പൊലീസ് വരുന്നതറിഞ്ഞ് ഫ്രാങ്കോ മുങ്ങിയത് രണ്ട് മലയാളി വൈദികർക്കൊപ്പം; ചണ്ഡിഗഡിൽ എന്ന് പറഞ്ഞ് പോയത് അമൃത്സർ-ഡൽഹി റൂട്ടിലെ മഠത്തിലേക്ക്; മടങ്ങിയെത്തിയത് സൂര്യൻ അസ്തമിച്ചാൽ പിന്നെ അറസ്റ്റില്ല എന്നുറപ്പാക്കി; കാത്ത് നിന്ന മാധ്യമ പ്രവർത്തകരെ കണ്ട് ക്ഷുഭിതനായ മെത്രാന്റെ അനുമതിയോടെ അക്രമം; സഹായിക്കുന്നു എന്ന ഭാവത്തിൽ രക്ഷപ്പെടാൻ വഴിയൊരുക്കിയത് പഞ്ചാബ് പൊലീസ് തന്നെ
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: ജലന്ധർ മെത്രാനെ അറസ്റ്റ് ചെയ്യുമെന്നായിരുന്നു ഇന്നലെ രാവിലെ ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ നിലപാട് എടുത്തത്. ഇതോടെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് അഴിക്കുള്ളിലാകുമെന്ന ഭയമുണ്ടാകുന്നത്. ഇതോടെ തന്ത്രപരമായി രക്ഷപ്പെടാനാണ് ശ്രമിച്ചത്. കേരളാ പൊലീസിൽ നിന്ന് ഓരോ വിവരവും കിട്ടുന്ന പഞ്ചാബ് പൊലീസ് എല്ലാം കൃത്യമായി ബിഷപ്പിനെ അറിയിച്ചു. ഇതോടെ ജലന്ധർ രൂപത ഹൗസിൽ നിന്നും 11. 30 ഓടെ പുറത്തുപോയ ഫ്രാങ്കോ ഒളിയടം തേടി. പക്ഷേ പഞ്ചാബിലുണ്ടായിരുന്ന കേരളാ പൊലീസിലെ അന്വേഷണ സംഘം നിലപാട് കടുപ്പിച്ചു. ഇതോടെ തിരിച്ചെത്തി. പൊലീസിന് മുമ്പിൽ വാക്കുമുട്ടുമെന്ന് തിരിച്ചറിഞ്ഞ ബിഷപ്പ് മാധ്യമ പ്രവർത്തകരോട് രോഷം തീർക്കുകയും ചെയ്തു.
അറസ്റ്റ് ഭീതിയെത്തിയതോടെ കോൺവെന്റിൽ കുർബാന ചൊല്ലി ഉച്ചക്ക് ഭക്ഷണം കഴിച്ച ശേഷം മാടശേരി, പോൾ കിഴക്കിനെത്തു എന്നിവർക്കൊപ്പമാണ് ചണ്ഡീഗഡ ് ഭാഗത്തേക്ക് കാറിൽ പോയത്. പോയത്. പൊലീസ് ചോദ്യം ചെയ്യാൻ നേരത്തെ നോട്ടീസ് നൽകിയില്ലെന്ന് പറയാൻ വക്കീലുമെത്തി. ചണ്ഡീഗഡിലാണുള്ളതെന്നും വരുത്തി തീർത്തു. എന്നാൽ അമൃത്സർ. -ഡൽഹി റൂട്ടിലുള്ള ഒരു മഠത്തിൽ സംഘം അഭയം തേടുകയായിരുന്നു. കന്യാസ്ത്രീകൾക്ക് ഇഷ്ടമില്ലാഞ്ഞിട്ടും മഠത്തിൽ അഭയം കൊടുത്തു. ഇതെല്ലാം പഞ്ചാബ് പൊലീസിലെ ഉന്നതരുടെ തിരക്കഥയായിരുന്നു. പഞ്ചാബി പൊലീസിനെയും മറ്റും ഉപയോഗിച്ച് അരമന വളഞ്ഞതായി പ്രതീതി ഉണ്ടാക്കി ബിഷപ്പിനെ രക്ഷപെടാൻ അനുവദിക്കുക ആയിരുന്നു രൂപതയിലെ ബിഷപ്പ് അനുകൂലികൾ ചെയ്തത്. ഇതിനെല്ലാം മലയാളികളായ മാടശേരി, പോൾ കിഴക്കിനെത്തും നേതൃത്വം നൽകി.
അറസ്റ്റ് ഉണ്ടാകുമെന്നു ഹൈക്കോർട്ടിൽ സർക്കാർ അറിയിച്ചതിനു പിന്നാലെ ആയിരുന്നു ഇത്. എന്നാൽ ബിഷപ്പിനെ തിരിച്ചെത്തിക്കാൻ കേരള പൊലീസ് ഉത്തരവിട്ടതോടെ പഞ്ചാബി പൊലീസിന് മറ്റു മാർഗം ഉണ്ടായിരുന്നില്ല. ഈ സമയം മഠത്തിൽ ഉണ്ടായിരുന്ന ചിലരും ബിഷപ്പിനെ ശരിക്കും കുടുക്കി. സൂര്യൻ അസ്തമിച്ചാൽ പിന്നെ അറസ്റ്റ് ഉണ്ടാവില്ലെന്നും പൊലീസിന് ഒന്നും ചെയ്യാൻ കഴിയില്ലെന്നും ഉപദേശിച്ചു. ഇതോടെ തിരിച്ചെത്തി. ബിഷപ്പ് ഹൗസിന് മുന്നിൽ മാധ്യമ പ്രവർത്തകരെ കണ്ടപ്പോൾ ബിഷപ്പിന് കലി കൂടി. ഇതോടെ ബീഷപ്പിന് ഒപ്പമുണ്ടായിരുന്ന വൈദികർ ആക്രമണത്തിന് നിർദ്ദേശം കൊടുക്കുകയായിരുന്നു. ഫാ. ആന്റണി മാടശേരിയുടെ നേതൃത്വത്തിലുള്ള സെക്യൂരിറ്റി ആണ് ആക്രമിച്ചത്. അങ്ങനെ മലയാളി മാധ്യമ പ്രവർത്തകർക്ക് പൊതിരെ തല്ലും കിട്ടി. പഞ്ചാബ് പൊലീസും മാധ്യമ പ്രവർത്തകരെ അടിക്കാൻ എല്ലാ ഒത്താശയും ചെയ്തു.
വീരശൂര പരാക്രമികളാണ് പഞ്ചാബ് പൊലീസ് എന്നാണ് വയ്പ്പ്. എന്നാൽ ഫ്രാങ്കോ മുളയ്ക്കലിന്റെ ചോദ്യം ചെയ്യൽ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ പഞ്ചാബ് പൊലീസിന്റെ കയ്യേറ്റവും ഉണ്ടായി. ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിന് വൈകുന്നേരം മൂന്ന് മണിയോടെ കേരള പൊലീസ് ബിഷപ്പ് ഹൗസിൽ എത്തിയിരുന്നെങ്കിലും ഫ്രാങ്കോ മുളയ്ക്കൽ സ്ഥലത്ത് ഇല്ലായിരുന്നു. വൈക്കം ഡി.വൈ.എസ്പി കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജലന്ധറിൽ എത്തിയിരിക്കുന്നത്. ഇന്ന് പൊലീസ് എത്തുമെന്ന വിവരം അറിയാമായിരുന്നിട്ടും ജണ്ഡാല ഗുരു എന്ന സ്ഥലത്തെ കോൺവെന്റിൽ കുർബാന ചൊല്ലി ഉച്ചക്ക് ഭക്ഷണം കഴിച്ച ശേഷം ബിഷപ്പ് മുങ്ങിയതും ഈ സംഘത്തെ വെട്ടിലാക്കി. ഇതോടെ പഞ്ചാബ് പൊലീസിൽ നിന്ന് വിവരങ്ങൾ ചോരുന്നുവെന്ന് സംഘം തിരിച്ചറിഞ്ഞു. ഇതോടെ ഡിവൈ എസ് പി കടുത്ത നിലപാട് എടുത്തു. അങ്ങനെയാണ് ഫ്രാങ്കോ തിരിച്ചെത്തിയത്.
വൈകിട്ട് ഏഴരയോടെയാണ് ഫ്രാങ്കോ മുളയ്ക്കൽ ബിഷപ്പ് ഹൗസിൽ എത്തിയത്. ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നതിന് എത്തിയ മാധ്യമപ്രവർത്തകർക്ക് നേരെയാണ് പഞ്ചാബ് പൊലീസിന്റെ കയ്യേറ്റമുണ്ടായത്. ഏഷ്യാനെറ്റ് ന്യുസ് സംഘത്തിന്റെ ക്യാമറ പൊലീസ് തകർത്തു. മനോരമ ന്യുസ്, മാതൃഭൂമി വാർത്താ സംഘങ്ങൾക്ക് നേരെയും കയ്യേറ്റമുണ്ടായി. പഞ്ചാബിലേയും കേരളത്തിലേയും ഒരു വിഭാഗം മാധ്യമപ്രവർത്തകരെ പുറത്താക്കി പൊലീസ് ഗേറ്റ് അടച്ചു. മറ്റൊരു വിഭാഗം ബിഷപ്പ് ഹൗസിനുള്ളിലുമായി. ഇവരേയും സെക്യൂരിറ്റി കൈയേറ്റം ചെയ്തു. പഞ്ചാബ് പൊലീസ് അവിടേയും കാഴ്ചക്കാരായി. അങ്ങനെ ബിഷപ്പിന്റെ ഗുണ്ടായിസം മലയാള മാധ്യമങ്ങളും നേരിട്ട് അനുഭവിച്ചു. എന്തു കൊണ്ടാണ് കൂടുതൽ പേർ ബിഷപ്പിനെതിരെ മൊഴി നൽകാത്തതെന്ന് വ്യക്തമാക്കുന്ന സംഭവങ്ങളാണ് ഉണ്ടായത്.
കഴിഞ്ഞ ദിവസങ്ങളിൽ കന്യാസ്ത്രീകളിൽ നിന്നും വൈദികരിൽ നിന്നും മൊഴിയെടുത്തിരുന്നു. ഈ മൊഴികളുടെ അടിസ്ഥാനത്തിൽ ബിഷപ്പിനെ ചോദ്യം ചെയ്യാനാണ് പൊലീസ് സംഘം എത്തിയത്. വിശദമായ ഒരു ചോദ്യാവലിയുമായാണ് പൊലീസ് എത്തിയത്. ബിഷപ്പ് കഴിഞ്ഞ ദിവസം നൽകിയ മറുപടിയിൽ ചില വൈരുദ്ധ്യമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ബിഷപ്പിന്റെ വിശ്വസ്തരായ പി.ആർ.ഒ ഫാ.പീറ്റർ കാവുംപുറം, എഫ്.എം.ജെ ജനറാൾ ഫാ. ആന്റണി മാടശേരി എന്നിവരിൽ നിന്നും ഇന്ന് വിശദമായ മൊഴി എടുത്തിരുന്നു. അവസാനഘട്ടമെന്ന നിലയിലാണ് പൊലീസ് ബിഷപ്പിനെ ചോദ്യം ചെയ്യാൻ എത്തിയത്.
ബിഷപ്പിന്റെ മറുപടിയിൽ ഏറെ വൈരുദ്ധ്യങ്ങൾ ഉണ്ട്. ഇത് കൃത്യമായി വിശകലനം ചെയ്ത് പൊലീസ് വീണ്ടും ചോദ്യം ചെയ്യാനെത്തും. അതിനിടെ ബിഷപ്പ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങിയതായും സൂചനയുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍