ശശീന്ദ്രനെ കുടുക്കിയത് മംഗളത്തിന്റെ തന്നെ മാധ്യമ പ്രവർത്തകയോ? 'അഗതിയായ അജ്ഞാത പരാതിക്കാരി'യെ കുറിച്ച് സൂചനയുള്ളതുകൊണ്ട് തന്നെയാണ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതെന്ന് സൂചന; അഴിമതി ഇല്ലാത്ത ഹണി ട്രാപ്പിൽ ജനരോഷം ഉയരാത്തതു കൊണ്ട് കെണിയിൽ പെട്ട മറ്റു രണ്ട് മന്ത്രിമാരെ കുറിച്ചുള്ള വാർത്ത സംപ്രേഷണം ചെയ്യുന്ന കാര്യത്തിൽ പുനരാലോചനയുമായി മംഗളം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളരാഷ്ട്രീയത്തിൽ ലൈംഗിക വിവാദത്തിന്റെ ബോബിടുകയും ഗതാഗത വകുപ്പുമന്ത്രി എകെ ശശീന്ദ്രന് അതിൽപ്പെട്ട് മന്ത്രിസ്ഥാനം തെറിക്കുകയും ചെയ്ത സംഭവത്തിന് പിന്നിൽ മാധ്യമലോകത്ത് പുതിയ തരംഗമായി മാറുന്ന ഹണി ട്രാപ്പാണെന്ന സംശയം ബലപ്പെടുന്നു. മംഗളം ചാനലാണ് അവരുടെ ഉദ്ഘാടന വാർത്തയായി ഇന്നലെ മന്ത്രി എകെ ശശീന്ദ്രന്റെ ഫോൺ സംഭാഷണമെന്ന് വ്യക്തമാക്കി ശബ്ദശകലം പുറത്തുവിട്ടത്.
ഇതേത്തുടർന്നായിരുന്നു മന്ത്രിയുടെ രാജി. എന്നാൽ ഇത്തരം ഒരു ആരോപണം ഉയർന്നതിന്റെ പേരിൽ ധാർമികമായി രാജിവയ്ക്കുന്നുവെന്ന് പ്രഖ്യാപിച്ച മന്ത്രി തന്നെ ഇക്കാര്യത്തിൽ കുടുക്കുകയായിരുന്നുവെന്ന സൂചന അടുപ്പക്കാരുമായും മുഖ്യമന്ത്രിയുൾപ്പെടെയുള്ളവരുമായി പങ്കുവച്ചുവെന്നാണ് ലഭിക്കുന്ന വിവരം.
ഇത്തരമൊരു സൂചന ലഭിച്ചതിനെ തുടർന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിൽ ജുഡീഷ്യൽ അന്വേഷണം തന്നെ പ്രഖ്യാപിച്ചതെന്നാണ് സൂചന. മംഗളം ശശീന്ദ്രനെ കുടുക്കിയത് ഒരു പരാതിക്കാരിയെ സ്വാധീനിച്ച് ശശീന്ദ്രൻ വശപ്പെടുത്തിയെന്ന പ്രഖ്യാപനത്തോടെയാണ്.
പക്ഷേ, ഈ 'അഗതിയായ അജ്ഞാത പരാതിക്കാരി' ഒരു ജേർണലിസ്റ്റ് ആണെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇപ്പോൾ അവധിയിൽ പ്രവേശിച്ച വനിതാ ജേർണലിസ്റ്റ് എന്ത് പരാതിയുമായാണ് മന്ത്രിയെ സമീപിച്ചതെന്ന അന്വേഷണം പുരോഗമിക്കുകയാണ്.
അതെ സമയം തന്നെ മന്ത്രി നിർബന്ധപൂർവ്വം വശത്താക്കിയതായും അധികാര ദുർവിനിയോഗം നടത്തിയതായും ആരുംതന്നെ പൊലീസിൽ പരാതി ഉന്നയിച്ചിട്ടില്ല. അതിനാൽ തന്നെ മന്ത്രിക്കെതിരെ കേസെടുക്കാനും ഒരു വകുപ്പുമില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് ശശീന്ദ്രനുമായി കൂട്ടുകൂടിയതെന്ന് ഈ ഫോൺ സംഭാഷണത്തിൽ പരാമർശിക്കപ്പെടുന്ന 'സുന്ദരിക്കുട്ടി' വെളിപ്പെടുത്തിയാലും അതിൽ കേസുണ്ടാവില്ല. ആവശ്യപ്പെട്ട കാര്യം നടത്തിക്കൊടുക്കാൻ ശശീന്ദ്രൻ പ്രലോഭിപ്പിച്ച് വലയിൽ വീഴ്ത്തിയെന്ന് ഇതുവരെ ആരും പരാതിയുമായി എത്തിയിട്ടുമില്ല.
ഇത്രയും കാര്യങ്ങളിൽ നിന്ന് അത്തരമൊരു പരാതിക്കാരിയെ സൃഷ്ടിച്ച് മന്ത്രിയെ വീഴ്ത്താൻ അയക്കുകയായിരുന്നു എന്ന നിഗമനങ്ങളിലേക്കാണ് സർക്കാരും ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരും എത്തിയിട്ടുള്ളതാണെന്നാണ് സൂചന. അതിനാൽ ഇതൊരു ഹണിട്രാപ്പ് തന്നെയാണെന്ന അനുമാനത്തിലാണ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി ഇന്ന് പ്രഖ്യാപിച്ച ജുഡീഷ്യൽ കമ്മീഷന്റെ അന്വേഷണത്തിന്റെ പ്രധാന അജണ്ട ഈ ഹണി ട്രാപ്പിന്റെ വിവരങ്ങൾ പുറത്തുകൊണ്ടുവരികയാകും. വാർത്തയ്ക്കു വേണ്ടി വാർത്ത സൃഷ്ടിക്കുന്ന 'ഹണി ട്രാപ്പ്' ആണ് പുതിയ വാർത്താ ചാനൽ ചെയ്തതെന്ന് ഇതിനോടകം മാധ്യമലോകത്ത് തന്നെ ആരോപണം ഉയർന്നു കഴിഞ്ഞു.
ഇടതു മന്ത്രിസഭയിലെ മൂന്നു മന്ത്രിമാരെ ഒരേ സമയം കുടുക്കിയെന്ന വാർത്തകളും ഇതോടൊപ്പം പുറത്തുവരുന്നുണ്ട്. ഇതിൽ ആദ്യത്തെ ഇരയായി ചാനൽ കണ്ടെത്തിയതായിരുന്നു ശശീന്ദ്രനെന്നും മറ്റു രണ്ടുപേർ കൂടി സമാന രീതിയിൽ ഇതേ 'സുന്ദരിക്കുട്ടി'യുടെ വലയിൽ വീണെന്നും വാർത്തകൾ പുറത്തുവരുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ ഒരു ആരോപണം ഉദ്ഘാടന വാർത്തയായി ഉന്നയിക്കുകയും ഇതിൽ പെൺസംഭാഷണങ്ങൾ ഉണ്ടെന്നോ, ആരാണ് മന്ത്രിയുടെ 'കാമുകി' എന്നോ വെളിപ്പെടുത്തുകയോ ചെയ്യാതെ വന്നതോടെ മന്ത്രിക്കെതിരെയല്ല മറിച്ച് ചാനലിനെതിരെ വൻ ജനരോഷമാണ് ഉയരുന്നത്.
ഒരാളെ വീഴ്ത്തിയെന്നും മറ്റു രണ്ടു പേരുകൾ കൂടി ഉടൻ പുറത്തുവിടുമെന്നും ചാനൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ വൻ ജനരോഷം ഉയർന്നതോടെ ഇത് വലിയ തിരിച്ചടിയായി മാറുമെന്ന് മനസ്സിലായി ചാനൽ ഇതിൽ നിന്ന് പിന്നോട്ടുപോകുകയാണ് ചെയ്തതെന്ന് സംസാരം ഉയർന്നുകഴിഞ്ഞു.
സർക്കാരും കരുതലോടെയാണ് നീങ്ങുന്നത്. ഇടതുപക്ഷത്തെ മുൻനിര നേതാക്കളെ ആരെയെങ്കിലും ഇത്തരത്തിൽ ഹണി ട്രാപ്പിൽ കുടുക്കിയിട്ടുണ്ടെങ്കിൽ അത് ചാനൽ പുറത്തുവിട്ടാൽ വലിയ ക്ഷീണമാകും ഉണ്ടാക്കുക. അതിനാലാണ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ ചാനൽ ഇത്തരത്തിൽ തെറ്റായ നീക്കമാണ് നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായാൽ കടുത്ത നടപടി ചാനലിനും അതിന്റെ ഉടമകൾക്കുമെതിരെ സ്വീകരിക്കാനുമാകും. ഈ സാധ്യതയാണ് സർക്കാർ ആരായുന്നതെന്നാണ് സൂചന. ചാനലിന്റെ പത്രപ്രവർത്തന രീതിയോട് വൻതോതിൽ എതിർപ്പ് ഉയർന്നിട്ടുണ്ട് എന്നതുതന്നെ സർക്കാർ വലിയ ആശ്വാസമായി കാണുകയാണ്. ഇന്നലെ വിഷയവുമായി ബന്ധപ്പെട്ടു പ്രതിപക്ഷ നേതാക്കൾപോലും ശശീന്ദ്രനെ മനപ്പൂർവം കെണിയിൽ കുടുക്കുകയായിരുന്നു എന്ന തിരിച്ചറിവോടെയാണ് പ്രതികരിച്ചത് എന്നതും ശ്രദ്ധേയമാണ്്.
'ഹണി ട്രാപ്പ്' ധാർമികമായും സാങ്കേതികമായും നിയമാനുസൃതം അല്ല. ബ്ളാക്ക് മെയിൽ എന്ന ഗണത്തിൽ പെടാവുന്ന കുറ്റകൃത്യം ആണത്. അതെ സമയം 'ഹണി ട്രാപ്പ്' വഴി ഏതെങ്കിലും അഴിമതി പുറത്തു കൊണ്ട് വന്നാൽ ആ അഴിമതി നിയമത്തിനു മുന്നിൽ എത്തിക്കാൻ വേണ്ടി, സാമൂഹ്യക്ഷേമം മുൻനിർത്തി നടത്തിയ നടപടിയായി ന്യായീകരിച്ച് കുറ്റത്തിൽ നിന്ന് രക്ഷപ്പെടാനുമാകും. പക്ഷേ, ഇവിടെ എന്ത് അഴിമതിയാണ് നടന്നതെന്ന ചോദ്യം ഉയർന്നതോടെ ചാനലിന് ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ ഉടൻ വെളിപ്പെടുത്തേണ്ടിവരും. ഇല്ലെങ്കിൽ ജുഡീഷ്യൽ കമ്മീഷന് ശക്തമായ നടപടി നിർദ്ദേശിക്കാനുമാകും. ഇതിനുള്ള സാധ്യതയാണ് സർക്കാർ തേടുന്നതെന്ന് ചുരുക്കം.
എ കെ ശശീന്ദ്രന്റെ കാര്യത്തിൽ എന്തെങ്കിലും അഴിമതി നടന്നതായി ഇതുവരെ വെളിപ്പെടുത്തിയില്ല. എന്നാൽ ലൈംഗിക അരാജകത്വമെന്ന വാദം ഉയർത്തി വാർത്ത നൽകിയതോടെ അദ്ദേഹം ധാർമ്മികമായി രാജിവയ്ക്കുന്നുവെന്ന് വ്യക്തമാക്കുകയായിരുന്നു. അതുകൊണ്ട് തന്നെ പൊലീസ് ഇക്കാര്യം ഗൗരവമായി അന്വേഷിക്കുകയാണ്. ആദ്യ ഘട്ടം മുതൽ തന്നെ ഇതിൽ ഉൾപ്പെട്ട വനിതാ ജേർണലിസ്റ്റിലേക്കാണ് അന്വേഷണം നീളുന്നത്. ആ ജേർണലിസ്റ്റ് ഇതേ ചാനലിലെ തന്നെ ജീവനക്കാരി ആണെന്നാണ് സൂചന. മലയാള മാധ്യമലോകത്ത് കഴിഞ്ഞ സർക്കാരിന്റെ കാലത്തും ചില മന്ത്രിമാരെ ഹണി ട്രാപ്പിൽ കുടുക്കിയതായ വാർത്തകൾ പുറത്തുവന്നിരുന്നെങ്കിലും ഇക്കാര്യത്തിൽ ആർക്കെതിരെയും ആരോപണം ഉയർന്നില്ല. അതിനാൽ അക്കാര്യത്തിൽ നടപടികളും ഉണ്ടായിരുന്നില്ല.
ഇതോടൊപ്പംതന്നെ അശ്ലീല ഓഡിയോ സംപ്രേഷണം ചെയ്തതിന് ചാനലിനെതിരെ നടപടിക്കും സാധ്യതകൾ ആരായുന്നുണ്ടെന്നാണ് സൂചന. മന്ത്രിയുടേതെന്ന പേരിൽ ഓഡിയോ പുറത്തുവിട്ടതോടെ ന്യൂസ് റൂമിൽ ചർച്ചയ്ക്ക് വിളിച്ചിരുത്തിയ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ചെവിപൊത്തുന്ന കാഴ്ചയാണ് കേരളം കണ്ടത്. ഇവരിൽ ഓരാൾ തന്നെ ഇത്തരത്തിൽ ഓഡിയോ പുറത്തുവിടുന്നത് നിർത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. വനിതാ സംഘടനകളും മംഗളം ചാനലിനെതിരെ പരാതിയുമായി എത്തിയിട്ടുണ്ടെന്നാണ് വിവരം. ഇത്തരത്തിൽ ഉള്ള വിഷയങ്ങളുടെ സംപ്രേഷണം രാത്രി 11 മണിക്ക് ശേഷമേ പാടൂ എന്ന് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ കർശന നിർദ്ദേശം എല്ലാ ചാനലുകൾക്കും നൽകിയിട്ടുണ്ട്. ഇത് മംഗളം ലംഘിച്ചുവെന്നും പകൽസമയത്താണ് സഭ്യതലംഘിച്ച വിവരം ടെലികാസ്റ്റ് ചെയ്തതെന്നുമാണ് ആക്ഷേപം ഉയർന്നിട്ടുള്ളത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്