കാശിനുവേണ്ടി വിവാഹം കഴിച്ചു; കാമുകിക്കുവേണ്ടി ഉപേക്ഷിച്ചു; സ്വർണം കടത്തി സമ്പന്നനായി: നെടുമ്പാശേരിയിൽ അറസ്റ്റിലായ എസ്ഐ മനുവിന്റെ കഥ
കൊല്ലം: കാശിനുവേണ്ടി പരക്കംപാഞ്ഞു ഒടുവിൽ കൂടുതൽ കൂടുതൽ മോഹിച്ച് ഇരുമ്പഴിക്കുള്ളിലായ കഥയാണ് കഴിഞ്ഞ ദിവസം നെടുമ്പാശേരിയിൽ അറസ്റ്റിലായ എസ്ഐ മനുവിന്റേത്. കാശുകാരനാകാനായി കല്യാണം കഴിക്കുകയും ഒടുവിൽ കാമുകിക്കൊപ്പം പോകാനായി ഭാര്യയെ ഉപേക്ഷിക്കുകയും ചെയ്തയാളാണ് മനു. സ്വർണം കടത്തി കൂടുതൽ സമ്പന്നനായി അവസാനം പിടിയിലാകുകയായിരുന്നു ഇയാൾ.
നെടുമ്പാശേരി സ്വർണകള്ളക്കടത്ത് കേസിൽ നാട്ടുകാരനായ എസ്ഐ അറസ്റ്റിലായത് ഇപ്പോഴും കിഴക്കേ കല്ലട ഉപ്പൂട് പള്ളിക്കവിള പ്രദേശവാസികൾക്കു വിശ്വസിക്കാനായിട്ടില്ല. അദ്ധ്യാപക ദമ്പതികളുടെ മകനും പാരലൽ കോളജ് അദ്ധ്യാപകനുമായിരുന്ന മനു എസ്ഐ ആകുന്നതിന് മുമ്പുവരെ നാട്ടുകാർക്ക് പ്രിയങ്കരനായിരുന്നു.
കിഴക്കേകല്ലട പള്ളിക്കവിള ഇടപ്പള്ളിൽ വീട്ടിൽ റിട്ട. അദ്ധ്യാപകരായ വിജയൻകുട്ടി, തങ്കമ്മ ദമ്പതികളുടെ ഇളയമകനാണ് മനു. കിഴക്കേക്കല്ലടയിൽ സ്കൂൾ വിദ്യാഭ്യാസവും ശാസ്താംകോട്ട കോളേജിൽ ബിരുദ പഠനവും പൂർത്തിയാക്കി നാട്ടിൽ പാരലൽ കോളജ് അദ്ധ്യാപകനായി ജോലി ചെയ്യുമ്പോഴാണ് എസ്ഐ നിയമനം കിട്ടിയത്. പ്രദേശത്തെ പുരാതന യാഥാസ്ഥിതിക കുടുംബത്തിലെ അംഗമായ മനു സൈന്യത്തിൽ ചേർന്നതോടെ ആളാകെ മാറിയെന്നാണ് നാട്ടുകാർ പറയുന്നത്.
നാട്ടിൽ വല്ലപ്പോഴും മാത്രമാണ് ഇയാൾ വരുന്നത്. അടുത്ത ചില സുഹൃത്തുക്കളോട് മാത്രമാണ് നാട്ടിലെ സൗഹൃദമുള്ളത്.
തിരുവനന്തപുരം നേമം പൊലീസ് സ്റ്റേഷനിൽ പ്രൊബേഷൻ എസ്ഐയായിരിക്കെയാണ് മനു വിവാഹിതനായത്. ഉദ്യോഗസ്ഥ ദമ്പതികളുടെ മകളും അദ്ധ്യാപികയുമായ യുവതിയായിരുന്നു വധു. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിന് സമീപമുള്ള ഓഡിറ്റോറിയത്തിൽ 2010ലായിരുന്നു വിവാഹം. 101 പവൻ സ്വർണവും കാറും സ്ത്രീധനമായി വാങ്ങിയ ആർഭാട ചടങ്ങുകൾ. വിവാഹം കഴിഞ്ഞ് വധുവിനെ കുടിയിരുത്തിയശേഷം മനുവിനെ വീട്ടിൽ നിന്ന് ഏറെനേരം കാണാതായി.
തെരച്ചിലിനൊടുവിൽ വീട്ടിനു പിൻവശത്ത് ഒളിച്ചിരുന്ന് മൊബൈൽഫോണിൽ രഹസ്യമായി സംസാരിക്കുന്ന മനുവിനെ നവവധു കണ്ടെത്തി. ഒരു പെൺകുട്ടിയുമായുള്ള ഫോണിലെ രഹസ്യസംഭാഷണം മനുവിന്റെ മാതാവിനെ ബോദ്ധ്യപ്പെടുത്തി. വിവാഹം കഴിയുമ്പോഴെങ്കിലും നീ അവളെ മറക്കുമെന്നാണ് തങ്ങൾ കരുതിയതെന്ന് ആക്രോശിച്ച് മാതാവ് മനുവിനോട് കയർത്തു. മേലിൽ കാമുകിയുമായി ബന്ധപ്പെടരുതെന്ന് മാതാവ് മനുവിനെ താക്കീത് ചെയ്തെങ്കിലും അതംഗീകരിക്കാൻ അയാൾ കൂട്ടാക്കിയില്ല.
കാമുകിയെ കൊല്ലത്ത് വരുത്തി വൻകിട ഹോട്ടലിൽ താമസിപ്പിച്ച മനു അവൾക്കൊപ്പം രഹസ്യമായി കഴിയാനാരംഭിച്ചതോടെ കുടുംബപ്രശ്നം രൂക്ഷമായി. ബാങ്ക് കോച്ചിംഗിനെന്ന പേരിലാണ് കൊല്ലത്തേക്കു വരുത്തിയത്. കാമുകിയുമായുള്ള ബന്ധം തുടർന്നതോടെ വധുവിന്റെ പിതാവ് തിരുവനന്തപുരം ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർക്ക് പരാതി നൽകി.
പെൺകുട്ടിയുടെ ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മനുവിനെ ചോദ്യം ചെയ്തപ്പോൾ തനിക്ക് ട്യൂട്ടോറിയൽ കോളജ് ജീവിതത്തിനിടെ പരിചയത്തിലായ പെൺകുട്ടിയുമായി അടുപ്പമുണ്ടെന്നും അവളെ മറക്കാൻ കഴിയില്ലെന്നും ഇയാൾ സമ്മതിച്ചു. ഇതോടെ വിവാഹ ബന്ധം വേർപെടുത്താൻ വധുവിന്റെ വീട്ടുകാർ തീരുമാനിച്ചു. കോടതി മുഖാന്തിരം മനുവുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയ യുവതിക്ക് നഷ്ടപരിഹാരമായി നാല് ലക്ഷം രൂപ നൽകി ആദ്യവിവാഹ ബന്ധം മനു അവസാനിപ്പിച്ചു. കോടതി നിർദ്ദേശിച്ച നഷ്ടപരിഹാരത്തുകയായ നാല് ലക്ഷം രൂപ വധുവിന്റെ വീട്ടുകാർക്ക് അപ്പോൾ തന്നെ നൽകിയാണ് ദാമ്പത്യം അവസാനിപ്പിച്ചത്. ആദ്യവിവാഹം വേർപെടുത്തിയശേഷം മനു തന്റെ കാമുകിയെയാണ് പിന്നീട് ജീവിത സഖിയാക്കിയത്. വർക്കലയിലെ ഒരുക്ഷേത്രത്തിൽ വച്ച് രണ്ട് വർഷം മുമ്പായിരുന്നു വിവാഹം.
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങിൽ കാമുകിയെ സ്വന്തമാക്കിയ മനു ആഡംബര ജീവിതമാണ് നയിച്ചത്. ആദ്യഭാര്യയുടെ പരാതിയും വിവാഹമോചനവും നാട്ടിൽ പേരുദോഷവും അപകർഷതാബോധവുമുണ്ടാക്കിയതോടെ എറണാകുളത്തായി വാസം. എറണാകുളത്ത് പൊലീസ് ഉന്നതരുൾപ്പെടെ വി.ഐ.പികൾ താമസിക്കുന്ന കടവന്ത്രയായിരുന്നു താമസം. പ്രധാന പൊലീസ് സ്റ്റേഷനുകളിൽ എസ്ഐയായിരുന്ന മനു പൊലീസിലേതുൾപ്പെടെ വിവിധ വകുപ്പുകളിലെയും രാഷ്ട്രീയത്തിലെയും ഉന്നതരുമായി ചങ്ങാത്തം സ്ഥാപിക്കുകയും ബന്ധങ്ങൾ ഊട്ടി വളർത്തുകയും ചെയ്തു.
എറണാകുളത്തെ ഒരു ലോഡ്ജ് താവളമാക്കി. ഇവിടെ നിന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെ നെടുമ്പാശേരി എമിഗ്രേഷൻ വിഭാഗത്തിൽ എസ്.ഐയായി എത്തിയത്. നാലുവർഷമായി അവിടെ തുടരുന്ന മനു സ്വർണകള്ളക്കടത്തുകാരുമായി ചങ്ങാത്തത്തിലായി. മനുവിനൊപ്പം കൊല്ലം ചവറ സ്വദേശിയും സുഹൃത്തുമായ എസ്.ഐ കൃഷ്ണകുമാർ, അഞ്ചൽ സ്വദേശി സജീന്ദ്രൻപിള്ള എന്നിവരും കൂടിയതോടെ സ്വർണക്കടത്തിനും കള്ളത്തരങ്ങൾക്കും കൊല്ലം സ്വദേശികൾ കൂട്ടുസംഘമായി.
നെടുമ്പാശേരിയിൽ സ്വർണക്കടത്തിന് കിലോഗ്രാമിന് അരലക്ഷം രൂപ ക്രമത്തിൽ വർഷങ്ങളായി തുടരുന്ന കള്ളക്കടത്തിലൂടെ മനു കോടികൾ സമ്പാദിച്ചു. കിഴക്കേകല്ലടയിലെ പഴയ കുടുംബവീട് പുതുക്കി പണിത് മനോഹരമാക്കിയ മനു ഏതാനും മാസം മുമ്പാണ് പാലുകാച്ചൽ ചടങ്ങ് നടത്തിയത്. ബന്ധുക്കൾക്ക് വീട് വയ്ക്കാനും മറ്റും വൻതോതിൽ സാമ്പത്തിക സഹായം നൽകിയതും അന്വേഷണസംഘം ഗൗരവമായി എടുത്തിട്ടുണ്ട്.
കിഴക്കേകല്ലട ചിറ്റുമലയിൽ സഹോദരി അടുത്തിടെ നിർമ്മിച്ച ആഡംബര ഭവനത്തിന് പിന്നിലും മനുവിന്റെ സഹായമുള്ളതായി അന്വേഷണ സംഘം കരുതുന്നുണ്ട്. മനുവിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച ഉദ്യോഗസ്ഥർ പണമിടപാടുകളെപ്പറ്റി വിശദമായി അന്വേഷിച്ചുവരികയാണ്. കിഴക്കേകല്ലടയിലേത് കൂടാതെ മറ്റ് സ്ഥലങ്ങളിലും ഇയാൾ വീടോ വസ്തുക്കളോ മറ്റ് സ്വത്തുക്കളോ സമ്പാദിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
നെടുമ്പാശേരി വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ രണ്ട് എസ്ഐമാരടക്കം നാലു പേർക്കെതിരെയാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. ഇ വി മനുവിനു പുറമെ ഇമിഗ്രേഷൻ എസ്ഐ ആർ കൃഷ്ണകുമാർ, സ്വർണം വിമാനത്തിൽ കൊണ്ടു വന്ന ഇജാസ്, വിമാനത്താവളത്തിനു പുറത്ത് സ്വർണം ഏറ്റുവാങ്ങാൻ കാത്തു നിന്ന ട്രാവൽ ഏജൻസി ഉടമ റഷീദ് എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. 27 വരെ റിമാൻഡ് ചെയ്ത ഇവരുടെ ജാമ്യാപേക്ഷ 20ന് പരിഗണിക്കും. ഒരു മാസത്തിനിടയിൽ മൂന്നു തവണ ഇവർ കള്ളക്കടത്തിന് ഒത്താശ ചെയ്തതായാണു പ്രാഥമിക വിവരം. ഒരു കിലോഗ്രാം സ്വർണം കടത്തുമ്പോൾ 20,000 രൂപയാണത്രേ പൊലീസ് ഉദ്യോഗസ്ഥർക്കുള്ള പടി. ഏകദേശം 12 കിലോഗ്രാം സ്വർണം ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പ്രതികൾ കടത്തി.
എയർ ഇന്ത്യ വിമാനത്തിൽ ബുധനാഴ്ച എത്തിയ ഇജാസി (19)ന്റെ ലാപ്ടോപ് ബാഗിൽ നിന്ന് ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണമാണു പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് പൊലീസ് ഉദ്യോഗസ്ഥരുടെ പങ്കു വെളിച്ചത്തു വന്നത്.
ഇതിനിടെ ചില ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് മദ്യം പുറത്തു കടത്തുന്നതായി ദൃശ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. മദ്യം വാങ്ങാത്ത യാത്രക്കാരെ പരിശോധന നടത്തുമ്പോൾ ഇക്കാര്യം ചോദിച്ചറിഞ്ഞ്, അവരെക്കൊണ്ട് മദ്യം വാങ്ങി പുറത്തു കാത്തു നിൽക്കുന്നയാൾക്ക് കൈമാറുകയാണ് പതിവ്. പിടിയിലായ റഷീദാണ് മദ്യവിൽപ്പനയുടെയും സൂത്രധാരൻ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍