സമ്മാനാർഹമാകാൻ സാധ്യതയുള്ള ലോട്ടറി ടിക്കറ്റിന്റെ അവസാന മൂന്നു നമ്പരുകൾ എഴുതി നൽകണം; നമ്പരുകൾ ഒത്തുവന്നാൽ ലഭിക്കുക 5000 രൂപ; പഴവങ്ങാടിയും കിഴക്കേക്കോട്ടയും നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലോട്ടറി വിൽപ്പനകേന്ദ്രങ്ങളുടെ മറവിലുള്ള ചൂതാട്ടങ്ങൾ; ലോട്ടറി വകുപ്പിന് ലക്ഷങ്ങൾ നഷ്ടമാക്കുന്ന ചൂതാട്ട മാഫിയയെ തകർത്തത് ഫോർട്ട് പൊലീസിന്റെ സമർത്ഥമായ നീക്കങ്ങൾ; തകർക്കപ്പെട്ടത് സമാന്തര ലോട്ടറി ശൃംഖല; ലോട്ടറി ഏജൻസികളുടെ അംഗീകാരം റദ്ദാക്കാനുള്ള നീക്കങ്ങളുമായി ഭാഗ്യക്കുറി വകുപ്പും
എം മനോജ് കുമാർ
തിരുവനന്തപുരം: ലോട്ടറി വകുപ്പിന് ലക്ഷങ്ങൾ നഷ്ടമാക്കുന്ന ലോട്ടറി ചൂതാട്ട മാഫിയയെ തകർത്തത് ഫോർട്ട് പൊലീസിന്റെ സമർത്ഥമായ നീക്കങ്ങൾ. രണ്ടാഴ്ച നടത്തിയ മുന്നൊരുക്കങ്ങൾക്ക് ശേഷമാണ് ലോട്ടറി ചൂതാട്ട മാഫിയയെ ഫോർട്ട് പൊലീസ് ഇന്നലെ വലയിലാക്കിയത്. വർഷങ്ങളായി ചൂതാട്ടം നടത്തി ലക്ഷങ്ങൾ കൊയ്തവരാണ് ഫോർട്ട് പൊലീസിന്റെ മിന്നൽ നീക്കം വഴി പിടിയിലായത്. ലോട്ടറി വകുപ്പിന് വൻ വരുമാന നഷ്ടമുണ്ടാക്കുന്ന സമാന്തര ശൃംഖലയെയാണ് തകർക്കപ്പെട്ടത്. ലോട്ടറി ടിക്കറ്റുകൾ സ്വന്തമായി എടുക്കാതെയാണ് ലോട്ടറി ചൂതാട്ടത്തിൽ മിക്കവരും പങ്കെടുക്കുന്നത്. ഒന്നാം സമ്മാനമോ രണ്ടാം സമ്മാനമോ അടിക്കുന്ന നമ്പരുകൾ വച്ചാണ് ഇവർ ചൂതാട്ടം നടത്തുന്നത്. ഇവർക്ക് പണം നൽകി സമ്മാനാർഹമാകാൻ സാധ്യതയുള്ള ലോട്ടറി ടിക്കറ്റിന്റെ അവസാന മൂന്നക്ക നമ്പരുകൾ എഴുതി നൽകും. നമ്പർ ശരിയായി വന്നാൽ സമ്മാനം വാങ്ങുകയും ചെയ്യും. ലോട്ടറിവകുപ്പ് അറിയാതെ, ലോട്ടറി പോലും വാങ്ങിക്കാതെ നടന്ന ചൂതാട്ടമാണ് തകർന്നത്.
പഴവങ്ങാടി, കിഴക്കേക്കോട്ട ഭാഗങ്ങളിൽ നടന്ന പരിശോധനയിലാണ് ലോട്ടറി വിൽപ്പനകേന്ദ്രങ്ങളുടെ മറവിൽ ചൂതാട്ടം കണ്ടെത്തിയത്. രണ്ടു സ്ഥാപനങ്ങളിൽനിന്നായി ആറുപേരെ അറസ്റ്റു ചെയ്യുകയും ഒന്നരലക്ഷം രൂപ പിടികൂടുകയും ചെയ്തു. തകരപ്പറമ്പ് ന്യൂ സ്റ്റാർ ലക്കി സെന്ററിന്റെ പുത്തൻപള്ളി പള്ളിത്തെരുവിൽ മുഹമ്മദ് നാസറുദീൻ, ജീവനക്കാരനായ പുത്തൻപള്ളി പള്ളിത്തെരുവിൽ അബ്ദുൾ ഷെഫീക്ക്, ലോട്ടറി ഏജന്റ് വലിയതുറ മാർക്കറ്റ് റോഡിൽ ഹരി, പഴവങ്ങാടി സെൻട്രൽ തിയറ്റർ റോഡിലുള്ള സോണി ലക്കി സെന്ററിന്റെ നെയ്യാറ്റിൻകര ടി.ബി. ജങ്ഷനിൽ മേടയിൽ വീട്ടിൽ ഷെറീഫ്, ലോട്ടറി ഏജന്റ് വള്ളക്കടവ് പുത്തന്റോഡ് ഇർഫാന മൻസിലിൽ സുധീർ, ജീവനക്കാരനായ പരുത്തിക്കുഴി എംപി. കോമ്പൗണ്ടിൽ റഷീദ് എന്നിവരാണ് പിടിയിലായത്. ന്യൂസ്റ്റാർ ലക്കി സെന്ററിൽനിന്ന് 71,110 രൂപയും സോണി ലക്കി സെന്ററിൽനിന്ന് 80,810 രൂപയും ചൂതാട്ടത്തിനുവേണ്ടി മൂന്നക്കം അടയാളപ്പെടുത്തി സൂക്ഷിച്ചിരുന്ന ലോട്ടറി ടിക്കറ്റുകളും പൊലീസ് പിടിച്ചെടുത്തു.
ലോട്ടറി വെച്ചുള്ള ചൂതാട്ടത്തിന്റെ കഥ കേട്ട് അമ്പരന്ന ലോട്ടറി വകുപ്പ് ഫോർട്ട് പൊലീസിൽ നിന്നും എഫ്ഐആറിന്റെ പകർപ്പും കേസിന്റെ വിശദാംശങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. ലോട്ടറിവെച്ച് ചൂതാട്ടം നടത്തിയ ലോട്ടറി ഏജൻസികളുടെ അംഗീകാരം വകുപ്പ് റദ്ദാക്കിയേക്കും. കേരളമങ്ങോളമിങ്ങോളം നടക്കുന്ന ചൂതാട്ടത്തിന്റെ തലസ്ഥാന നഗരിയിലെ വേരുകളാണ് തകർക്കപ്പെട്ടത്. ഇങ്ങിനെ ചൂതാട്ടം നടത്തിയ മറ്റുള്ളവരും കുടുങ്ങും എന്നാണ് ഫോർട്ട് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. ആദ്യപടിയായി മാത്രമാണ് ഇപ്പോഴുള്ള അറസ്റ്റുകൾ വന്നത്. കേസിന്റെ അന്വേഷണം പുരോഗമിക്കുമ്പോൾ കൂടുതൽ അറസ്റ്റുകൾ നടക്കും എന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന സൂചന.
സമ്മാനാർഹമാകാൻ സാധ്യതയുള്ള നമ്പരുകളുടെ അവസാന മൂന്നക്ക നമ്പരുകൾ ആദ്യമേ എഴുതി നല്‍കണം. നറുക്കെടുപ്പിന് മുൻപ് ഇവർ ആവശ്യപ്പെടുന്ന തുക നൽകിയാണ് ചൂതാട്ടത്തിൽ പങ്കെടുക്കാൻ ഇവർക്ക് കഴിയുക. ഇവർ എഴുതിയ നമ്പറുകൾ അവസാന നമ്പറായി നൽകിയാൽ അയ്യായിരം രൂപ നൽകും. ഭാഗ്യക്കുറി വകുപ്പ് പോലും അറിയാതെ സുഗമമായി നടന്ന ലോട്ടറി ചൂതാട്ടമാണ് ഫോർട്ട് പൊലീസിന്റെ നീക്കങ്ങൾ കാരണം അവസാനിച്ചത്. കേരള ലോട്ടറി ടിക്കറ്റിന്റെ അവസാനത്തെ മൂന്നക്ക, ഒരക്ക നമ്പർ ഉപയോഗിച്ചാണ് ഇവർ വർഷങ്ങളായി ചൂതാട്ടം നടത്തിയിരുന്നത്. ഒരക്കം വന്നാൽ നൂറു രൂപ ലഭിക്കും. മൂന്നക്ക നമ്പർ വന്നാൽ അയ്യായിരം രൂപയും ലഭിക്കും. വളരെ കുറച്ച് പേർക്ക് മാത്രമേ സമ്മാനം ലഭിക്കൂ എന്നുള്ളതുകൊണ്ട് ലക്ഷങ്ങളാണ് ചൂതാട്ട മാഫിയ കൊയ്തുകൊണ്ടിരിക്കുന്നത്.
പൂജ്യം മുതൽ ഒമ്പത് വരെയുള്ള അക്കങ്ങളാണ് ചൂതാട്ട മാഫിയ ഉപയോഗപ്പെടുത്തിയത്. മാഫിയക്ക് വൻ വരുമാനം ലഭിക്കുന്ന പരിപാടിയാണിത്. ടാക്സ് നൽകേണ്ടതില്ല. വേറെ ചെലവ് ഒന്നും തന്നെയില്ല. എല്ലാവരുടെയും പണം ആദ്യമേ ലഭിക്കുകയും ചെയ്യും. നമ്പർ ശരിയായി വന്നവർക്ക് ഇവർ കൃത്യമായി പണം നൽകും. ആരും വഞ്ചിക്കപ്പെടാത്തതിനാൽ ആർക്കും പരാതിയോ ആരോപണങ്ങളോ വന്നതുമില്ല. ഫോർട്ട് പൊലീസിന് ലഭിച്ച വിവരങ്ങൾ പ്രകാരം ഇവർ ലോട്ടറി മാഫിയയുടെ രീതികൾ രണ്ടാഴ്ചയോടെ വാച്ച് ചെയ്ത് വിശദാംശങ്ങൾ മനസിലാക്കിയ ശേഷമാണ് മാഫിയയെ വലയിലാക്കിയത്.
മാഫിയയുടെ പ്രവർത്തന രീതികളെക്കുറിച്ച് ഫോർട്ട് പൊലീസ് നൽകുന്ന വിശദീകരണം:
പത്തു രൂപ മുതൽ മുകളിലോട്ടാണ് ലോട്ടറി മാഫിയ ചൂതാട്ടം നടത്തുന്നവരുടെ അടുക്കൽ നിന്നും ഈടാക്കി വരുന്നത്. ഒരു നമ്പറിന്റെബണ്ടിൽ ആകും ഇവർ എടുക്കുന്നത്. അഞ്ഞൂറ് രൂപയ്ക്ക് എടുക്കുന്നവർ കാണും. ആയിരം രൂപയ്ക്കും എടുക്കുന്നവർ കാണും. അങ്ങിനെ വരുമ്പോൾ വലിയ കളക്ഷനാണ് ഇവർക്ക് ലഭിക്കുന്നത്. സുപ്പർ ലോട്ടോ നിരോധിച്ച ശേഷം ഈ രീതിയിലുള്ള ഗാംബ്ലിങ് സജീവമാണ്. ചൂതാട്ടത്തിൽ പങ്കെടുത്തവർ വിവരങ്ങൾ കൈമാറിയപ്പോൾ അത് ഫോർട്ട് പൊലീസിന് ലഭിക്കുകയായിരുന്നു. ഇതോടെ പൊലീസ് അന്വേഷണം സത്വരമാക്കി. ഒരാഴ്ച കൃത്യമായി വാച്ച് ചെയ്തു. കടകൾ ഐഡന്റിഫൈ ചെയ്തത്. നടപടി ക്രമങ്ങൾ മനസിലാക്കി. രണ്ടരയോടെ ഇവരും ചൂതാട്ടം അവസാനിപ്പിക്കും.
ഒരേ സമയത്ത് നാലഞ്ചു ഇടങ്ങളിൽ റെയിഡ് നടത്തി. ഇതോടെയാണ് പണവും വിശദാംശങ്ങളും ലഭിച്ചത്. അറസ്റ്റ് വന്ന ശേഷം ലോട്ടറി വകുപ്പ് ജാഗരൂകരായിട്ടുണ്ട്. അവർ കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടു കൂടുതൽ അറസ്റ്റുകളും നടന്നേക്കും- ഫോർട്ട് പൊലീസ് പറയുന്നു.ഫോർട്ട് പൊലീസ് ഇൻസ്പെക്ടർ എ.കെ.ഷെറി, എസ്ഐ.വിമൽ, സീനിയർ സിവിൽ ഓഫീസർമാരായ സുധീർചന്ദ് കുമാർ, രാമചന്ദ്രൻ, സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീജിത്ത്, റെജി, പ്രശാന്ത്, അരുൺ, ശ്യാം, എ.എ.അരുൺ, സുനിൽ, വിനോദ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍