കാരിയറിൽ നിന്നു ജാബിൻ സ്വർണക്കട്ട ശുചിമുറിയിൽ ഒളിപ്പിക്കും; പിന്നെ ബെൽറ്റിലാക്കി പുറത്തുള്ള സഹോദരന് കൈമാറും; അവിടെനിന്നു പ്രമുഖ ജൂവലറികളിലേക്ക്: സ്വർണക്കടത്തിന്റെ വഴി ഇങ്ങനെ; നൗഷാദും സംഘവും പാക്കിസ്ഥാനിലേക്കും സ്വർണം കടത്തിയെന്ന് സൂചന
കൊച്ചി: സുരക്ഷാ പരിശോധനകൾ എത്രയൊക്കെ ശക്തമാക്കിയാലും വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണ്ണക്കടത്തിന് മാത്രം കുറവുണ്ടാകില്ലെന്ന് വ്യക്തമാക്കുന്നതാണ് ഓരോ ദിവസവും കള്ളക്കടത്തുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ. സംസ്ഥാനത്തെ പ്രമുഖ ജൂവലറികളിലേക്ക് പോലും കള്ളക്കടത്ത് സ്വർണം എത്തിയെന്ന് വ്യക്തമാകുമ്പോൾ ഈ സംഘത്തിന്റെ വ്യാപ്തി എത്രത്തോളം വലുതാണെന്ന് വ്യക്തമാകുകയും ചെയ്യും. ഒരാൾ മാത്രം വിചാരിച്ചാൽ സ്വർണം എളുപ്പത്തിൽ പുറത്തെത്തിക്കാൻ സാധിക്കില്ലെന്നതിന്റെ തെളിവാണ് നെടുമ്പാശ്ശേരിയിലെ സ്വർണ്ണക്കടത്തുകാരൻ നൗഷാദും സംഘവും നടത്തിയ ഇടപാടുകളിൽ നിന്നും വ്യക്തമാക്കുന്നത്.
ദുബായ് അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നും മറ്റുമായി സ്വർണം എത്തിക്കുന്നത് കാരിയർമാരാണ്. എവിടെ നിന്നാണോ കയറുന്നത് അവിടത്തെ വിമാനത്താവള അധികൃതരുടെ കണ്ണുവെട്ടിക്കലാണ് ഇവരുടെ കാരിയർമാരുടെ പ്രധാന ദൗത്യം. ഇങ്ങനെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ സ്വർണം വിമാനത്താവളത്തിന് വെളിയിൽ എത്തിക്കുക എന്നതായിരുന്നു എമിഗ്രേഷൻ വിഭാഗത്തിലെ കോൺസ്റ്റബിളായിരുന്ന ജാബിൻ ബഷീറിന്റെ പ്രധാന ദൗത്യം. ഒറ്റത്തവണ സ്വർണം കടത്തുമ്പോൾ പതിനായിരക്കണക്കിന് രൂപം കൈയിലെത്തും എന്നത് തന്നെയായിരുന്നു ജാബിനെ പ്രലോഭിപ്പിച്ചതും.
എമിഗ്രേഷൻ ഹാളിൽനിന്ന് നേരെ അഞ്ചാം നമ്പർ ശുചിമുറി വഴിയാണ് സ്വർണ്ണക്കടത്തുകാരുടെ ഓപ്പറേഷൻസ് നടക്കുന്നത്. ബിസ്കറ്റുകളായി കൊണ്ടുവരുന്ന സ്വർണം ഇവിടെ വച്ച് കാരിയറുടെ പക്കൽനിന്നു വാങ്ങുന്നത് ജാബിനാണ്. വിമാനത്താവളത്തിൽ നിന്നും സ്വർണ്ണവുമായി കാരിയർ പുറപ്പെടുമ്പോൾ തന്നെ ജാബിന് വിവരം ലഭിക്കുമായിരുന്നു. ജാബിൻ ഡ്യൂട്ടിയിലുണ്ട് എന്ന കാരിയർമാരും ഉറപ്പുവരുത്തും. സ്വർണം കാരിയറിൽ നിന്നും വാങ്ങിക്കഴിഞ്ഞാൽ കാരിയർ പോയിക്കഴിഞ്ഞാൽ ബാത്ത് റൂമിൽ ഏസിയുടെ ഗ്രിൽ തുറന്ന് അതിലാണ് കള്ളസ്വർണം ഒളിപ്പിക്കുന്നത്.
പിന്നീട്, സൗകര്യം പോലെയായിരുന്നു ഇയാൾ സ്വർണം പുറത്തെത്തിക്കുന്നത്. ഒറ്റയ്ക്ക് പുറത്തെത്തിച്ചാൽ തന്നെയും ആവശ്യക്കാരുടെ കൈയിലെത്തിക്കുക എന്നത് റിസ്കായിരുന്നു. അതുകൊണ്ട് തന്നെ ജാബിൻ പുറത്ത് ആളുള്ളപ്പോൾ മാത്രമാണ് സ്വർണം പുറത്തേക്ക് കൊണ്ടുപോന്നിരുന്നത്. ജാബിൻ അയാളുടെ സൗകര്യം പോലെ അതെടുത്ത് പുറത്തെത്തിക്കുകയും ചെയ്യും. സിഐഎസ്എഫിന്റെ പരിശോധനയുള്ള സമയങ്ങളിൽ മാത്രം തന്റെ വീതിയുള്ള ബെൽറ്റിൽ വച്ചാണ് ഇയാൾ ചരക്ക് പുറത്തെത്തിക്കുന്നത്. പതിനെട്ട് അറകളുള്ള ബെല്‍റ്റിൽ എന്താണെന്ന് അറിയാതിരിക്കാനായി കുടവയർ പുറത്തു കാണാതിരിക്കാൻ ഉപയോഗിക്കുന്ന ഇൻഷേപ് പോലുള്ള പ്രത്യേക ബെൽറ്റും ഇയാൾ ധരിക്കാറുണ്ടത്രേ.
ഇങ്ങനെ പുറത്തെത്തിക്കുന്ന സ്വർണം വിമാനത്താവളത്തിനടുത്ത് കാറുമായി കാത്തുനിൽക്കുന്ന പിതാവിനേയും സഹോദരനേയും ഏൽപ്പിക്കുകയാണ് പതിവ്. ഇവരാണ് പിന്നീട് ആവശ്യക്കാരുടെ പക്കൽ എത്തിക്കുന്നത്. ജാബിനെ കൂടാതെ മറ്റ് ഉദ്യോഗസ്ഥർക്കും ഇങ്ങനെ സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടോ എന്ന അന്വേഷണവും കസ്റ്റംസ് നടത്തുന്നുണ്ട്. സ്വർണ്ണ ബിസ്ക്കറ്റാണ് കൂടുതലായും ജാബിൻ വിമാനത്താവളം വഴി കടത്തിയത്. എന്നാൽ, കസ്റ്റംസ് പരിശോധന കർശനമാക്കിയ വേളയിൽ മറ്റ് വഴികളും സ്വർണ്ണക്കടത്തുകാർ പരീക്ഷിച്ചിരുന്നു. ബാഗിലും ഇലക്ട്രോണിക് സാമഗ്രികൾക്ക് ഉള്ളിലും മറ്റുമായി സ്വർണ്ണക്കടത്ത്.
കേസിലെ രണ്ടാം പ്രതിയായ നൗഷാദിന്റെ ബന്ധുവാണു ജാബിൻ. 2013 നവംബർ മുതൽ ഇയാളുടെ സഹായത്തോടെ നൗഷാദ് സ്വർണം കടത്തിയിരുന്നു. ദിവസേന എട്ടു മുതൽ 16 കിലോഗ്രാം വരെ സ്വർണം ഇവർ പുറത്തെത്തിച്ചിരുന്നു എന്നാണു വിവരം. ഏകദേശം 1250 കിലോഗ്രാമോളം സ്വർണമാണ് ഇവർ വഴി പുറത്തെത്തിയതെന്നു കണക്കാക്കുന്നു. ഏഴു കോടിയോളം രൂപ ഇവർ സ്വർണ ഇടപാടിലൂടെ നേടിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഒന്നരവർഷം മാത്രം നെടുമ്പാശേരിയിൽ ജോലി ചെയ്ത് ഏതാണ്ട് എട്ടുകോടി രൂപയാണ് ജാബിൻ അനധികൃതമായി സമ്പാദിച്ചത്. കേരളത്തിന് പുറമേ പാക്കിസ്ഥാനിലേക്കും നൗഷാദും സംഘവും സ്വർണം കടത്തിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ ബോധ്യപ്പെട്ടിട്ടുണ്ട്. ഹവാലാ പണമാണ് ഈ ബിസിനസിനായി മുടക്കുന്നതെന്നാണ് വിവരം. നൗഷാദിന്റെ സംഘത്തിലുള്ള മൂവാറ്റുപുഴ സ്വദേശികളായ 4 യുവാക്കളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇവർ ഇപ്പോൾ ഗൾഫിലേക്ക് മുങ്ങിയെന്നാണ് വിവരം. മറ്റ് ജോലികളൊന്നുമില്ലാത്ത ഇവരിൽ ചിലർ വർഷത്തിൽ നാലുതവണയെങ്കിലും ഗൾഫിലേക്ക് പോയി വരാറുണ്ട്. ഇതെല്ലാം സ്വർണക്കടത്തിനായി മാത്രമായിരുന്നു എന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. എന്തായാലും ജാബിനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്താൽ ജൂവലറി ഉടമകളുടെ സ്വർണക്കടത്തിലെ പങ്ക് വ്യക്തമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
നൗഷാദും ജാബിനും മുഖേന കേരളത്തിലേക്ക് കടത്തിയ കള്ളക്കടത്തു സ്വർണം മുഴുവനും എത്തിയത് കേരളത്തിലെ പ്രമുഖ ജൂവലറികളിലേക്കാണെന്നാണ് കസ്റ്റംസ് നൽകുന്ന സൂചന. കേരളത്തിൽ പ്രശസ്്തിയുടെ ഉന്നതിയിൽ നിൽക്കുന്ന ജൂവലറികൾ ആയതിനാൽ കരുതലോടെയാണ് കസ്റ്റംസിന്റെ നീക്കം. അതേസമയം താൻ വെറും ഏജന്റ് മാത്രമാണെന്നും ഗൾഫിൽനിന്ന് സ്വർണമിറക്കാനുള്ള പണമുൾപ്പെടെ നൽകുന്ന ഇത്തരം ജൂവലറിക്കാരാണെന്നുമാണ് നൗഷാദ് കസ്റ്റ്ംസിനു കൊടുത്ത മൊഴിയിൽ പറയുന്നത്. ഇയാളുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം എമിഗ്രേഷൻ വിഭാഗത്തിലെ കോൺസ്റ്റബിളായ ജാബിൻ ബഷീറിനേയും സഹോദരനേയും പിതാവിനേയും അറസ്റ്റ് ചെയ്തത്.
Stories you may Like
- കുടുംബമായി യാത്ര ചെയ്യുന്നവർക്ക് കൂടുതൽ ഡിമാൻഡ്; കരിപ്പൂരിൽ മാഫിയ പിടിമുറുക്കുമ്പോൾ
- 1.17 കോടിയുടെ സ്വർണവുമായി യുവതി അറസ്റ്റിൽ
- രണ്ട് കസ്റ്റംസ് ഇൻസ്പെക്ടർമാർ കസ്റ്റഡിയിൽ
- സ്വർണം അടിച്ചു മാറ്റാൻ ശ്രമിച്ച രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം
- കസ്റ്റംസ് ഉദ്യോഗസ്ഥനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത് വിവാദമാകുന്നു
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍