ഭദ്രാകാളിയെ പ്രീതിപ്പെടുത്താൻ ചെമ്പട്ടുടുത്ത് മുല്ലപ്പൂവ് ചൂടി അമ്പലത്തിൽ; മടങ്ങിയത് ഭർതൃഘാതകനെ കൊന്നു എന്ന ഫോൺ വിളി വന്നശേഷം; ബിജെപിക്കാരനെ കൊല്ലാൻ സ്മിത പാർട്ടി പ്രവർത്തകരെ തന്നെ കണ്ടെത്തി
ആലപ്പുഴ : കഴിഞ്ഞ ഇരുപത്തെട്ടാം തീയതി പുലർച്ചെയായിരുന്നു അത്. ഭദ്രകാളിയെ പ്രീതിപ്പെടുത്താൻ ചെമ്പട്ടുടുത്ത് മുല്ലപ്പൂവ് ചൂടി സർവാഭരണവിഭൂഷിതയായി സ്മിത ക്ഷേത്രത്തിലെത്തി നേർച്ച കടം വീട്ടാൻ. പ്രാർത്ഥിച്ച് വഴിപാടും കഴിച്ച്് സ്മിത ക്ഷേത്രത്തിനു മുന്നിൽത്തന്നെ മൊബൈൽ ഫോണുമായി കാത്തിരുന്നു, ഒരു ഫോൺവിളിക്കായി.
ആ സമയം സ്മിത ഏർപ്പെടുത്തിയ ക്വട്ടേഷൻ സംഘം സ്മിതയുടെ ഭർതൃഘാതകനെ വെട്ടിക്കൊന്ന് വലിയൊരു പ്രതികാരം വിജയകരമായി പൂർത്തിയാക്കുകയായിരുന്നു. അവരെ സഹായിക്കാൻ അയൽ വീടുകളിലെ വീട്ടമ്മമാരായ സ്മിതയുടെ കൂട്ടുകാരുമുണ്ടായിരുന്നു. അല്പം കഴിഞ്ഞു അല്പം കഴിഞ്ഞപ്പോൾ പ്രതീക്ഷിച്ച ഫോൺ വിളിയെത്തി. തന്റെ ഭർത്താവിനെ കൊലപ്പെടുത്തിയ വേണുഗോപാലിനെ കൊലപ്പെടുത്തിയിരിക്കുന്നു. പിന്നെ ക്ഷേത്രത്തിൽനിന്നിറങ്ങി സന്തോഷപൂർവം വീട്ടിലേക്കു മടക്കം. വഴിയിൽ കണ്ടവരോടെല്ലാം കുശലം പറഞ്ഞും സുഹൃത്തുക്കളുടെ വീടുകൾ സന്ദർശിച്ചും ആ ദിവസം ആഘോഷിച്ചു.
സ്വന്തം ഭർത്താവിനെ കൊന്നവനെ ഒരു വർഷത്തിനുള്ളിൽ കൊല്ലുമെന്ന് ശപഥം ചെയ്ത സ്മിത എന്ന വീട്ടമ്മയാണ് കഴിഞ്ഞ 28 നു പുലർച്ചെ വീടിനു സമീപത്തെ ദേവീക്ഷേത്രത്തിൽ അപൂർവ്വ കടം വീട്ടൽ നേർച്ച നടത്തിയത്. ഡിവൈഎഫ്ഐ പ്രവർത്തകനും കെ.എസ്.ഇ.ബി തിരുവല്ല സെക്ഷൻ ഓഫീസിലെ മസ്ദൂറുമായിരുന്ന മണ്ണഞ്ചേരി പന്നിശ്ശേരി കോളനിയിൽ ചന്ദ്രലാലിനെ (എമ്മാച്ചൻ -36) 2013 മാർച്ച് 20 നായിരുന്നു മണ്ണഞ്ചേരിയിലെ ബിജെപി നേതാവായ വേണുഗോപാൽ അടങ്ങുന്ന സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
ഭർത്താവ് ചന്ദ്രലാൽ വധിക്കപ്പെട്ടുവെന്ന വാർത്ത അറിഞ്ഞ് വീട്ടിൽനിന്നു വാവിട്ടുകരഞ്ഞുകൊണ്ട് സ്മിത സംഭവസ്ഥലത്തേക്ക് ഇറങ്ങിയോടുകയായിരുന്നു.മൃതശരിരം കണ്ടശേഷം വീട്ടിൽ തിരികെയെത്തി. പോസ്റ്റുമാർട്ടത്തിനുശേഷം വീട്ടിൽ എത്തിച്ച മൃതദേഹം സംസ്ക്കരിക്കുന്നതിനിടിയിലാണ് സ്മിത മുടിയഴിച്ച് ശപഥം ചെയ്തത്. ഭർത്താവിനെ കൊന്നവനെ സമാനരീതിയിൽ കൊല്ലുമെന്ന്. അതിന്റെ പൂർത്തീകരണമായിരുന്നു കഴിഞ്ഞ 28 നു പുലർച്ചെ.
എമ്മാച്ചൻ ജിവിച്ചിരുന്നപ്പോൾ ഒട്ടേറെ സഹായം ചെയ്തിരുന്ന ക്വട്ടേഷൻ സംഘമാണ് വേണുഗോപാലിനെ കൊല്ലാൻ സ്മിതയ്ക്കൊപ്പം കൂടിയത്. ക്വട്ടേഷൻ എന്നതിലുപരി എമ്മാച്ചനോടുള്ള സൗഹൃദത്തിന്റെ പേരിലാണ് അവർ ഈ കൃത്യം ഏറ്റെടുത്തത്. മണ്ണഞ്ചേരിയിലെ ബിജെപി നേതാവിനെ കൊല്ലാമെന്ന് ഏറ്റതാകട്ടെ സമീപപ്രദേശമായ ആര്യാട്ടെ ബിജെപി നേതാവായ ജയരാജ് ആണ്. പാർട്ടിക്കതീതമായ ബന്ധമായിരുന്നു ജയരാജനും എമ്മാനച്ചനു തമ്മിലുണ്ടായിരുന്നത്.ഇവരെ ദൗത്യം ഏല്പിച്ചപ്പോൾ സഹായിക്കാൻ സ്മിതയുടെ ബന്ധുക്കളും വേണുഗോപാലിന്റെ അയൽവാസികളുമായ മൂന്നു വീട്ടമ്മമാർ ഗിരിജ, ഗ്രേഷ്മ, രജനി എന്നിവരും ഒപ്പം കൂടി. മാസങ്ങൾനീണ്ട ഗൂഢാലോചനയ്ക്കൊടുവിലായിരുന്നു കൊലപാതകം. വേണുഗോപാലിന്റെ നീക്കങ്ങൾ അപ്പപ്പോൾ മൂവരും അവരവരുടെ വീടുകളിലും പറമ്പുകളിലുമിരുന്ന് ക്വട്ടേഷൻ സംഘത്തെ അറിയിച്ചുകൊണ്ടിരുന്നു.
എമ്മാച്ചൻ വധിക്കപ്പെടുന്നത് പുലർച്ചെ ആറരയോടെ ആയിരുന്നു. വേണുഗോപാൽ കൊല്ലപ്പെടുന്നതും ഇതേ സമയത്തു തന്നെ. രണ്ടു കൊലകളും കഴുത്തറുത്തുമാറ്റിയായിരുന്നു. എമ്മാച്ചൻ വധിക്കപ്പെടുന്നതിനു തൊട്ടുമുമ്പു വരെ ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ഇതേപോലെ അപ്പപ്പോൾ നൽകിക്കൊണ്ടിരുന്ന പ്രേമലതയെന്ന സ്ത്രീയുടെ തിരിച്ചറിയൽ കാർഡ് അവരറിയാതെ സംഘടിപ്പിച്ച് സിം എടുത്താണ് സ്മിതയും കൂട്ടരും കൊലയാളി സംഘത്തിന് വിവരങ്ങൾ നൽകിയിരുന്നതെന്നതും അപൂർവ്വ സംഭവമായി. അയൽക്കൂട്ടങ്ങളിൽ നിന്നാണ് തിരിച്ചറിയൽ രേഖ കൈവശപ്പെടുത്തിയതെന്ന് കരുതപ്പെടുന്നു. കൊലപാതകത്തിനുശേഷം പൊലീസ് അന്വേഷണമുണ്ടാകുമ്പോൾ വഴിതെറ്റിക്കാനായിരുന്നു പ്രേമലതയുടെ പേരിലുള്ള സിം സംഘടിപ്പിച്ചത്.
കേരളത്തിൽ വനിതകൾ നടത്തുന്ന പ്രഥമ ക്വട്ടേഷൻ ഓപ്പറേഷൻ ഇതോടെ സമ്പൂർണവിജയം കണ്ടു. ഏതായാലും കൊലപാതകം നടന്ന് ദിവസങ്ങൾക്കുള്ളിൽ ചന്ദ്രലാലിന്റെ ഭാര്യ സ്മിത (28), ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമായ കലവൂർ ഐ.ടി.സി കോളനിയിൽ പുതുവൽ വെളിയിൽ ഷാജിയുടെ ഭാര്യ ഗിരിജ (42), മകൾ ഗ്രേഷ്മ (18), പുതുവൽ വെളിയിൽ രാജേന്ദ്രന്റെ ഭാര്യ രജനി (33) എന്നിവർ അറസ്റ്റിലാവുകയും ഇന്നലെ ഇവരെ റിമാൻഡ് ചെയ്യുകയും ചെയ്തു.
വേണുഗോപാൽ വധക്കേസിൽ നേരിട്ടു പങ്കെടുത്ത പത്തനംതിട്ട ഈസ്റ്റ് കോഴഞ്ചേരി മരിയനന്ദനത്തിൽ ഷാരോൺ (26), മണ്ണഞ്ചേരി കുന്നിനകം കോളനിയിൽ കണ്ണൻ (മാട്ടക്കണ്ണൻ 24), മണ്ണഞ്ചേരി തറമൂട് കണിയാംവെയിൽ അസറുദ്ദീൻ (അസർ 19), ബിജെപി ആര്യാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മണ്ണഞ്ചേരി നേതാജി വട്ടച്ചിറയിൽ ജയരാജ് (42), മാരാരിക്കുളം തെക്ക് തണൽവീട്ടിൽ ഗിരീഷ് (39) എന്നിവർ നേരത്തേ പിടിയിലായിരുന്നു.
എമ്മാച്ചന്റെ മരണത്തോടെ സർക്കാർ ജോലിയിൽ പ്രവേശിച്ച സ്മിത ജോലിയും ഉപേക്ഷിച്ചാണ് ക്വട്ടേഷനുള്ള ഏർപ്പാടുകൾ നടത്തി ഭർത്താവിനോടുള്ള സ്നേഹം പ്രകടിപ്പിച്ചത്. മരിച്ച വേണുഗോപാലിന്റെ ഭാര്യ അസുഖത്തെ തുടർന്ന് നേരത്തെ മരിച്ചിരുന്നു. ഏക മകൻ വിദേശത്താണ്. സ്മിത - എമ്മാച്ചൻ ദമ്പതികൾക്കും ഒരു മകനുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍