ചണ്ഡീഗഡിലേക്ക് ബിഷപ്പ് മുങ്ങിയെങ്കിലും ചോദ്യം ചെയ്യാതെ പോകില്ലെന്ന് വാശി പിടിച്ച് കേരള പൊലീസ്; പഞ്ചാബ് പൊലീസ് മുൻകൈയെടുത്തതോടെ രാത്രി 7.30 യോടെ ബിഷപ്പ് ഹൗസിലേക്ക് മടക്കം; ബിഷപ്പ് എത്തും മുമ്പേ ചോദ്യം ചെയ്യൽ ആരംഭിച്ചെന്ന പൊലീസിന്റെ കള്ളി പൊളിച്ച് മാധ്യമപ്രവർത്തകർ; ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ചാനൽ ക്യാമറാമാന്മാർക്ക് നേരേ വിശ്വാസികളുടെ കയ്യേറ്റം; ജലന്ധറിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ; നിസ്സഹകരിച്ച് രക്ഷപ്പെടാൻ നോക്കിയെങ്കിലും ഫ്രാങ്കോ മുളയ്ക്കൽ ഊരാക്കുടുക്കിൽ തന്നെ
മറുനാടൻ മലയാളി ബ്യൂറോ
ജലന്ധർ: കന്യാസ്ത്രീയുടെ പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാൻ കേരളത്തിൽ നിന്നുള്ള അന്വേഷണസംഘമെത്തിയപ്പോൾ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. അന്വേഷണ സംഘം എത്തിയപ്പോൾ ചണ്ഡീഗഡിലേക്ക് പോയ ബിഷപ്പ് ഒടുവിൽ പഞ്ചാബ് പൊലീസ് ഇടപെട്ടതിനെ തുടർന്നാണ് ബിഷപ്പ് ഹൗസിൽ മടങ്ങിയെത്തിയത്. ഇതിനിടെ ബിഷപ്പ് സ്ഥലത്തില്ലെന്ന വിവരം പുറത്തുവിടാതിരുന്ന അന്വേഷണ സംഘം ചോദ്യം ചെയ്യൽ ആരംഭിച്ചെന്ന അഭ്യൂഹങ്ങൽ പരത്താനും ഇടയാക്കി. രാത്രി 7.30 ഓടെയാണ് ഫ്രാങ്കോ മുളയ്ക്കൽ ബിഷപ്പ് ഹൗസിൽ തിരിച്ചെത്തിയത്. തുടർന്ന് ചോദ്യം ചെയ്യൽ മണിക്കൂറുകൾ നീണ്ടു
ചണ്ഡീഗഢിൽനിന്ന് തിരിച്ചെത്തിയ ബിഷപ്പിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ മാധ്യമപ്രവർത്തകരെ വിശ്വാസികളിൽ ചിലർ കൈയേറ്റം ചെയ്യുകയും ക്യാമറകൾ നശിപ്പിക്കുകയും ചെയ്തു. പൊലീസിനോട് സഹകരിക്കുമെന്നാണ് ബിഷപ്പ് നേരത്തെ പൊലീസിനെ അറിയിച്ചതെങ്കിലും ചണ്ഡീഗഢിലേക്ക് മുങ്ങുകയായിരുന്നു. ബിഷപ്പിനെ ചോദ്യം ചെയ്യാതെ പോകില്ലെന്ന് കേരളാ പൊലീസ് നിലപാടെടുത്തതോടെ പഞ്ചാബ് പൊലീസ് മുൻകൈയെടുത്താണ് ഫ്രാങ്കോമുളയ്ക്കൽ തിരിച്ചെത്തിച്ചത്.
ബിഷപ്പ് കാറിൽ ബീഷപ്പ് ഹൗസിലേക്ക് പ്രവേശിക്കുന്നതിനിടെ മാധ്യമപ്രവർത്തകർ ഈ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവർക്ക് നേരെ കൈയേറ്റം ഉണ്ടായത്.
ഏഷ്യാനെറ്റ് ന്യൂസിലെ മനു സിദ്ദാർഥന്റെ കൈവശമുണ്ടായിരുന്ന വീഡിയോ ക്യാമറ ഇവർ തകർത്തു. മലയാള മനോരമയിലെ ഫോട്ടോ ജേർണലിസ്റ്റായ സിബിയുടെ ക്യാമറയും തകർത്തു. കൂടാതെ മീഡിയാ വൺ, മാതൃഭൂമി ന്യൂസ് എന്നീ ചാനലുകളിലെ സനോജ് ബേപ്പൂർ, വൈശാഖ് ജയപാലൻ എന്നിവർക്ക് നേരെയും കൈയേറ്റ ശ്രമുണ്ടായി. തുടർന്ന് പഞ്ചാബ് പൊലീസെത്തിയാണ് മാധ്യമപ്രവർത്തകർക്ക് സംരക്ഷണം നൽകിയത്.. കുറ്റവാളികൾക്കെതിരെ അന്വേഷണം നടത്തി കർശന നടപടിയെടുക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു.
ബിഷപ്പ് ഹൗസിന് ചുറ്റും പഞ്ചാബ് പൊലീസിനെ അണിനിരത്തിക്കൊണ്ടാണ് അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യാനായി ബിഷപ്പ് ഹൗസിൽ എത്തിയത്. മാധ്യമങ്ങളിൽ ബിഷപ്പിനെ ചോദ്യം ചെയ്തു തുടങ്ങിയെന്ന് വാർത്തകളും വന്നിരുന്നു. ഇതിനിടെയാണ് വൈകുന്നേരം 7 മണിയോടെ ബിഷപ്പിനെ അന്വേഷണ സംഘത്തിന് കാണാൻ സാധിച്ചില്ലെന്ന വാർത്ത പുറത്തുവന്നത്. ബിഷപ്പ് മനപ്പൂർവ്വം കടന്നതാണോ അതോ ഉന്നത സമ്മർദ്ദത്തെ തുടർന്ന് അന്വേഷണം സംഘം ഒത്തുകളിക്കുകയാണോ എന്ന സംശയവും ഇതോടെ ബലപ്പെട്ടിട്ടുണ്ട്.
വൈക്കം ഡിവൈ.എസ്പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം ബിഷപ്പിനെ ചോദ്യം ചെയ്യുകയാണെന്നാണ് നേരത്തെ പൊലീസ് പുറത്ത് വിട്ടിരുന്നതെങ്കിലും രാത്രി 7.30 ഓടെ മാത്രമാണ് ഫ്രാങ്കോ മുളയ്ക്കൽ ബിഷപ്പ് ഹൗസിലെത്തിയത്. ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് വൈക്കം ഡി.വൈ.എസ്പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം ബിഷപ്പ് ഹൗസിൽ എത്തിയത്. അന്വേഷണസംഘം എത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപ് പഞ്ചാബ് പൊലീസ് ഇവിടെ സുരക്ഷ ഒരുക്കിയിരുന്നു. ഇതിന് പിന്നാലെ ബിഷപ്പിനെ ചോദ്യം ചെയ്തു തുടങ്ങിയെന്ന വാർത്തകളും എത്തി. പൊലീസിനെതിരെ വിശ്വാസികളുടെ ഭാഗത്തുനിന്നും ഇതുവരെ ഒരു എതിർപ്പും ഉണ്ടായിരുന്നില്ല. ആരോപണ വിധേയനും പരാതിക്കാരിയും തിരുവസ്ത്രം ധരിക്കുന്നവരാണ്. തങ്ങൾ ആർക്കും എതിരെ പറയുന്നില്ലെന്നാണ് ഇപ്പോൾ വിശ്വാസികളുടെ നിലപാട്.
പഞ്ചാബ് പൊലീസിന്റെ സായുധ സംഘത്തെയാണ് ബിഷപ്പ് ഹൗസിനടുത്ത് വിന്യസിച്ചിരിരുന്നു. ഇവിടേക്കുള്ള വഴികൾ ബാരിക്കേഡ് ഉപയോഗിച്ച് തടയുകയും ചെയ്തു. രാവിലെ മുതൽ വാഹനങ്ങളിൽ വിശ്വാസികൾ കൂട്ടത്തോടെ ബിഷപ്പ് ഹൗസിലേക്ക് എത്തുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. പള്ളിക്കു മുന്നിൽ വടം കെട്ടി തിരിച്ചിരിക്കുകയാണ്. റോഡിന് ഇരുവശവും ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്. കൂടുതൽ വിശ്വാസികൾ ഇവിടേക്ക് എത്തുന്നത് ഒഴിവാക്കുന്നതിനാണ് നടപടി.
ഹൈക്കോടതിയുടെ പച്ചക്കൊടി
അതിനിടെ ബിഷപ്പിനെതിരായ അന്വേഷണത്തിന് എതിരായ ഹർജി കേരള ഹൈക്കോടതി തള്ളിയിരുന്നു. വിശ്വാസികളുടെ സംഘടന നൽകിയ ഹർജിയാണ് തള്ളിയത്. അന്വേഷണം ശരിയായ ദിശയിലെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചത്. ബിഷപ്പിന്റെ അറസ്റ്റിൽ അന്വേഷണ സംഘത്തിന് ഉചിതമായ തീരുമാനം എടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതോടെ അറസ്റ്റു ലക്ഷ്യമിട്ടാണ് അന്വേഷണ സംഘം ബിഷപ്പ് ഹൗസിൽ എത്തിയത്. എന്നാൽ, കേരളാ പൊലീസ് ബിഷപ്പ് ഈ വിഷയത്തിൽ മെല്ലെപ്പോക്ക് നയമാണ് തുടരുന്നതെന്നാണ് അറിയുന്നത്.
പരാതിക്കാരിക്കെതിരെ അപകീർത്തികരമായ ലഘുലേഖകൾ പ്രചരിപ്പിക്കരുത്. അറസ്റ്റു വൈകി എന്നതുകൊണ്ട് അന്വേഷണം ശരിയായ രീതിയിൽ അല്ലെന്ന് പറയാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയിൽ നൽകിയ ഹർജികൾ. ഇതാണ് തള്ളിയത്. ചോദ്യം ചെയ്യലിന് ശേഷം മാത്രമേ അറസ്റ്റുണ്ടാവുകയുള്ളുവെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാമെന്നും സർക്കാർ അറിയിച്ചു. 2014ൽ നടന്ന സംഭവമായതിനാലാണ് തെളിവെടുപ്പിനും മറ്റുമായി അന്വേഷണം വൈകിയതെന്നും സർക്കാർ വ്യക്തമാക്കി. കേസിൽ ബിഷപ്പിനെ ഉടൻ അറസ്റ്റു ചെയ്യണമെന്നും കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കേരള കാത്തലിക് ചർച്ച് റിഫർമേഷൻ മൂവ്മെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ജോർജ് ജോസഫ് സമർപ്പിച്ച ഹർജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്.
ബിഷപ്പിനോട് അടുപ്പമുള്ള ചില വൈദികരുടെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷമാണ് ബിഷപ്പിനെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം നൽകിയ ചോദ്യാവലിക്ക് ബിഷപ്പ് നൽകിയ മൊഴികളിൽ വൈരുദ്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ബിഷപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാവുന്ന വൈദികരെയെല്ലാം ഇതിനകം പൊലീസ് ചോദ്യം ചെയ്തുകഴിഞ്ഞു. മുതിർന്ന വൈദികരും കന്യാസ്ത്രീകളും മൊഴി നൽകിക്കഴിഞ്ഞു. ബിഷപ്പിന് അനുകൂലമായി ആദ്യം മൊഴി നൽകിയ കന്യാസ്ത്രീകൾക്ക് 'ഇടയനോടൊപ്പം ഒരു ദിവസം' പരിപാടിയിൽ നടന്ന വിവരങ്ങളെ കുറിച്ച് തിരക്കിയതോടെ പൊലീസിന് മുന്നിൽ പിടിച്ചുനൽക്കാൻ കഴിഞ്ഞില്ല. അറിയാവുന്ന വിവരങ്ങൾ എല്ലാം അവരും കൈമാറിയതായാണ് സൂചന.
രൂപതാ പാസ്റ്ററൽ സെന്ററുമായി ബന്ധപ്പെട്ട രണ്ടു വൈദികരിൽ നിന്നും അമൃത്സറിൽ നിന്നും കന്യാസ്ത്രീയുടെ സഹോദരൻ അടക്കം രണ്ടു വൈദികരിൽ നിന്നും മൊഴിയെടുത്തിട്ടുണ്ട്. മീഷണറീസ് ഓഫ് ജീസസ് മദർ ജനറാൾ റെജീന അടക്കമുള്ള കന്യാസ്ത്രീകൾ ബിഷപ്പിനു വേണ്ടി ഒത്തുതീർപ്പിന് എത്തിയിരുന്നതായി പരാതിക്കാരിയുടെ സഹോദരൻ മൊഴി നൽകിയെന്നാണ് സൂചന.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍