കുറവിലങ്ങാട് കിടക്കുന്ന കന്യാസ്ത്രീകളല്ല, നമുക്ക് ബിഷപ്പ് ആണ് വലുതെന്ന വാദവുമായി സമ്മർദ്ദം ചെലുത്തിയതും ദൈവത്തിന്റെ മണവാട്ടിമാർ തന്നെ; എനിക്കൊപ്പം നിൽക്കുന്നവരെ ഞാൻ എന്തുവില കൊടുത്തും സംരക്ഷിക്കുമെന്നും അല്ലാത്തവരെ ഇല്ലാതാക്കുമെന്നമുള്ള വിരട്ടിലിൽ മുട്ടുവിറച്ചവരും തള്ളിപ്പറഞ്ഞു; പുറംലോകവുമായുള്ള വിച്ഛേദിച്ച് ഒരുക്കിയത് തടവറവാസം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് വൈകിപ്പിക്കുന്നതിലും ആശങ്ക; ദുരൂഹത ഒഴിയാതെ ഫ്രാങ്കോയ്ക്കെതിരെ സത്യം പറഞ്ഞ ഫാ കാട്ടുതറയുടെ മരണം
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗക്കേസിലെ പ്രധാന സാക്ഷികളിൽ ഒരാളായ ഫാ.കുര്യാക്കോസ് കാട്ടുതറയുടെ മരണത്തിൽ ദൂരൂഹതകൾ ഏറുന്നു. ഫാ.കാട്ടുതറ താമസിച്ചിരുന്ന ദസുയ്യ സെന്റ് പോൾസ് പള്ളിയിലെ വൈദികനും സമീപത്തുള്ള അഡോറേഷൻ കോൺവെന്റിലെ രണ്ട് മുതിർന്ന കന്യാസ്ത്രീകളും ഫാ.കാട്ടുതറയെ നിരന്തരം സമ്മർദ്ദത്തിലാക്കിയിരുന്നുവെന്നും ഈ സമ്മർദ്ദമാണ് കാട്ടുതറയുടെ ജീവനെടുത്തതെന്നുമാണ് ഉയരുന്ന ആരോപണം. ഇത്തരം വെളിപ്പെടുത്തലുകളുമായി വൈദികരും ഫാ.കാട്ടുതറയുടെ ബന്ധുക്കളും എത്തുമ്പോൾ ഫ്രാങ്കോ കേസും നിർണ്ണായക വഴിത്തിരിവിലെത്തുകയായിരുന്നു.
ബലാത്സംഗ കേസിൽ വിചാരണ സമയത്ത് അച്ചൻ മൊഴിമാറ്റിപ്പറയണം എന്നായിരുന്നു ഫ്രാങ്കോ അനുകൂലികളുടെ പ്രധാന ആവശ്യം. അല്ലെങ്കിൽ അച്ചന്റെ മൊഴി കള്ളസാക്ഷ്യമാണെന്ന് വരുത്തിതീർക്കാനുള്ള പണിയൊക്കെ ബിഷപ്പിനറിയാം. അച്ചനെ ഞങ്ങൾ കന്യാസ്ത്രീകൾ തന്നെ കോടതിയിൽ തള്ളിപ്പറയും. കുറവിലങ്ങാട് കിടക്കുന്ന കന്യാസ്ത്രീകളല്ല, നമുക്ക് ബിഷപ്പ് ആണ് വലുതെന്ന വാദമാണ് കന്യാസ്ത്രീകൾ ഉയർത്തിയത്. ഇതിന് വഴങ്ങാൻ കാട്ടുതറ തയ്യാറായിരുന്നില്ല. ഇതോടെ കന്യാസ്ത്രീകൾ ഫാ.കാട്ടുതറയെ നിരന്തരം വേട്ടയാടാൻ തുടങ്ങി. കൂടെ താമസിച്ചിരുന്ന വൈദികനും നിരന്തരം കുറ്റപ്പെടുത്തി. ഇതെല്ലാം ബന്ധുക്കളോട് ഫാ.കാട്ടുതറ പറഞ്ഞിരുന്നു. ബിഷപ്പിന് ജാമ്യം കിട്ടിയ രാത്രി അത്താഴത്തിന് എത്തിയ പഞ്ചാബി വൈദികനും ഫാ.കാട്ടുതറയെ കുറ്റപ്പെടുത്തി സംസാരിച്ചിരുന്നു.
താൻ പഠിപ്പിച്ചവരും പകുതിമാത്രം പ്രായമുള്ളവരുമായ ഇവരിൽ നിന്നുള്ള കുറ്റപ്പെടുത്തലുകളും ഒറ്റപ്പെടുത്തലും അച്ചനെ തളർത്തി. ഭക്ഷണമേശയിൽ പോലും സ്വസ്ഥത നൽകിയിരുന്നില്ല. ദസുയ്യയിലേക്ക് ഫാ.കാട്ടുതറ സ്ഥലം മാറിചെന്ന് രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് മരണം. പുറംലോകവുമായി ബന്ധപ്പെടാനുള്ള അവസരങ്ങളും പള്ളിവികാരിയായ വൈദികൻ തടഞ്ഞുവച്ചിരുന്നു. ഫോണിൽ മറ്റു വൈദികരോടും ബന്ധുക്കളോടും സംസാരിക്കുന്നതിൽ അപ്രഖ്യാപിത വിലക്ക് വന്നു. ഫോൺവിളികൾ നിരീക്ഷിക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടതോടെ ഒപ്പമുള്ള വൈദികൻ സ്ഥലത്തില്ലാതിരുക്കുമ്പോഴോ ജലന്ധറിലെ രൂപത സെമിനാരിയിൽ ക്ലാസ് എടുക്കാൻ പോകുമ്പോഴോ ആയിരുന്നു മറ്റുള്ളവരെ വിളിച്ചിരുന്നത്. അടുത്ത സുഹൃത്തുക്കളായ വൈദികരെ കാണാൻ പുറത്തേക്ക് പോകാൻ വാഹനസൗകര്യവും പരിമിതിപ്പെടുത്തിയിരുന്നു.
വെള്ളിയാഴ്ച വൈകിട്ടും രണ്ടു കന്യാസ്ത്രീകളും ഈ വൈദികനും ഫാ.കാട്ടുതറയോട് ബിഷപ്പിനെതിരെ മൊഴി നൽകിയതിനെ ചൊല്ലി കലഹിച്ചിരുന്നു. 'ഇടയനോടൊപ്പം ഒരു ദിവസം' പരിപാടിയിലും കൗൺസിലിംഗിന്റെ പേരിലും ബിഷപ്പിൽ നിന്ന് അപമര്യാദയായ പെരുമാറ്റം ഉണ്ടായ കാര്യം നിരവധി കന്യാസ്ത്രീകൾ ഫാ.കാട്ടുതറയോട് തുറന്നുപറഞ്ഞിരുന്നു. ഇക്കാര്യങ്ങൾ അദ്ദേഹം പൊലീസിന് മൊഴിയായി നൽകുകയും ചെയ്തിരുന്നു. ഫാ.കാട്ടുതറയുടെ മരണം സംബന്ധിച്ച് സഹോദരൻ ദസുയ്യ പൊലീസിനു പരാതി നൽകിയപ്പോഴും ഒപ്പം താമസിച്ചിരുന്ന വൈദികൻ പ്രശ്നമുണ്ടാക്കിയെന്നും ബന്ധുക്കൾ പറയുന്നു.
''എനിക്കൊപ്പം നിൽക്കുന്നവരെ ഞാൻ എന്തുവില കൊടുത്തും സംരക്ഷിക്കും, അല്ലാത്തവരെ ഇല്ലാതാക്കുമെന്ന'' ഫ്രാങ്കോ ജലന്ധറിലെ വൈദികരെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ബിഷപ്പോ അദ്ദേഹവുമായി അടുത്ത വൈദികരോ ഫാ.കാട്ടുതറയെ നേരിട്ട് ഫോണിലോ മറ്റും വിളിക്കാതെ ഇത്തരം ഇടനിലക്കാർ വഴി സമ്മർദ്ദിലാക്കുകയായിരുന്നു. ഫോണിൽ വിളിക്കുകയോ നേരിട്ട് സംസാരിക്കുകയോ ചെയ്താൻ ഫാ.കാട്ടുതറ അത് റെക്കോർഡ് ചെയ്ത് പൊലീസിന് കൈമാറുമെന്നും ഇവർക്ക് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇടനിലക്കാരെ ഉപയോഗിച്ചായിരുന്നു ഭീഷണി. ഫാ.കാട്ടുതറയ്ക്ക് ഇടവക ജനത്തിനു മുന്നിൽ കുർബാന ചൊല്ലാൻ അവസരങ്ങളൊന്നും പുതിയ പള്ളിയിൽ വികാരി നൽകിയിരുന്നില്ല.
പോസ്റ്റുമോർട്ടം റിപ്പോർട്ട് വൈകുന്നതിലും ബന്ധുക്കൾക്ക് ആശങ്കയുണ്ട്. തങ്ങൾ ആവശ്യപ്പെട്ട പ്രകാരം എല്ലാനടപടികളും കാമറയിൽ പകർത്തിയാണ് പോസ്റ്റുമോർട്ടം നടത്തിയത്. മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതോടെയാണ് നാട്ടിൽ വീണ്ടും പോസ്റ്റുമോർട്ടം നടത്തേണ്ട എന്ന് തീരുമാനിച്ചത്. എന്നാൽ കഴിഞ്ഞ ചൊവ്വാഴ്ച നടന്ന പോസ്റ്റുമോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ട് പോലും ഇപ്പോഴും നൽകാൻ അധികൃതർ തയ്യാറാകുന്നില്ല. വിവാദമായ വിഷയമായതിനാൽ വിശദമായി തയ്യാറാക്കിയ റിപ്പോർട്ട് മാത്രമേ നൽകൂവെന്നും ഫോറൻസിക് പരിശോധനാ ഫലത്തിന് മാസങ്ങൾ പിടിക്കുമെന്നുമാണ് ആശുപത്രി അധികൃതർ പറഞ്ഞതെന്നും ബന്ധുക്കൾ പറയുന്നു.
അച്ചന്റെ മരണം ഹൃദയാഘാതം മൂലമല്ലെന്നാണ് ഡോക്ടർമാർ സ്വകാര്യമായി തങ്ങളോട് പറഞ്ഞത്. അതോടെയാണ് അസ്വഭാവിക മരണത്തിന് പരാതി നൽകിയത്. റിപ്പോർട്ട് വൈകുന്നതിനു പിന്നിൽ മറ്റാരുടെയെങ്കിലും ഇടപെടലുണ്ടോയെന്നും ബന്ധുക്കൾ പറയുന്നു. അരമനയിൽ താമസിച്ച് ഫ്രാങ്കോ കേസ് അട്ടിമറിക്കാനുള് ചരടുവലി ഊർജിതമായി നടത്തുന്നുണ്ട്. നിലവിൽ അഡ്മിനിസ്ട്രേറ്റർ ആഗ്നെലോ ഗ്രേഷ്യസും ബിഷപ്പ് ഫ്രാങ്കോയും തൊട്ടടുത്ത മുറികളിലാണ് താമസം. അഡ്മിനിസ്ട്രേറ്ററെ കാണാൻ ഫാ.കുര്യാക്കോസ് കാട്ടുതറ അനുമതി തേടിയെങ്കിലും ബിഷപ്പ്ഹൗസ് അധികൃതർ നൽകിയിരുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ട് കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്; വിവിപാറ്റിൽ തെളിഞ്ഞ പേര് അനിൽ ആന്റണി; കുമ്പഴ വടക്ക് പോളിങ് ബൂത്തിൽ നാലു മണിക്കൂർ നീണ്ട പ്രതിഷേധം: അവസാനം പരാതി പിൻവലിച്ച് മടങ്ങി
- 2021ൽ സീറ്റ് നിഷേധിച്ചത് ആഘാതമായി; നേതാക്കളുമായി മിണ്ടാതെ കഴിച്ചു കൂട്ടിയത് ആറുമാസം; എം വി ഗോവിന്ദനോടുള്ള വിയോജിപ്പും പ്രശ്നം; ബിജെപിയിൽ ചേരാനൊരുങ്ങിയത് തുടർച്ചയായ അവഗണന മൂലമോ? വെടിയേറ്റ് തലചിതറിയിട്ടും തിരിച്ചുവന്ന വിപ്ലവവീര്യമായ ഇ പിക്ക് സംഭവിച്ചത്?
- കേരളത്തിലെ സിപിഎമ്മിന് തിരിച്ചടിയുണ്ടായാൽ അതിന്റെ ഉത്തരവാദിയായി ജയരാജൻ മാറും; ദല്ലാളുമൊത്ത് ജാവ്ദേക്കറിനെ ഇപി കണ്ടത് രാഷ്ട്രീയ മണ്ടത്തരമെന്ന് വിലയിരുത്തി സിപിഎം; മുഖ്യമന്ത്രിയുടെ വാക്കുകളിലുള്ളത് ഇപിയെ ഒറ്റപ്പെടുത്തുമെന്ന സൂചന; പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമ്പോൾ
- ആലത്തൂരിലെ പാർട്ടി അനുഭാവികളുടെ വോട്ടുകൾ ബിജെപി. തൃശൂർ മണ്ഡലത്തിലേക്ക് ഇറക്കുമതി ചെയ്തെന്ന് ആരോപണം; തൃശൂർ നിയമസഭാ മണ്ഡലത്തിൽ മാത്രം പതിനായിരം വോട്ട് കൂടിയതിന് കാരണം കണ്ടെത്തി സിപിഐ! പൂങ്കുന്നത്തുണ്ടായത് വൻ സംഘർഷം; തൃശൂരിലെ പോരാട്ട ചൂടിന് തെളിവായി വിവാദം
- കൊലപാതകമെന്ന സൂചനകൾ സിബിഐയ്ക്ക്; അഴിക്കുള്ളിലുള്ള പ്രതികൾ സാങ്കേതികത്വത്തിൽ ജാമ്യം നേടുന്നത് ഒഴിവാക്കാൻ പ്രാഥമിക കുറ്റപത്രം; കൊലക്കുറ്റം ചുമത്താത്തിനാൽ 60 ദിവസത്തിന് ശേഷം ജാമ്യം കിട്ടാനുള്ള സാധ്യതയും അടച്ച് കേന്ദ്ര ഏജൻസി; സിദ്ധാർത്ഥൻ കേസ് അടുത്ത ഘട്ടത്തിലേക്ക്
- ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; കണ്ടെത്തിയത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിൽ
- പാപിയുടെ കൂടെ ശിവൻ കൂടിയാലും പാപിയാകും! കൂട്ടുകെട്ടുകൾ ശ്രദ്ധിക്കണം; ജാവ്ദേക്കറിനെ ഞാനും കണ്ടിട്ടുണ്ട്; എന്നാൽ സംശയ വ്യക്തിത്വം അതിന് സാക്ഷിയായത് ജയരാജന് പറ്റിയ വീഴ്ച; കൂട്ടുകെട്ടിൽ ഇപി കൂടുതൽ ജാഗ്രത കാട്ടണമെന്ന് മുഖ്യമന്ത്രി; ഇപിയോട് മുഖ്യമന്ത്രിയും സിപിഎം നീരസത്തിൽ; ഇടതു കൺവീനർ പദവി നഷ്ടമാകും
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആക്കുളത്തെ മകന്റെ ഫ്ളാറ്റിൽ ജാവ്ദേക്കർ വന്നിരുന്നു; കൂടെ ദല്ലാൾ നന്ദകുമാറും ഉണ്ടായിരുന്നു; എത്തിയത് വെറുതെ ഒന്ന് പരിചയപ്പെടാൻ; രാഷ്ട്രീയം ചർച്ച ചെയ്തതുമില്ല; ശോഭയും സുധാകരനും പറയുന്നതെല്ലാം പച്ചക്കള്ളം; അവർക്കെതിരെ നിയമ നടപടി; ദല്ലാളിനെതിരെ കേസ് കൊടുക്കേണ്ടതുമില്ല; ആ കൂടിക്കാഴ്ച സ്ഥിരീകരിച്ച് ഇപിയും; ചർച്ച തുടരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- അന്ന് മാളികപ്പുറം സിനിമയെക്കുറിച്ച് നല്ല റിവ്യൂ ഇട്ടതിന് സിപിഐക്കാരന്റെ സ്ഥാപനം അടിച്ചുതകർത്തു; ഇന്ന് ജയ് ഗണേശിനെതിരെ സൈബർ ഹേറ്റ് കാമ്പയിൻ; ഗോഡ്ഫാദർമാരില്ലാതെ വളർന്ന നടനെ ഭയക്കുന്നതാര്? മലയാള സിനിമയിലെ കോക്കസിന്റെ ഇര? ഉണ്ണി മുകുന്ദൻ വീണ്ടും വാർത്തകളിൽ
- അത്യാഡംബര കാറിൽ കറങ്ങി മോഷണം; ആ പണം ഉപയോഗിച്ച് ചെയ്യുക സാമൂഹിക സേവനം; റോഡുകൾ നിർമ്മിച്ചും പാവപ്പെട്ട പെൺകുട്ടികളുടെ മാംഗല്യം നടത്തിയും കൈയടി നേടിയ ബീഹാറിലെ 'റോബിൻഹുഡ്'; ഭാര്യ ജനപ്രതിനിധി; ഇത് റോബിൻഹുഡ് സംവിധായകന്റെ വീട്ടിൽ നിന്നും ഒരു കോടിയുടെ മുതൽ കവർന്ന കള്ളന്റെ കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍