മിഠായിത്തെരുവിലെ തീപിടിത്തം അട്ടിമറി തന്നെയെന്ന് വ്യക്തമാക്കി വ്യാപാരി നേതാവ്; കടയിൽ തീകൊടുത്ത ശേഷം ഒരാൾ ഓടിപ്പോകുന്നത് കണ്ടെന്ന് വെളിപ്പെടുത്തൽ; ഒരു വർഷത്തിനകം ഇനിയും തീപിടിത്തങ്ങൾ ഉണ്ടാകുമെന്നും മുന്നറിയിപ്പു നൽകി നസിറുദ്ദീൻ
കോഴിക്കോട് : കോഴിക്കോട് മിഠായിത്തെരുവിലെ തീപിടിത്തം അട്ടിമറിയാണെന്ന സംശയം ബലപ്പെടുന്നു. ഇത്തവണ ഉണ്ടായ തീപിടിത്തം യാദൃച്ഛികമല്ലെന്നും കത്തിച്ചതാണെന്നും കത്തിച്ച ശേഷം ഒരാൾ ഓടിപ്പോകുന്നതായി കണ്ടെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ടി നസിറുദ്ദീൻ തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതോടെ മുൻകാലങ്ങളിലും കോഴിക്കോട് മിഠായിത്തെരുവിൽ നടന്ന തീപിടിത്തങ്ങളിൽ പലതും ആസൂത്രിതമായിരുന്നുവെന്ന സംശയം ശക്തമാകുകയാണ്.
എല്ലാ വർഷവും മിഠായിത്തെരുവിൽ ഉണ്ടാകുന്ന തീപിടുത്തങ്ങൾ അട്ടിമറിയാണെന്നും അതിനാലാണ് അന്വേഷണ റിപ്പോർട്ടുകൾ പുറത്ത് വരാത്തതെന്നും ആണ് വ്യാപാര വ്യവസായ ഏകോപന സമിതി പ്രസിഡന്റ് ടി. നസിറുദ്ദീൻ പ്രതികരിച്ചിരിക്കുന്നത്.
ഇത്തവണ ഉണ്ടായ തീപിടുത്തം യാദൃശ്ചികമല്ല, കത്തിച്ചതാണ്.കത്തിച്ചശേഷം ഒരാൾ കടയിൽ നിന്ന് ഓടിപ്പോകുന്നത് കണ്ടതായി വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കടയ്ക്ക് പിറകിൽ ഒഴിഞ്ഞ സ്ഥലമുണ്ടെങ്കിൽ ആ കട കത്തിയിരിക്കും എന്ന അവസ്ഥയാണ്. ഒരു വർഷത്തിനുള്ളിൽ ഇനിയും തീപിടുത്തമുണ്ടാകുമെന്ന സ്ഥിതിയാണ്. അദ്ദേഹം പറഞ്ഞു. ആറുതവണയോളം മിഠായിത്തെരുവിൽ തീപിടുത്തമുണ്ടായിട്ടുണ്ട്. അന്നെല്ലാം അന്വേഷണത്തിനായി കമ്മീഷനെ നിയമിച്ചു.എന്നാൽ ഇതുവരെ ഒരു അന്വേഷണ റിപ്പോർട്ടുകൾ പോലും പുറത്ത് വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 22നാണ് മിഠായിത്തെരുവിൽ മാനാഞ്ചിറ ഭാഗത്ത് രാധ തിയറ്ററിനടുത്തുള്ള മോഡേൺ എന്ന തുണിക്കടയിൽ തീ പടർന്നത്. പിന്നീട് അടുത്തുള്ള അഞ്ചുകടകളിലേക്ക് കൂടീ തീ പടരുകയായിരുന്നു. ആറ് ഫയർ എൻജിനുകൾ എത്തി മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീയണച്ചത്. തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടല്ലെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു.
ഇത് ശരിവയ്ക്കുന്ന വിധത്തിലാണ് ഇപ്പോൾ വ്യാപാരി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റായ നസിറുദ്ദീന്റെ പ്രതികരണവും വരുന്നത്. ഇതോടെ ഇക്കാര്യങ്ങളിൽ ശക്തമായ അന്വേഷണം ഉണ്ടാവുമെന്നും ഉറപ്പാവുകയാണ്. മുൻകാലങ്ങളിലും സമാനമായ ആരോപണങ്ങൾ ഉയർന്നിരുന്നെങ്കിലും അന്വേഷണങ്ങൾ അട്ടിമറിക്കപ്പെടുകയായിരുന്നു എന്നാണ് സൂചനകൾ.
പഴയ കെട്ടിടങ്ങളുള്ള വ്യാപാര തെരുവാണ് മിഠായിത്തെരുവ്. ഇവിടെ കെട്ടിടങ്ങളുടെ പിന്നിൽ സ്ഥലം ധാരാളമായുണ്ട്. തൊട്ടുതൊട്ട നിലയിലാണ് ഒരോ കടകളും പ്രവർത്തിക്കുന്നത്. തീപിടിത്തമുണ്ടായി കെട്ടിടം പൊളിക്കാൻ കഴിഞ്ഞാൽ കോടികൾ വിലമതിക്കുന്ന പിൻവശത്തെ സ്ഥലംകൂടി ഉപയോഗപ്പെടുത്താമെന്നതും നല്ല വിലയ്ക്ക് വിൽക്കാമെന്നതും ആണ് ഇത്തരം തീപിടിത്തങ്ങൾ സൃഷ്ടിക്കപ്പെടുന്നതിന് പിന്നിലെന്നാണ് സൂചനകൾ.
മാത്രമല്ല, തീപിടിത്തത്തിന്റെ പേരിൽ വൻതുക നഷ്ടപരിഹാരവും നേടിയെടുക്കാനാകും. ഇത്തരത്തിൽ ഒരുവെടിക്ക് രണ്ടുപക്ഷിയെന്ന നിലയിൽ ആണ് തീപിടിത്തങ്ങൾ സൃഷ്ടിക്കുന്നതെന്ന ആക്ഷേപമാണ് ഉയരുന്നത്. മുമ്പും തീപിടിത്തങ്ങളുണ്ടായപ്പോൾ ഇത്തരം ആക്ഷേപങ്ങൾ ഉണ്ടായിട്ടുണ്ട്. മാത്രമല്ല, സ്റ്റോക്ക് മാറ്റി തീപിടിത്തത്തിന് ദിവസങ്ങൾക്കുമുമ്പ് കളമൊരുക്കാറുണ്ടെന്ന വെളിപ്പെടുത്തലുകളും ഉണ്ടായിട്ടുണ്ട്. ഇൻഷ്വറൻസ് തട്ടിപ്പ്, ടാക്സ് വെട്ടിപ്പ് തുടങ്ങിയവയും ലക്ഷ്യമിടുന്നുണ്ടെന്നാണ് സൂചനകൾ.
പഴകി ദ്രവിച്ച കെട്ടിടങ്ങളും അശാസ്ത്രീയ വയറിംഗുമെല്ലാം കാരണം എപ്പോഴും തീപിടിക്കാമെന്ന നിലയിലാണ് മിഠായിത്തെരുവിലെ കടകൾ പ്രവർത്തിക്കുന്നത്. ചെറിയ ഷോർട്ട് സർക്യൂട്ട്, ഒരു തീപ്പൊരി മതി തീ ആളിപ്പടരാൻ. രക്ഷാ പ്രവർത്തനത്തിനുപോലും സാധിക്കാത്ത വിധം ഇടുങ്ങിയ വഴികളും നൂറുകണക്കിന് കടകളും ഇവിടെ തിങ്ങി നിറഞ്ഞിരിക്കുന്നു. പല തീപിടുത്തങ്ങൾക്കു പിന്നിലും ദുരൂഹതകൾ ഏറെയാണ്. തെരുവിന് പിറകിലെ ഒഴിഞ്ഞ സ്ഥലങ്ങളിലേക്ക് വഴിയുണ്ടാക്കാൻ, ഇൻഷുറൻസ് തട്ടിക്കാൻ തുടങ്ങി പല ആരോപണങ്ങളും അട്ടിമറി സാധ്യതകളും ഓരോ തീപിടുത്തമുണ്ടാകുമ്പോഴും ഉയരാറുണ്ട്.
2015 മെയിൽ ഉണ്ടായ തീപിടിത്തം ആസൂത്രിതമായിരുന്നുവെന്ന ആക്ഷേപം ഉയർന്നതോടെ വിഷയത്തിൽ അന്നത്തെ യുഡിഎഫ് സർക്കാർ രണ്ട് അന്വേഷണങ്ങൾ പ്രഖ്യാപിച്ചിരുന്നു. സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ റവന്യൂ സംഘവും അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണവുമാണ് പ്രഖ്യാപിച്ചത്. ഇതോടൊപ്പം ഇത്തരത്തിൽ മേലിൽ തീപിടിത്തം ഉണ്ടാകാതിരിക്കാൻ കടയുടമകൾ കർശന നടപടികൾ കൈക്കൊള്ളണമെന്ന ആവശ്യവും ഉയർന്നു. എന്നാൽ തീപിടിത്തത്തിനു പിന്നിലെ അട്ടിമറി സാധ്യത അന്വേഷിക്കണമെന്ന് അന്നേ ആവശ്യമുയർന്നെങ്കിലും ഈ രീതിയിലുള്ള അന്വേഷണം വേണ്ടത്ര ഉണ്ടായില്ല. തീപിടിത്തത്തിനു കാരണം ഷോർട് സർക്യൂട്ടല്ലെന്നാണ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് കലക്ടർക്ക് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ അന്ന് പറഞ്ഞത്.
നവീകരണ പ്രവൃത്തികളോ സുരക്ഷാസജ്ജീകരണങ്ങളോ നടത്താത്ത കടകൾക്ക് നഷ്ടപരിഹാരം നൽകേണ്ടതില്ലെന്ന അഭിപ്രായമാണ് കോർപ്പറേഷനിലെ ടൗൺ പ്ലാനിങ് ഉദ്യോഗസ്ഥർ കഴിഞ്ഞതവണ തീപിടിത്തം ഉണ്ടായപ്പോൾ സ്വീകരിച്ചത്. സർക്കാർ നിർദ്ദേശിച്ച നവീകരണങ്ങൾ നടത്തിയെന്നും സുരക്ഷസംവിധാനങ്ങൾ ഒരുക്കിയെന്നും കോർപ്പറേഷനെ തെറ്റിദ്ധരിപ്പിച്ച വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകേണ്ടതില്ലെന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥർ. സംഭവസ്ഥലം സന്ദർശിച്ച അന്നത്തെ ചീഫ് സെക്രട്ടറി ജിജി തോംസണിനോട് ഇവർ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.
മുൻപ് ഓരോ തവണയും തീപിടുത്തമുണ്ടായപ്പോൾ അടിയന്തരസുരക്ഷാ സംവിധാനം എല്ലാ കടകളിലും ഏർപ്പെടുത്താൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇതു നടപ്പാക്കാൻ കടയുടമകൾ തയ്യാറായില്ല. മനഃപൂർവ്വം അപകടം വരുത്താനുള്ള സാഹചര്യമുണ്ടാക്കിയ ശേഷം നഷ്ടപരിഹാരത്തിനായി ശ്രമിക്കുന്ന പ്രവണതയാണ് ഉള്ളതെന്നാണ് ഉദ്യോഗസ്ഥർ അന്ന് ആരോപിച്ചത്.
സമാനമായ സ്ഥിതിയിലാണ് ഇപ്പോഴും മിഠായിത്തെരുവിൽ തീപിടിത്തമുണ്ടായതെന്ന വാദം ഇപ്പോഴേ ഉയർന്നുകഴിഞ്ഞു. വൻതോതിൽ സ്റ്റോക്ക് കത്തിനശിച്ചുവെന്ന് കാട്ടി നഷ്ടപരിഹാരം നേടാനും ഇൻഷ്വറൻസ് തുക കൈക്കലാക്കാനും ആസൂത്രിത ശ്രമുണ്ടായോ എന്ന് പരിശോധിക്കണമെന്നാണ് ആവശ്യം. മാത്രമല്ല, വിൽപന നടത്തിയത് കുറച്ചുകാട്ടി നികുതിയിൽ വെട്ടിപ്പ് നടത്താനും കഴിയുമെന്ന സ്ഥിതിയുണ്ട്. ഇക്കാര്യങ്ങൾ പരിശോധിക്കണമെന്നും മുൻകാലങ്ങളിലേപ്പോലെ ഇക്കുറിയും ഇത്തരം കാര്യങ്ങൾ സർക്കാർ കണ്ടില്ലെന്ന് നടിക്കരുതെന്നും ആവശ്യമുയരുന്നുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍