്പിച്ചു.
മെഡിക്കൽ കോളേജിന്റെ പേരിൽ ചാനൽ പരസ്യങ്ങൾ വഴിയും മറ്റും നിക്ഷേപകരെ ആകർഷിച്ച ദമ്പതിമാർ രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി പേരിൽ നിന്ന് കോടികൾ പിരിച്ചെടുത്തിട്ടുണ്ട്. ജയേഷ് പിടിയിലായതോടെ 20 മുതൽ 30 ലക്ഷം രൂപ വരെ നൽകിയ ചിലരാണ് അന്വേഷണസംഘത്തെ ഇക്കാര്യങ്ങൾ അറിയിച്ചത്. ഇവർ ഇന്ന് എറണാകുളം സൗത്ത് പൊലീസിൽ നേരിട്ടെത്തി പരാതി നൽകും. ജയേഷ് പണം വാങ്ങിയത് പ്രവാസികളിൽ നിന്നാണ്. ദമ്പതകൾ അറസ്റ്റിലായ വാർത്ത പുറത്തുവന്നതോടെ ഇവർ കടുത്ത ആശങ്കയിലാണ്.
എൻജിനീയറിങ് പ്രവേശനം വാഗ്ദാനം ചെയ്ത് 200ലധികം വിദ്യാർത്ഥികളെ കബളിപ്പിച്ച കേസിലാണ് റാന്നി കരിക്കുളം മുറിയിൽ മാളിയേക്കൽ ജയേഷും ഭാര്യ കൊല്ലം സ്വദേശി രാരിയും അറസ്റ്റിലായത്. ഝാർഖണ്ഡിൽ പണം പിരിക്കാൻ നിരവധി അനുയായികളുള്ള ഒരു ആചാര്യനൊപ്പം നിൽക്കുന്ന ചിത്രങ്ങളും ജയേഷ് ഉപയോഗിച്ചു. പ്രവാസികളും ചില ചെറുകിട വ്യവസായികളും പണം നൽകിയിട്ടുണ്ട്. ജാർഖണ്ഡ് സർക്കാരിനെ സ്വാധീനിക്കാൻ കേരളത്തിലും പുറത്തുമുള്ള ചില ബിജെപിയിലെ നേതാക്കൾ ജയേഷിനെ സഹായിച്ചെന്നാണ് അറിയുന്നത്.
ജയേഷ് വാടകയ്ക്ക് എടുത്ത പനമ്പള്ളിനഗറിലുള്ള ക്ളൗഡ് 9 ഫ്ളാറ്റിൽ നിന്ന് ഇന്നലെ പൊലീസ് നിരവധി ഭൂമി ഇടപാടുകളുടെ രേഖകൾ പിടിച്ചെടുത്തു. പീരുമേട്ടിൽ ആർട്സ് കോളേജ് ഉൾപ്പെടെ അഞ്ച് ഏക്കർ, വാഗമണിൽ ഒന്നര ഏക്കർ, റാന്നിയിൽ 25 സെന്റ് എന്നിവയുടെ ആധാരങ്ങളാണ് ലഭിച്ചത്. ഇവ അടുത്തിടെ വാങ്ങിയതാണെന്ന് പൊലീസ് പറഞ്ഞു. ജയേഷിന്റെ അഞ്ചു ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ അന്വേഷണസംഘം ഇന്ന് നോട്ടീസ് നൽകും. സ്വർണാഭരണങ്ങൾ, വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ, ആന്ധ്രയിലുള്ള ഏഴ് കോളേജുകളുടെ സീലുകൾ എന്നിവയും പിടിച്ചെടുത്തു. ജയേഷിന്റെ ഔഡി, ബെൻസ്, ഇന്നോവ, നിസാൻ മൈക്ര എന്നീ കാറുകളുടെ രേഖകൾ ലഭിച്ചു. ബെൻസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഓഫീസിലെ ജീവനക്കാർക്ക് ശമ്പളം നൽകാനും വാഹനങ്ങളുടെ വായ്പ തിരിച്ചടവിനുമായി മാസം അഞ്ച് ലക്ഷം രൂപ വരെ വിനിയോഗിച്ചിരുന്നതായും കണ്ടെത്തി.
രാജ്യത്തെമ്പാടും വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള ആദിത്യ ഗ്രൂപ്പ് ഒഫ് എൻജിനീയറിങ് ഇൻസ്റ്റിറ്റിയൂഷൻസിന്റെ കേരളത്തിലെ ചുമതലക്കാരനായിരുന്ന ഇയാളെ രണ്ടു വർഷം മുമ്പ് സാമ്പത്തിക തട്ടിപ്പിന് പുറത്താക്കിയിരുന്നു. അന്ന് ജയേഷ് ഉപയോഗിച്ചിരുന്ന എറണാകുളം പനമ്പള്ളിനഗറിലെ ഓഫീസിൽ ആദിത്യ ഇൻസ്റ്റിറ്റിയൂഷൻ എന്ന ബോർഡ് സ്ഥാപിച്ചാണ് പത്തു കോടിയിലധികം രൂപയുടെ തട്ടിപ്പു നടത്തിയത്. ആദിത്യ ഗ്രൂപ്പ് എന്ന് തെറ്റിദ്ധരിച്ച് എത്തുന്ന വിദ്യാർത്ഥികളെയും രക്ഷാകർത്താക്കളെയും വാക്ചാതുര്യത്തിൽ വീഴ്ത്തും. വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകാനായി ഹൈദരാബാദിൽ നിന്ന് 280 കിലോമീറ്റർ അകലെ വനപ്രദേശത്തുള്ള അഡിഡുമല്ലി വിജയ കോളേജ് കരാറിനെടുത്തു. അതിന് പിന്നാലെയാണ് ഝാർഖണ്ഡിൽ മെഡിക്കൽ കോളേജ് തുടങ്ങാൻ പദ്ധതിയിട്ടത്. പീരുമേട്ടിലുള്ള കോളേജിന് ആദിത്യ ഇൻസ്റ്റിറ്റ്യൂട്ട് എന്നാണ് പേരിട്ടത്.
സീറ്റ് അന്വേഷിച്ചെത്തുന്നവർക്ക് പ്രവേശനം ഉറപ്പുനൽകി സർട്ടിഫിക്കറ്റുകൾ വാങ്ങിയശേഷം രണ്ടും മൂന്നും ലക്ഷം രൂപ മുൻകൂറായി വാങ്ങുകയായിരുന്നു പതിവ്. പണം തിരികെ ലഭിക്കില്ലെന്ന് ഒപ്പിട്ടുവാങ്ങുകയും ചെയ്തിരുന്നു. ഇപ്രകാരം പ്രമുഖ കോളേജിലേക്ക് അഡ്മിഷൻ തേടിയെത്തിയവർ കബളിക്കപ്പെടുകയായിരുന്നു. ഹൈദരാബാദിൽനിന്ന് 200 കിലോമീറ്റർ അകലെ അഡിസുമല്ലി കോളേജിലാണ് ഇവർ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകിയത്. ഈ കോളേജിന് അംഗീകാരമില്ലെന്ന് അവിടെയെത്തിയവർ കണ്ടെത്തിയതോടെയാണ് ദമ്പതിമാരുടെ തട്ടിപ്പ് പുറംലോകം കണ്ടത്.
ലാബുകളും മറ്റ് സൗകര്യങ്ങളും ഇല്ലാത്ത കോളേജ്കെട്ടിടം ജയേഷ് വാടകയ്ക്കെടുത്ത് എൻജിനീയറിങ് കോളേജെന്ന് പ്രതീതി സൃഷ്ടിക്കുകയായിരുന്നു. പ്രവേശനം നേടി അവിടെയെത്തിയ വിദ്യാർത്ഥികളും അന്വേഷിച്ചെത്തിയ രക്ഷിതാക്കളും പ്രതിഷേധിച്ചതോടെ ഗുണ്ടകളെ ഉപയോഗിച്ചു ഭീഷണിപ്പെടുത്തി. വിദ്യാർത്ഥികളിൽ ഒരുസംഘത്തെ ഹൈദരാബാദിലെ മലയാളിസമാജം പ്രവർത്തകർ ഇടപെട്ട് നാട്ടിലെത്തിക്കുകയായിരുന്നു. ഇവരുടെ സർട്ടിഫിക്കറ്റുകൾ തിരികെ ചോദിച്ചപ്പോൾ ദമ്പതിമാർ വീണ്ടും പണം ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
തുടർന്ന് തൃക്കാക്കര അസി. കമ്മീഷണർ ബിജോ അലക്സാണ്ടറുടെ നിർദ്ദേശപ്രകാരം സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. സർട്ടിഫിക്കറ്റുകൾ തിരികെ കിട്ടാൻ പണവുമായെത്തിയ രക്ഷിതാവെന്ന വ്യാജേന പൊലീസ് ജയേഷിനെ ബന്ധപ്പെടുകയും പനമ്പിള്ളിനഗറിലെ ഓഫീസിലേക്ക് ആഡംബരകാറിലെത്തിയ ഇരുവരെയും പിടികൂടുകയുമായിരുന്നു. ആഡംബരജീവിതം നയിക്കുന്ന ദമ്പതിമാർക്ക് ബെൻസ് ഉൾപ്പെടെ ആഡംബരവാഹനങ്ങളും പല സ്ഥലത്തും ഭൂമിയും ഉള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രമുഖ ചാനലുകളിൽ ടിവിയിൽ വിദ്യാഭ്യസ പരിപാടി നടത്തിയും ഇവർ നിരവധി വിദ്യാർത്ഥികളെ തട്ടിപ്പിനിരയാക്കിയതായി തെളിഞ്ഞിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍