കോൺഗ്രസ്സിൽ കോളിളക്കമുണ്ടാക്കിയ ഹനീഫ വധക്കേസിൽ സാക്ഷികളെ പ്രതികളാക്കി കോടതിയിൽ കുറ്റപത്രം; ഐപിഎസുകാർ അടങ്ങിയ പൊലീസ് സംഘം കേസന്വേഷണം അട്ടിമറിക്കാൻ കൂട്ടുനിന്നു; കോൺഗ്രസ്സിലെ ഉന്നതർ ഇടപെട്ട് കേസ് കീഴ്മേൽ മറിച്ചതായി ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട്
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: കോൺഗ്രസ്സിനകത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച തൃശൂരിലെ ഹനീഫാ വധക്കേസിൽ അന്വേഷണം അട്ടിമറിക്കാൻ ഐപിഎസുകാർ അടങ്ങിയ പൊലീസ് സംഘം കൂട്ടുനിന്നതായി റിപ്പോർട്ട്. പൊലീസ് പ്രതികളുമായി ഒത്തുകളിച്ച് അന്വേഷണം വഴിമാറ്റിയെന്ന് കേസിൽ പുനരന്വേഷണം നടത്തിയ ഉദ്യോഗസ്ഥൻ സർക്കാരിന് രഹസ്യ റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ്.
ഇതോടെ മുൻ സർക്കാരിന്റെ കാലത്ത് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെ ഉണ്ടായ കോൺഗ്രസ് പ്രവർത്തകന്റെ കൊലപാതകം പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചേക്കുമെന്നാണ് സൂചന. കൊല്ലപ്പെട്ട ഹനീഫയുടെ മാതാവിന്റെ മൊഴിയടക്കം തിരുത്തിയാണ് കൊലയാളികളെ രക്ഷിക്കാൻ ശ്രമിച്ചതെന്ന് മംഗളം നൽകിയ റിപ്പോർട്ടിൽ പറയുന്നു. കോൺഗ്രസിലെ ഉന്നത നേതാക്കൾ ഇടപെട്ടാണ് അന്വേഷണം അട്ടിമറിച്ചതെന്ന് പുനരന്വേഷണം നടത്തിയ ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നുണ്ട്.
കോൺഗ്രസ് പ്രവർത്തകനായ ഹനീഫ ഗ്രൂപ്പ് വഴക്കിനെ തുടർന്നാണ് കൊല്ലപ്പെട്ടത്.
ഇതോടെ ഹനീഫയുടെ വധത്തിൽ എ ഗ്രൂപ്പിനെതിരെ കെപിസിസി വിലക്ക് ലംഘിച്ച് ഐവിഭാഗം രംഗത്തെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഐ ഗ്രൂപ്പ് നേതാവ് സിഎൻ ബാലകൃഷ്ണനെ പ്രതിസ്ഥാനത്ത് നിർത്താൻ എ വിഭാഗം ശ്രമിക്കുന്നതായി ആരോപണം ഉയരുകയും ബാലകൃഷ്ണന് കേസുമായി ബന്ധമുണ്ടെന്ന് എ ഗ്രൂപ്പ് ശക്തമായി വാദിക്കുകയും ചെയ്തിരുന്നു. പാർട്ടിക്കകത്തുതന്നെ രൂക്ഷമായ തർക്കത്തിന് വഴിവച്ച സംഭവത്തിൽ, ഐഗ്രൂപ്പിനെതിരെ ശക്തമായ ആരോപണം ഉയർന്ന കേസിൽ ചെന്നിത്തല ആഭ്യന്തരം കൈകാര്യം ചെയ്ത സമയത്ത് കേസ് അട്ടിമറിക്കാൻ നീക്കമുണ്ടായെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നതെന്നതാണ് ഏറ്റവും ശ്രദ്ധേയം. ഇത് വരുംദിവസങ്ങളിൽ ഹനീഫ വധം കോൺഗ്രസ്സിൽ സജീവ ചർച്ചയാകാനുള്ള സാധ്യത ശക്തിപ്പെടുത്തുകയാണ്.
സാക്ഷികളെ പ്രതികളാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചുവെന്ന ഞെട്ടിക്കുന്ന വിവരം ഉൾപ്പെടെയാണ് പുതിയ അന്വേഷണ റിപ്പോർട്ട് ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ചിട്ടുള്ളത്. ഇക്കാര്യം വ്യക്തമാക്കുന്ന വിശദമായ പത്ര റിപ്പോർട്ട് ഇങ്ങനെ: യു.ഡി.എഫ് സർക്കാരിന്റെ കാലത്തുനടന്ന ഹനീഫ വധത്തിലെ യഥാർഥ പ്രതികളെ പിടികൂടാതിരിക്കാൻ മുന്മന്ത്രിയുടെ നേതൃത്വത്തിൽ കോടികൾ വാരിയെറിയുകയായിരുന്നു. കോൺഗ്രസ് പാർട്ടിയുടെ ഉന്നത നേതാക്കൾ ഇടപെട്ടാണ് അന്വേഷണം കീഴ്മേൽ മറിച്ചത്. തെളിവുകൾ ശേഖരിക്കാതെയും വാദിയുടെ മൊഴിമാത്രം സ്വീകരിച്ചും സുപ്രധാനമായ കേസ് ദുർബലപ്പെടുത്തുകയാണ് അന്വേഷണസംഘം ചെയ്തത്.
അതേസമയം അന്വേഷണത്തിന്റെ ഭാഗമായി ഹനീഫയുടെ പരാതിക്കാരിയായ ഭാര്യയുടെ മൊഴിപോലും എടുത്തില്ല. ഉത്തരമേഖലാ എ.ഡി.ജി.പിയും തൃശൂർ ഐ.ജിയും എസ്പിയും അടക്കമുള്ള മേലുദ്യോഗസ്ഥർ കേസന്വേഷണത്തിലെ പോരായ്മകൾ കണ്ടില്ലെന്നു നടിക്കുകയും വീഴ്ചകൾ തമസ്കരിച്ച് കുറ്റപത്രം സമർപ്പിക്കാൻ അനുമതി നൽകി. ഈ കുറ്റപത്രം ഉപയോഗിച്ച് ഫലപ്രദമായ വിചാരണ അസാധ്യമാണെന്ന് പുനരന്വേഷണം നടത്തിയ ആന്റി പൈറസി സെൽ ഡിവൈ.എസ്പി: എം.ഇക്ബാൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഇങ്ങനെ ചെയ്താൽ പ്രതികൾ ഒന്നടങ്കം രക്ഷപ്പെടുകയും നിരപരാധികൾ ശിക്ഷിക്കപ്പെടുകയും ചെയ്യും. അന്ന് കേസിന്റെ അന്വേഷണച്ചുമതല വഹിച്ചിരുന്ന തൃശൂർ എസ്പി ഇപ്പോഴത്തെ കോഴിക്കോട് റൂറൽ എസ്പിയാണ്.സത്യസന്ധനായ മുതിർന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ഈ കേസിലെ വീഴ്ചകളെക്കുറിച്ച് അന്വേഷിച്ച് ആദ്യസംഘത്തിലെ ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിക്കണമെന്നും ഹനീഫവധത്തെക്കുറിച്ച് വീണ്ടും സമഗ്രാന്വേഷണം നടത്തണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തിട്ടുണ്ട്.
കോൺഗ്രസ് ഗ്രൂപ്പ് വഴക്കിന്റെ തുടർച്ചയായി 2015 ഓഗസ്റ്റ് ഏഴിനാണ് എ ഗ്രൂപ്പ് പ്രവർത്തകൻ തൃശൂർ തിരുവത്തറ അണ്ടത്തോട് ചാലിൽ വീട്ടിൽ സി.എ. ഹനീഫയെ ഒരു സംഘം ആൾക്കാർ വീടുകയറി കുത്തിക്കൊന്നത്. ഐ ഗ്രൂപ്പ് നേതാവായ ഗോപപ്രതാപൻ നടത്തിയ ഗൂഢാലോചനയുടെ അടിസ്ഥാനത്തിൽ ഷമീർ, അഫ്സൽ, ഫസലു, സച്ചിൻ, അൻസാർ തുടങ്ങിയവരടങ്ങുന്ന സംഘമാണ് കൊലപാതകം നടത്തിയതെന്നായിരുന്നു കേസ്. മൊഴികൾ കൃത്യമായി രേഖപ്പെടുത്താതെയും ഗോപപ്രതാപന്റെ ഗൂഢാലോചന അന്വേഷിക്കാതെയും ഹനീഫയുടെ മാതാവിന്റെ മൊഴിയിൽ കൃത്രിമം നടത്തിയും ചില പ്രതികളെ ഒഴിവാക്കിയും രാഷ്ട്രീയസ്വാധീനത്തിനു വഴങ്ങിയും അന്ന് എഫ്.ഐ.ആർ തയാറാക്കിയെന്ന് ആരോപണമുയർന്നതിനെത്തുടർന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആന്റി പൈറസി സെൽ ഡിവൈ.എസ്പി: എം.ഇക്ബാലിനെ പുനഃരന്വേഷണത്തിനു നിയോഗിച്ചത്.
കേസിലെ പ്രധാന സാക്ഷികളെ അന്വേഷണസംഘം പ്രതികളാക്കുകവരെ ചെയ്തതായി ഇക്ബാലിന്റെ റിപ്പോർട്ടിൽ പറയുന്നു. കേസ് ദുർബലപ്പെടുത്തുന്നതിന് ബോധപൂർവമായ ശ്രമമാണ് അന്വേഷണസംഘം നടത്തിയത്. അന്വേഷണത്തിന്റെ തുടക്കത്തിൽ ശേഖരിക്കാമായിരുന്ന പല സുപ്രധാന തെളിവുകളും ദീർഘകാലത്തെ അന്വേഷണ പരിചയമുള്ള ഉദ്യോഗസ്ഥർ ശേഖരിച്ചില്ല. സുപ്രധാനമായ ഒരു കൊലപാതകക്കേസ് അന്വേഷിക്കുന്നവർ പുലർത്തേണ്ട ജാഗ്രതയോ കാണിക്കേണ്ട പ്രാഗത്ഭ്യമോ ഉത്തരവാദിത്തമോ ഇല്ലാതെ ലാഘവബുദ്ധിയോടെയാണ് അന്വേഷണം നടത്തിയത്.
ഇക്കാര്യങ്ങൾ പരിശോധിക്കേണ്ട എ.ഡി.ജി.പി അടക്കമുള്ള മേലുദ്യോഗസ്ഥർ പരിഹാരനിർദേശങ്ങൾ നൽകാതെ അതേപടി കുറ്റപത്രം സമർപ്പിക്കുന്നതിന് അനുമതി നൽകിയത് ബാഹ്യസമ്മർദത്തിനു വിധേയമായിട്ടാണെന്ന് ഇക്ബാലിന്റെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ കേസ് വിചാരണ നടത്തിയാൽ പ്രതികൾ രക്ഷപ്പെടുകയും നിരപരാധികൾ ശിക്ഷിക്കപ്പെടുകയും ചെയ്യുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഈ അന്വേഷണ റിപ്പോർട്ട് വെളിച്ചം കാണാതിരുന്നാൽ സൗമ്യ കേസിന്റെയും അദിഥി കേസിന്റെയും വിധിയായിരിക്കും ഹനീഫ കേസിലും സംഭവിക്കുകയെന്നും മംഗളം ചൂണ്ടിക്കാട്ടുന്നു.
പുതിയ അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ച പ്രധാന വീഴ്ചകളും കേസിൽ നടത്തിയ അട്ടിമറികളും ഇങ്ങനെ:
ഹനീഫ വധക്കേസിന്റെ അന്വേഷണം അട്ടിമറിക്കുന്നതിന് അത്യന്തം മോശമായ കാര്യങ്ങളാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇതിനെക്കുറിച്ച് അന്വേഷണം നടത്തിയ ഡിവൈ.എസ്പി: ഇക്ബാലിന്റെ റിപ്പോർട്ടിൽ ഇതെല്ലാം അക്കമിട്ടു പറഞ്ഞിട്ടുണ്ട്. കേസന്വേഷണത്തിന്റെ പ്രാഥമിക പാഠങ്ങൾ പോലും പൊലീസ് പാലിച്ചില്ല. മാത്രമല്ല പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നിരപരാധികളെ പിടിച്ച് പ്രതികളാക്കുകയും ചെയ്തു. ഗുരുതരമായ വീഴ്ചകൾ ഇവയാണ്:
1. വാദിയുടെ ഒപ്പില്ലാതെയാണ് എഫ്.ഐ.ആർ തയാറാക്കിയത്.
2. കുറ്റകൃത്യങ്ങൾക്കനുസരിച്ചുള്ള സെക്ഷനുകൾ ചേർത്തില്ല.
3. എഫ്.ഐ.ആർ യഥാസമയം കോടതിയില്ലെത്തിച്ചില്ല.
4. ആദ്യ മഹസറിൽ വീഴ്ചവരുത്തി രണ്ടാമതും മഹസർ തയാറാക്കിയത് കേസിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യും. എന്നിട്ടും തിരുത്തൽ റിപ്പോർട്ട് തയാറാക്കി നൽകിയില്ല.
5. മഹസർ തയാറാക്കിയപ്പോൾ സംഭവസ്ഥലത്തിന്റെ ഫോട്ടോ എടുത്തില്ല. സംഭവസ്ഥലത്തിന്റെ സ്കെച്ചും കോടതിയിൽ ഹാജരാക്കിയിട്ടില്ല. മഹസർ രേഖപ്പെടുത്തിയിരിക്കുന്ന പരസ്പര വിരുദ്ധമായ നിരവധി കാര്യങ്ങളുണ്ട്.
6. മൃതദേഹത്തിൽനിന്ന് വേണ്ടത്ര തെളിവുകൾ ശേഖരിച്ചില്ല.
7. രക്തസാമ്പിളുകൾ അടക്കമുള്ള തെളിവുകൾ ഫോറൻസിക് ലാബിൽ അയച്ചില്ല. അയച്ച പതിനഞ്ചോളം സാമ്പിളുകൾ കൃത്യമായ ചോദ്യാവലിയടക്കമല്ല അയച്ചത്. അതുകൊണ്ടുതന്നെ ശാസ്ത്രീയമായ പല തെളിവുകളും നഷ്ടപ്പെട്ടു. ഫോറൻസിക് ലാബിൽനിന്നുള്ള റിപ്പോർട്ടു വാങ്ങാതെയാണ് കുറ്റപത്രം നൽകിയിരിക്കുന്നത്.
8. പ്രതികളുടെയോ ഗൂഢാലോചന നടത്തിയവരുടെയോ ഫോൺകോൾ വിവരങ്ങൾ, ടവർ ലൊക്കേഷൻ എന്നിവ എടുത്തില്ല. ഫോൺകോൾ വിവരങ്ങൾ അനുസരിച്ച് അനാലിസിസ് ഫയൽ പോലും തയാറാക്കിയില്ല
8. പ്രതികളുടെ മൊബൈൽ ഫോൺ പിടിച്ചെടുക്കുകയോ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, എസ്.എം.എസ് എന്നിവയുടെ വിവരങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ചിട്ടില്ല
9. കുത്താനുപയോഗിച്ച കത്തിയുടെ വിശദാംശങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല.
10. സി.ഡി ഫയലിലെ കുറ്റപത്രത്തിൽ അന്വേഷണോദ്യോഗസ്ഥൻ ഒപ്പിട്ടില്ല.
11. പ്രതിയോടുള്ള മുൻവിരോധം, സംഭവത്തിന്റെ പശ്ചാത്തലം എന്നിവ സംബന്ധിച്ച് ഒരു അന്വേഷണവും നടത്തിയില്ല. പല പ്രതികളും അറിയപ്പെടുന്ന കുറ്റവാളികളാണെങ്കിലും അതൊന്നും അന്വേഷിച്ചില്ല. പ്രതികളുടെ ജോലിയെന്തെന്നും കുറ്റപത്രത്തിൽ പറയുന്നില്ല
12. എഫ്.ഐ.ആറിലെ പ്രതികളെ ഒഴിവാക്കിയതിനുകാരണം സി.ഡി ഫയലിൽ വ്യക്തമാക്കിയിട്ടില്ല. പ്രതികൾ ഒളിവിലാണെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഇതിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങളൊന്നുമില്ല. അതേസമയം ഈ പ്രതികളെ നേരിൽകണ്ട് മൊഴിയെടുത്തതായി കേസ് ഫയലിൽ എഴുതിവച്ചിട്ടുമുണ്ട്.
13. കൊലപാതകം നടത്തിയ പ്രതികൾ വന്ന കാറിന്റെ മാത്രം വിവരങ്ങൾ ഉൾപ്പെടുത്തിയിട്ട് മറ്റു വാഹനങ്ങളുടെ വിവരങ്ങൾ ഒഴിവാക്കി.
14. കേസ് സംബന്ധിച്ച രേഖകൾ തയാറാക്കിയിരിക്കുന്നത് പല കൈപ്പടകളിലാണ്. ആരുടെയൊക്കെ കൈപ്പടയുണ്ടെന്ന് അന്വേഷണോദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയിട്ടില്ല.
15. സ്വതന്ത്ര സാക്ഷികളുടെ മൊഴിയെടുത്തിട്ടില്ല.
16. കേസിൽ മൊഴി നൽകുന്നതിന് ചാവക്കാട് പൊലീസ് സ്റ്റേഷനിൽ ഹാജരുണ്ടായിരുന്ന രണ്ടു പ്രതികൾ അതേസമയത്തുതന്നെ ബേബി റോഡിലെ ഒരു സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു കാണിച്ച് കേസെടുക്കുകയും കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
Stories you may Like
- ഡോ. മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ ദേശീയ പുരസ്ക്കാരം ഷാജൻ സ്കറിയക്ക്
- നിയമ പോരാട്ടം തുടരാൻ ബിനീഷ് കോടിയേരി; രേഖയില്ലാതെ 40 ലക്ഷം നൽകിയത് കുരുക്കായി
- ഇഡിയും ആദായ നികുതി വകുപ്പും കൂടുതൽ അന്വേഷണം നടത്തുമെന്നും റിപ്പോർട്ട്
- മറുനാടന് ഈ തിങ്കളാഴ്ച നല്ല ദിവസമായ കഥ
- പിവി അൻവറിന്റെ അനധികൃത ഭൂമി സർക്കാർ ഉടൻ പിടിച്ചെടുക്കണം
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്