Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പാർട്ടി വിട്ട് വിമതനായി വടകരയിൽ മത്സരിച്ച നസീറിനെ മൂന്നംഗ സംഘം വെട്ടി; നെഞ്ചിലും തലയ്ക്കും വെട്ടി പരിക്കേൽപ്പിച്ചത് തലശ്ശേരി പുതിയസ്റ്റാൻഡിന് സമീപത്ത് വെച്ച്; ഗുരുതര പരിക്കുകളുമായി മുൻ സിപിഎം കൗൺസിലർ കോഴിക്കോട് മെഡിക്കൽ കോളേജിൽ; ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതി ഗുരുതരാവസ്ഥയിൽ

പാർട്ടി വിട്ട് വിമതനായി വടകരയിൽ മത്സരിച്ച നസീറിനെ മൂന്നംഗ സംഘം വെട്ടി; നെഞ്ചിലും തലയ്ക്കും വെട്ടി പരിക്കേൽപ്പിച്ചത് തലശ്ശേരി പുതിയസ്റ്റാൻഡിന് സമീപത്ത് വെച്ച്; ഗുരുതര പരിക്കുകളുമായി മുൻ സിപിഎം കൗൺസിലർ കോഴിക്കോട് മെഡിക്കൽ കോളേജിൽ; ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതി ഗുരുതരാവസ്ഥയിൽ

രഞ്ജിത്ത് ബാബു

കണ്ണൂർ: മുൻ ഡിവൈഎഫ്‌ഐ നേതാവും വടകരയിലെ സിപിഎം വിമത സ്ഥാനാർത്ഥിയുമായ സി.ഒ.ടി നസീറിന് തലശ്ശേരിയിൽവെച്ച് വെട്ടേറ്റു. ബസ് സ്റ്റാൻഡിന് സമീപമാണ് ഇയാൾക്ക് വെട്ടേറ്റത്. പുതിയസ്റ്റാന്റ് പരിസരത്ത് നിൽക്കുകയായിരുന്ന നസീറിനെ മൂന്നംഗ സംഘമാണ് അക്രമിച്ചത്. ആക്രമണത്തിൽ കാര്യമായി പരിക്കേറ്റ നസീറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പൊലീസെത്തി നസീറിന്റെ മൊഴി രേഖപ്പെടുത്തി. ബൈക്കിലെത്തിയ മൂന്നുപേർ ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്ന് നസീർ പൊലീസിനോട് പറഞ്ഞു.

ശനിയാഴ്ച സന്ധ്യയോടെ തലശ്ശേരി പുതിയസ്റ്റാന്റ് പരിസരത്തെ കായ്യത്ത് റോഡിൽ വച്ചാണ് സംഭവം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിൽ പ്രതിയാണ് നസീർ. മൂന്ന് പേർ ചേർന്നാണ് വെട്ടിയതെന്ന് നസീറിന്റെമൊഴി. തലശ്ശേരി നഗരസഭയിലെ മുൻ സിപിഎം കൗൺസിലറാണ്. നസീറിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൈക്കും കാലുകൾക്കും ദേഹത്തും വെട്ടേറ്റിട്ടുണ്ട്. നസീറിന് ഗുരുതരമായി വെട്ടേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. കായ്യത്ത് റോഡിൽ വച്ചു നസീറിനെ വളഞ്ഞിട്ടു വെട്ടിപരുക്കേൽപ്പിക്കുകയായിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന വടകരയിൽ മാറ്റികുത്തിയാൽ മാറ്റം കാണാമെന്ന മുദ്രാവാക്യമുയർത്തി നസീർ സ്വതന്ത്രനായി മത്സരിച്ചത് സി.പി. എമ്മിന് കനത്ത വെല്ലുവിളിയുയർത്തിയിരുന്നു.

നേരത്തെ പാർട്ടി അംഗവും ജനപ്രതിനിധിയുമായ നസീറിന് തലശ്ശേരിയിലെ ന്യൂനപക്ഷ മേഖലയിൽ ചെറുതല്ലാത്ത സ്വാധീനമുണ്ട്. തെരഞ്ഞെടുപ്പിൽ നസീർ മൂവായിരത്തിനും നാലായിരത്തിനുമിടയിൽ വോട്ടുപിടിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. തലശ്ശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന കിവീസ് ക്ലബിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് നസീർ സി.പി. എം ഭരിക്കുന്ന നഗരസഭയുമായും പാർട്ടിയുമായും തെറ്റുന്നത്. പിന്നീടത് പരസ്യയുദ്ധത്തിലേക്കും നസീറിന്റെ പുറത്തേക്കുള്ള പോക്കിലും കലാശിച്ചു. ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിൽ പ്രതിയായ നസീർ പിന്നീടൊരിക്കൽ ഉമ്മൻ ചാണ്ടി തലശ്ശേരിയിലെത്തിയപ്പോൾ പരസ്യമായി മാപ്പുപറഞ്ഞത് വൻവിവാദമായിരുന്നു. ഇതോടെ സി.പി. എമ്മിന്റെ മുഖ്യശത്രുക്കളിലൊരാളായി നസീർമാറി.

പി.ജയരാജന് വെല്ലുവിളിയുമായി സി.ഒ ടി നസീർമാറ്റിക്കുത്തിയാൽ മാറ്റം കാണാം' എന്ന മുദ്രവാക്യവുമായി മത്സരിച്ചത് യുവാക്കളിൽ സ്വാധീനമുണ്ടാക്കിയിരുന്നു.യുവാക്കളുടെ പിന്തുണയോടെ വർഗ്ഗീയതയും കൊലപാതക രാഷ്ട്രീയവും വിഷയമാക്കിയുള്ള പ്രചാരണമാണ് നസീർ നടത്തിയത്. വടകര മണ്ഡലത്തിലെ യുവാക്കളും നാട്ടുകാരം തനിക്ക് പിന്തുണ നൽകിയെന്നാണ് നസീർ അവകാശപ്പെട്ടിരുന്നത്. പുതിയ ആശയം പുതിയ രാശഷ്ട്രീയം എന്നിവയാണ് താൻ മുന്നോട്ടുവെയ്ക്കുന്നത്. സൗഹാർദപരമായ രാഷ്ട്രീയം കേരളത്തിൽ രൂപപ്പെടണമെന്നും നസീർ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.

അക്രമമല്ല സേവനമാണ് രാഷ്ട്രീയ പ്രവർത്തനം. ഒച്ചിന്റെ വേഗത്തിലല്ല കുതിരയുടെ വേഗത്തിലാണ് വികസനം വരേണ്ടതെന്നുമുള്ള നസീറിന്റെ പ്രചരണം ഏറെ ചലനം സൃഷ്ടിച്ചിരുന്നു.എന്നാൽ അക്രമരാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിഷേധമുയർത്തിയ നസീറിനു തന്നെ അതിന്റെ ഇരയായി മാറേണ്ടിയും വന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP