Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മതിലിൽ ശക്തിയായി ഇടിച്ച് നെഞ്ചിൽ അടിച്ച് കൊണ്ട് എനിക്ക് നിന്നെ ഇഷ്ടമാണ് എന്ന് പറയുന്ന അൽക്കാരൻ; നമ്മൾ ഒറ്റയ്ക്കായതു കൊണ്ടല്ലെ അമ്മേ.. ഞാൻ ഇത് പറയാതിരുന്നത്; ഞാൻ ഇക്കാര്യം പറഞ്ഞാൽ അമ്മ ചോദിക്കാൻ പോകുകയും അത് വലിയ പ്രശ്നമാകുകയും ചെയ്യും; അതു കൊണ്ടാ ഞാനിക്കാര്യങ്ങളൊന്നും പറയാതിരുന്നത്; എന്റെ അമ്മയ്ക്കും അനിയനും ഒന്നും സംഭവിക്കരുത്: മരണക്കിടക്കയിലും അമ്മയോട് ഗോപിക പങ്കുവിച്ചത് ഭീതി മാത്രം; കാഞ്ഞങ്ങാട്ടുകാരൻ സിബിയുടെ ക്രൂരതയിൽ കരഞ്ഞ് തളർന്ന് സിനിയും മകനും

മതിലിൽ ശക്തിയായി ഇടിച്ച് നെഞ്ചിൽ അടിച്ച് കൊണ്ട് എനിക്ക് നിന്നെ ഇഷ്ടമാണ് എന്ന് പറയുന്ന അൽക്കാരൻ; നമ്മൾ ഒറ്റയ്ക്കായതു കൊണ്ടല്ലെ അമ്മേ.. ഞാൻ ഇത് പറയാതിരുന്നത്; ഞാൻ ഇക്കാര്യം പറഞ്ഞാൽ അമ്മ ചോദിക്കാൻ പോകുകയും അത് വലിയ പ്രശ്നമാകുകയും ചെയ്യും; അതു കൊണ്ടാ ഞാനിക്കാര്യങ്ങളൊന്നും പറയാതിരുന്നത്; എന്റെ അമ്മയ്ക്കും അനിയനും ഒന്നും സംഭവിക്കരുത്: മരണക്കിടക്കയിലും അമ്മയോട് ഗോപിക പങ്കുവിച്ചത് ഭീതി മാത്രം; കാഞ്ഞങ്ങാട്ടുകാരൻ സിബിയുടെ ക്രൂരതയിൽ കരഞ്ഞ് തളർന്ന് സിനിയും മകനും

ആർ പീയൂഷ്

കൊച്ചി: യുവാവിന്റെ ഭീഷണിയെ തുടർന്ന് പേടിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്ത ഗോപിക ഏൽക്കേണ്ടി വന്നത് ക്രൂരമായ മാനസിക പീഡനം. അയൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന കാഞ്ഞങ്ങാട് സ്വദേശിയായ സിബി പല തവണ തന്നോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നതായി ആശുപത്രിക്കിടക്കയിൽ വച്ച് ഗോപിക മാതാവ് സിനിയോട് പറഞ്ഞിരുന്നു.

മതിലിൽ ശക്തിയായി ഇടിക്കുകയും നെഞ്ചിൽ അടിച്ച് കൊണ്ട് എനിക്ക് നിന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞ് പലപ്പോഴും പിന്നാലെ വന്നിരുന്നു. 19 ന് പരീക്ഷയ്ക്ക് പോകുമ്പോൾ രാവിലെ പിന്നാലെ സിബി എത്തുകയും എന്നെ ഇഷ്ടമാണ് എന്ന് പറയണമെന്ന് ആവിശ്യപ്പെട്ടു. എന്നാൽ അതിന് തയ്യാറാകാതെ വന്നപ്പോൾ നിന്റെ പേര് എഴുതി വച്ച് ആത്മഹത്യ ചെയ്യുമെന്നും അങ്ങനെ നിന്നെ പൊലീസ് പിടിച്ചു കൊണ്ട് പോകുമെന്നും ഭീഷണിപ്പെടുത്തി. കൂടാതെ പോക്കറ്റിലുണ്ടായിരുന്ന നോട്ട്സ് എടുത്ത് നീ അങ്ങനെ ഇപ്പോൾ പഠിച്ചു വലിയ ആളാകേണ്ട എന്ന് പറഞ്ഞ് കീറിക്കളയുകയുമായിരുന്നു എന്നാണ് ഗോപിക മാതാവിനോട് പറഞ്ഞത്.

നമ്മൾ ഒറ്റയ്ക്കായതു കൊണ്ടല്ലെ അമ്മേ..ഞാൻ ഇത് പറയാതിരുന്നത്. ഞാൻ ഇക്കാര്യം പറഞ്ഞാൽ അമ്മ ചോദിക്കാൻ പോകുകയും അത് വലിയ പ്രശ്നമാകുകയും ചെയ്യും. അതു കൊണ്ടാ ഞാനിക്കാര്യങ്ങളൊന്നും പറയാതിരുന്നത്. എന്റെ അമ്മയ്ക്കും അനിയനും ഒന്നും സംഭവിക്കരുത് എന്നും ഗോപിക പറഞ്ഞിരുന്നു. അവൻ ദുഷ്ടനാ, എന്തും ചെയ്യാൻ മടിയില്ലാത്തവനാണ്. എനിക്ക് അത്രക്ക് പേടിയായിട്ടാ. ഞാനില്ലാതായാൽ എന്റെ അമ്മയ്ക്കും അനിയനും ഒന്നും സംഭവിക്കില്ലല്ലോ എന്നും വേനദനയ്ക്കിടയിലൂടെ ഗോപിക പറഞ്ഞിരുന്നതായി സിനി പറയുന്നു. ഇതിൽ നിന്നെല്ലാം സിബി പെൺകുട്ടിയെ എത്രത്തോളം മാനസികമായി പീഡിപ്പിച്ചിരുന്നു എന്ന് മനസ്സിലാക്കാൻ കഴിയും.

സിനിയുടെ ഭർത്താവ് ഇവരെ ഉപേക്ഷിച്ച് മറ്റൊരു വീട്ടിലാണ് താമസം. നിർദ്ധന കുടുംബമാണ് ഇവരുടേത്. വീട്ടുവേലയ്ക്ക് പോയി കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് കുടുംബം പുലർത്തിയിരുന്നത്. വീട്ടു വേല കഴിഞ്ഞ് വരുന്ന സമയത്താണ് ഗോപികയുടെ കൂട്ടുകാരിയുടെ മാതാവ് ഫോണിൽ വിളിച്ച് രാവിലെ മകളുടെ നേരെ സിബി നടത്തിയ അതിക്രമത്തെ പറ്റി പറയുന്നത്. വേഗം തന്നെ വീട്ടിലെത്തി മകളോട് ഇതിനെ പറ്റി ചോദിച്ചു. പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു ഗോപിക രാവിലെ നടന്ന സംഭവങ്ങൾ പറഞ്ഞത്. പ്രശ്നം ഉണ്ടാക്കണ്ട എന്നും സിനിയുടെ വീട്ടിൽ പോയി നിൽക്കാം എന്നും പറഞ്ഞിരുന്നു. എന്നാൽ വൈകുന്നേരം ഗോപിക വീട്ടിൽ കരുതിയിരുന്ന മണ്ണെണ്ണ തലയിലൂടെ ഒഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.

സിബി ഗോപികയെ വല്ലാതെ പേടിപ്പിച്ചിരുന്നതായാണ് പൊലീസ് നൽകുന്ന വിവരം. മരണ മൊഴിയിൽ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. തന്നെ ശല്യം ചെയ്യുന്ന വിവരം വീട്ടിൽ പറയുകയോ പ്രശ്നമുണ്ടാക്കുകയോ ചെയ്യുകയാണെങ്കിൽ കുടുംബത്തെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതുകൊണ്ടാണ് പേടിച്ച് വിവരം മറ്റാരെയും അറിയിക്കാതിരുന്നത്. കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി മരുന്ന് ഉപയോഗിക്കുന്ന ഇയാളെ കണ്ടാൽ തന്നെ പേടി വരും. കുറച്ച് വർഷങ്ങളായിട്ടേയുള്ളൂ സിബിയും കുടുംബവും കങ്ങരപ്പടിയിൽ ഗോപികയുടെ വീടിനടുത്ത് വാടകയ്ക്ക് താമസിക്കാൻ തുടങ്ങിയിട്ട്. അയൽവാസികളുമായി യാതൊരു സഹകരണവുമില്ലാത്തവരാണ് ഇവർ. വയോധികരായ ദമ്പതികളും ഇയാളുടെ അമ്മയും ഇയാളും മാത്രമാണ് ഇവിടെ താമസിച്ചിരുന്നത്.

കങ്ങരപ്പടി പല്ലാങ്ങാട്ട് വീട്ടിൽ സാബുവിന്റെയും സിനിയുടെയും മകൾ ഗോപികയുടെ ആത്മഹത്യക്ക് പിന്നിലെ കാരണം സിബിയുടെ നിരന്തരമായ ശല്യപ്പെടുത്തലും ദേഹോപദ്രവവുമായിരുന്നു. ഗോപികയുടെ പിന്നാലെ പ്രണയാഭ്യർത്ഥനയുമായി നടന്ന ഇയാളെ അവഗണിച്ചതിനാൽ കടുത്ത പകയുണ്ടായിരുന്നു. അതിനാൽ മിക്കപ്പോഴും ഇയാൾ ഗോപികയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാരണത്താലാണ് ഗോപിക ആത്മഹത്യ ചെയ്തത്. ഗോപിക ആത്മഹത്യക്ക് ശ്രമിച്ച ദിവസം രാവിലെ പരീക്ഷയ്ക്ക് പോകുന്നതിനിടയിൽ വഴിയിൽ വച്ച് സിബി തടയുകയും വാക്കേറ്റമുണ്ടാകുകയും ചെയ്തു. നോട്ട്സ് എഴുതിയ പേപ്പർ വലിച്ചു കീറിയെറിയുകയും മറ്റും ചെയ്യുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. ഇക്കാര്യം ഒപ്പമുണ്ടായിരുന്ന കൂട്ടുകാരിയുടെ പിതാവിനോട് പറഞ്ഞു. പിതാവാണ് ഈ വിവരം ഗോപികയുടെ മാതാവിനോട് പറഞ്ഞത്.

കാഞ്ഞങ്ങാട് സ്വദേശിയായ സിബി വാടകയ്ക്കാണ് പെൺകുട്ടിയുടെ വീടിന് സമീപം താമസിച്ചിരുന്നത്. വാടക വീടിന്റെ ഉടമ ഗോപികയുടെ വീടുമായി അടുത്ത സൗഹൃദമുള്ളയാളാണ്. അതിനാൽ ഇയാളെ പറ്റി പരാതി പറയാൻ മാതാവ് സിനി വാടക വീടിന്റെ ഉടമയെ കാണാനായി പുറത്തേക്കിറങ്ങി. ഈ സമയമാണ് ഗോപിക വീട്ടിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ദോഹത്തൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പെൺകുട്ടിയുടെ ഉച്ചത്തിലുള്ള നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ തീയണച്ച് കളമശേരി ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ മെഡിക്കൽ കോളേജ് കോവിഡ് ചികിത്സാ കേന്ദ്രമായി മാറ്റിയതു കൊണ്ട് തിങ്കളാഴ്ച എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സയിൽ തുടരുമ്പോഴാണ് ബുധനാഴ്ച രാത്രി 9 മണിയോടെ ഗോപിക മരണത്തിന് കീഴടങ്ങിയത്.

സംഭവം നടന്ന ദിവസം തന്നെ സിബിയെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കസ്റ്റഡിയിലെടുക്കുമ്പോൾ ലഹരി ഉപയോഗിച്ചതിനെതുടർന്ന് അബോധാവസ്ഥയിലായിരുന്നു. ഇയാളെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. സ്വകാര്യ ബസിലെ തൊഴിലാളിയായ ഇയാൾ ലഹരിക്കടിമയാണ്. നാലു വയസുകാരനായ ഗോവിന്ദ് സഹോദരനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP