കോടതി പരമാർശം ഒഴിവായതോടെ മെത്രാന്റെ അഭിഭാഷകൻ നിലപാട് മാറ്റിയതിനെ ഗൗരവമായി കണ്ട് പൊലീസ്; ഫ്രാങ്കോയെ നാട്ടിൽ എത്തിക്കാൻ അറസ്റ്റ് ചെയ്യില്ലെന്ന ഉറപ്പ് നൽകിയതായി സൂചന; മാധ്യമ ശ്രദ്ധ ഒഴിവാക്കാൻ ചോദ്യം ചെയ്യൽ സ്ഥലത്തെ കുറിച്ച് പൊലീസ് മനപ്പൂർവ്വം നുണ പറയുന്നു; ഗസ്റ്റ് ഹൗസിൽ ഐജിയുടെ സാന്നിധ്യത്തിൽ രഹസ്യമായി ചോദ്യം ചെയ്യാൻ ആണ് ആലോചനയെന്ന് റിപ്പോർട്ടുകൾ; ചോദ്യം ചെയ്യൽ മയപ്പെടുത്താൻ ഇക്കുറിയും പൊലീസ് കാത്തിരിക്കുന്നത് ചോദ്യാവലിയുമായി തന്നെ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: രണ്ട് ദിവസം മുമ്പാണ് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാൻ പഞ്ചാബ് പൊലീസ് വഴി കേരളാ പൊലീസ് നോട്ടീസ് അയച്ചത്. 19ന് ചോദ്യം ചെയ്യാൻ ഹാജരാകാനായിരുന്നു നിർദ്ദേശം, കേരളത്തിൽ ബിഷപ്പ് എത്തുമെന്ന സൂചന ജലന്ധർ രൂപതയും ഇന്നലെ നൽകി. എന്നാൽ ഹൈക്കോടതിയിൽ കേസ് പരിഗണിക്കുമ്പോൾ എതിർ പരമാർശങ്ങൾ ഉണ്ടായില്ലെന്ന് വന്നതോടെ അവർ നിലപാട് മാറ്റും. ചോദ്യം ചെയ്യുന്നതിനു ഹാജരാകാൻ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടിസ് കിട്ടിയിട്ടില്ലെന്നു അഭിഭാഷകൻ ഇപ്പോൾ പറയുന്നു. കേസിൽ ആവശ്യമെങ്കിൽ മുൻകൂർ ജാമ്യം തേടും. ചോദ്യം ചെയ്യാൻ മാത്രമാണെങ്കിൽ നോട്ടിസ് ലഭിച്ചാൽ ഹാജരാകും. അല്ലെങ്കിൽ എന്തുവേണമെന്ന് ആലോചിച്ചു തീരുമാനിക്കുമെന്നും ബിഷപ്പിന്റെ അഭിഭാഷകനായ മന്ദീപ് സിങ് പറഞ്ഞു.
അന്വേഷണവുമായി സഹകരിക്കുമെന്ന മുൻ പ്രസ്താവനയാണ് അഭിഭാഷകൻ തിരുത്തിയത്. ഇതിൽ ചോദ്യം ചെയ്യാൻ മാത്രമാണ് നോട്ടീസെങ്കിൽ ഹാജരാകുമെന്ന വാദമുണ്ടായിരുന്നു. അതായത് ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റിലേക്ക് പൊലീസ് പോകില്ലെന്ന് ഉറപ്പു കൊടുത്താൽ മാത്രം കേരളത്തിലെത്തുമെന്ന സൂചനയായിരുന്നു ഇത്. ഇതോടെ കേരളാ പൊലീസും ബിഷപ്പും തമ്മിലെ ഒളിച്ചു കളിയാണ് ചോദ്യം ചെയ്യൽ നാടകമെന്നും വ്യക്തമായി. അറസ്റ്റ് ചെയ്യില്ലെന്ന വ്യക്തമായ സൂചന പൊലീസ് ബിഷപ്പിന് നൽകിയിട്ടുണ്ടെന്നതും വ്യക്തമായി. ഇതോടെ വീണ്ടും ജലന്ധർ രൂപത മലക്കം മറിഞ്ഞു. അഭിഭാഷകന്റെ വാദം തള്ളി ജലന്ധർ രൂപത പിന്നീടു രംഗത്തെത്തി. നിലപാടു പറയാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ജലന്ധർ രൂപത വ്യക്തമാക്കി. അന്വേഷണവുമായി സഹകരിക്കുമെന്നും രൂപത അറിയിച്ചു.
ഇമെയിൽ വഴിയും ജലന്ധർ പൊലീസ് മുഖേനയുമാണ് ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനുള്ള നോട്ടിസ് കേരള പൊലീസ് അയച്ചത്. സിആർപിസി 41 എ വകുപ്പു പ്രകാരമാണ് ബിഷപ്പിന് നോട്ടിസ് അയച്ചത്. ചോദ്യം ചെയ്യുന്നതിനു ബിഷപ് ഹാജരായാൽ വൈക്കം ഡിവൈഎസ്പി ആയിരിക്കും നേതൃത്വം നൽകുക. ബിഷപ്പിന്റെയും കന്യാസ്ത്രീകളുടെയും സാക്ഷികളുടെയും മൊഴികളിൽ വൈരുദ്ധ്യങ്ങളുള്ളതായാണ് പൊലീസിന്റെ വിലയിരുത്തൽ. അടുത്ത ബുധനാഴ്ചയ്ക്കു മുമ്പായി ബിഷപ് കേരളത്തിലെത്തുമെന്നും രൂപതാധികൃതർ വ്യക്തമാക്കി. തുടർനടപടികൾ നിയമവിദഗ്ധരുമായി ആലോചിച്ചു നടത്തും. അന്വേഷണത്തോടു പൂർണമായും സഹകരിക്കുമെന്നു ബിഷപ് നേരത്തേതന്നെ വ്യക്തമാക്കിയതാണെന്നും രൂപത അറിയിച്ചു. ഇതിനിടെ രഹസ്യകേന്ദരത്തിലായിരിക്കും ചോദ്യം ചെയ്യലെന്ന സൂചന മറുനാടൻ മലയാളിക്ക് കിട്ടി. ഡിവൈഎസ് പി സുഭാഷിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യുമെന്നത് തെറ്റിധാരണ പരത്താനാണെന്നാണ് ലഭിക്കുന്ന വിവരം.
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിലെ അന്വേഷണം പ്രഥമദൃഷ്ട്യാ തൃപ്തികരമാണെന്ന് ഹൈക്കോടതി വിലയിരുത്തിയിരുന്നു. ഈ ഘട്ടത്തിൽ കോടതി ഇടപെടുന്നത് ഉചിതമാവില്ല, അല്പംകൂടി കാക്കാമെന്ന് ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയിയും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരുമുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ചോദ്യംചെയ്യാൻ സെപ്റ്റംബർ 19-ന് ഹാജരാകാൻ ബിഷപ്പ് ഫ്രാങ്കോയ്ക്ക് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിനകം ലഭിച്ച തെളിവിലെ വൈരുധ്യംകൂടി വിലയിരുത്തിയാകും അറസ്റ്റിന്റെ കാര്യത്തിൽ അന്വേഷണോദ്യോഗസ്ഥൻ തീരുമാനമെടുക്കുകയെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ കോടതിയിൽ അറിയിക്കുകയും ചെയ്തു. കുറ്റാരോപിതന്റെ അറസ്റ്റിനാണോ കുറ്റം കണ്ടെത്തി ശിക്ഷ ഉറപ്പാക്കുന്നതിനാണോ പ്രാധാന്യമെന്ന് ഹർജിക്കാർ ആലോചിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഹർജിക്കാർ അല്പം ക്ഷമ കാട്ടേണ്ടതാണ്. എല്ലാ പീഡനക്കേസുകളും സിബിഐ. അന്വേഷിക്കേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു. ഇതോടെയാണ് ചോദ്യം ചെയ്യലിനെത്താൻ പുതിയ ഉപാധികൾ പൊലീസിന് മുമ്പിൽ ബിഷപ്പിന്റെ അഭിഭാഷകൻ പറഞ്ഞത്. ഇത് രഹസ്യ ഡീലാക്കണമെന്നും പരസ്യമാക്കരുതെന്നും പൊലീസിലെ ഉന്നതർ തന്നെ നിർദ്ദേശിച്ചു. ഇതോടെയാണ് രൂപത നിലപാട് വിശദീകരണവുമായെത്തി. ഏതായാലും കേരളത്തിലെത്തുന്ന ബിഷപ്പ് ചോദ്യം ചെയ്യലിന് ശേഷം സുരക്ഷിത സ്ഥാനത്തേക്ക് മടങ്ങുമെന്നാണ് ലഭിക്കുന്ന സൂചന.
അതീവ രഹസ്യമായി കേരളത്തിലെത്തുന്ന ബിഷപ്പിനെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യും. ചോദ്യാവലി തയ്യാറാക്കി നൽകി ഉത്തരങ്ങൾ എഴുതി വാങ്ങുകയാകും ചെയ്യുക. ബിഷപ്പിനെ ചോദ്യം ചെയ്യാൻ പൊലീസ് ജലന്ധറിൽ എത്തിയപ്പോഴും ചോദ്യാവലി നൽകി ഉത്തരങ്ങൾ വാങ്ങുകയായിരുന്നു. അതു തന്നെയാകും കേരളത്തിലും തുടരുക. ഏതെങ്കിലും സുരക്ഷിതമായ ഗസ്റ്റ ഹൗസിലാകും ചോദ്യം ചെയ്യൽ. ദേശീയ മാധ്യമങ്ങളും വിലയ പ്രാധാന്യത്തോടെ തയ്യാറെടുക്കുന്നതിനാൽ ബിഷപ്പ് എത്തുന്ന ദൃശ്യങ്ങൾ പുറത്തു പോകാതിരിക്കാനാണ് കരുതൽ. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ ജലന്തർ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം വീണ്ടും തയ്യാറെടുപ്പു തുടങ്ങി.
പീഡിപ്പിച്ചിട്ടില്ല എന്നു ബിഷപ് നൽകിയ മൊഴി കേന്ദ്രീകരിച്ചായിരിക്കും ഇനിയുള്ള ചോദ്യംചെയ്യൽ. ബിഷപ്പിന്റെ മൊഴി തെറ്റാണെന്നു സ്ഥാപിക്കുന്നതിനുള്ള വാദങ്ങൾ പൊലീസ് നിരത്തും. അന്വേഷണ സംഘം സംസ്ഥാനത്തിനകത്തും പുറത്തും ഇതിനുള്ള തെളിവുകൾ ശേഖരിക്കുകയാണെന്നും പൊലീസ് പറയുന്നു. കന്യാസ്ത്രീ, കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കു നൽകിയ പരാതിയിൽ പീഡനത്തെപ്പറ്റി പറഞ്ഞിട്ടില്ലെന്നതാണ് ബിഷപ്പിന്റെ വാദങ്ങളിലൊന്ന്. മറ്റൊരാളെക്കൊണ്ട് കംപ്യൂട്ടറിൽ ടൈപ്പ് ചെയ്യിച്ചാണ് കർദിനാളിനുള്ള പരാതി തയാറാക്കിയതെന്നും വിവരം പുറത്തു പോകാതിരിക്കാനാണ് പീഡനം സംബന്ധിച്ച സൂചന ഒഴിവാക്കിയതെന്നും കന്യാസ്ത്രീ കഴിഞ്ഞ ദിവസം പൊലീസിനു വിശദീകരണം നൽകി. ഇതോടെ ഈ പ്രശ്നം അകന്നു. എന്നാൽ സമാന രീതിയിലുള്ള ആറ് വൈരുദ്ധ്യങ്ങൾ ഇപ്പോഴും പൊലീസിന് മുന്നിലുണ്ട്.
ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെ ഹൈടെക് ചോദ്യം ചെയ്യൽ മുറിയിലോ കോട്ടയം പൊലീസ് ക്ലബ്ബിലോ ബിഷപ്പിനെ ചോദ്യം ചെയ്യാനാണ് പൊലീസ് ആലോചിക്കുന്നുവെന്നാണ് പ്രചരണം ഇരുസ്ഥലത്തെയും സൗകര്യങ്ങൾ പരിശോധിച്ചു. ശാസ്ത്രീയ ചോദ്യം ചെയ്യലിനു സൗകര്യം ഏറ്റുമാനൂരിലെ ഹൈടെക് മുറിയാണെങ്കിലും സുരക്ഷയും മറ്റു സൗകര്യങ്ങളും പൊലീസ് ക്ലബ്ബിലാണുള്ളത്. ഇതെല്ലാം പൊലീസ് പരിശോധിക്കുന്നുവെന്നാണ് പറയുന്നത്. എന്നാൽ ഇവിടെയെല്ലാം ചോദ്യം ചെയ്യൽ നടക്കുമെന്ന പുറമ സൃഷ്ടിച്ച് മറ്റൊരിടത്ത് ചോദ്യം ചെയ്യാനുള്ള സാധ്യതയും വളരെ കൂടുതലാണെന്നാണ് ലഭിക്കുന്ന സൂചന. മാധ്യമങ്ങളെ കബളിപ്പിക്കാനാണ് ഇത്തരത്തിലെ പരിശോധനകൾ ഇപ്പോൾ നടത്തുന്നതും.
അന്വേഷണ ഉദ്യോഗസ്ഥൻ കെ.സുഭാഷിന്റെ നേതൃത്വത്തിലായിരിക്കും ചോദ്യംചെയ്യലെന്നും പറയുന്നു. സഹായത്തിന് മുതിർന്ന ഉദ്യോഗസ്ഥരുമുണ്ടാകും. ഐജി വിജയ് സാക്കറെ, ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ എന്നിവർ മേൽനോട്ടം വഹിക്കും. അതായത് ബിഷപ്പിനെ രക്ഷിച്ചെടുക്കാൻ മുമ്പിൽ നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സമ്മർദ്ദം അന്വേഷണ ഉദ്യോഗസ്ഥനായ സുഭാഷിന് തോന്നുവിധം തന്നെയാകും ചോദ്യം ചെയ്യൽ. കോടതിക്കു മുന്നിലുള്ള കാര്യമായതിനാൽ എല്ലാവരും ജാഗ്രത പുലർത്തുമെന്നും ഹൈക്കോടതി പൊലീസിനോട് നിർദ്ദേശം നൽകിയിരുന്നു. കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമാവശ്യപ്പെട്ട് കേരള കത്തോലിക് ചർച്ച് റിഫോമേഷൻ മൂവ്മെന്റ്, മലയാളവേദി പ്രസിഡന്റ് ജോർജ് വട്ടുകുളം എന്നിവരാണ് കോടതിയെ സമീപിച്ചത്.
കുറ്റാരോപിതന്റെ അറസ്റ്റ് വൈകുന്നത് കേസിനെ ബാധിക്കുമെന്ന് ഹർജിക്കാർ ബോധിപ്പിച്ചു. കേസ് സിബിഐ.ക്ക് വിടണമെന്നാണ് കായംകുളം സ്വദേശി വി. രാജേന്ദ്രന്റെ ഹർജിയിലെ ആവശ്യം. കേരളമുൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിലായാണ് അന്വേഷണം നടത്തുന്നതെന്ന് അന്വേഷണോദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്പി. കെ. സുഭാഷ് നൽകിയ റിപ്പോർട്ട് പരിശോധിച്ച കോടതി വിലയിരുത്തി. കേരളത്തിൽ ഏഴു ജില്ലകളിലായാണ് അന്വേഷണം നടക്കുന്നത്. 2014-നും 2016-നും ഇടയിൽ നടന്ന കാര്യമായതിനാൽ തെളിവുശേഖരണം വിഷമംപിടിച്ചതാണെന്ന് കോടതി നിരീക്ഷിച്ചു. സാക്ഷികളുടെയും പ്രതിയുടെയും മൊഴിയിൽ വൈരുധ്യമുള്ളതിനാൽ അക്കാലത്തെ സാഹചര്യങ്ങൾകൂടി പരിശോധിക്കണം. പഴയ സംഭവത്തിലെ അന്വേഷണത്തെ അടുത്തുനടന്ന കുറ്റകൃത്യത്തിലേതിനു സമാനമായി കാണാനാവില്ലെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചെന്ന പരാതി കന്യാസ്ത്രീ പൊലീസിന് നൽകിയിട്ട് 80 ദിവസമാകുന്നു. സാധാരണ പൗരനെങ്കിൽ ആദ്യവട്ട മൊഴിയെടുപ്പോടെ തന്നെ അറസ്റ്റിലാകുകയും റിമാൻഡിലാകുകയും ചെയ്യും. പ്രതിസ്ഥാനത്ത് ആത്മീയനേതാവായതോടെ രാഷ്ട്രീയപ്പാർട്ടികൾ മൃദുസമീപനത്തിലേക്ക് മാറി. തെളിവുകൾ പരസ്പരം യോജിക്കുന്നില്ല, അതിലെ വൈരുധ്യം മാറ്റിയശേഷമേ അറസ്റ്റിലേക്ക് കടക്കാനാകൂവെന്നാണ് പൊലീസിന്റെ നിലപാട്. എന്നാൽ, കേസന്വേഷണം അനന്തമായി നീളുന്നതിലാണ് കന്യാസ്ത്രീകൾക്ക് ആശങ്ക. പീഡനക്കേസുകളിൽ ഇരയോടൊപ്പമാണെന്നാണ് പ്രമുഖ രാഷ്ട്രീയപ്പാർട്ടികളുടെയെല്ലാം പ്രഖ്യാപിത നിലപാട്.
എന്നാൽ, ജലന്ധർ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിനെതിരേ സിപിഎം., കോൺഗ്രസ് കക്ഷികൾ മിണ്ടുന്നില്ല. അവസാന നിമിഷം സമരത്തിനൊപ്പം ബിജെപി സജീവമാകുന്നുണ്ട്. അറസ്റ്റിന്റെ കാര്യം കേസ് അന്വേഷിക്കുന്ന പൊലീസാണ് തീരുമാനിക്കേണ്ടത്. എല്ലാ പഴുതുമടച്ചേ അറസ്റ്റിലേക്ക് പോകാനാകൂ. അല്ലെങ്കിൽ കേസ് കോടതിയിൽ നിൽക്കില്ലെന്നാണ് രാഷ്ട്രീയക്കാർ പറയുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്