സ്വർണ വ്യാപാരിയുടെ കാർ ആക്രമിച്ച് 183.5 പവൻ സ്വർണം കവർന്നത് സ്വർണ്ണവും കള്ളപ്പണവും കവർച്ച ചെയ്യുന്ന തൃശ്ശൂർ സംഘമെന്ന് സംശയിച്ച് പൊലീസ്; ബിജു തൃശൂരിൽ നിന്നു തിരുവനന്തപുരത്തേക്ക് സ്വർണം എത്തിക്കുന്നത് പതിവാക്കിയിട്ട് ഒരു വർഷം; ഇത് കൃത്യമായി മനസ്സിലാക്കിയ സംഘം കവർച്ചക്ക് പിന്നിലെന്ന് സൂചന; തിരുവനന്തപുരം സ്വദേശിയായ ആരും പ്രതിപട്ടികയിൽ ഇതുവരെ ഇല്ലെന്നു പൊലീസ്; പ്രതികൾ സഞ്ചരിച്ച കാർ തുമ്പാകുമെന്ന പ്രതീക്ഷയിൽ അന്വേഷണ സംഘം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വർണ്ണ വ്യാപാരിയുടെ കാർ ആക്രമിച്ചു തകർത്തു 183.5 പവന്റെ സ്വർണാഭരണം കൊള്ളയടിച്ച കേസിൽ പ്രതികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായില്ല. അന്വേഷണം പുരോഗിക്കുമ്പോൾ തൃശ്ശൂർ സംഘമാകാം കവർച്ചക്ക് പിന്നിലെന്ന നിഗമനത്്തിലാണ് പൊലീസ്. അനധികൃതമായും അല്ലാതെയും കടത്തുന്ന സ്വർണവും കള്ളപ്പണവും കവർച്ച ചെയ്യുന്ന സംഘങ്ങൾ തൃശ്ശൂരിൽ കൂടുതലായുണ്ട്. ഈ സംഘമാണ് ആക്രമണം പ്ലാൻ ചെയ്തതെന്നാണ് പുറത്തുവരുന്ന സൂചന. പ്രതികൾ കേരളം വിട്ടു തമിഴ്നാട്ടിലേക്കു കടന്നതായി വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥർ ഇതു നിഷേധിച്ചു.
കവർച്ചയ്ക്കു സഹായിച്ച ചിലരെയും സംശയിക്കുന്ന സംഘങ്ങളെയും ചോദ്യം ചെയ്തതല്ലാതെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നു സ്പെഷൽ ബ്രാഞ്ച് വ്യക്തമാക്കി. സ്വർണവും കള്ളപ്പണവും കൊള്ളയടിക്കുന്ന സംഘങ്ങൾ തൃശൂരിലെ പുതുക്കാട്, പട്ടിക്കാട്, കോടാലി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ ഒരു സംഘമാകാം തലസ്ഥാനത്തെ കൊള്ളയ്ക്കു പിന്നിലെന്നാണു സംശയം. സ്വർണവ്യാപാരിയായ ബിജു തൃശൂരിൽ നിന്നു തലസ്ഥാനത്തേക്ക് വിവിധ ജൂവലറികൾക്കായി ഒരു വർഷമായി സ്വർണം എത്തിക്കുന്നുണ്ട്. ഇതു ശ്രദ്ധയിൽപെട്ടവരാകാം കവർച്ച ആസൂത്രണം ചെയ്തത്.
ശ്രീവരാഹം അന്നപൂർണേശ്വരി ക്ഷേത്രത്തിനു സമീപം പറമ്പിൽ ലൈനിൽ വാടകയ്ക്കു താമസിക്കുന്ന തമിഴ്നാട് അരുമന ഐശ്വര്യ ജൂവലറി ഉടമ ബിജു (50)വിന്റെ മുഖത്തു കുരുമുളകു പൊടി സ്പ്രേ ചെയ്തു ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണു നാലംഗ സംഘം കവർച്ച നടത്തിയത്. ശനിയാഴ്ച പുലർച്ചെ 4.20 ന് ശ്രീവരാഹം പൊയ്യാണി മുക്കിനു സമീപം ലൈബ്രറി റോഡിലായിരുന്നു സംഭവം.
തൃശൂരിൽ നിന്നു സ്വർണമെടുത്ത് ട്രെയിനിൽ പുലർച്ചെ നാലിനു തിരുവനന്തപുരത്തെത്തിയ ബിജു തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയയിൽ നിന്നു കാറെടുത്തു താമസ സ്ഥലത്തേക്കു പോകും വഴിയായിരുന്നു ആക്രമണം. തിരുവനന്തപുരം സ്വദേശിയായ ആരും പ്രതിപട്ടികയിൽ ഇതുവരെ ഇല്ലെന്നു പൊലീസ് വ്യക്തമാക്കി. കണ്ടെത്തിയ കാർ മിനിയാന്നു രാത്രി തന്നെ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു രഹസ്യമായി ഒതുക്കിയിട്ടു. കാറിന്റെ ദൃശ്യം പകർത്തുന്നത് ഒഴിവാക്കാൻ ഇതു ടാർപോളിൻ ഉപയോഗിച്ചു മൂടിയിരിക്കുകയാണ്.
ശ്രീവരാഹം അന്നപൂർണേശ്വരി ക്ഷേത്രത്തിനു സമീപം പറമ്പിൽ ലെയ്നിൽ വാടകയ്ക്കു താമസിക്കുന്ന തമിഴ്നാട് അരുമന ഐശ്വര്യ ജൂവലറി ഉടമ ബിജു(50) മറ്റു ജൂവലറികൾക്കായി വാങ്ങിയ 45 ലക്ഷത്തിൽ പരം രൂപയുടെ സ്വർണമാണ് കൊള്ളയടിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച്ചയായിരുന്നു സംഭവം. റെയിൽവേ പാർക്കിങ് ഏരിയയിൽ നിന്നു കാറെടുത്തു പോകുംവഴിയായിരുന്നു ആക്രമണം. റസിഡന്റ്സ് അസോസിയേഷന്റെ സിസിടിവി ക്യാമറ ദൃശ്യത്തിൽ 4.12നു ശ്രീവരാഹം റോഡിൽ പ്രവേശിച്ചതായി കാണാം.
ഈ സമയം അക്രമി സംഘം സഞ്ചരിച്ച കാർ ബിജുവിനെ പിന്തുടർന്ന് എത്തി. ഇടവഴി പിന്നിട്ടതും കാർ കുറുകെയിട്ടു ബിജുവിന്റെ കാർ തടഞ്ഞു. പിന്നെ ചില്ലുകൾ സ്പാനർ കൊണ്ടു അടിച്ചു തകർത്തു. പകച്ചു പോയെങ്കിലും ബിജു രക്ഷപ്പെടാൻ ശ്രമം നടത്തി. പിന്നാലെ മുളകുപൊടി എറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച മോഷ്ടാക്കൾ സ്വർണം സൂക്ഷിച്ച ബാഗ് തട്ടിയെടുത്തു കടക്കുകയായിരുന്നു. പത്തു വർഷമായി ബിജു ഇപ്രകാരം സ്വർണം എത്തിച്ചു നൽകാറുണ്ട്. പനച്ചമൂട് ബെൻസി ജൂവലറിക്കായി 694 ഗ്രാം, തമിഴ്നാട് നിദ്രവിള ശങ്കർ ഗണേശ് ജൂവലറിയിലേക്കു 767 ഗ്രാം എന്ന രീതിയിൽ ബിജു സ്വർണം വാങ്ങിയിരുന്നു.
തലസ്ഥാനത്തെ നടുക്കിയ സ്വർണ കവർച്ചാക്കേസിൽ മോഷണ സംഘം സഞ്ചരിച്ച കാർ നെയ്യാറ്റിൻകരയിൽ നിന്നു പൊലീസ് കണ്ടെത്തിയിരുന്നു. സ്വകാര്യ ആശുപത്രിയുടെ വാഹന പാർക്കിങ് ഏരിയയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു കാർ. ഇന്നലെ വൈകിട്ട് ആറിനു കണ്ടെത്തിയ കാർ രാത്രിയോടെ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. കവർച്ചയ്ക്കു ശേഷം വെള്ളായണി വഴി വാഹനം കടന്നു പോയതായി വിവരമുണ്ടായിരുന്നു. കോട്ടയത്തുനിന്നു വാഹനം വാടകയ്ക്കെടുത്തതു ആലപ്പുഴ സ്വദേശിയാണെന്നു കണ്ടെത്തി. കാർ വാടകയ്ക്കെടുത്ത സ്ഥാപനത്തിൽ നൽകിയ ഫോൺ നമ്പറും വിലാസവുമാണു ആലപ്പുഴക്കാരനെ കുടുക്കിയത്. ഇയാൾ പൊലീസ് കസ്റ്റഡിയിലെന്നാണു സൂചന. അക്രമം നടക്കുന്നതിനിടെ കാറിന്റെ നമ്പർ ബിജു മനസിൽ കുറിച്ചിരുന്നു. ഇതു പൊലീസിന് ആദ്യ മണിക്കൂറിൽ തന്നെ കൈമാറി. പിന്നാലെ സംഭവ സ്ഥലത്തെ നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോൾ ബിജു പറഞ്ഞതു ശരിയാണെന്നു ബോധ്യപ്പെട്ടു.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍