ദേവനന്ദ ധരിച്ചിരുന്ന ഷാൾ ബോഡിക്കൊപ്പം മറുകരയിൽ എങ്ങനെ എത്തി? നടന്ന് അവിടെ എത്തിയ കുട്ടി പുഴയിലേക്ക് വീണിട്ടുണ്ടെങ്കിൽ ശരീരത്തിൽ ഉരച്ചിലുകളോ ചതവുകളോ സംഭവിച്ചിരിക്കാം! കേസിൽ കൂടുതൽ ദുരൂഹതയുണർത്തുന്നത് മൃതദേഹത്തിന് സമീപത്ത് നിന്നും ലഭിച്ച ഷാൾ തന്നെ; ഇത്തിക്കരയാറിൽ ദേവനന്ദയുടെ മരണത്തിൽ മുൻ പൊലീസ് ഉദ്യോഗസ്ഥൻ ജോർജ്ജ് ജോസഫ് വിലയിരുത്തുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം:കൊല്ലത്തെ ദേവനന്ദയെന്ന ഏഴു വയസുകാരിയുടെ മരണത്തിലെ ദുരുഹതകൾ ഇനിയും നീങ്ങിയിട്ടില്ല. ദുരൂഹതകൾ നീക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തുകയും ചെയ്തു. ഇതോടെ നിരവധി സംശയങ്ങൾക്കു ഉത്തരം തേടിയുള്ള ഫോറൻസിക് പരിശോധ അടക്കം നടക്കുകയാണ്. കേസിൽ സംഭവിച്ചത് എന്താണ്? അന്വേഷണം എങ്ങനെയാണ് മുന്നോട്ടു പോകേണ്ടതും ദുരൂഹത നീക്കേണ്ടതും എന്നതിനെ കുറിച്ച് മറുനാടൻ മലയാളിയോട് സംസാരിക്കുകയാണ് റിട്ടയേർ്ഡ് എസ്പി ജോർജ്ജ് ജോസഫ്. തന്റെ ദ്വീർഘമായ കുറ്റാന്വേഷണ ജീവിതത്തിന്റെ അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് ജോർജ്ജ് ജോസഫ് സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്....
കേരളത്തെ ദുഃഖത്തിലാഴ്ത്തിയ സംഭവമായിരുന്നു ദേവനന്ദയുടെ മരണം. ഇത് സംഭവിച്ച് പല വാർത്തകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ, ഇതിലെ കാര്യത്തെ പറ്റി ഇപ്പോഴും ദുരൂഹതയാണ്. കാരണം, ഏഴ് വയസ്സുള്ള കുട്ടി മരണപ്പെട്ടത് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണമാണ് . കുട്ടിയുടെ അമ്മ അലക്കി കൊണ്ടിരുന്ന സമയത്ത് കുട്ടി അമ്മയുടെ അടുത്ത് ചെന്നെന്നും തിരിച്ച് ഇളയ കുട്ടിയെ നോക്കണമെന്നും അമ്മ ദേവനന്ദയെ വീടിനുള്ളിലേക്ക് പറഞ്ഞ് അയച്ചു എന്നുമാണ് നമ്മൾ മനസിലാക്കുന്നത്. അത് ആ കുട്ടിയുടെ അമ്മ പറഞ്ഞ വിവരങ്ങളാണ്. ഈ വീടിന്റെ അടുത്തെ ഇത്തിക്കര ആറിന്റെ അടുത്തേക്ക് പോകുമ്പോൾ ഒരു വലിയ വീടുണ്ട്. ആ വീട് കഴിഞ്ഞിട്ട് അൽപ്പം ഇറക്കമാണ്. ഇറക്കം കഴിയുന്നതോടെ വാടകകാര് താമസിക്കുന്ന ചെറിയ വീടാണ്. അത് കഴിഞ്ഞാൽ ഇത്തിക്കര ആറിന്റെ കരയാണ്.
കുട്ടി ആക്സിഡന്റൽ അയിട്ടുള്ള മരണമാണ് ഇതുവരെയുള്ളതെന്ന് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്ന പൊലീസ് പറയുന്നത്. എന്നാൽ, കുട്ടിയുടെ മരണത്തിൽ നാട്ടുകാർ വളരെയധികം സംശയം പ്രകടിപ്പിച്ചിരിക്കുയാണ്. കുട്ടിയുടെ മരണം മുങ്ങിമരണമാണ് റിപ്പോർട്ടിൽ പറയുന്നതെങ്കിലും ഒരു മുങ്ങി മരണം വന്നു കഴിഞ്ഞാൽ ഒരു മർഡർ കേസിലെ അമ്പത് ശതമാനം നീങ്ങിയെന്നാണ് ഞാൻ പറയുന്നത്. ബാക്കി അമ്പത് ശതമാനം ഉണ്ട്. ബാക്കിയുള്ള അമ്പത് ശതമാനത്തിലുള്ള ദുരൂഹതയാണ് ദേവനന്ദയുടെ മരണത്തിൽ ഉണ്ടായിരിക്കുന്നത്. ഈ ദുരൂഹത എങ്ങനെ നീക്കണം ആ കാര്യമാണ് പൊലീസ് ശ്രദ്ധിക്കേണ്ടത്. മൃതശരീരം കണ്ടെത്തിയത് ഇത്തിക്കരയാറിന്റെ മറുകരയിലാണ്. കുട്ടി വീടിന്റെ വശത്ത് വഴി നടന്ന് ഇത്തിക്കരയാറിൽ വീണാൽ ആ വീണ സ്ഥലത്ത് തന്നെ പൊങ്ങി വരണം. കാരണം, വലിയ ഒഴുക്കൊന്നും ഇല്ലെന്നാണ് കരുതുന്നത്, ഇവിടെ ആറിന് കുറുകെ ഒരു ചപ്പാത്തുണ്ട്. ഈ ചപ്പാത്തിന്റെ അപ്പുറത്തെ വശത്താണ് ശരീരം കണ്ടെത്തിയതും. ഇക്കരെ വീണ കുട്ടി ഈ ചപ്പാത്ത് കടന്ന് മറ്റൊരു ദിശയിലേക്ക് എങ്ങനെ പോയി എന്നാണ്. അവിടെ അടിയൊഴുക്ക് അത്രയ്ക്കും ഉണ്ടോ എന്നുള്ള പ്രശസ്തമായ ചോദ്യങ്ങളാണ്.
കുട്ടി നേരെ മറ്റൊരു ദിശയിലേക്ക് സഞ്ചരിക്കുന്നതായിട്ടാണ് കാണുന്നത്. ഏറ്റവും കൗതുകമുണർത്തുന്ന കാര്യം കുട്ടിയുടെ കഴുത്തിൽ മഞ്ഞ ഷാൾ ഉണ്ടായിരുന്നുവെന്ന് എന്നാൽ അതിനെ കുറിച്ച് പിന്നീടാണ് വിവരം ലഭിക്കുന്നതും. പക്ഷെ, ഡെഡ് ബോഡി പൊങ്ങിയ ശേഷം അടുത്ത് ഒരു ഷാൾ കൂടെ ഉണ്ട്. ഈ ഷാൾ കുട്ടി വീണയിടത്ത് നിന്നും ഒപ്പം ഷാൾ കൂടി നീങ്ങിയോ ഇല്ലെയോ എന്ന കാര്യം വളരെ പ്രസക്തമാണ്. കുട്ടിയുടെ കഴുത്തിൽ ഇട്ടിരുന്ന ഷാൾ ആണോ ബോഡിയോടപ്പം ഷാളുകൂടി നീങ്ങി മറുകരയിൽ എത്തിയതും കൗതുകമുണർത്തുന്നതാണ്. ഇത് എങ്ങനെ സംഭവിച്ചു എന്നത് പൊലീസ് അന്വേഷിച്ച് ഉത്തരം കണ്ടെത്തിയേ തീരു ഈ ദുരൂഹത നീക്കുന്നത് അങ്ങനെയാണ്.
കൂടാതെ ഈ കേസിൽ പോസ്റ്റ് മോർട്ടം നടത്തിയപ്പോൾ മുങ്ങിമരണമാണ് കാരണം എന്ന് പറഞ്ഞെങ്കിലും കുട്ടിയുടെ ദേഹത്ത് മറ്റ് യാതൊരുവിധ ഉരച്ചിലിന്റെയോ, പാടോ, ചതവോ ഒന്നും കണ്ടെത്തിയില്ല. കുട്ടി വീണ സ്ഥലത്ത് വലിയ കല്ലുകൾ ഉണ്ട്. അവിടെ കുട്ടി വീഴുകയാണെങ്കിൽ കുട്ടിക്ക് പരിക്കുകൾ ഉണ്ടാകണം എന്നാൽ അതൊന്നും ആ കുട്ടിയുടെ ശരീരത്തിൽ ഇല്ല. തൂർച്ചയായിട്ടും കുട്ടി വീട്ടിൽ നിന്നും ഇറങ്ങി രണ്ട് വീട്ടുകളുടെ വശത്ത് കൂടി ആറ്റിൽ എത്തി വീണിട്ടുണ്ടെങ്കിൽ കുട്ടിയുടെ ദേഹത്ത് ഉരച്ചിൽ ഉണ്ടാകണം. പക്ഷെ, ആ ഉരച്ചിൽ ഇവിടെ ഉണ്ടായിട്ടില്ല. പൊലീസ് വിട്ടു പോയ ചില കാര്യങ്ങളുണ്ട്. കുട്ടി ഈ സ്ഥലത്ത് വഴി സഞ്ചരിച്ചിട്ടുണ്ടെങ്കിൽ ഇത്തിക്കരയാറിലേക്ക് പോയിട്ടുണ്ടെങ്കിൽ അതിന്റെ ഇടയ്ക്കുള്ള മണ്ണിന്റെ അംശം കുട്ടിയുടെ കാൽപാദത്തിന് അടിയിൽ പറ്റിയിരിക്കണം. വെള്ള്ത്തിൽ മണിക്കൂറുകൾ കിടന്നെങ്കിലും കുട്ടിയുടെ കാലിലെ ഭാഗങ്ങളിൽ മണ്ണിന്റെ അംശങ്ങൾ തീർച്ചയായിട്ടുണ്ടാകും. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ ഫോറൻസിക് വടിച്ചെടുത്ത് കുട്ടി നടന്നു വന്നു എന്ന് പറയുന്ന വഴിയിലെ മണ്ണുമായി താരതമ്യം ചെയ്യണമെന്നാണ് ഞാൻ പറയുന്നത്. എന്നാൽ പൊലീസ് ഇക്കാര്യം ചെയ്തോ എന്നാണ് സംശയം.
ദേവനന്ദ ചെരുപ്പിട്ടോ എന്നതാണ് മറ്റൊരു പ്രസക്തമായ മറ്റൊരു ചോദ്യം. ദേവനന്ദ ചെരുപ്പ് ഇട്ടിരുന്നോ എന്ന കാര്യം പൊലീസ് അന്വേഷിച്ചോ എന്ന് അറിവില്ല. ആ കുട്ടിയുടെ ചെരുപ്പ് ഇപ്പോൾ എവിടെ, എത്ര ചെരുപ്പുകൾ ആ കുട്ടിക്ക് ഉണ്ട്. ഇത് അമ്മ പറയണം. ചെരുപ്പുകളിൽ ഏതെങ്കിലും കാണാതായിട്ടുണ്ടോ അമ്മ രാവിലെ കുട്ടിയെ കാണുമ്പോൾ കുട്ടിയുടെ കാലിൽ ചെരുപ്പ് ഉണ്ടായിരുന്നോ പൊലീസ് ചോദിച്ച് മനസിലാക്കണം. കുട്ടിയുടെ ഷാൾ കണ്ടെത്തി കഴിഞ്ഞു ഇതിനെ പറ്റി കൂടുതൽ ആലോചിക്കുമ്പോൾ ഈ ഷാൾ ദുരൂഹത കലർത്തുന്ന ഒന്നുതന്നെയാണ്. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് നിൽക്കുന്ന ഒരു ഷാള്‍ തന്നെയാണ്.
കുട്ടി എന്തായാലും മൃതശരീരം കണ്ടെത്തിയ സ്ഥലത്തേക്ക് നടന്നു പോകില്ലെന്ന് ഉറപ്പാണ്. കുട്ടി അത്രയും ദൂരം സഞ്ചരിക്കില്ല. കുട്ടി അങ്ങനെ വെളിയിൽ പോകില്ല, വളരെ അടക്കവും ഒതുക്കവും ഉള്ള അനുസരണയുള്ള കുട്ടി എപ്പോഴും വീട്ടിൽ തന്നെ കാണും അങ്ങനെയുള്ള കുട്ടി പുറത്തേക്ക് നടന്ന് ഇത്രയും പോകാനുള്ള സാധ്യത വളരെ വിരളമാണ്. ഇനി കുട്ടിയെ ആരെങ്കിലും വിളിച്ചുകൊണ്ടു പോയോ? അമ്മ പറയുന്നത് പത്തരമണിക്ക് അലക്കി കൊണ്ട് ഇരിക്കുമ്പോൾ കുട്ടി അവിടെ എത്തിയെന്നാണ്. ഇളയ കുട്ടിയെ നോക്കാൻ പറഞ്ഞ വിട്ട് പിന്നെ ഒരു മണിക്കൂറിന് ശേഷമാണ് കുട്ടി കാണാനില്ലെന്ന് അമ്മയ്ക്ക് ബോധ്യമായത്. കുട്ടി കഴിച്ച ഭക്ഷണം എന്താണെന്ന് അറിയേണ്ടതുണ്ട്. അത് അന്വേഷണം ഉദ്യോഗസ്ഥർ ചോദിച്ച് മനസിലാക്കേണ്ടതാണ്.
Stories you may Like
- മത ജീവിതവും ഉപേക്ഷിക്കുന്നു; ജോസഫ് മാഷ് എന്ന അത്ഭുതം!
- ലക്ഷക്കണക്കിന് ആളുകളുടെ മനസിലെ ഏറ്റവും മികച്ച ബാലനടി ദേവനന്ദ
- ഒരുപാട് പേർ മത്സരിക്കുമ്പോൾ ഒരാൾക്കല്ലേ പുരസ്കാരം നൽകാനാകൂ;
- വിവാദങ്ങളിലേക്ക് കുട്ടികളെയും മാളികപ്പുറം സിനിമയെയും വലിച്ചിഴക്കല്ലേ': അഭിലാഷ് പിള്ള
- പോക്സോ കേസിലെ ധനകനെ രക്ഷിക്കാൻ വാങ്ങിയത് 25 ലക്ഷം
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍