'രാത്രി വിളിച്ചുകൊണ്ടുപോയി കടുംചായ പോലുള്ള ഒരു ദ്രാവകം നൽകും; എന്നിട്ട് അയാളുടെ കൂടെ കിടത്തും; പിന്നീട് എന്ത് സംഭവിക്കുന്നുവെന്ന് കുട്ടിക്ക് അറിയില്ല'; എട്ടുവയസുകാരനായ മകനെ സഹോദരീ ഭർത്താവ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയുമായി അച്ഛൻ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ സഹോദരീ ഭർത്താവിന്റെ വീട്ടിലെ പെൺകുട്ടിയെ കൊണ്ട് കേസെടുപ്പിച്ച് ഡിവൈഎസ്പിയുടെ പ്രതികാരം; പെൺകുട്ടിയെ അശ്ലീല ആംഗ്യം കാട്ടിയെന്ന് ആരോപിച്ച് പരാതിക്കാരനെ വ്യാജപോക്സോ കേസിൽ കുടുക്കിയത് ഇങ്ങനെ
എം മനോജ് കുമാർ
തിരുവനന്തപുരം: എട്ടു വയസുള്ള സ്വന്തം മകൻ പ്രകൃതിവിരുദ്ധ പീഡനത്തിനു വിധേയനായതിനെ തുടർന്ന് നൽകിയ പരാതിക്ക് പിന്നാലെ അച്ഛനെതിരെ ഏരൂർ പൊലീസ് വ്യാജ പോക്സോ ചുമത്തിയതായി പരാതി. മകൻ പീഡിപ്പിക്കപ്പെട്ടപ്പോൾ നൽകിയ പരാതിക്കൊപ്പം ഇതേ വീട്ടിലെ മറ്റൊരു പെൺകുട്ടി കൂടി പീഡിപ്പിക്കപ്പെട്ടതായുള്ള സംശയം പരാതിയിൽ ഉന്നയിച്ചതിന്റെ പേരിലാണ് തനിക്കെതിരെ മുൻ പുനലൂർ ഡിവൈഎസ്പി പോക്സോ കേസ് ചുമത്തിയത് എന്നാണ് കുട്ടിയുടെ അച്ഛന്റെ ആരോപണം. കുട്ടിയുടെ പിതാവിന്റെ സഹോദരിയുടെ ഭർത്താവാണ് എട്ടുവയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനു വിധേയമാക്കിയത്. ഇതേ സഹോദരിയുടെ വീട്ടിലുണ്ടായിരുന്ന പെൺകുട്ടിയും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടാകും എന്ന സംശയമാണ് കുട്ടിയുടെ പിതാവ് പരാതിയിൽ പങ്കു വെച്ചത്.
സഹോദരീ ഭർത്താവ് പോക്സോ കേസിൽ പ്രതിയായപ്പോൾ താൻ പരാതിയിൽ പറഞ്ഞ പെൺകുട്ടിയെ സ്വാധീനിച്ച് തനിക്കെതിരെ വ്യാജ പോക്സോ കേസ് സഹോദരീ ഭർത്താവും മുൻ പുനലൂർ ഡിവൈഎസ്പിയും കൂടി ചമയ്ക്കുകയായിരുന്നു എന്നാണ് കുട്ടിയുടെ അച്ഛൻ മറുനാടൻ മലയാളിയോട് പറഞ്ഞത്. പെൺകുട്ടിക്ക് നേരെ താൻ അശ്ലീല ആംഗ്യം കാണിച്ചു എന്നാണ് പെൺകുട്ടി മൊഴിയിൽ പറയുന്നത്. അതല്ലാതെ ഞാൻ പീഡിപ്പിച്ചു എന്ന് പെൺകുട്ടി പറഞ്ഞിട്ടില്ല. ഇതെന്നെ കുടുക്കാൻ പൊലീസും സഹോദരീ ഭർത്താവും കൂടി കെട്ടിച്ചമച്ച കേസ് ആണ്-കുട്ടിയുടെ അച്ഛൻ പറയുന്നു.
പോക്സോ നിയമം വന്നപ്പോൾ തന്നെ നിയമവിദഗ്ദ്ധർ ചൂണ്ടിക്കാണിച്ച പ്രധാന ആശങ്ക പോക്സോ നിയമത്തിന്റെ ദുരുപയോഗമാണ്. ഈ ആശങ്ക സത്യമാകുന്ന വാർത്തകളാണ് പലപ്പോഴും പോക്സോ കേസുകളെ ചുറ്റിപ്പറ്റി ഉയരുന്നത്. ഈ പരാതിയും പോക്സോ നിയമത്തിന്റെ ദുരുപയോഗത്തെകുറിച്ചാണ്. കള്ളപ്പരാതികൾക്കു തടയിടാൻ ആവശ്യമായ ജാഗ്രത നിയമപാലകർ കാണിക്കണമെന്നാണ് കോടതി നിർദ്ദേശം. പക്ഷെ നിയമപാലകർ തന്നെ വ്യാജ പോക്സോ കേസ് ചുമത്തിയാലോ?
എട്ടു വയസുകാരനായ മകൻ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയായപ്പോൾ പ്രതിക്കെതിരെ പരാതി നൽകിയ തന്റെ പേരിൽ പൊലീസ് വ്യാജ പോക്സോ കേസ് ചുമത്തി എന്ന ആരോപണമാണ് കുട്ടിയുടെ അച്ഛൻ ഉയർത്തുന്നത്. മുഖ്യമന്ത്രിക്കും ഡിജിപി അടക്കമുള്ളവർക്കും പരാതി നൽകിയെങ്കിലും പോക്സോ കേസ് റദ്ദാക്കിയില്ലെന്നാണ് പിതാവ് പറയുന്നത്. വ്യാജ പോക്സോ കേസ് ആണെന്നതിന്റെ ഉത്തമ ഉദാഹരണമാണ് സ്റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങാൻ കഴിഞ്ഞതെന്നും പിതാവ് പറയുന്നു. പോക്സോ നിയമപ്രകാരം കുട്ടിയുടെ അച്ഛന്റെ പേരിൽ ഏരൂർ പൊലീസ് കേസ് എടുത്തെങ്കിലും സ്റ്റേഷനിൽ നിന്ന് തന്നെ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.
തന്റെ മകൻ പീഡിപ്പിക്കപ്പെട്ടതിന്റെ മനോവിഷമം, പീഡിപ്പിച്ചത് സഹോദരീ ഭർത്താവ് എന്നതിന്റെ വിഷമം, സഹായിക്കാൻ ശ്രമിച്ച പെൺകുട്ടി പീഡനാരോപണവുമായി രംഗത്ത് വന്ന അവസ്ഥ എന്നിങ്ങനെ വിവിധ മാനസിക പ്രശ്നങ്ങൾ കാരണം താൻ മാനസികമായി തകർന്ന അവസ്ഥയിലാണ്. തനിക്കെതിരെ വ്യാജ പോക്സോ കേസ് കൂടി വന്നത് തന്നെ മാനസികമായി തളർത്തിയിരിക്കുകയാണെന്നും മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും പരാതി നൽകിയെങ്കിലും യാതൊരു ഫലവുമുണ്ടായിട്ടില്ലെന്നും വ്യാജ കേസ് ഇതേവരെ റദ്ദ് ചെയ്തില്ലെന്നും കുട്ടിയുടെ അച്ഛൻ പറയുന്നു. പീഡിപ്പിക്കപ്പെട്ടിരിക്കാം എന്ന് താൻ സംശയിക്കുകയും പരാതിയിൽ ഉന്നയിക്കുകയും ചെയ്ത അതേ പെൺകുട്ടി തനിക്കെതിരെ പൊലീസിൽ മൊഴി നൽകിയതിന്റെ ഞെട്ടൽ എപ്പോഴും മാറിയിട്ടില്ലെന്നും കുട്ടിയുടെ അച്ഛൻ ചൂണ്ടിക്കാട്ടുന്നു. ഭാര്യയുമായി അകന്നു കഴിയുന്ന കുട്ടിയുടെ അച്ഛൻ കുട്ടിയെ നല്ല രീതിയിൽ സംരക്ഷിക്കാൻ വേണ്ടിയാണ് പഠന കാര്യത്തിനായി സ്വന്തം സഹോദരിയുടെ വീട്ടിലാക്കിയത്. ഈ സഹോദരിയുടെ വീട്ടിൽ നിന്നാണ് സഹോദരീ ഭർത്താവിനാൽ എട്ടുവയസുകാരൻ പീഡിപ്പിക്കപ്പെട്ടത്.
കുട്ടിയുടെ അച്ഛൻ സ്വന്തം ജീവിതാനുഭവങ്ങൾ മറുനാടൻ മലയാളിയോട് പറഞ്ഞത് ഇങ്ങിനെ:
ഭാര്യയുമായി അകലുന്നത് 2017-ലാണ്. ഇതേ വർഷം തന്നെയാണ് കുട്ടി പീഡിപ്പിക്കപ്പെടുന്നതും. ഭാര്യ അവരുടെ വീട്ടിലും ഞാൻ എന്റെ വീട്ടിലുമാണ് കഴിയുന്നത്. ഞങ്ങൾക്ക് രണ്ടു കുട്ടികളാണ് ഉള്ളത്. മൂത്ത പെൺകുട്ടി അമ്മയുടെ കൂടെയാണ്. ഇളയകുട്ടിയും ഭാര്യയുടെ കൂടെയായിരുന്നു. വലിയ തുക നൽകിയാണ് അഡ്മിഷൻ എടുത്തത്. ഭാര്യ മാറി താമസിക്കാൻ തുടങ്ങിയപ്പോൾ ഇളയകുട്ടി സർക്കാർ സ്കൂളിലേക്ക് മാറേണ്ടി വരും. അതിനാൽ ഞാൻ തന്നെ മുൻകൈ എടുത്താണ് കുട്ടിയെ നാട്ടിലെ സ്കൂളിൽ തന്നെ നിലനിർത്തിയത്. ഈ സ്കൂളിൽ നിലനിർത്തണമെങ്കിൽ അടുത്തുള്ള വീട്ടിലാക്കണം. അതിനാണ് സഹോദരിയുടെ വീട്ടിലാക്കിയത്. സഹോദരിയുടെ വീട്ടിലാക്കിയ ശേഷവും മോൻ പുറകുവശത്ത് വേദനയുണ്ടെന്നു എന്നോട് പറയുമായിരുന്നു. പക്ഷെ സൈക്കിളിൽ നിന്നോ മറ്റോ വീണ പ്രശ്നമാകും എന്നാണ് ഞാൻ കരുതിയത്. എനിക്ക് മറ്റ് സംശയങ്ങൾ ഉണ്ടായതുമില്ല. ഒരു ദിവസം സ്കൂളിൽ ചെന്നപ്പോൾ കുട്ടി വയ്യാ എന്ന് പറഞ്ഞു എന്റെ കൂടെ വന്നു. രാത്രി പെട്ടെന്ന് ഉറങ്ങുകയും ചെയ്തു. രാവിലെ കുട്ടിക്ക് വയ്യാ എന്ന് മനസിലായതിനാൽ ഞാൻ എനിക്ക് അറിയുന്ന ഡോക്ടറുടെ അടുക്കൽ കൊണ്ട് വന്നു. അപ്പോഴാണ് കുട്ടി പീഡിപ്പിക്കപ്പെട്ട കാര്യം അറിയുന്നത്.
ഞാൻ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ കൊണ്ട് വന്നു. ഡോക്ടർ കുട്ടിയോട് എല്ലാ കാര്യങ്ങളും ചോദിച്ച മനസിലാക്കുകയും പീഡന കാര്യങ്ങൾ എന്നോട് പറയുകയും ചെയ്തു. ഇതോടെയാണ് ചൈൽഡ് ലൈൻ പ്രവർത്തകരെ വിളിച്ച് പൊലീസ് കേസ് ആകുന്നത്. എനിക്കെതിരെ പരാതി നൽകിയ പെൺകുട്ടിയുടെ കൂടെ കിടക്കുന്ന എന്റെ കുട്ടിയെ സഹോദരി ഭർത്താവ് രാത്രി വിളിച്ചുകൊണ്ടുപോയി കടുംചായ പോലുള്ള ഒരു ദ്രാവകം നൽകും എന്നാണ് കുട്ടി പറഞ്ഞത്. എന്നിട്ടു അയാളുടെ കൂടെ കിടത്തും. പിന്നീട് എന്ത് സംഭവിക്കുന്നു എനിക്കറിയില്ല എന്നാണ് കുട്ടി പറഞ്ഞത്. പെങ്ങളോട് ചോദിച്ചപ്പോൾ സഹോദരീ ഭർത്താവ് വേറെ കട്ടിലിൽ ആണ് കിടക്കുന്നത് എന്നും ഒരുമിച്ചല്ല കിടക്കുന്നതെന്നുമുള്ള മറുപടിയാണ് നൽകിയത്. ഈ സമയത്താണ് എന്റെ കുട്ടിയെ ഇയാൾ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയത്. ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയപ്പോഴാണ് ഞാൻ ആ പെൺകുട്ടി കൂടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടാകും എന്ന സംശയം ഉന്നയിച്ചത്. ഈ കേസിൽ എന്റെ സഹോദരീ ഭർത്താവ് 90 ദിവസം റിമാൻഡിലാവുകയും പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയുമാണ് ചെയ്തത്. എന്റെ പരാതിയിൽ അന്വേഷണം വന്നതോടെയാണ് പെൺകുട്ടിയുടെ മൊഴിയിൽ എനിക്ക് എതിരെ അശ്ളീല ആംഗ്യം കാട്ടി എന്ന പേരിൽ പോക്സോ വകുപ്പുകൾ ഉൾപ്പെടുത്തി പൊലീസ് എന്നെ കേസിൽ കുടുക്കിയത്. എന്നെയും എന്റെ മകനെയും വണ്ടി കയറ്റി കൊല്ലുമെന്ന ഭീഷണിയാണ് സഹോദരീ ഭർത്താവ് ആ സമയം എന്റെ പേരിൽ മുഴക്കിയത്.
നിർധന കുടുംബാംഗമാണ് ആ പെൺകുട്ടി. വേറെ ഗതിയില്ലാത്തതുകൊണ്ടാണ് ആ പെൺകുട്ടി അവിടെ തങ്ങുന്നത്. അവൾ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ആ കാര്യത്തിൽ അന്വേഷണം വരട്ടെ എന്ന് കരുതിയാണ് പെൺകുട്ടിയുടെ കാര്യം കൂടി അന്വേഷിക്കണമെന്ന് ഞാൻ പരാതിയിൽ ഈ കാര്യം കൂടി ഉൾക്കൊള്ളിച്ചത്. പക്ഷെ ഇത് പിന്നെ പോക്സോ കേസ് ആയി തിരികെ വരുന്നതാണ് ഞാൻ കണ്ടത്. ഞാൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതി അന്നത്തെ പുനലൂർ ഡിവൈഎസ്പിക്ക് ലഭിച്ചു. പക്ഷെ പുനലൂർ ഡിവൈഎസ്പി എന്നോട് മോശമായാണ് എന്നോട് പെരുമാറിയത്. ഡിവൈഎസ്പിക്ക് എന്നെ കാണണം എന്ന് പറഞ്ഞതോടെയാണ് ഞാനും എന്റെ മകനും കൂടി ഡിവൈഎസ്പിയെ നേരിൽ കാണുന്നത്. സഹോദരീ ഭർത്താവിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് വീട്ടിൽ എത്തുമ്പോൾ നാട്ടുകാർ പറഞ്ഞ കാര്യമാണ് ഞാൻ പരാതിയിൽ ഉൾക്കൊള്ളിച്ചത്. അതിനാൽ ആ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടോ എന്ന കാര്യത്തിൽ അന്വേഷണം വേണം എന്നാണ് ഞാൻ ഡിവൈഎസ്പിയോട് പറഞ്ഞത്. എനിക്ക് നേരെ ഭീഷണിയുണ്ട് എന്നും ഞാൻ പറഞ്ഞിരുന്നു. പക്ഷെ ഡിവൈഎസ്പി എന്നോട് തട്ടിക്കയറി. നിനക്ക് നാട്ടുകാരുടെ കൊണയൽ കാണേണ്ട കാര്യമെന്തുവാ? നിന്റെ മോന്റെ കേസ് നല്ലപോലെ എടുത്തില്ലയോ? ആ പെങ്കൊച്ചിനെക്കൊണ്ടു നിന്റെ പേരിൽ കേസ് എടുപ്പിച്ച് തരാം എന്നുള്ള ഭീഷണിയാണ് ഡിവൈഎസ്പി പറഞ്ഞത്. എനിക്ക് ഒന്നും മനസിലായില്ല. എന്റെ മകൻ പീഡിപ്പിക്കപ്പെട്ട കേസിൽ എനിക്ക് ഉണ്ടായ അനുഭവമാണ്.
പക്ഷെ പിറ്റേന്ന് വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്നും പൊലീസ് വന്നിരുന്നു. എന്തോ ഭയങ്കര കേസ് എടുത്തിരിക്കുകയാണ് എന്നുമാണ് കട തുറന്നു പുറത്തേക്ക് പോയ എന്നോടു തിരികെ എത്തിയശേഷം അടുത്ത കടക്കാർ പറഞ്ഞത്. അങ്ങിനെ ഞാൻ അഭിഭാഷകനെ സമീപിച്ചു. അഭിഭാഷകൻ ചോദിച്ചപ്പോഴാണ് ലൈംഗിക ചുവയോടെ നോക്കി, ആംഗ്യം കാണിച്ചു എന്നൊക്കെ പറഞ്ഞു പോക്സോ കേസ് എടുത്ത കാര്യം അറിയുന്നത്. വളരെ കുറച്ചു ദിവസങ്ങൾ മാത്രമേ എന്റെ കുട്ടി സഹോദരിയുടെ വീട്ടിൽ നിന്നിട്ടുള്ളൂ. ഈ സമയത്താണ് പീഡനം നടന്നത്. ഈ ചുരുങ്ങിയ ദിവസങ്ങളിൽ ഞാൻ ആ വീട്ടിൽ പോയതും കുറവ്. പിന്നെ ഞാൻ എങ്ങിനെ ആ പെൺകുട്ടിയുടെ നേരെ ആംഗ്യം കാണിക്കും. എനിക്ക് എതിരെ വന്ന പോക്സോ കേസിനെതിരെ പരാതി നൽകിയപ്പോൾ പുനലൂർ ഡിവൈഎസ്പി അനിൽകുമാറിന് എങ്ങിനെയാണ് പോക്സോ കേസ് എടുക്കാൻ കഴിയുക എന്നാണ് പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ നിന്നും എന്നോട് പൊലീസ് ഉദ്യോഗസ്ഥർ തന്നെ ചോദിച്ചത്. ഞാൻ അറിഞ്ഞ കാര്യം പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു എന്നത് മാത്രമാണ് ഞാൻ ചെയ്ത തെറ്റ്. പോക്സോ കേസിൽ എത്ര ദിവസം അകത്ത് കിടന്നു എന്നാണ് നാട്ടുകാർ എന്നോട് ചോദിച്ചത്. എന്റെ മകൻ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയായതാണ്. ആ കേസുമായി മുന്നോട്ടുപോയ എന്റെ ജീവിതം വ്യാജ പോക്സോ കേസ് ഉപയോഗിച്ച് തകർക്കുകയാണ് പൊലീസ് ചെയ്തത്. ഇന്നാട്ടിൽ എങ്ങിനെ ജീവിക്കും-കുട്ടിയുടെ പിതാവ് വിരൽ ചൂണ്ടുന്നു.
പുനലൂർ ഡിവൈഎസ്പി അനിൽകുമാറിന്റെ ഭീഷണി പ്രകാരമുള്ള കേസ് ആണ് എനിക്ക് നേരെ വന്നിട്ടുള്ളത്. സഹോദരീ ഭർത്താവിനാൽ ഡിവൈഎസ്പി സ്വാധീനിക്കപ്പെട്ടതിനാൽ അതുപ്രകാരമുള്ള കേസ് ആണ് വന്നത്. പക്ഷെ ഈ വ്യാജ കേസ് പോക്സോ ആയി മാറി- കുട്ടിയുടെ പിതാവ് പറയുന്നു. ചീഫ് സെക്രട്ടറി അടക്കമുള്ളവർക്ക് പരാതി നൽകിയതിനെ തുടർന്ന് എന്നെ അറസ്റ്റ് ചെയ്യരുതെന്നും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കണമെന്നും നിർദ്ദേശം വന്നതിനാലാണ് എനിക്ക് സ്റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങാൻ കഴിഞ്ഞത്-കുട്ടിയുടെ പിതാവ് പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്