Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജോലിക്ക് പോകരുതെന്ന് ഭാര്യയെ പലവട്ടം വിലക്കിയിട്ടും അനുസരിക്കാതിരുന്നത് പ്രകോപനമായി; പിണങ്ങി പോയ ഭാര്യയെയും അമ്മയെയും ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി; ഇടപ്പള്ളി അമൃത ആശുപത്രിയിലെ നഴ്സിനെ വെട്ടിപ്പരിക്കേൽപിച്ച ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിൽ കുടുംബവഴക്ക്; തൃക്കാരിയൂർ സ്വദേശി സന്ധ്യയെ മനോജ് ആക്രമിച്ചത് കുട്ടികളെ സ്‌കൂളിൽ വിടാൻ പോയി തിരികെ വരവേ

ജോലിക്ക് പോകരുതെന്ന് ഭാര്യയെ പലവട്ടം വിലക്കിയിട്ടും അനുസരിക്കാതിരുന്നത് പ്രകോപനമായി; പിണങ്ങി പോയ ഭാര്യയെയും അമ്മയെയും ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി; ഇടപ്പള്ളി അമൃത ആശുപത്രിയിലെ നഴ്സിനെ വെട്ടിപ്പരിക്കേൽപിച്ച ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിൽ കുടുംബവഴക്ക്; തൃക്കാരിയൂർ സ്വദേശി സന്ധ്യയെ മനോജ് ആക്രമിച്ചത് കുട്ടികളെ സ്‌കൂളിൽ വിടാൻ പോയി തിരികെ വരവേ

പീയൂഷ് ആർ

കൊച്ചി:ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവം കുടുംബ വഴക്ക് തന്നെയെന്ന് പൊലീസ്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് ചേരാനല്ലൂരിൽ ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തത്. പെരുമ്പാവൂർ കൊലഞ്ഞിക്കുഴിയിൽ മനോജ്(46) ആണ് ഭാര്യ തൃക്കാരിയൂർ മൊയ്ലാട് ഹൗസിൽ സന്ധ്യ(32)യെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ആത്മഹത്യചെയ്തത്. ഇരുവരും ഏറെ നാളായി പിണങ്ങി കഴിയുകയായിരുന്നു.

സന്ധ്യ അമൃത ഹോസ്പിറ്റലിലെ നഴ്സാണ്. മനോജ് നാട്ടിൽ ഡ്രൈവർ ജോലിയും ചെയ്യുന്നു. ഭാര്യ ജോലിക്ക് പോകുന്നത് ഇഷ്ടമല്ലാതിരുന്ന മനോജ് ജോലിക്ക് പോകരുത് എന്ന് താക്കീത് നൽകിയിരുന്നു. എന്നാൽ ഇത് വകവയ്ക്കാതെ ഇവർ ജോലി തുടർന്നു വരികയായിരുന്നു. ഇത് സംബന്ധിച്ച് ഇരുവരും വാക്കേറ്റം ഉണ്ടാവുകയും സന്ധ്യ പിണങ്ങി പോകുകയുമായിരുന്നു. പിണങ്ങി പോയ സന്ധ്യ കുട്ടിയും അമ്മയുമായി അമൃതാ ഹോസ്പിറ്റലിന്റെ തന്നെ ഉടമസ്ഥതയിലുള്ള അമൃത കൃപ എന്ന ഹോസ്റ്റലിൽ താമസിച്ചു വരികയായിരുന്നു. ഇതിനിടെ പലതവണ ഇയാൾ ഹോസ്റ്റലിലെത്തി സന്ധ്യയുമായി വഴക്കുണ്ടാക്കിയിട്ടുണ്ട് എന്ന് പൊലീസ് പറഞ്ഞു.

ജോലി ഉപേക്ഷിക്കാമെങ്കിൽ എന്റെയൊപ്പം ജീവിക്കാം ഇല്ലെങ്കിൽ സമാധാനം തരില്ലാ എന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി സന്ധ്യയെ വെട്ടി പരിക്കേൽപ്പിക്കുന്നത് തടയാനെത്തി വെട്ടേറ്റ സന്ധ്യയുടെ അമ്മ ശാരദ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. അങ്ങനെയാണ് ഇന്ന് രാവിലെ മനോജ് ഹോസ്റ്റലിലെത്തുന്നത്. രാവിലെ കുട്ടിയെ സ്‌ക്കൂളിലയച്ചിട്ട് തിരിച്ചു വരുന്നതിനിടെ ഹോസ്റ്റലിന് സമീപം കാത്ത് നിന്ന മനോജ് വാക്കത്തി ഉപയോഗിച്ച് സന്ധ്യയെ വെട്ടുകയായിരുന്നു. മുഖത്ത് വെട്ടേറ്റ സന്ധ്യയെ താഴെയിട്ട് വീണ്ടും വെട്ടി. ഇത് കണ്ട് ഓടി വന്ന അമ്മ ശാരദയേയും ഇയാൾ വെട്ടി. വെട്ടു കൊണ്ട സന്ധ്യ പ്രാണരക്ഷാർത്ഥം റോഡിലേക്ക് ഓടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. അത് വഴി വന്ന ഒരു സ്ത്രീയാണ് ഇവരെ രക്ഷിക്കാൻ ആദ്യം ഓടിയെത്തിയത്. ഇവർ എത്തി പലരോടും സഹായം അഭ്യർത്ഥിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ല.

വെട്ടേറ്റ് വീണു ഏറെ സമയം കഴിഞ്ഞ് ഒരു സ്ത്രീ കൂടി ഓടിയെത്തി. പിന്നീട് ഒരു ഓട്ടോ റിക്ഷാക്കാരൻ എത്തുകയും മറ്റു രണ്ട് പുരുഷന്മാരും എത്തുകയും ആശുപത്രിയിലേക്ക് കൊണ്ടു പോകുകയുമായിരുന്നു. ഈ സമയം കൊണ്ടാണ് മനോജ് വേഗം ഹോസ്റ്റലിനുള്ളിലേക്ക് കയറുകയും മുറി അടക്കകയും ചെയ്തത്. ആളുകൾ ഓടിക്കൂടിയപ്പോഴേക്കും ഇയാൾ മുറി തുറക്കാൻ ശ്രമിച്ചാൽ ഗ്യാാസ് മുഴുവൻ തുറന്ന് വിട്ടു തീയിടും എന്ന് ഭീഷണിപ്പെടുത്തി. അതിന് ശേഷം തൂങ്ങി മരിക്കുകയായിരുന്നു.ഇയാളുടെ അനക്കം കേൾക്കാതായതോടെ വാതിൽ ചവിട്ടി പൊളിച്ചപ്പോൾ തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. പിന്നീട് ചേരാനെല്ലൂർ എസ്‌ഐ വിപിൻ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും തഹസീൽ ദാരും എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

ആക്രമണത്തിൽ പരിക്കേറ്റ സന്ധ്യയും അമ്മ ശാരദയും അമൃതാ ഹോസ്പിറ്റലിൽ ചികിത്സയിലാണ്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ സന്ധ്യയെ ശസ്ത്രക്രിയക്കായി ഓപ്പറേഷൻ തീയേറ്ററിലേക്ക് കയറ്റിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP