ഗുരുവായൂർ മുനിസിപ്പൽ മുൻ സെക്രട്ടറി പീഡിപ്പിച്ച വിദ്യാർത്ഥിനി വിവാഹത്തിനു വിസമ്മതിച്ചു; വിവരമറിഞ്ഞ സിദ്ധൻ പീഡനവിവരം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ പിടുങ്ങി; മാതാപിതാക്കൾ പരാതി നൽകിയതോടെ പീഡനത്തിന് മുൻ സെക്രട്ടറിയും ബ്ലാക് മെയിലിംഗിനു സിദ്ധനും ജയിലിൽ
തൃശൂർ: ക്ഷേത്രനഗരമായ ഗുരുവായൂരിലെ ഒരു കോളേജിലെ ബിരുദവിദ്യാർത്ഥിനി പീഡനത്തിന് ഇരയായതായി പൊലീസിൽ പരാതി നൽകി. സംഭവമുണ്ടായത് 2015 ഏപ്രിൽ മാസത്തിലാണ്. പെൺകുട്ടിയുടെ സോഷ്യൽവർക്ക് ബുക്കിൽ ഒപ്പു വച്ചു നൽകേണ്ട ഗുരുവായൂർ മുനിസിപ്പലിറ്റി സെക്രട്ടറിയായ രഘുരാമൻ അതു ഉടനെ നൽകിയില്ല. കുട്ടിയുടെ ഫോൺ നമ്പർ വാങ്ങുകയും വിളിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. കൂടെ വന്ന മറ്റു രണ്ടുപേർക്കും സോഷ്യൽ വർക്ക് ബുക്ക് തിരിച്ചു നൽകുകയും ചെയ്തു.
ഫോൺ വിളിച്ച പെൺകുട്ടിയോട് ബുക്ക് ക്വാർട്ടേഴ്സിലാണെന്നും അവിടെ അമ്മയുണ്ടെന്നും അവിടെ പോയി വാങ്ങാനുമാണ് ഇയാൾ നിർദ്ദേശിച്ചത്. അതുപ്രകാരം പുസ്തകം തിരിച്ചു വാങ്ങാനെത്തിയ കുട്ടി ഇയാളെ കണ്ടപ്പോൾ അമ്മ എവിടെയെന്ന് ചോദിച്ചു. പുറത്തു പോയിരിക്കുകയാണെന്നും ഇപ്പോൾ വരുമെന്നുമാണ് ഇയാൾ പറഞ്ഞത്. തുടർന്ന് ക്ഷണിച്ചിരുത്തിയ ഇയാൾ പിന്നീട് കിടപ്പറയിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. പിന്നീട് ഇയാൾ പെൺകുട്ടിക്ക് ഫോൺ വിളിക്കുകയും സന്ദേശങ്ങളയയ്ക്കുകയും ചെയ്തിരുന്നുവെന്ന് പറയുന്നു.
ഇരുപത്തൊന്നുകാരിയായ പെൺകുട്ടിയുടെ വിവാഹാലോചനകളെല്ലാം മുടങ്ങിപ്പോകുകയും പെൺകുട്ടി വിവാഹത്തിന് വിസ്സമ്മതം പ്രകടിപ്പിക്കുകയും ചെയ്തതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. മാതാപിതാക്കൾ ഗുരുവായൂരിൽ മുത്തപ്പൻ പൂജ നടത്തുന്ന വിനോദിനെ സമീപിച്ച് കാര്യങ്ങൾ ബോധിപ്പിച്ചു. സിദ്ധൻ പെൺകുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടു. പെൺകുട്ടിയുമായി ഇയാൾ സംസാരിച്ചപ്പോൾ കാര്യങ്ങൾ പിടികിട്ടി. ഗുരുവായൂർ മുനിസിപ്പാലിറ്റി സെക്രട്ടറിയുമായുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞ പെൺകുട്ടി തനിക്ക് മറ്റൊരാളെ വിവാഹം ചെയ്തു വഞ്ചിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി. തുടർന്ന് ഇവരെല്ലാവരും സെക്രട്ടറിയുടെ അടുത്തെത്തി. കാര്യങ്ങളെല്ലാം സമ്മതിക്കേണ്ടി വന്ന ഇയാൾ മാപ്പ് പറയുകയും പ്രശ്നം ഉണ്ടാക്കരുതെന്നും മുനിസിപ്പാലിറ്റിയിൽ ഉടൻ ഒഴിവുവരുമെന്നും അപ്പോൾ പെൺകുട്ടിക്ക് ജോലി നൽകാമെന്നും വാഗ്ദാനം ചെയ്തു. പ്രശ്നങ്ങൾ പുറത്തറിഞ്ഞാലുള്ള മാനഹാനി ഭയന്നാണ് സാധാരണക്കാരായ പെൺകുട്ടിയുടെ വീട്ടുകാർ മിണ്ടാതിരുന്നത്. പെൺകുട്ടിയുടെയും കുടുംബത്തിന്റെയും ജീവിതം തകർക്കുമെന്നുള്ളതിനാലാണ് പ്രശ്നങ്ങളുണ്ടാക്കാതെ മനസ്സില്ലാ മനസ്സോടെ ഇവർ തിരിച്ചുപോന്നത്.
സിദ്ധൻ വിനോദ് ഇതിനുശേഷം ആരോരുമറിയാതെ സെക്രട്ടറിയെ കണ്ട് ഭീഷണിപ്പെടുത്തി 3,90.000രൂപ തട്ടിയെടുത്തു. വീണ്ടും പല സമയങ്ങളിലും പണത്തിനായി രഘുരാമനെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. പത്രക്കാരെയും പൊലീസിനെയും അറിയിക്കുമെന്ന് പറഞ്ഞാണ് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നത്. ഒടുവിൽ 30 ലക്ഷം രൂപ നൽകണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയെ സമീപിച്ചപ്പോഴാണ് രഘുരാമൻ പൊലീസിൽ പരാതി നൽകിയത്. സിദ്ധൻ ഭീഷണിപ്പെടുത്തി പണംതട്ടുന്ന കാര്യം പെൺകുട്ടിയുടെ വീട്ടുകാർ അറിഞ്ഞിരുന്നില്ല. വീട്ടുകാർക്ക് ഇതറിയില്ലെന്ന കാര്യം സെക്രട്ടറിക്കും അറിയില്ലായിരുന്നു. ഇതാണ് സിദ്ധന് തുണയായത്. ഗുരുവായൂരിൽ നിന്നും കോട്ടയത്തേക്ക് ട്രാൻസ്ഫറായ രഘുരാമൻ നംവബർ 23ന് തൃശൂർ ടെമ്പിൾ പൊലീസ് സ്റ്റേഷനിലാണ് സിദ്ധൻ വിനോദിനെതിരെ പരാതി നൽകിയത്. പരാതി അന്വേഷിച്ച് പൊലീസ് വീട്ടിലെത്തിയപ്പോൾ ഇയാൾ ഉടനെ പെൺകുട്ടിയുടെ വീട്ടിലെത്തി. പ്രശനം വഷളായെന്നും ഉടനെ പരാതി നൽകണമെന്നും പറഞ്ഞ് അവരെ തെറ്റിദ്ധരിപ്പിച്ച്, പരാതി നൽകിപ്പിക്കുകയായിരുന്നു. കണ്ടാണശ്ശേരി പൊലീസ് പെൺകുട്ടിയുടെ മൊഴിയെടുക്കുകയും പീഡനത്തിന് സെക്രട്ടറിക്കെതിരെ കേസ്സ് എടുക്കുകയും ചെയ്തു.
മുൻ ഗുരുവായൂർ മുൻസിപ്പാലിറ്റി സെക്രട്ടറി രഘുരാമനെതിരായി 2016 നവംബർ 26ന് രജിസ്റ്റർ ചെയ്ത പീഡനക്കേസ്സിൽ, പ്രതിയെ പൊലീസിനും പിടികിട്ടിയിരുന്നില്ല. ഇയാൾ കോട്ടയത്ത് ചാർജെടുത്തില്ലെന്നു മാത്രമല്ല, മൊബൈൽഫോൺ സ്വിച്ച് ഓഫുമായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇയാളെ പൊലീസ് തൃശ്ശൂർ ശക്തൻ ബസ് സ്റ്റാൻഡ് പരിസരത്തുനിന്നും അറസ്റ്റു ചെയ്തത്. ആലുവ ഏലൂർ സ്വദേശിയായ രഘുരാമനെ ചാവക്കാട് കോടതി കഴിഞ്ഞ ദിവസം റിമാന്റ് ചെയ്തു. ഇയാൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് ഹർജി നൽകിയിരുന്നു. വിവാഹിതനാണെങ്കിലും രഘുരാമൻ ഭാര്യയുമായുള്ള ബന്ധം വേർപെടുത്തി കഴിയുകയാണെന്നു പറയുന്നു. സെക്രട്ടറിയുടെ കൈയിൽനിന്നും പണം തട്ടിയെടുത്ത താമരയൂരിലെ കക്കാട് കരിപ്പോട്ടിൽ വിനോദിനെയും പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
Stories you may Like
- പ്രവാസിയുടെ രണ്ടുകോടിരൂപ തട്ടിയെടുത്ത് വ്യാജ സിദ്ധൻ
- ഒഴുക്കിൽപ്പെട്ട നാലംഗ കുടുംബത്തെ രക്ഷപെടുത്തിയത് മാടത്താനി ശശി
- ശാന്തിഗിരിയിൽ സന്ന്യാസ ജീവിതത്തിലേക്ക് ഇരുപത്തിരണ്ട് ബ്രഹ്മചാരിണികൾ
- ഇരുപത്തിരണ്ട് പെൺകുട്ടികൾ സന്ന്യാസിമാരാകുന്നു; ആശംസയറിയിച്ചു മോദി
- ശാന്തിഗിരിയിൽ ശിഷ്യപൂജിതയിൽ നിന്ന് ദീക്ഷ സ്വീകരിച്ച് 22 പേർ സന്യാസിനിമാരായി
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍