പതിമൂന്ന് കോടിയുടെ ഹാഷിഷ് പിടിച്ച് ദിവസങ്ങൾക്കുള്ളിൽ വമ്പൻ ലഹരി വേട്ട; തമ്പാനൂരിൽ നിന്നും കണ്ണൂരിൽ നിന്നും എക്സൈസും റെയിൽവേ പ്രൊട്ടക്ഷൻ സംഘവും പിടികൂടിയത് കിലോക്കണക്കിന് കഞ്ചാവ് ! ഉറവിടം കണ്ടെത്താതിരിക്കാൻ പരസ്പരം പേരു വെളിപ്പെടുത്താത്തത് മുതൽ 'കോഡു ഭാഷ' വരെ പ്രയോഗിക്കുന്ന തന്ത്രം; കാരിയർമാർക്ക് 50,000 വരെ പ്രതിഫലം ലഭിക്കുന്നുണ്ടെന്നും പൊലീസ്; ഇടനിലക്കാർ പിടിയിലാകുമ്പോഴും മാഫിയ തലവന്മാർ ഇപ്പോഴും അജ്ഞാതർ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി വേട്ട തുടർക്കഥയാകുമ്പോൾ പുറത്ത് വരുന്ന് കിലോ കണക്കിനുള്ള കഞ്ചാവ് ഇടപാടിന്റെ പിന്നാമ്പുറ കഥകൾ. എക്സൈസ് സംഘവും റയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സും സംയുക്തമായി നടത്തിയ പരിശോധനയിൽ ഇന്നും തമ്പാനൂർ റയിൽവെ സ്റ്റേഷനിലൂടെ കടത്താൻ ശ്രമിച്ച 25 കിലോ കഞ്ചാവ് കണ്ടെത്തി. ഇതിനു പിന്നാലെ കണ്ണൂരിൽ നിന്നും 24 കിലോ കഞ്ചാവും പിടികൂടിയിരുന്നു. കണ്ണൂരിലെ ലഹരി വേട്ടയ്ക്ക് പിന്നാലെ രണ്ടുപോണ് പിടിയിലായത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്നാണ് ഇവർ പിടിയിലായത്, തിരൂർ സ്വദേശി മുഹമ്മദലി, തൃശൂർ സ്വദേശി നിഥിൻ എന്നിവരാണു പിടിയിലായത്.
ലഹരി വേട്ട തുടർച്ചയായി നടക്കുന്നുണ്ടെങ്കിലും ലഹരി വിപണി ഇപ്പോഴും കേരളത്തിൽ പിടിമുറുക്കുകയാണ്. കഴിഞ്ഞ ദിവസം തലസ്ഥാനത്ത് പിടിയിലായവർ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത് ലഹരി മാഫിയ പണിതുയർത്തുന്ന സമാന്തര സാമ്രാജ്യത്തെക്കുറിച്ചായിരുന്നു. ലഹരി കച്ചവടത്തിന്റെ കേന്ദ്രമായി മാറുകയാണ് കേരളം.
കഴിഞ്ഞയാഴ്ച 13 കോടിയുടെ ഹാഷിഷുമായി പിടിയിലായ അഞ്ചംഗ സംഘത്തെ എക്സൈസ് ചോദ്യം ചെയ്തപ്പോൾ പുറത്തുവരുന്നത് ലഹരിമാഫിയയുടെ ആർക്കും കണ്ടെത്താനാവാത്ത പ്രവർത്തന രീതികളാണ്. പരസ്പരം പേരുപോലും വ്യക്തമായി അറിയാത്തവരാണ് ഈ കണ്ണിയിലുള്ളത്. ഇതിന്റെ ഉറവിടം എവിടെയാണെന്നോ എവിടേക്ക് കൊണ്ടുപോകുന്നതാണെന്നോ മയക്കുമരുന്ന് വാഹകരായി എത്തുന്നവർക്ക് പോലും അറിയില്ല. കോളേജ് വിദ്യാർത്ഥികളും വീട്ടമ്മമാരും റിട്ട. പൊലീസുകാരും വരെ മയക്കുമരുന്ന് കടത്ത് സംഘത്തിൽ വാഹകരായുണ്ട്. അളവ് അനുസരിച്ച് പതിനായിരം മുതൽ അരലക്ഷം വരെയാണ് കാരിയർമാരുടെ പ്രതിഫലം തലസ്ഥാനത്ത് പിടിയിലായ അഞ്ചംഗ സംഘത്തിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശികളായ ഷഫീഖ്, സാജൻ എന്നിവർ കാരിയർമാരായി പ്രവർത്തിച്ചവരാണ്.
ചെന്തിട്ടയിലുള്ള മയക്കുമരുന്ന് വ്യാപാരി നിദേശിച്ച പ്രകാരം അയാളുടെ ഫോണുമായി ഇടുക്കിയിലെത്തി ആന്ധ്ര സ്വദേശി റാം ബാബു, ഇടുക്കി സ്വദേശികളായ അനിൽ, ബാബു എന്നിവരെ ഫോണിൽ ബന്ധപ്പെട്ട് പണം കൈമാറി ഇന്നോവ കാറിന്റെ ഡോറിനുള്ളിൽ ഒളിപ്പിച്ച ഹാഷിഷുമായി വരും വഴിയാണ് ഇവർ പിടിയിലായത്. റാംബാബുവും സംഘവും സഞ്ചരിച്ച വാഹനം ബ്രേക്ക് ഡൗണായി വഴിയിൽ കിടന്നതിനാലാണ് ഇന്നോവയിൽ ഇവരും കയറാനിടയായത്. റാം ബാബുവും സംഘവും റോഡിൽ വച്ച് കൈമാറിയ പായ്ക്കറ്റുകളെന്നതിനപ്പുറം ഹാഷിഷിന്റെ ഉറവിടത്തെപ്പറ്റി യാതൊന്നും കാരിയർമാർക്കറിയില്ല.
20 കിലോ ഹാഷിഷാണ് ആന്ധ്രയിൽ നിന്ന് റാംബാബു കേരളത്തിലെത്തിച്ചത്. ഇതിൽ അഞ്ച് കിലോ മൂന്നുംരണ്ടും വീതം രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ട് തവണയായി തലസ്ഥാനത്തെത്തിച്ച് ഇടനിലക്കാർ മുഖാന്തിരം മാലിയിലേക്ക് കടത്തി. തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ച്, പൊലീസിൽ നിന്ന് പിരിച്ചുവിട്ട കരിക്കകം സ്വദേശിയുൾപ്പെടെ വൻ സംഘം ലഹരി കടത്തുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടെന്നും എക്സൈസിന് വിവരം ലഭിച്ചിട്ുണ്ട്. വള്ളക്കടവ്, കവടിയാർ സ്വദേശികളായ കുപ്രസിദ്ധ കടത്തുകാരുടെ കൂട്ടാളികൾ വേറെയും. ഇവർക്കെല്ലാം സാധനം എത്തിച്ച് നൽകിയിരുന്നത് കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരനായ മൂർഖൻ ഷാജിയുടെ സംഘത്തിലുൾപ്പെട്ടവരാണ്.
കഞ്ചാവിനും ഹാഷിഷിനുമൊപ്പം കൂട്ടാളികളെപ്പോലും കോഡിലൂടെയാണ് ഇവർ സൂചിപ്പിക്കുന്നത്. പിടികൂടിയ 13 കോടിയുടെ ഹാഷിഷിനെ പ്രതികളുടെ ഭാഷയിൽ അറിയുന്നത് 'കിലോ 13 പേരല്ലേ' എന്നാണ്. ട്രെയിനിലോ, ബസിലോ, കാറിലോ ആണ് ഇടപാടിനായി കാരിയർമാരെ അയയ്ക്കുന്നതെങ്കിൽ വാഹനത്തിന്റെ പേരാകും ഇവരുടെ കോഡ്. ചെന്നൈയ്ക്കുള്ള ട്രെയിനിലാണെങ്കിൽ ചെന്നൈ സൂപ്പറെന്നാകും കാരിയർ അറിയപ്പെടുക. നിയോഗിക്കുന്ന ആളുടെ ഫോണാകും കാരിയർക്ക് ഇടപാടിനായി നൽകുക. സാധനം സുരക്ഷിതമായി എത്തിച്ചാൽ പറഞ്ഞുറപ്പിച്ച പ്രതിഫലവുമായി കാരിയർക്ക് മടങ്ങാം.
മാലിയിലേക്കാണ് തിരുവനന്തപുരത്ത് നിന്ന് ഏറ്റവുമധികം മയക്കു മരുന്ന് ഒഴുകുന്നത്. കാർഗോ സർവീസുകളുടെ സഹായത്തോടെ ഫുഡ് ഐറ്റം, തുണികൾ, ഡാൽഡ പോലുള്ള ഓയിലുകൾ തുടങ്ങിയവയെന്ന വ്യാജേനയാണ് കടത്ത്. ഡോളറാണ് വിലയായി നൽകുക. മയക്കുമരുന്ന് ഇടപാടിന്റെ ലാഭത്തിനൊപ്പം ഡോളർ എക്സ്ചേഞ്ച് വഴിയും മയക്കുമരുന്ന് ലോബിയുടെ കീശ നിറയും.
ലഹരി കടത്തിലെ കാരിയറായി പ്രവർത്തിക്കുന്നവർക്ക് തികച്ചും അജ്ഞാതരാണ് മയക്കുമരുന്ന് മാഫിയ തലവന്മാർ. ഇടപാടുകാർ നിയോഗിച്ചയാളുകളാണെന്ന് ഉറപ്പാക്കി ഊരോ പേരോ അന്വേഷിക്കാതെ പണം കൈപ്പറ്റി സാധനം കൈമാറുന്നതാണ് രീതി. ആരെങ്കിലും പിടിക്കപ്പെട്ടാലും ലഹരിയുടെ ഉറവിടത്തിലേക്ക് എത്താൻ അന്വേഷണ ഏജൻസികൾക്ക് കഴിയാതെ പോകുന്നതും ഇതുകെണ്ടാണ്.
ലഹരിയെ പൂട്ടാൻ സിങ്കവും
സംസ്ഥാനത്ത് ലഹരിമരുന്ന് സംഘങ്ങളും ഇത്തരം സംഘാംഗങ്ങൾ നടത്തുന്ന കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങളും വർധിച്ച് വരുന്ന അവസരത്തിലാണ് ലഹരി ഉൽപന്നങ്ങളുടെ വിൽപന കടത്ത് എന്നിവയടക്കമുള്ള കാര്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിഞ്ഞാൽ കൈമാറണമെന്ന് അറിയിച്ച് എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ് വാട്ട്സാപ്പ് നമ്പർ സഹിതം അറിയിപ്പിറക്കിയത്. സ്കൂൾ, കോളേജ് തുടങ്ങി കുടുംബശ്രീ അടക്കമുള്ള ഗ്രൂപ്പൂകളിൽ ഈ നമ്പർ പരമാവധി പ്രചരിപ്പിക്കണമെന്നും ലഹരിയുമായി ബന്ധപ്പെട്ട് എന്ത് വിവരങ്ങളും അറിയിക്കണമെന്നും അദ്ദേഹം അറിയിപ്പിൽ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് തലസ്ഥാനം അടക്കമുള്ള സ്ഥലങ്ങളിൽ ലഹരി ഇടപാട് വരെ നടത്തുന്ന ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടം വർധിക്കുകയും കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങൾ പരമ്പരയായി നടക്കുന്നത് സാധാരണക്കാരുടെ സ്വസ്ഥ ജീവിതത്തെ ഏറെ ബാധിച്ചിരിക്കുന്ന വേളയിലാണ് ഇതിന് തടയിടുന്നതിനായി എക്സൈസ് കമ്മീഷണർ ഉത്തരവിറക്കിയത്. കൃത്യമായ വിവരങ്ങൾ നൽകുന്നവർക്ക് ക്യാഷ് അവാർഡ് നൽകുമെന്നും സന്ദേശത്തിലുണ്ട്.
ഋഷിരാജ് സിങിന്റെ വാട്സാപ്പ് സന്ദേശം
പ്രിയപ്പെട്ട സുഹൃത്തേ,
9048044411- ഇത് എന്റെ സ്വന്തം വാട്സ് ആപ്പ് നമ്പർ ആണ്. ഈ നമ്പർ എല്ലാ സ്ക്കൂൾ/ കോളേജ്/ റസിഡന്റ്സ് അസോസിയേഷൻ/ ഗ്രന്ഥശാല/ കലാ-കായിക സംഘടനകൾ/ എൻ.എസ്.എസ്/ എൻ.സി.സി/ ചാരിറ്റബിൾ ട്രസ്റ്റ്/ കുടുംബശ്രീ/ പൂർവ്വ വിദ്യാർത്ഥി സംഘടനകൾ തുടങ്ങിയവയുടെ ഗ്രൂപ്പുകളിൽ പരമാവധി പ്രചരിപ്പിക്കുക. ഏതെങ്കിലും തരത്തിലുള്ള ലഹരി ഉത്പന്നങ്ങൾ/ കഞ്ചാവ്/ വ്യാജ മദ്യം/ അന്യ സംസ്ഥാന വിദേശ മദ്യം തുടങ്ങിയവയുടെ ഉപയോഗം/ വിൽപന/ വിതരണം/ ഉല്പാദനം/ അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള കടത്ത് തുടങ്ങിയവയെ കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങൾ രഹസ്യമായി വാട്സ് ആപ്പ് മുഖാന്തരം കൈമാറാൻ അഭ്യർത്ഥിക്കുന്നു. സത്യസന്ധമായ വിവരങ്ങൾക്ക് ഞാൻ തന്നെ നേരിട്ട് ക്യാഷ് റിവാർഡ് നൽകുന്നതാണ്. എല്ലാ വിവരങ്ങളും രഹസ്യമായിരിക്കും.
ഇത് വളരെ അടിയന്തിര പ്രാധാന്യം ഉള്ളതായി കണക്കാക്കുക
വിശ്വസ്തതയോടെ,
ഋഷി രാജ് സിങ്,
ഡി.ജി.പി & എക്സൈസ് കമ്മീഷണർ
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍