പാറമട വിഷയത്തിൽ പഞ്ചായത്ത് സെക്രട്ടറി വിളിച്ച ചർച്ചയ്ക്ക് സ്ത്രീകൾ എത്തിയത് പെട്രോളുമായി; ചർച്ച പാളിയപ്പോൾ ഓഫീസിൽ പെട്രോൾ ഒഴിച്ചു; പെട്രോളിൽ കുളിച്ച് സമരക്കാരും ജീവനക്കാരും; ഒരു വീട്ടമ്മ കത്തിച്ചു പിടിച്ച ലൈറ്റർ പൊലീസ് തട്ടിമാറ്റിയതു കൊണ്ട് വൻദുരന്തം ഒഴിവായി; ലാത്തിച്ചാർജ്ജും എത്തിതോടെ നാറാണംമൂഴി പഞ്ചായത്തിൽ നാളെ ഹർത്താൽ
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: സമരങ്ങളിൽ ആത്മാഹൂതിക്ക് ശ്രമിക്കുന്നത് ഇപ്പോഴൊരു ഫാഷനായി മാറിയിട്ടുണ്ട്. സമരത്തിന് ചൂടുകൂട്ടാൻ കുപ്പിയിലോ കന്നാസിലോ കുറച്ച് പെട്രോളോ മണ്ണെണ്ണയോ കരുതുക. അധികാരി വർഗം വഴങ്ങുന്നില്ലെന്ന് കണ്ടാൽ അത് തുറന്ന് ശരീരത്ത് ഒഴിക്കുക. ഇന്ന് നാറാണംമൂഴി പഞ്ചായത്ത് ഓഫീസിൽ ഇങ്ങനെ നടന്ന ഒരു കളി സർക്കാർ ജീവനക്കാർ അടക്കം അറുപതോളം പേരുടെ ജീവനെടുക്കേണ്ടതായിരുന്നു. തലനാരിഴയ്ക്ക് വൻദുരന്തം ഒഴിവാകുകയായിരുന്നു.
പാറമടയ്ക്ക് ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട്, ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ പഞ്ചായത്ത് സെക്രട്ടറി വിളിച്ചു ചേർത്ത യോഗമാണ് പിന്നീട് സമരക്കാരുടെ അഴിഞ്ഞാട്ടം കൊണ്ട് പ്രക്ഷുബ്ധമായത്. സമരം നടത്തിയതാകട്ടെ സ്ത്രീകളും. കൈവിട്ടു പോയ ക്രമസമാധാന നില തിരികെ പിടിക്കാൻ പൊലീസിന് ലാത്തിചാർജ് നടത്തേണ്ടി വന്നു. സമരക്കാരുടെ നിലപാട് കാരണം ആർക്കെതിരേയും കേസെടുക്കാൻ പൊലീസിന് കഴിഞ്ഞില്ല. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
ഇന്ന് ഉച്ചയ്ക്ക് 12 ന് തുടങ്ങിയ സമരം അവസാനിച്ചത് രാത്രി ഏഴിന്. ഇതിനോടകം ആത്മാഹൂതി നാടകം, ലാത്തിച്ചാർജ്, ഉപരോധം എന്നിവയും നടന്നു. ഒഴിച്ചിട്ട പെട്രോൾ സാക്ഷിയാക്കി സെക്രട്ടറിയെ കൊണ്ട് തങ്ങൾക്ക് അനുകുലമായ തീരുമാനം എടുപ്പിക്കുകയും അത് രേഖയാക്കി വാങ്ങുകയും ചെയ്തു സമരക്കാർ. കുട്ടികളേയും സ്ത്രീകളേയും പൊലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് നാറാണംമൂഴി പഞ്ചായത്തിൽ നാളെ ഹർത്താലിന് ആഹ്വാനമുണ്ട്. നാറാണംമൂഴി, വെച്ചൂച്ചിറ എന്നിവിടങ്ങളിൽ അടഞ്ഞു കിടന്ന പാറമടകൾ അടുത്ത കാലത്താണ് വീണ്ടും തുറന്നിരുന്നു. മണിമലേത്തു പാറമടയ്ക്കെതിരെ കൊടിത്തോപ്പിൽ രാജപ്പൻ, ചേരിയത്ത് രാജൻ എന്നിവർ ഹൈക്കോടതിയിൽ ഹർജി നൽകി.
പരാതിക്കാരുടേയും പാറമട ഉടമയുടേയും വാദങ്ങൾ കേട്ട് തീരുമാനം അറിയിക്കാൻ ഹൈക്കോടതി നാറാണംമൂഴി ഗ്രാമപഞ്ചായത്തു സെക്രട്ടറിയെ ചുമതലപ്പെടുത്തി. കഴിഞ്ഞ ദിവസം പാറമട ഉടമയുടെ മൊഴിയെടുത്ത സെക്രട്ടറി ഇന്ന് സമരക്കാരെ മൊഴി എടുക്കാൻ വിളച്ചപ്പോഴാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഉച്ചയോടെ പരാതിക്കാർ മൊഴി നൽകാൻ എത്തി. ഒപ്പം സമരം നയിക്കുന്ന സ്ത്രീകളും പുരുഷന്മാരും. സെക്രട്ടറി പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തുന്നതിനിടെ കൂടെ വന്നവർ ഓഫീസിലേക്ക് തള്ളിക്കയറി ബഹളം തുടങ്ങി. .ഇവർ ഓഫീസ് അകത്തു നിന്നും പൂട്ടി. പാറമടയ്ക്ക് പഞ്ചായത്ത് നൽകിയ ലൈസൻസ് റദ്ദാക്കിയതായി എഴുതി നൽകാൻ ആവശ്യപ്പെട്ടു.
സെക്രട്ടറിയും ജീവനക്കാരും വഴങ്ങാതെ വന്നപ്പോൾ സ്ത്രീകൾ കൈവശം കരുതിയിരുന്ന പെട്രോൾ ഓഫീസിനുള്ളിലേക്ക് ഒഴിച്ചു. പഞ്ചായത്തു സെക്രട്ടറി മുരുകസ്വാമി അടക്കമുള്ള ജീവനക്കാരുടെ ദേഹത്തും പഞ്ചായത്തിലെ റിക്കാർഡുകളിലും പെട്രോൾ വീണു. ഇതിനിടയിലാണ് ഒരു സ്ത്രീ കൈയിലുണ്ടായിരുന്ന ലൈറ്റർ കൊളുത്തിയത്. പൊലീസ് ഇടപെട്ട് അണച്ചതു കൊണ്ട് മാത്രം ദുരന്തം ഒഴിവായി. ഭയന്നു പോയ സെക്രട്ടറി സമരക്കാർ പറഞ്ഞതു പോലെ എഴുതി നൽകി. മണിമലേത്ത് പാറമടയ്ക്ക് പഞ്ചായത്തു നൽകിയ ലൈസൻസ് റദ്ദാക്കിയെന്ന് സെക്രട്ടറി എഴുതി നൽകിയതോടെ ഓഫീസിനുള്ളിലും പുറത്തും വലിയ തോതിൽ അടിപിടി നടന്നു. ഇതിനിടയിൽ സമരക്കാരിയുടെ കയ്യിലിരുന്ന നാലുവയസുകാരന് കരണത്ത് അടിയേറ്റു.
പൊലീസ് കുട്ടിയെ മർദ്ദിച്ചുവെന്ന് ആരോപിച്ച് ബഹളം രൂക്ഷമായതിനെ തുടർന്ന് പഞ്ചായത്ത് ഓഫീസിന്റെ മുൻ വാതിൽ ആരോ ചവിട്ടി പൊളിച്ചു. കുട്ടിയെ മർദ്ദിച്ചതും വാതിൽ തകർത്തതും പൊലീസാണെന്ന് സമരക്കാർ ആരോപിച്ചു. ബഹളം രൂക്ഷമായതിനിടിയിൽ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന പഞ്ചായത്തോഫീസിലേക്കു കയറിയ പുരുഷന്മാരെ പൊലീസ് തല്ലി ഓടിച്ചു. നിരവധി പേർക്ക് ലാത്തി അടി ഏറ്റതായി സമരക്കാർ പറഞ്ഞു. പൊലീസുകാരി കുഞ്ഞമ്മയ്ക്ക് പരുക്കേറ്റു. ഇവരുടെ കണ്ണിലും മറ്റും പെട്രോൾ വീഴുകയും മർദ്ദനമേൽക്കുകയും ചെയ്തു.
പെരുനാട് സ്റ്റേഷനിലെ എസ്.ഐ സോമരാജനെ സമരാനുകൂലികളായ സ്ത്രീകൾ തല്ലി. ഓഫീസിനുള്ളിൽ അകപ്പെട്ട സ്ത്രീ സമരക്കാരിൽ ചിലരെ പിടികൂടാൻ പൊലീസ് ശ്രമിച്ചെങ്കിലും നടന്നില്ല. തങ്ങളിൽ ഒന്നോ രണ്ടോ പേരെ മാത്രമായി സ്റ്റേഷനിലേക്കു കൊണ്ടു പോകാൻ അനുവദിക്കില്ലെന്നും കേസ് എടുക്കുകയാണെങ്കിൽ എല്ലാവരേയും ഒരുമിച്ച് കൊണ്ടു പോയാൽ മതിയെന്നുമുള്ള നിലപാടിലായിരുന്നു സമരക്കാർ. ജില്ലാ പൊലീസ് സൂപ്രണ്ട് പ്രശ്നത്തിൽ ഇടപെട്ട് നിർദ്ദേശങ്ങൾ നൽകിയതിനെ തുടർന്നാണ് സമരക്കാരെ കസ്റ്റഡിയിലെടുക്കാനുള്ള തീരുമാനത്തിൽ നിന്നും പൊലീസ് പിൻവാങ്ങി.
Stories you may Like
- സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ ലൈസൻസ് പരിശോധന
- ഭക്ഷ്യ സുരക്ഷാ ലൈസൻസിൽ 15 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് വീണ ജോർജ്
- ഓപ്പറേഷൻ ഫോസ്കോസ് ലൈസൻസ് ഡ്രൈവിൽ റെക്കോഡ് പരിശോധന
- പിവി അൻവർ നേടുന്നത് പാർക്കിന് മാത്രമുള്ള ലൈസൻസ്; റൈയിഡുകൾ അനുവദനീയമല്ല
- കുപ്പിയിൽ പെട്രോൾ നൽകില്ലെന്ന് പറഞ്ഞ പെട്രോൾ പമ്പ് ജീവനക്കാർക്ക് മർദ്ദനം
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍