അയ്യപ്പഭക്തരുടെ മാല പൊട്ടിച്ചതിന് ഫാസിലിനെ കൊന്ന് പ്രതികാരം വീട്ടി; ചേട്ടന്റെ ജീവനെടുത്തവരെ ഇല്ലായ്മ ചെയ്യാൻ പാർട്ടിയോട് കെഞ്ചിയിട്ടും ആരും കുലുങ്ങിയില്ല; പ്രശ്നങ്ങൾക്ക് പോകരുതെന്ന് സിഐ ഉപദേശിച്ചിട്ടും ബിടെക്കുകാരൻ പിന്മാറിയില്ല; സ്വന്തം കാറിൽ കൂട്ടുകാരുമായെത്തി തലയറുത്ത് മാറ്റി സഹോദരനെ കൊന്നതിന് പക തീർത്തു; ഗുരൂവായൂർ ആനന്ദൻ കൊലയിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ്; കുറ്റസമ്മതം നടത്തി പ്രതികളും
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: നെന്മിനിയിൽ ആർഎസ്എസ് പ്രവർത്തകൻ ആനന്ദനെ വെട്ടിക്കൊന്നതിന് പിന്നിൽ ചേട്ടനെ കൊന്നതിനുള്ള പക തന്നെ. സിപിഎമ്മുകാരനായ ഫാസിലിന്റെ കൊലയ്ക്കുള്ള പ്രതികാരം അനുജൻ തീർത്ത് ആനന്ദന്റെ തലവെട്ടിമാറ്റിയും. സി.പി.എം നേതൃത്വത്തോട് തന്റെ ചേട്ടനെ കൊന്നവരോട് പക വീട്ടണമെന്ന് ഫായിസ് പലവട്ടം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പാർട്ടി ഇതിന് വേണ്ട മുൻകൈയെടുത്തില്ല. ഇതോടെ ബിടെക്കുകാരനായ ഫായിസ് സ്വയം എല്ലാം ഏറ്റെടുക്കുകയായിരുന്നു. ആനന്ദിന്റെ കൊലയുമായി ബന്ധപ്പെട്ട് ഫായിസ് ഉൾപ്പെടെ മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫായിസ്, ജിതേഷ്, കാർത്തിക് എന്നിവരാണ് അറസ്റ്റിലായത്.
ഫായിസിന് രാഷ്ട്രീയ ആഭിമുഖ്യമൊന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ജിതേഷും കാർത്തിക്കും സി.പി.എം അനുഭാവികളാണ്. ചേട്ടന്റെ കൊലയ്ക്ക് പ്രതികാരം തീർക്കാൻ ചേട്ടന്റെ സുഹൃത്തുക്കളെ രാഷ്ട്രീയം പറഞ്ഞ് ഒപ്പം നിർത്തുകയായിരുന്നു ഫായിസ്. ഫാസിൽ കൊലക്കേസിൽ കേസിൽ പ്രതിയായിരുന്നു ആനന്ദ്. ഇതിന്റെ പ്രതികാരമാണ് തീർത്തതെന്ന് ഫായിസ് പൊലീസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. സി.പി.എം നേതൃത്വത്തിന് ഇതിൽ പങ്കില്ലെന്നാണ് മൊഴി. താൻ പലവട്ടം നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടും അവർ ചെയ്തില്ല. അതിനാൽ സ്വയം ഏറ്റെടുത്തുവെന്നാണ് കുറ്റസമ്മത മൊഴി.
ഫായിസിന് എൻഡിഎഫ് ബന്ധങ്ങളുണ്ടെന്ന് പൊലീസ് പറയുന്നു. സിപിഎമ്മുകാരനായിരുന്നുവെങ്കിലും ഫാസിലും എൻഡിഎഫുമായി അടുപ്പം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു. ഇതാണ് 2014ലെ കൊലയിലെത്തിച്ചതെന്നും പൊലീസ് പറയുന്നു. 2014ലെ കൊലയിലും രാഷ്ട്രീമയില്ലായിരുന്നു. ഫാസിലിനെതിരെ ഗുരൂവായൂരിലെത്തിയ അയ്യപ്പ ഭക്തരുടെ മാല പൊട്ടിച്ചെന്ന പരാതി ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രതികാരം തീർക്കലിനായിരുന്നു ഫാസിലിനെ കൊന്നത്. സിപിഎമ്മിന് അപ്പുറമുള്ള ഫാസിലിന്റെ എൻഡിഎഫ് ബന്ധമായിരുന്നു ഇതിന് കാരണം. അതുകൊണ്ട് തന്നെ രാഷ്ട്രീയ തർക്കങ്ങൾക്കപ്പുറമുള്ള വർഗ്ഗീയ കൊലയുടെ പ്രതികാരമാണ് ആനന്ദനെ വകവരുത്തിയതിലൂടെ ഫായിസ് ചെയ്തതെന്ന് പൊലീസ് പറയുന്നു.
ചേട്ടന്റെ കൊലപാതകികളോട് ഫായിസിനുള്ള പ്രതികാരം സി.പി.എം നേതാക്കളിൽ ചിലർ പൊലീസിനേയും അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ പല വട്ടം മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ തന്നെ ഫായിസിനെ താക്കീത് ചെയ്യുകയും പ്രശ്നങ്ങൾക്ക് നിൽക്കരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതിനൊന്നും ഫായിസ് വഴങ്ങിയില്ല. ഇതിന് മുമ്പ് പലവട്ടം ആനന്ദനെ കൊല്ലാൻ ഫായിസ് ശ്രമിച്ചതായും പൊലീസിന് സംശയമുണ്ട്. ഇതിനപ്പുറമുള്ള ഗൂഢാലോചനയൊന്നും സംഭവത്തിലില്ലെന്ന് പൊലീസ് നൽകുന്ന വിശദീകരണം. എന്നാൽ സി.പി.എം നേതൃത്വത്തെ രക്ഷിക്കാനുള്ള നീക്കമാണിതെന്നും സി.പി.എം പ്രാദേശിക നേതാക്കൾക്കും കൊലയയിൽ പങ്കുണ്ടെന്നും ബിജെപിയും ആരോപിക്കുന്നു.
അതിക്രൂരമായാണ് അനന്ദിനെ വെട്ടിക്കൊന്നത്. ആനന്ദന്റെ ശരീരത്തിൽ പത്ത് വെട്ടുകളുണ്ടായിരുന്നതായി പൊലീസ് പറയുന്നു. തലയ്ക്കും കഴുത്തിനു പിന്നിലുമായി ആറ് വെട്ടുകളും പുറത്ത് ഒന്നും കാൽമുട്ടിനു താഴെ രണ്ടും വെട്ടുകളുണ്ട്. തല ഏതാണ്ട് അറത്തു മാറ്റുന്ന തരത്തിലെ ക്രൂരമായ വെട്ടാണ് കൊലയ്ക്ക് കാരണമായത്. മരിച്ച ആനന്ദൻ ഫാസിൽ വധക്കേസിലെ രണ്ടാംപ്രതിയായിരുന്നു. ഫയാസിന്റെ ഉടമസ്ഥതയിലുള്ള കാറിലാണ് അക്രമികൾ വന്നത്. കാർ പൊലീസ് കസ്റ്റഡിയിലാണ്. കാറിൽനിന്ന് ലഭിച്ച മൊബൈൽ ഫോണിലേക്ക് സംഭവദിവസം വിളികൾ വന്നിട്ടുള്ള നമ്പറുകൾ പൊലീസ് പിന്തുടർന്നു. അതിൽ പല നമ്പറുകളും സ്വിച്ച് ഓഫ് ആയിരുന്നു. ഈ അന്വേഷണമാണ് പ്രതികളെ കണ്ടെത്താൻ സഹായകമായത്.
നെന്മിനി കടവള്ളി ലക്ഷംവീട് കോളനിയിൽ വടക്കേ തരകത്ത് അംബികയുടെ മകനായ ആനന്ദൻ(28) ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിനാണ് വെട്ടേറ്റ് മരിച്ചത്. ആനന്ദന്റെ മൃതദേഹം പോസ്റ്റ്മോർട്ടം കഴിഞ്ഞ് തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം നെന്മിനിയിലെ വീട്ടിൽ കൊണ്ടുവന്നു. സംഘപരിവാർ പ്രസ്ഥാനങ്ങളുടെ നേതാക്കളടക്കം വൻ ജനാവലി അന്ത്യോപചാരമർപ്പിക്കാനെത്തി. ഒന്നരമണിക്കൂർ പൊതുദർശനത്തിനു വെച്ചശേഷം ചെറുതുരുത്തി പുണ്യതീരത്ത് മൃതദേഹം സംസ്കരിച്ചു. സി.പി.എം ഗൂഢാലോചനയാണ് കൊലയ്ക്ക് പിന്നിലെന്ന് ബിജെപി ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിൽ പൊലീസിനെതിരെ ആരോപണവുമുയർന്നു. അതുകൊണ്ട് തന്നെ പ്രതികളെ പിടിക്കാൻ അതിവേഗ നടപടികളും എടുത്തു.
നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. പ്രതികൾ സഞ്ചരിച്ച കാർ ഫായിസിന്റേതായിരുന്നു. നാട്ടുകാർ ഓടിക്കൂടിയതോടെ കാർ ഉപേക്ഷിച്ച് പ്രതികൾ കടന്നു കളഞ്ഞിരുന്നു. ഫാഹിസിന്റെ വിലാസം കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ആനന്ദിനെയും സുഹൃത്തിനെയും കാറിൽ എത്തിയ സംഘം തട്ടിവീഴ്ത്തിയ ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഇനിയും രണ്ട് പേർ കൂടി പിടിയിലാകാനുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന.
പോപ്പുലർ ഫ്രണ്ടിലേക്കാണ് ബിജെപി ആരോപണം ഉന്നയിക്കുന്നത്. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഫേസ്ബുക്കിലും വാട്സാപ്പിലും കൊലയെ ന്യായീകരിച്ച് നിരവധി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. ഇസ്ലാമിക തീവ്രവാദ സ്വഭാവമുള്ള ചില ഗ്രൂപ്പുകളിലാണ് ഈ പോസ്റ്റുകൾ ആദ്യം പ്രത്യക്ഷപ്പെട്ടത്. കൊലക്ക് പിന്നിൽ പോപ്പുലർ ഫ്രണ്ടിന്റെ പരിശീലനം സിദ്ധിച്ച കൊലയാളികളുണ്ടെന്നാണ് കരുതുന്നത്. പ്രദേശത്ത് പകൽ സമയം സിപിഎമ്മും രാത്രി പോപ്പുലർ ഫ്രണ്ടുമായി മാറുന്ന ഒട്ടേറെ യുവാക്കളുണ്ട്. തീവ്രമത വർഗീയത വച്ചു പുലർത്തുന്ന ഇവരെ സി.പി.എം നേതൃത്വമാണ് സംരക്ഷിക്കുന്നതെന്നും ബിജെപി ആരോപിക്കുന്നു. 2012ൽ പാവറട്ടിയിൽ ആർഎസ്എസ് കാര്യവാഹ് ഷാരോൺ വെട്ടേറ്റ് മരിച്ച സംഭവത്തിലെ പ്രധാന സാക്ഷികളിലൊരാളായിരുന്നു ആനന്ദൻ. ഇതേത്തുടർന്ന് ഈ കേസിലെ സാക്ഷിമൊഴി ദുർബലമാക്കാനാണ് ഫാസിൽ വധക്കേസിൽ സി.പി.എം നേതൃത്വം ആനന്ദനെ കുടുക്കിയതെന്നാണ് സംഘപരിവാർ പറയുന്നത്.
പ്രതികളെ പിടികൂടിയെങ്കിലും സംഘർഷ സാദ്ധ്യത നിലനിൽക്കുന്ന ഗുരുവായൂരിലെ വിവിധയിടങ്ങളിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നും തുടരും. ഗുരുവായൂർ ക്ഷേത്രം, പാവറട്ടി എന്നീ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ വരുന്ന ഗുരുവായൂർ നഗരസഭ, ചാവക്കാട് നഗരസഭയുടെ ഏട്ടാം വാർഡ്, കണ്ടാണശ്ശേരി, വെങ്കിടങ്ങ്, മുല്ലശ്ശേരി, പാവറട്ടി, എളവള്ളി ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. അഞ്ചോ, അഞ്ചിലധികമോ ആളുകൾ കൂട്ടംകൂടി നിൽക്കാനോ, ജാഥ, പ്രകടനം, പൊതുയോഗം എന്നിവ നടത്തുവാനോ പാടില്ലെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. വിവാഹം, മറ്റു പരമ്പരാഗത മതാനുഷ്ഠാനങ്ങൾ തുടങ്ങിയ പൊലീസിന്റെ അനുമതിയോടെ മാത്രമെ നടത്താവൂ.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ട്രിവാൻഡ്രം ക്ലബിലെ പണം വച്ചുള്ള ചീട്ടുകളി പൊക്കിയതോടെ താവളം മാറി ചൂതാട്ട സംഘം; തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി; വർക്കലയിലെ റിസോർട്ടിലും ചീട്ടുകളിക്ക് ബ്രാഞ്ച്; പിന്നിൽ ട്രിവാൻഡ്രം ക്ലബ് സംഘം തന്നെ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍