അവസാനം കാമുകിയും കാലുമാറി! പ്രണയത്തിൽനിന്നും പിന്മാറാൻ യുവാവിനെ തലകീഴാക്കി തൂക്കിയിട്ട് ക്രൂരമായി മർദിച്ച സംഭവത്തിന് പിന്നാലെ കാമുകിയുടെ പരാതി പൊലീസിന്; വീട്ടിൽ അതിക്രമിച്ചുകയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു; പ്രണയത്തിലായിരുന്നുവെങ്കിലും വിവാഹം വേണ്ടെന്നുവെച്ചുവെന്നും പെൺകുട്ടി; മലപ്പുറം വലമ്പൂരിൽ യുവാവിനെ കാമുകിയുടെ വീട്ടുകാർ ക്രൂരമായി പീഡിപ്പിച്ച കേസിലെ ട്വിസ്റ്റ് ഇങ്ങനെ
ജംഷാദ് മലപ്പുറം
മലപ്പുറം: പ്രണയത്തിൽനിന്നും പിന്മാറാൻ 20 വയസ്സുകാരനെ ക്രൂര പീഡനത്തിനിരയാക്കിയ സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുവായ സ്ത്രീ അടക്കം രണ്ടുപേർ അറസ്റ്റിലായതിന് പിന്നാലെ കാമുകനെതിരെ കേസ് കൊടുത്ത് കാമുകി രംഗത്ത്. മലപ്പുറം വലമ്പൂരിൽ യുവാവിനെ ക്രൂരമായി മർദിച്ചകേസിൽ മർദനമേറ്റ 20വയസ്സുകാരനായ കാമുകനെതിരെ കാമുകിയെന്ന് യുവാവ് പറഞ്ഞ വലമ്പൂരിലെ പെൺകുട്ടിയാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ യുവാവ് പാതായ്ക്കര നാഷിദ് അലി(20)ക്കെതിരെ പെരിന്തൽമണ്ണ പൊലീസ് കേസെടുത്തു. ശനിയാഴ്ച രാവിലെ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പെൺകുട്ടി പരാതി നൽകിയത്. യുവാവുമായി നേരത്തെ പ്രണയത്തിലായിരുന്നുവെന്നും വിവാഹം ആലോചിക്കുകയും പിന്നീട് വേണ്ടെന്നുവെക്കുകയും ചെയ്തിരുന്നു. ഇതിന്റെ വിദ്വേഷം തീർക്കാനായാണ് യുവാവ് വീട്ടിലെത്തിയതെന്നും യുവതി പരാതിയിൽ പറയുന്നു. അതേ സമയം വീട്ടുകാരുടെ സമ്മർദത്തിന് വഴങ്ങിയാണ് കാമുകിയായ പെൺകുട്ടി യുവാവിനെതിരെ പരാതി നൽകിയതെന്ന് നാഷിദ് അലിയുടെ ബന്ധുക്കൾ ആരോപിച്ചു. വീട്ടുകാർ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തിട്ടുണ്ടാകുമെന്നും അല്ലാതെ അവൾ അത്തരത്തിൽ മൊഴി നൽകില്ലെന്നുമാണ് ഇവർ ആരോപിക്കുന്നത്.
തന്നെ വിളിച്ചു വരുത്ത ആക്രമിക്കുകയായിരുന്നുവെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. ഗുരുതര പരിക്കേറ്റ യുവാവ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.പ്രണയത്തിൽനിന്നും പിന്മാറാൻ 20വയസ്സുകാരനെ ക്രൂര പീഡനത്തിനിരയാക്കിയ സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് രണ്ടുപേർ അറസ്റ്റിലായത്. മലപ്പുറം പെരിന്തൽമണ്ണയിൽവച്ചാണ് യുവാവിന് പെൺകുട്ടികളുടെ ബന്ധുക്കളുടെ നേതൃത്വത്തിൽ ക്രൂരമായ പീഡനം ഏറ്റത്. പെരിന്തൽമണ്ണ വലമ്പൂരിൽവച്ചാണ് യവാവിനെ കഴിഞ്ഞ ദിവസം ക്രൂരമായി മർദിച്ചത്. സംഭവത്തിൽ പെൺകുട്ടിയുടെ അയൽവാസി വലമ്പൂർ കലംപറമ്പിൽ ഹമീദ്(35), പെൺകുട്ടിയുടെ ബന്ധു കലംപറമ്പിൽ മുഹ്സിന(24) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
വലമ്പൂരിൽ നിന്നും ഞായറാഴ്ച രാത്രിയും മുഹ്സിനയെ തിങ്കളാഴ്ച ഉച്ചയോടെയുമാണ് പെരിന്തമണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ആകെ ഏഴ് പ്രതികളാണുള്ളത്. മുമ്പു ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള വലമ്പൂർ സ്വദേശികളായ ഇർഷാദലി, ജാസിം, ആസിഫ്, ആദിൽ എന്നിവരടക്കമുള്ളവർ ഒളിവിലാണ്. ഇവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പെൺകുട്ടിയുടെ ബന്ധുകൂടിയായ ഇർഷാദലിയുടെ ഭാര്യയാണ് മുഹ്സിന. ഇവർക്ക് ഏഴുമാസം പ്രായമായ മകനുണ്ട്. ഇക്കാര്യം ചൈൽഡ് വെൽഫയർ കമ്മിറ്റി മുമ്പാകെ പൊലീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പെൺകുട്ടിയുടെ വീട്ടിലെത്തിയ പാതായ്ക്കര സ്വദേശി നാഷിദ് അലി(20)യെ മറ്റുള്ളവരുടെ അടുത്തെത്തിച്ചത് ഹമീദാണെന്ന് പൊലീസ് പറഞ്ഞു. ഒളിവിലുള്ള ഇർഷാദലിയുടെ വീട്ടിൽ വച്ച് മർദനത്തിനു മുഹ്സിന സഹായിച്ചുവെന്നും പൊലീസ് പറയുന്നു. നാഷിദ് അലിയെ രണ്ടു പേർ ചേർന്ന് മലയിലേക്ക് കൊണ്ടുപോയി അടിച്ചു.ഇർഷാദലിയുടെ വീട്ടിലെത്തിച്ച് ജനൽ കമ്പിയിൽ കെട്ടിയിട്ട് ഇരുമ്പ് പൈപ്പ് കൊണ്ട് മർദിക്കുകയും മൂർച്ചയില്ലാത്ത കത്തികൊണ്ട് പരിക്കേൽപ്പിക്കുകയും ചെയ്തു. പിന്നീട് വലമ്പൂർ റെയിൽപാളത്തിനടുത്തു കൊണ്ടുപോയി ഇരുമ്പു വടി കൊണ്ടും മറ്റും മർദിക്കുകയായിരുന്നുവെന്നുമാണ് മർദനമേറ്റ നാഷിദ് അലി പൊലീസിനു മൊഴി നൽകിയിരിക്കുന്നത്.
യുവതിയെ പ്രേമിച്ച കുറ്റത്തിന് പെരിന്തൽമണ്ണ പാതായ്ക്കര ചുണ്ടപറ്റ നാഷിദ് അലി (20)യാണ് മർദനത്തിനിരയായത്. വലമ്പൂരിലുള്ള യുവതിയെ പ്രേമിച്ചു എന്ന് ആരോപിച്ചാണ് വലമ്പൂരിലെ ഒരു പറ്റം ഗുണ്ടകൾ യുവാവിനെ മർദ്ദിച്ച് കൈ, കാലുകൾ അടിച്ച് തകർത്ത് പരുക്കേൽപിച്ചത്. അവശനിലയിൽ ഗുരുതരാവസ്ഥയിൽ യുവാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിനെ വിളിച്ചു വരുത്തിയ സംഘം റയിൽവെ ട്രാക്കിൽ കൊണ്ട് പോയി ഇരുമ്പ് വടി കൊണ്ട് അടിക്കുകയും, പിന്നീട് ഒരു വീട്ടിൽ കൊണ്ട് പോയി കാലുകൾ മേലോട്ട് കെട്ടി തൂക്കി കയ്യിലും, കാലിലും കത്തി കൊണ്ട് വരഞ്ഞ് മുറിവാക്കി, കാലിനടിയിൽ തീ കൊണ്ട് പൊള്ളിച്ചു. പിന്നീട് ഒരു മലയുടെ മുകളിൽ കൊണ്ട് പോയി അടിച്ച് തകർക്കുകയും യുവാവിനെ കൊണ്ട് മൂത്രം കുടിപ്പിക്കുകയും ചെയ്തുവെന്ന് യുവാവ് പരാതിപ്പെട്ടു. പരാതിയെ തുടർന്ന് പെരിന്തൽമണ്ണ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഘംചേർന്നായിരുന്നു മർദനം, കമ്പി, കത്തി തുടങ്ങിയ മാരകായുധങ്ങളുമായി മുൻകൂട്ടി പ്ലാൻ ചെയ്ത പ്രകാരമാണ് സംഘം വന്നത്.പെൺകുട്ടിയുടെ കസിനാണെന്ന് അക്രമികളിൽ ചലർ പറഞ്ഞതായി നൗഷാദലി പറഞ്ഞു. ആദ്യം റെയിൽവേ ട്രാക്കിൽവെച്ച് അക്രമിച്ച ശേഷം മറ്റൊരു വീട്ടിലേക്ക് ബലംപ്രയോഗിച്ച് വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി, വാഹനത്തിൽ പോകുന്നതിനിടയിൽ ക്രൂരമായി മർദിച്ചും, മുഖത്തും, തലയക്കും വരെ ഈ സമയത്ത് മർദനം ഏറ്റതായി നൗഷാദലി പറഞ്ഞു. തുടന്ന് ഒരു വീട്ടികൊണ്ടുപോയാണ് കാല് മേൽപ്പോട്ടാക്കി കെട്ടിത്തൂക്കിയത്. തുടർന്ന് കയ്യിലും കാലിലും തീകൊണ്ടുപോള്ളിച്ചു. തുടർന്ന് കമ്പിക്കൊണ്ട് കാലിനും കയ്യിനും ക്രൂരമായി മർദിച്ചു. കത്തിക്കൊണ്ടു ശരീരത്തിന് പുറത്തും മറ്റും വരഞ്ഞ് മുറിവേൽപിച്ചു. തുടർന്നും കലി തീരാതെ ഒരു മലയുടെ മുകളിൽകൊണ്ടുപോയി ക്രൂരമായി മർദിച്ചു.
നാഷിദ്അലിയെ കാണാതായ സമയത്ത് സുഹൃത്തുക്കളിൽ പലരും ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഫോൺ എടുത്തില്ല, അക്രമികളുടെ കയ്യിലായിരുന്നു ഫോൺ, ഈ സമയത്ത് ഇവർ ഫോൺ ബിസിയാക്കുകയും, ഇടക്കയ്ക്ക് സ്വിച്ച് ഓഫ് ആക്കുകയും ചെയ്തു. ക്രൂര പീഡനമേറ്റ നാഷിദ്അലി പെരിന്തൽമണ്ണ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. പെരിന്തൽമണ്ണ പൊലീസ് വന്ന് നാഷിദ്അലിയുടെ മൊഴിയെടുത്തു. തുടർന്ന് അക്രമികൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍