എറണാകുളം സെൻട്രൽ സിഐയുടെ തിരോധാനം പൊലീസിന് വൻ നാണക്കേടുണ്ടാക്കിയതെന്ന് ആഭ്യന്തര വിലയിരുത്തൽ; സംഭവത്തിൽ കടുത്ത അതൃപ്തിയുമായി ഉന്നത ഉദ്യോഗസ്ഥരും; അന്വേഷണം നടക്കുന്നത് കായംകുളത്ത് നിന്നുള്ള യാത്രയെക്കുറിച്ച്; ഏതുവിധേനയും നവാസിനെ കണ്ടുപിടിക്കാൻ അന്വേഷണം ഊർജ്ജിതം; തേവരയിലെ എടിഎമ്മിലെത്തി പണമെടുക്കുന്ന സിഐ നവാസിന്റെ ദൃശ്യങ്ങളും പുറത്ത്
എം മനോജ് കുമാർ
തിരുവനന്തപുരം: കൊച്ചി സെൻട്രൽ സിഐയുടെ തിരോധാനം പൊലീസിൽ പുകയുന്നു. കൊച്ചി പോലുള്ള ഒരു പ്രധാന സിറ്റിയിൽ നിന്ന് സെൻട്രൽ സ്റ്റേഷന്റെ ചുമതലയുള്ള സിഐ ഒരു സുപ്രഭാതത്തിൽ അപ്രത്യക്ഷമായത് കേരള പൊലീസിന് നാണക്കേടായ സംഭവമായാണ് വിലയിരുത്തപ്പെടുന്നത്. ഉന്നത ഉദ്യോഗസ്ഥർ തമ്മിലുള്ള ഈഗോ ക്ലാഷ് ആണ് ഇതിന്റെ പിന്നിലുള്ളത് എന്നത് പൊലീസിന് ക്ഷീണമാവുകയും ചെയ്തു. കേരളാ പൊലീസിന് നാണക്കേടായ സംഭവം എന്നാണ് കൊച്ചി സംഭവം പൊലീസിൽ വിലയിരുത്തപ്പെടുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തന്നെ സംഭവത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഏതുവിധേനയും സെൻട്രൽ സിഐ നവാസിനെ കണ്ടുപിടിക്കാനാണ് ഇപ്പോൾ കൊച്ചി പൊലീസ് നെട്ടോട്ടം ഓടുന്നത്. ഡ്യൂട്ടിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒരു മേലുദ്യോഗസ്ഥൻ പരസ്യമായി ഇടയുകയും വയർലെസ് സെറ്റിലൂടെ ശകാരം ചൊരിയുകയും ചെയ്യുന്നത് ചെറിയ സംഭവമായല്ല വിലയിരുത്തപ്പെടുന്നത്. സിഐ വയർലെസ് സെറ്റും സിമ്മും നൽകി സ്റ്റേഷന്റെ പടിയിറങ്ങുകകൂടി ചെയ്തതോടെ സംഭവങ്ങൾ കൈവിട്ടു പോകുകയും ചെയ്തു.
എസിപിയും സിഐയും തമ്മിലുള്ള സംഭാഷണം വയർലെസ് പരിധിയിലുള്ള കൊച്ചിയിലെ ഉദ്യോഗസ്ഥർ ശ്രവിച്ചുവെന്നാണ് കൊച്ചിയിൽ നിന്നും വരുന്ന വാർത്തകളിൽ നിന്നും വ്യക്തമാകുന്നത്. ഇതെല്ലാം തന്നെ കൂടുതൽ നാണക്കേട് ആവുകയും ചെയ്തു. പൊലീസിൽ ഉന്നത ഉദ്യോഗസ്ഥർക്ക് വരെ നീതിയില്ലാ എന്നത് ചെറിയ സംഭവമായല്ല പൊലീസ് ഉന്നതർ തന്നെ വീക്ഷിക്കുന്നത്. എസിപി ക്ഷുഭിതനായപ്പോൾ മറ്റു വഴികൾ അടഞ്ഞ രീതിയിലാണ് സിഐയുടെ ഇറങ്ങിപ്പോക്ക് നടന്നതും. എഡിജിപി സുധേഷ് കുമാറിന്റെ മകൾ പൊലീസ് ഡ്രൈവറെ മർദ്ദിച്ച പ്രശ്നമാണ് ഇതിനു മുൻപ് പൊലീസിൽ കത്തിക്കയറിയത്. ഇതേ സംഭവവും പൊലീസ് ഡ്രൈവർക്ക് പൊലീസിൽ നീതി ലഭിക്കാത്ത സംഭവമായി വ്യാഖാനിക്കപ്പെട്ടിരുന്നു. പൊലീസുകാർക്ക് പൊലീസിൽ നീതിലഭിക്കുന്നില്ല എന്ന ആരോപണം നിലനിൽക്കെ തന്നെയാണ് സിഐയ്ക്ക് നീതി നിഷേധിക്കപ്പെടുകയും സിഐ സ്റ്റേഷനിൽ നിന്നും ഇറങ്ങിപ്പോവുകയും ചെയ്ത സംഭവവും വെളിയിൽ വരുന്നത്.
ഇന്നലെ കായംകുളത്ത് വന്ന ശേഷം അപ്രത്യക്ഷനായ കൊച്ചി സെൻട്രൽ സിഐ നവാസിന് വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. നവാസ് എന്തായാലും തിരിച്ചെത്തും എന്ന് തന്നെയാണ് പൊലീസ് വൃത്തങ്ങളിലുള്ള പ്രതീക്ഷ. ഒന്നോ രണ്ടോ ദിവസം മാറി നിന്നശേഷം സിഐ തിരിച്ചുവരും എന്നാണ് പൊലീസ് വൃത്തങ്ങൾ അനുമാനിക്കുന്നത്. പക്ഷെ ഇവരെ ആശങ്കയിൽ ആഴ്ത്തുന്നത് മാറി നിൽക്കുന്നു എന്ന് ഭാര്യക്ക് സന്ദേശം നൽകിയശേഷം അപ്രത്യക്ഷമായ സിഐ പിന്നീട് ഇതുവരെ വീട്ടുകാരുമായി ബന്ധപ്പെട്ടിട്ടില്ല എന്ന കാര്യമാണ്. ഇത് അന്വേഷണ ഉദ്യോഗസ്ഥർ തിരക്കുകയും ചെയ്യുന്നുണ്ട്.
കൊച്ചി സെൻട്രൽ പൊലീസിൽ സിം കാർഡും, വയർലെസ് സെറ്റും ഏൽപ്പിച്ച ശേഷമാണ് നവാസ് കായംകുളത്തിനു തിരിക്കുന്നത്. കായംകുളത്ത് ഒരു വിജിലൻസ് എസ്ഐയെ കണ്ടശേഷം ലിഫ്റ്റ് ചോദിച്ച് സിഐ വിജിലൻസ് എസ്ഐയുടെ വാഹനത്തിൽ കയറിയിരുന്നു. പക്ഷെ കൊച്ചി എസിപിയുമായുള്ള തർക്കത്തിന് ശേഷം സെൻട്രൽ സ്റ്റേഷനിൽ നിന്ന് അപ്രത്യക്ഷനായാണ് കായംകുളത്ത് എത്തിയത് എന്ന് ഈ ഉദ്യോഗസ്ഥന് അറിയുമായിരുന്നില്ല. ഈ കാര്യം ഒന്നും നവാസ് പറഞ്ഞുമില്ല എന്നാണ് കായംകുളത്ത് നിന്ന് ലഭിക്കുന്ന വിവരം. എന്നാൽ പൊലീസിന്റെ ശ്രമങ്ങൾ ഇനിയും വിജയിച്ചില്ല. കടുത്ത മാനസിക സമ്മർദ്ദത്തെ തുടർന്നാണ് നവാസ് നാടുവിട്ടത് എന്നാണ് ലഭിക്കുന്ന സൂചന. സത്യസന്ധനായ ഉദ്യോഗസ്ഥന് മേൽ ഉന്നത ഉദ്യോഗസ്ഥരിൽ ചിലർ അനാവശ്യമായ സമ്മർദ്ദം ചെലുത്തുകയും പ്രതികാര മനോഭാവത്തോടെ പെരുമാറുകയും ചെയ്തു എന്നതാണ് സംഭവങ്ങളെ ഗൗരവകരമാക്കി മാറ്റുന്നത്.
കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള നവാസും ഉന്നത ഉദ്യോഗസ്ഥനും നവാസും തമ്മിൽ വയർലെസിൽ രൂക്ഷമായ വാക്കുതർക്കം നടന്നതായി വ്യക്തമായിട്ടുണ്ട്. വയർലെസിൽ കൃത്യമായ മറുപടി നൽകുന്നില്ലെന്നു പറഞ്ഞ് ഈ ഉദ്യോഗസ്ഥൻ ബുധനാഴ്ച രാത്രി നവാസിനോടു വിശദീകരണം ചോദിച്ചിരുന്നു. കൂടാതെ ജോലിക്ക് എത്തിയിട്ടും പ്രതികാര മനോഭാവത്തോടെ പെരുമാറി ഡ്യൂട്ടി ആബ്സന്റ് രേഖപ്പെടുത്തുകയും ചെയ്തു. ഇതാണ് സിഐയെ വിഷമിപ്പിച്ചത്. ഹൈക്കോടതിയിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തതിന്റെ വിശദാംശങ്ങൾ തന്നെ അറിയിക്കാതിരുന്നതിനെപ്പറ്റിയും ഉദ്യോഗസ്ഥൻ നവാസിനോടു വിശദീകരണം ചോദിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ഇരുവരും പരിധിവിട്ട്, പരുഷമായ വാക്കുകളാണു പരസ്പരം പ്രയോഗിച്ചതെന്നു സൂചനയുണ്ട്. സിറ്റി പരിധിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ഇതു കേട്ടിട്ടുണ്ട്. ഇതെല്ലാം കൂടിയായപ്പോൾ നവാസ് കടുത്ത സമ്മർദ്ദത്തിലായിരുന്നു. അതേസമയം പണമിടപാടു സംബന്ധിച്ച പരാതിയിൽ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ നിർദേശത്തെ തുടർന്ന് നഗരത്തിലെ ഒരു ജൂവലറി ഉടമയെ നവാസിന് അറസ്റ്റ് ചെയ്യേണ്ടി വന്നിരുന്നു. കേസ് എടുത്തില്ലെങ്കിൽ സസ്പെൻഡ് ചെയ്യിക്കുമെന്നു വരെ ഈ ഉന്നത ഉദ്യോഗസ്ഥൻ നവാസിനെ ഭീഷണിപ്പെടുത്തിയതായാണു സൂചന. ഈ ജുവല്ലറി ഉടമയെ അറസ്റ്റു ചെയ്തതോടെ കടുത്ത സമ്മർദ്ദമാണ് നവാസിന് നേരിടേണ്ടി വന്നത് എന്ന സൂചനയുണ്ട്.
ജൂവലറി ഉടമകളുടെ സംഘടന ധനമന്ത്രി തോമസ് ഐസക്കിനു പരാതി നൽകി. പ്രതിയുടെ ജാമ്യാപേക്ഷയെ എതിർക്കരുതെന്ന് ഉന്നതങ്ങളിൽ നിന്നു സിറ്റി പൊലീസിനു നിർദ്ദേശം ലഭിച്ചതോടെ കേസെടുക്കാൻ നിർദേശിച്ച ഉന്നത ഉദ്യോഗസ്ഥൻ നവാസിനെ കൈയൊഴിഞ്ഞു. ഇതോടെ ചതിക്കപ്പെട്ടു എന്ന വികാരമായിരുന്നു നവാസിനുണ്ടായിരുന്നത് എന്നാണ് അറിയുന്നത്. ഇതെല്ലാം കൂടി ആയതോടെ നവാസ് കടുത്ത മാനസിക സംഘർഷത്തിലായി. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ കാണാതാകുന്നതും 'ഞാനൊരു യാത്ര പോവുകയാണ്, വിഷമിക്കരുത്' എന്ന വാട്സാപ് സന്ദേശം നവാസിന്റെ സ്വകാര്യ മൊബൈലിൽ നിന്ന് രാവിലെ ആറോടെ ഭാര്യ ആരിഫയ്ക്കു ലഭിച്ചു. സന്ദേശം വായിച്ച, ആരിഫ തുടർച്ചയായി വിളിച്ചു നോക്കിയെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആണെന്നു കണ്ടതിനെ തുടർന്നു 10 മണിയോടെ സൗത്ത് പൊലീസിൽ പരാതി നൽകുകയായിരുന്നു.
കേസ് അന്വേഷണത്തിനായി സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചു. തൃക്കാക്കര അസി. കമ്മിഷണർ സ്റ്റുവർട് കീലർ, ഇൻസ്പെക്ടർ പി.എസ്. ശ്രീജേഷ്, എസ്ഐ രാജൻ ബാബു എന്നിവരും സംഘത്തിലുണ്ട്. പൊലീസുകാരുടെ സംഘങ്ങളെ ചില സ്ഥലങ്ങളിൽ തിരച്ചിലനായി നിയോഗിച്ചതായി കമ്മിഷണർ വിജയ് എസ്. സാഖറെ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിലാണു നവാസ് സെൻട്രൽ സ്റ്റേഷനിൽ ചുമതലയേൽക്കുന്നത്.
Stories you may Like
- ജിഫ്രി മുത്തുക്കോയ തങ്ങളുടെ രാജി നയപരം
- പുതിയ പാർലമെന്റ് മന്ദിരം തുറക്കുമ്പോൾ ഇന്ത്യ തിളങ്ങുന്നു!
- പ്ലാറ്റ്ഫോം അറ്റകുറ്റപ്പണി; മംഗളൂരുവിൽനിന്നുള്ള ട്രെയിനുകൾക്ക് നിയന്ത്രണം
- ഐബി കണ്ടെത്തുന്നതുകൊച്ചിയിലെ സ്വർണ്ണ കടത്തിലെ കോടീശ്വര വഴികൾ
- പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന്റെ വിശേഷങ്ങൾ
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്