'ആറ് കൊലപാതകങ്ങളും നടത്താനുള്ള സയനൈഡ് ജോളി ബാഗിൽ കൊണ്ടു നടന്നു; ഒരു കൊച്ചു ഡപ്പിയിലാണ് ഇവർ സയനൈഡ് കൊണ്ടു നടന്നിരുന്നത്; ആ തെളിവ് കിട്ടിയേക്കും.. അതിനെക്കുറിച്ച് വിശദമായി ഇപ്പോൾ പറയുന്നില്ല'; സയനൈഡ് ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് ജോളി വിശദമായി പഠിച്ചെന്ന് എസ് പി വിവരിക്കുമ്പോഴും തെളിവുകൾ ഒന്നും കിട്ടിയില്ലെന്ന് സൂചന; കൊലപാതകങ്ങളിലെ കുറ്റം പൊലീസിനോട് സമ്മതിച്ച ജോളി കോടതിയിൽ മാറ്റിപ്പറയുമ്പോൾ പ്രോസിക്യൂഷൻ കൈമലർത്തി കാണിക്കേണ്ടി വരുമോ? ഫോറൻസിക് തെളിവുകളുടെ ബലം തേടാൻ അന്വേഷണ സംഘം
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: 'ആറ് കൊലപാതകങ്ങളും നടത്താനുള്ള സയനൈഡ് ജോളി ബാഗിൽ കൊണ്ടു നടക്കുകയായിരുന്നു. ചെറിയ ഡപ്പിക്കകത്ത് ഇതുകൊണ്ടു നടക്കുമായിരുന്നു. ആ തെളിവ് കിട്ടിയേക്കും. അതിനെക്കുറിച്ച് വിശദമായി ഇപ്പോൾ പറയുന്നില്ല' - കൂടത്തായി കൂട്ടക്കൊലക്കേസ് അന്വേഷിക്കുന്ന സംഘത്തെ നയിക്കുന്ന കോഴിക്കോട് റൂറൽ എസ് പി കെ ജി സൈമൺ ഏഷ്യാനെറ്റ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇത്. ആറ് കൊലപാതകങ്ങളും നടത്തിയത് ജോളിയാണെന്നാണ് അന്വേഷണ സംഘത്തിന്റെ വാദം. ഇത് ജോളി സമ്മതിച്ചയാതും അവർ പറയുന്നു. എന്നാൽ, സാഹചര്യ തെളിവുകൾക്ക് അപ്പുറത്തേക്ക് ശാസ്ത്രീയ തെളിവുകൾ ഉണ്ടോ എന്ന ചോദ്യമാണ് അന്വേഷണ സംഘം നേരിടുന്ന പ്രധാന പ്രശ്നം. അതായത് കേസ് കോടതിയിൽ എത്തുമ്പോൾ കോടതി പ്രോസിക്യൂഷനോട് തെളിവുകൾ എവിടെ എന്നു ചോദിച്ചാൽ കൈമലർത്തി കാണിക്കേണ്ട അവസ്ഥ വരുമോ എന്ന കണ്ടു തന്നെ അറിയേണ്ടി വരും.
ഫോറൻസിക് തെളിവുകളുടെ സാധ്യത പരിശോധിക്കുകയാണ് അന്വേഷണ സംഘം. ആറ് കൊലപാതകങ്ങളും നടത്താനുള്ള സയനൈഡ് ജോളി ബാഗിൽ കൊണ്ടു നടക്കുകയായിരുന്നെന്ന് പറയുന്ന സൈമൺ ഇത് തെളിയിക്കുന്ന നിർണായകമായ തെളിവ് ഉടൻ അന്വേഷണ സംഘത്തിന് കിട്ടുമെന്നും പ്രതീക്ഷിക്കുന്നു. ജോളിയെ ഇപ്പോൾ പിടികൂടിയത് നന്നായി എന്നാണ് കെ ജി സൈമൺ പറയുന്നത്. ഓരോ കൊലപാതകങ്ങൾക്കുമിടയിലുള്ള കാലം കുറഞ്ഞു വരികയായിരുന്നു. ആദ്യത്തേത് 2002-ലായിരുന്നെങ്കിൽ, രണ്ടാമത്തേത് 2008-ൽ. ആറ്, രണ്ട്, ഒന്നര, ഒന്ന് എന്നിങ്ങനെ കൊലപാതകങ്ങൾക്കിടയിലുള്ള കാലപരിധി കുറഞ്ഞു കുറഞ്ഞു വന്നു. കൊലപാതക ശ്രമങ്ങൾ നിലവിൽ വലിയ ശ്രദ്ധയിലില്ല. എന്നോട് പലരും അത്തരം കൊലപാതകശ്രമങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. മറ്റൊരു ജില്ലയിലുള്ളവർ പോലും. വിഷം കലക്കി എന്ന് തന്നെയാണ് അവർ പറഞ്ഞത്. ആദ്യം അവർക്ക് സംശയം ഉണ്ടായിരുന്നു. അത് സ്ഥിരീകരിക്കാൻ അവർ ടെസ്റ്റ് ചെയ്യാൻ പോയപ്പോൾ പൊലീസ് കേസ് ഉണ്ടെങ്കിലേ ടെസ്റ്റ് ചെയ്യാനാകൂ എന്ന് സർക്കാർ ലാബ് പറഞ്ഞു. അവർ നല്ല മനുഷ്യരായതുകൊണ്ട് ജോളി കുടുങ്ങണ്ടെന്ന് കരുതിയാണ് കേസിന് പിന്നീട് പോകാതിരുന്നത്. ജോളിയുടെ പെരുമാറ്റം വലിയ ഘടകമായിരുന്നു. വളരെ നന്നായാണ് അവർ എല്ലാവരോടും പെരുമാറിയിരുന്നത്. - എസ് പി അഭിമുഖത്തിൽ പറഞ്ഞു.
സയനൈഡ് എന്ന ആശയം ഒരു സാധാരണ വീട്ടമ്മയ്ക്ക് എങ്ങനെ കിട്ടിയെന്ന ചോദ്യത്തിൽ വാർത്താ മാധ്യമങ്ങളിൽ നിന്നാണ് ഈ ആശയം അവർക്ക് കിട്ടുന്നതെന്നാണ് എസ് പി സൈമൺ പറയുന്നത്. ഞാൻ ചോദിച്ചപ്പോ അവർ പറഞ്ഞത് 'സാറേ ഞാൻ പേപ്പർ കാണുന്നുണ്ടെന്നാ'. പത്രവാർത്തകളിൽ നിന്നാണ് ഇത് കിട്ടുന്നത്. ഇത് ചെയ്യണം എന്ന താത്പര്യമുള്ളവർ ഇതേക്കുറിച്ച് വിശദമായി പഠിക്കും. അങ്ങനെ പഠിച്ച് തന്നെയാണ് ഇവർ ഓരോ കൊലപാതകങ്ങളും നടത്തിയത്. ഇതിൽ ഒരു പരിധി കഴിഞ്ഞ അവസ്ഥയാണ്. 14 വർഷമാണ് എൻഐടിയിൽ പ്രൊഫസറാണെന്ന് പറഞ്ഞ് ഇവർ നാട്ടുകാരെ പറ്റിക്കുന്നത്. അതൊക്കെ നമുക്ക് ചിന്തിക്കാൻ പറ്റുന്നതിന് അപ്പുറമാണ്. ഞാനെന്റെ സർവീസിൽ ഇത്തരമൊരു ചതി കണ്ടിട്ടില്ലെന്നാണ് അദ്ദേഹം വിവരിക്കുന്നത്.
ജോളിക്ക് സയനൈഡ് ഒരു തവണ മാത്രമേ കൊടുത്തിട്ടൂള്ളൂ എന്നാണ് പ്രജുകുമാർ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് തന്നെ ജോളി സയനൈഡ് എല്ലായെപ്പോഴും കൈയിൽ കരുതിയെന്ന് എസ്പിയുടെ വാദത്തെ ശരിവെക്കുന്ന തെളിവുകൾ ഇനിയും ലഭിക്കേണ്ടതുണ്ട്. വിഷമായതുകൊണ്ടാണ് വിരൽ കൊണ്ട് എടുത്തതെന്ന് അവർ പറഞ്ഞിട്ടുണ്ട് ഞങ്ങളോട്. വിശദമായി തന്നെ പറഞ്ഞു. വിരൽ കൊണ്ട് നുള്ളി എടുത്ത് ഭക്ഷണത്തിൽ ചേർത്തു. ഞാനത് കഴുകിക്കളഞ്ഞിട്ടുണ്ട് സാറേ, ഒരു പ്രശ്നവുമില്ലല്ലോ എന്ന് അവർ പറഞ്ഞുവെന്നാണ് സൈമൺ അഭിമുഖത്തിൽ പറയുന്നു.
അതേസമയം എസ് പി സൈമണിന്റെ അഭിമുഖവും ഡിജിപി തന്നെ ഇന്നലെ പറഞ്ഞ വാക്കുകളും പരിശോധിക്കുമ്പോൾ കേസ് കോടതിയിൽ തെളിയിക്കുക എന്നത് പൊലീസിനും പ്രോസിക്യൂഷനും വൻ വെല്ലുവിളി ഉയർത്തുന്ന കാര്യമാണ്. പൊലീസ് മുമ്പാകെ എല്ലാം സമ്മതിക്കുന്ന ജോളിക്ക് നിയമോപദേശം ലഭിച്ചിരിക്കാം എന്ന നിഗമനവും പുറത്തുവരുന്നുണ്ട്. കാലം തന്നെ ഈ കേസുകളെ തേച്ചു മായ്ച്ചു കളഞ്ഞിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കൂടത്തായി കൊലപാതകങ്ങൾ അവസാനമായി നടന്ന് കഴിഞ്ഞ രണ്ട് പ്രളയം കഴിഞ്ഞു പോയിട്ടുണ്ട്. ജോളി വിഷമായി നൽകിയ സയനൈഡ് എവിടെ എന്ന ചോദ്യത്തിന് ഉത്തരം നൽകുകയാകും പൊലീസിന് മേൽ കനത്ത വെല്ലുവിളിയാകുക. 2002 ൽ അന്നാമ്മയെ കൊന്ന വിഷത്തിന്റെ ബാക്കി തേടി 2019 ൽ വേസ്റ്റ് ചാക്ക് തിരഞ്ഞാൽ എവിടെ കിട്ടും എന്ന ചോദ്യം ന്യായമായി ഉയരും. ആറു കൊലപാതകങ്ങളും ജോളി ഏറ്റെടുത്തെന്ന് പൊലീസ് പറയുമ്പോഴും തെളിവുകൾ ഒന്നുമില്ലെന്നതാണ് യാഥാർത്ഥ്യം.
അൽപ്പം മിടുക്കുള്ള വക്കീൽ ഉണ്ടെങ്കിൽ കോടതിയിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് വയറു നിറയെ കിട്ടാനുള്ള വക ഉണ്ടാകുമെന്ന് ഇപ്പോൾ തന്നെ വാദം ഉയരുന്നുണ്ട്. സയനൈഡ് കൊടുത്തു എന്ന് പറയുന്നവർ ജൂവലറിക്കാരനും സ്വർണപ്പണിക്കാരനുമാണ്. ഇവരും കേസ് കോടതിയിൽ എത്തുമ്പോൾ മാറ്റിപ്പറയും. അഭയ കേസിലെ വാദം തുടരുന്ന ഘട്ടത്തിൽ എല്ലാ സാക്ഷികളും കാലു മാറുന്ന കാഴ്ച്ചയാണ് പൊതുവിലുള്ളത്. ഭാവിയിൽ ഇതു തന്നെയാകും ജോളിയുടെ കാര്യത്തിലും സംഭവിക്കുന്നത്. പൊന്നാമറ്റത്തു നിന്നും കണ്ടെത്തിയ ഡപ്പിയിൽ സയനൈഡ് ഉണ്ടാകുമെന്ന പ്രതീക്ഷ എത്രത്തോളം ശരിയാകും എന്ന കാര്യം കണ്ടു തന്നെ അറിയണം. ഫോറൻസ് തെളിവുകൾ കിട്ടിയില്ലെങ്കിൽ ഈ കേസിൽ പൊലീസ് എസ് കത്തി മോഡലുമായി ഇനിയും രംഗത്തെത്തുമോ എന്ന ചോദ്യം ഉയരുന്നുണ്ട്.
കൂടത്തായി കേസിൽ 2002 ൽ ആട്ടിൻ സൂപ്പ് കഴിച്ച ശേഷം കുഴഞ്ഞുവീണ് അന്നമ്മയാണ് ആദ്യം മരിച്ചത്. 2008 ൽ ടോം തോമസ് മരിച്ചു. 2011ൽ കടലക്കറിയും ചോറും കഴിച്ച ഉടനായിരുന്നു റോയ് തോമസ് മരിച്ചത്. 2014 ൽ അന്നമ്മയുടെ സഹോദരൻ മാത്യു മരിച്ചു. പിന്നാലെ ഷാജുവിന്റെ മകൾ ആൽഫൈനും സിലി 2016 ലും മരിച്ചു. റോയിയുടെ മരണത്തോടെയാണ് സംശയത്തിന്റെ തുടക്കം. ഭക്ഷണം കഴിച്ച ശേഷം കുഴഞ്ഞുവീണാണ് എല്ലാവരും മരിക്കുന്നത്. റോയിയുടെ മരണം ഹൃദയാഘാതം മൂലമാണെന്നായിരുന്നു കുടുംബം പറഞ്ഞത്. എന്നാൽ പോസ്റ്റ് മോർട്ടത്തിൽ വിഷത്തിന്റെ അംശം കണ്ടെത്തി. പൊലീസ് ആത്മഹത്യയെന്ന നിഗമനത്തിലായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്