Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

2000 കിലോ സ്വർണം ജിഎസ്ടി അടയ്ക്കാതെ വിറ്റു; കേന്ദ്ര ജിഎസ്ടി ഇന്റലിജന്റ്‌സ് പരിശോധനയിൽ കണ്ടെത്തിയത് 25 കോടി രൂപയുടെ നികുതി വെട്ടിപ്പ്; കോഴിക്കോട്ടെ പ്രമുഖ ജുവല്ലറി ഇമാസ് ഗോൾഡ് ആൻഡ് ഡയമണ്ട്‌സിൽ നിന്നും പിടിച്ചെടുത്തത് കണക്കിൽ പെടാത്ത 16 കിലോ സ്വർണം; ചെറുകിട ജൂവലറികൾക്ക് ആഭരണങ്ങൾ ഉണ്ടാക്കി കൊടുക്കുന്ന മൊത്ത വിതരണ സ്ഥാപനത്തിൽ നടന്നത് വമ്പൻ വെട്ടിപ്പ്; തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലാവണമെങ്കിൽ കൂടുതൽ പരിശോധനകൾ ആവശ്യമെന്ന് ജി.എസ്.ടി ഇന്റലിജൻസ് ഡെപ്യൂട്ടി ഡയറക്ടർ

2000 കിലോ സ്വർണം ജിഎസ്ടി അടയ്ക്കാതെ വിറ്റു; കേന്ദ്ര ജിഎസ്ടി ഇന്റലിജന്റ്‌സ് പരിശോധനയിൽ കണ്ടെത്തിയത് 25 കോടി രൂപയുടെ നികുതി വെട്ടിപ്പ്; കോഴിക്കോട്ടെ പ്രമുഖ ജുവല്ലറി ഇമാസ് ഗോൾഡ് ആൻഡ് ഡയമണ്ട്‌സിൽ നിന്നും പിടിച്ചെടുത്തത് കണക്കിൽ പെടാത്ത 16 കിലോ സ്വർണം; ചെറുകിട ജൂവലറികൾക്ക് ആഭരണങ്ങൾ ഉണ്ടാക്കി കൊടുക്കുന്ന മൊത്ത വിതരണ സ്ഥാപനത്തിൽ നടന്നത് വമ്പൻ വെട്ടിപ്പ്; തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലാവണമെങ്കിൽ കൂടുതൽ പരിശോധനകൾ ആവശ്യമെന്ന് ജി.എസ്.ടി ഇന്റലിജൻസ് ഡെപ്യൂട്ടി ഡയറക്ടർ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടുമൊരു ജിഎസ്ടി വെട്ടിപ്പ് പിടികൂടി. സംസ്ഥാനത്ത് ജിഎസ്ടി അടയ്ക്കാതെ ജൂവലറി മേഖലയിൽ വൻതോതിൽ സ്വർണം വിൽക്കുന്നതായി റിപ്പോർട്ടിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വൻ തട്ടിപ്പ് പിടികൂടിയത്. കോഴിക്കോട്ടെ പ്രമുഖ ജുവല്ലറിയായ ഇമാസ് ഗോൾഡ് ആൻഡ് ഡയമണ്ട്‌സാണ് വൻ നികുതി വെട്ടിപ്പു നടത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്ടെ സ്വർണ മൊത്ത വിൽപ്പന കേന്ദ്രമാ ഇമാസിൽ നടത്തിയ പരിശോധനയിൽ കോടികളുടെ ക്രമക്കേട് കണ്ടെത്തി.

2000 കിലോ സ്വർണം ജിഎസ്ടി അടയ്ക്കാതെ വിറ്റതായി ജിഎസ്ടി ഇന്റലിജൻസ് കണ്ടെത്തിയിരിക്കുന്നത്. ബുധനാഴ്ച വയനാട് ഉൾപ്പെടെയുള്ള നാലു ജില്ലകളിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. കോഴിക്കോട്ടെ സ്വർണ മൊത്ത വിൽപ്പന കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ 25 കോടിയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. 2000 കിലോ സ്വർണം അനധികൃതമായി വിറ്റഴിച്ചു. ഇതിന് പുറമേ അനധികൃതമായി സൂക്ഷിച്ചിരുന്ന 16 കിലോ സ്വർണവും കണ്ടെത്തി.

കേരളത്തിൽ 14 ജില്ലകളിലും സ്വർണാഭരണങ്ങൾ എത്തിച്ചു നൽകുന്ന മൊത്ത വിതരണക്കാരാണ് ഇമാസ് ഗോൾഡ്. കോഴിക്കോട് കൊടുവള്ളി സ്വദേശിയും മലപ്പുറം സ്വദേശിയുമാണ് ഈ സ്വർണ്ണ മൊത്ത വിതരണ കേന്ദ്രത്തിന്റെ നടത്തിപ്പുകാർ. വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ എന്നി ജില്ലകളിലാണ് ഇവിർ കൂടുതലായി സ്വർണം വിൽക്കുന്നത്. ജിഎസ്ടി വെട്ടിപ്പു നടത്തിയെന്ന് കണ്ടെത്തിയതിന് തുടർന്ന് കൂടുതൽ പരിശോധന വേണ്ടി വരും. പരിശോധന വരും ദിവസങ്ങളിൽ വ്യാപിപ്പിക്കുമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.

കേന്ദ്ര ജിഎസ്ടി ഇന്റലിജൻസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ജൂലൈ മാസം മുതലുള്ള കച്ചവടത്തിന്റെ രേഖകൾ അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്. തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലാവണമെങ്കിൽ കൂടുതൽ പരിശോധനകൾ വേണമെന്ന് ജി എസ് ടി ഇന്റലിജൻസ് ഡെപ്യൂട്ടി ഡയറകടർ വ്യക്തമാക്കി. ചെറുകിട ജൂവലറികൾക്ക് ആഭരണങ്ങൾ ഉണ്ടാക്കിക്കൊടുക്കുന്നതാണ് ഇമാസിന്റെ രീതി. പക്ഷേ റെയ്ഡിനെക്കുറിച്ച് പ്രതികരിക്കാൻ ജൂവലറി ഉടമകൾ തയ്യാറായിട്ടില്ല. റെയ്ഡിന് ശേഷം ജൂവലറി പൂട്ടിക്കിടക്കുകയാണ്. ഉടമകളുടെ വീടുകളിലും സ്വർണം വിറ്റ കേന്ദ്രങ്ങളിലും പരിശോധന നടത്തിയിട്ടുണ്ട്. ഉ

പരിശോധനയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അന്വേഷണം നടക്കുകയാണ് എന്നാണ് ജിഎസ്ടി അധികൃതരുടെ മറുപടി. ഇമാസിൽ നിന്നും സ്വർണം വിതരണം ചെയ്യുന്ന സ്വർണ്ണത്തിന്റ് സ്‌ത്രോതസ് എവിടെ നിന്നാണെന്ന അന്വേഷണത്തിലേക്കും കടന്നേക്കുമെന്ന സൂചനയുണ്ട്. കേരളത്തിൽ സ്വർണ്ണക്കടത്തിന്റെ കേന്ദ്രമായി പ്രവർത്തിക്കുന്ന കൊടുവള്ളിയുമായി ബന്ധമുണ്ട് എന്നതിനാൽ അന്വേഷണം കൂടുതൽ മുറുകാനാണ് സാധ്യത.

ജിഎസ്ടി തട്ടിപ്പുകൾ അടുത്തകാലത്തായി കൂടുതൽ വ്യാപിച്ചിരുന്നു. ബിനാമി പേരിൽ രജിസ്ട്രേഷൻ നടത്തി ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരിൽ കോടികളുടെ ജിഎസ്ടി (ചരക്ക് സേവന നികുതി) വെട്ടിപ്പ് നടത്തിയ കേസിൽ പൊന്നാനി സ്വദേശികളായ രണ്ടുപേർ അറസ്റ്റിലായിരുന്നു. ഇത് കൂടാതെ നിരവധി പേരാണ് ജിഎസ്ടി വെട്ടിപ്പിന് പിടിയിലായത്. അതേസമയം ജിഎസ്ടി സംവിധാനത്തിൽ സ്വർണത്തിനും രത്‌നങ്ങൾക്കും ഇവേബിൽ നടപ്പാക്കുന്നതിന്റെ പ്രായോഗികത പരിശോധിക്കാൻ സംസ്ഥാന ധനമന്ത്രി ഡോ.തോമസ് ഐസക് കൺവീനറായി മന്ത്രിമാരുടെ സമിതി അടുത്തിടെ രൂപീകരിച്ചിരുന്നു.

ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി, ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻഭായ് പട്ടേൽ, ധനമന്ത്രിമാരായ മൻപ്രീത് സിങ് ബാദൽ(പഞ്ചാബ്), ബസവരാജ് ബൊമ്മൈ (കർണാടക), ഡോ.അമിത് മിത്ര (ബംഗാൾ) എന്നിവരാണ് അംഗങ്ങൾ. ഇവേ ബിൽ നടപ്പാക്കാനാവുന്നില്ലെങ്കിൽ നികുതി വെട്ടിപ്പു തടയാൻ മറ്റു മാർഗങ്ങൾ സമിതി നിർദ്ദേശിക്കണം. സെപ്റ്റംബർ 20ലെ ജിഎസ്ടി കൗൺസിൽ യോഗത്തിന്റെ തീരുമാനപ്രകാരമാണ് സമിതി രൂപീകരിച്ചത്.

സംസ്ഥാനത്തെ ചരക്ക് സേവന നികുതി സമാഹരണം ശക്തമാക്കാൻ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ധനമന്ത്രി ടി എം തോമസ് ഐസക് നിർദ്ദേശം നൽകിയിരുന്നു. നികുതിവെട്ടിപ്പിന്റെ വല ഇതരസംസ്ഥാനങ്ങളിലേക്കും വ്യാപിക്കുന്നതായാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ വാർഷിക ജിഎസ്ടി സമാഹരണലക്ഷ്യം നേടാനുള്ള കർമപരിപാടിക്ക് നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം രൂപംനൽകിയത്. ഈ സാമ്പത്തികവർഷം ജിഎസ്ടി ലക്ഷ്യം 29,011 കോടി രൂപയാണ്. പ്രതീക്ഷിതവർധന ഉറപ്പാക്കാൻ ഓരോ നികുതി നിർണയകേന്ദ്രവും 30 ശതമാനം അധികവരുമാനം ഉറപ്പാക്കണം. വരുമാനത്തിന്റെ 82 ശതമാനം ലഭിക്കേണ്ടത് എറണാകുളം, തിരുവനന്തപുരം, മട്ടാഞ്ചേരി, കോഴിക്കോട്, തൃശൂർ, മലപ്പുറം ജില്ലകളിൽനിന്നാണ്. ആദ്യപടിയായി എറണാകുളം, തിരുവനന്തപുരം റവന്യൂ ജില്ലകളിലെ മൂന്ന് ഡെപ്യൂട്ടി കമീഷണറുടെ കീഴിലെ ഓഫീസർമാർക്കാണ് ലക്ഷ്യം നിശ്ചയിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP