ഞങ്ങളെ ആക്രമിക്കുന്നു... സഹായിക്കണമെന്ന് പെൺകുട്ടി രണ്ടുവട്ടം വിളിച്ചപേക്ഷിച്ചിട്ടും ഒരു പൊലീസുകാരനും തിരിഞ്ഞുനോക്കിയില്ല; തെളിവുസഹിതം സ്റ്റേഷനിൽ പരാതിയുമായി എത്തിയപ്പോൾ 'പ്രതികൾ വെള്ളമടിച്ച് കിടക്കുകയാണ്... നാളെ സ്റ്റേഷനിൽ എത്തും' എന്ന് മറുപടി; പെണ്ണിന്റെ മാനത്തിന് നിലമ്പൂർ പൊലീസ് വിലയിട്ടത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
നിലമ്പൂർ: ക്രിസ്മസ് ദിനത്തിൽ സഹോദരനൊപ്പം പോയ മാദ്ധ്യമപ്രവർത്തകയെ തടഞ്ഞുനിർത്തി സദാചാര പൊലീസ് കളിച്ചവരെ ഇനിയും പിടികൂടാതെ പൊലീസ്. പെൺകുട്ടിയേയും സഹോദരിയേയും വളഞ്ഞുവച്ച് കയ്യേറ്റത്തിനൊരുങ്ങുകയും അസഭ്യവർഷം നടത്തുകയും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു ഒരുകൂട്ടം സാമൂഹ്യവിരുദ്ധർ. സംഭവം നടക്കുമ്പോൾ തന്നെ നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ വിളിച്ച് രണ്ടുവട്ടം സഹായം അഭ്യർത്ഥിച്ചെങ്കിലും ഒരു പൊലീസുകാരൻപോലും തിരിഞ്ഞുനോക്കിയതുമില്ലെന്നതുതന്നെ പ്രശ്നത്തിന്റെ ഗൗരവം വെളിപ്പെടുത്തുന്നു.
ഒരു സ്ത്രീക്കെതിരെ അതിക്രമം നടക്കുന്നതായി വിവരം ലഭിച്ചിട്ടും പൊലീസ് എത്താതിരുന്നതും ദുരൂഹമായിട്ടും വിഷയത്തിൽ ഒരു ഇടപെടലും സർക്കാർ തലത്തിലും ഉണ്ടായില്ലെന്ന ആക്ഷേപമാണ് ശക്തമാകുന്നത്. സ്ത്രീസുരക്ഷയ്ക്ക് വലിയ മുൻഗണന നൽകുമെന്ന് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറഞ്ഞ സർക്കാർ അധികാരത്തിലിരിക്കുമ്പോൾ ഇത്തരത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നുതന്നെ അലംഭാവമുണ്ടായത് വലിയ വിമർശനം നേരിടുകയാണിപ്പോൾ്.
യുവതിയുടെ പരാതി ശ്രദ്ധയിൽപ്പെട്ടശേഷം ഫലപ്രദമായ അന്വേഷണത്തിന് ഡിവൈ.എസ്പിയെ ചുമതലപ്പെടുത്തുമെന്ന് ഡി.ജി.പി. അറിയിച്ചിരുന്നു. പക്ഷേ, എസ്ഐ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇടിവണ്ണ അടയ്ക്കാച്ചിറ വീട്ടിൽ ജെയ്സൺ !(ചാക്കോ45), ഇടിവണ്ണ വലിയകളത്തിൽ ബൈജു ആൻഡ്രൂസ് (42), അകമ്പാടം ആനപ്പാറ പുളിക്കൽ റഹ്മത്തുള്ള (31) എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന എട്ടുപേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കേസെടുത്ത അന്നുതന്നെ സ്റ്റേഷനിൽവച്ച് ഇവർക്ക് ജാമ്യംനൽകുകയും ചെയ്തു.
ഒരു സ്ത്രീക്കെതിരെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാൽ സാധാരണയായി ജാമ്യമില്ലാ വകുപ്പിലാണ് അറസ്റ്റ് ചെയ്യേണ്ടതെന്നിരിക്കെ ഇക്കാര്യം ഒഴിവാക്കി പ്രതികളെ രക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചത്. അവശേഷിക്കുന്നവർക്കെതിരെയുള്ള നടപടികൾ പൊലീസ് ഊർജിതമാക്കിയില്ലെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. മുഴുവൻ പ്രതികളെയും ഇനിയും പിടികൂടാത്ത സാഹചര്യത്തിൽ അന്വേഷണത്തിൽ അട്ടിമറിനടക്കുമെന്ന പരാതിയും ഉയരുന്നുണ്ട്. അതേസമയം ബലാത്സംഗം നടന്നു എന്ന് എഴുതിക്കൊടുത്താൽ കേസെടുക്കാമെന്ന നിലപാടാണ് എസ്ഐ സ്വീകരിച്ചതെന്നും ആക്ഷേപം ഉയരുന്നു.
നിലമ്പൂരിലെ എന്റെ കറുത്ത ക്രിസ്മസ് എന്ന ശീർഷകത്തിൽ തനിക്കും സഹോദരനുമെതിരെ ചിലർ നടത്തിയ അതിക്രമങ്ങൾ യുവതി അനുഭവക്കുറിപ്പിൽ വിവരിക്കുന്നു. മാദ്ധ്യമപ്രവർത്തകയും സഹോദരനും കുടുംബസുഹൃത്തായ മറ്റൊരു യുവതിയും നേരിട്ടത് ക്രൂരമായ സദാചാര ഗുണ്ടായിസമായിരുന്നുവെന്നും പൊലീസും ഇതിന് കൂട്ടുനിന്നുവെന്നും ഇതിൽ നിന്ന് വ്യക്തമാണ്.
ക്രിസ്മസിന് ഭക്ഷണംകഴിഞ്ഞ് ഉച്ചയ്ക്കാണ് ഞങ്ങൾ കക്കാടംപൊയിൽ കാണാൻ പോയത്. ഞാനും നിലമ്പൂർ കാണാൻ വീട്ടിൽ വിരുന്നുവന്ന കുടുംബസുഹൃത്തായ ഒരു ചേച്ചിയും എന്റെ അനിയനും. കക്കാടംപൊയിൽ എത്തുന്നതിന് തൊട്ടുമുമ്പ് ബൈക്ക് നിർത്തിയ ഞങ്ങൾക്കരികിലേക്ക് ഒരാൾ വന്നു. നിലമ്പൂർ സ്റ്റേഷനിലെ കോൺസ്റ്റബിൾ ജെയ്സൺ ആണെന്നായിരുന്നു പരിചയപ്പെടുത്തിയത്.
സംസാരം ക്രമേണ ചോദ്യംചെയ്യലായി. പേര്, വിലാസം, ചെയ്യുന്ന ജോലി... മാദ്ധ്യമപ്രവർത്തകയാണെന്ന് പറഞ്ഞപ്പോൾ ഐ.ഡി. കാർഡ് കാണിക്കണമെന്നായി. തിരിച്ച് ഐ.ഡി. കാർഡ് ചോദിച്ചപ്പോൾ അയാളുടെ മട്ടുമാറി. സംശയം തോന്നിയ ഞങ്ങൾ നിലമ്പൂർ സ്റ്റേഷനിൽ വിളിച്ചപ്പോൾ അങ്ങനെയൊരു കോൺസ്റ്റബിൾ ഇല്ലെന്ന് അറിഞ്ഞു. അഞ്ചെട്ടുപേരുണ്ടായിരുന്നു ജെയ്സനൊപ്പം. പന്തിയല്ലെന്ന് കണ്ടപ്പോൾ ഞങ്ങൾ പൊലീസിന്റെ സഹായംതേടി. വരാമെന്നേറ്റെങ്കിലും ആരും വന്നില്ല. ഇതോടെ അവർക്ക് ധൈര്യമായി.
അവർ ഞങ്ങളെ വളഞ്ഞുവച്ചു. അസഭ്യവർഷമായിരുന്നു പിന്നെ. ഞങ്ങൾ സഹോദരങ്ങളല്ലെന്നും മറ്റെന്തോ ഉദ്ദേശ്യത്തോടെയാണ് വന്നതെന്നും സ്ഥലംവിടണമെന്നുമായിരുന്നു ഭീഷണി. ഇതിനിടയിൽ ഒരാൾ ബൈക്കിന്റെ താക്കോൽ ഊരിയെടുത്തു. ഞങ്ങളുടെ ചിത്രങ്ങളെടുത്തു. തടയാൻ ശ്രമിച്ച അനിയനെ കോളറിൽ പിടിച്ചുവലിച്ചു. തല്ലാനോങ്ങി. നടുറോഡിൽ ഞങ്ങൾ നേരിട്ടത് തനി ഗുണ്ടായിസം. ഒടുവിൽ ഭീഷണി ഭയന്ന് ഞങ്ങൾ തിരികെ പോന്നു.
പ്രശ്നങ്ങൾ അവിടംകൊണ്ട് തീർന്നില്ല. ഇരുട്ടുവീണുതുടങ്ങിയ വഴിയിൽ കാറിൽ അവർ ഞങ്ങളെ പിന്തുടർന്നു. ബൈക്കിനെ മറികടന്ന് അവർ ഞങ്ങളെ തടഞ്ഞു. ഞങ്ങൾ നിലമ്പൂർ പൊലീസിനെ വീണ്ടും വിളിച്ചു. വരാമെന്ന പഴയ പല്ലവിതന്നെ. ആരും വന്നില്ല. പിറകെവന്ന അപരിചിതരായ ബൈക്കുകാരാണ് ഞങ്ങളെ തുണയ്ക്കാനുണ്ടായിരുന്നത്. നാട്ടുകാരായ അവർ കാറിലുണ്ടായിരുന്നവരുമായി വാക്കുതർക്കമായി.
ഇതിൽ പ്രകോപിതരായ അക്രമികളിലൊരാൾ വീണ്ടും ബൈക്കിന്റെ താക്കോൽ ഊരിയെടുത്തു. അനിയനെ മർദിക്കാൻ തുനിഞ്ഞു. എന്റെ മൊബൈൽഫോൺ വാങ്ങി വലിച്ചെറിഞ്ഞു. ഇതോടെ ബഹളമായി. അമ്പതിനടുത്ത് ആളുകൾ അപ്പോൾ അവിടെ തടിച്ചുകൂടിയിരുന്നു. ആരും കാര്യമായി ഇടപെട്ടില്ല. അക്രമിസംഘത്തിന് കൂസലുണ്ടായിരുന്നുമില്ല. ഇതിനിടയിൽ റോഡരികിലെ കാട്ടിൽനിന്ന് ഫോൺ തപ്പിയെടുത്തുവരികയായിരുന്ന എന്റെ കൈയിൽ ഒരാൾ കയറിപ്പിടിച്ചു. ഞാൻ കൈ തട്ടിമാറ്റിയിട്ടും അയാൾ വിട്ടില്ല. കൈപിടിച്ച് ഞെരിച്ചു. കവിളിലും ഞെരിച്ചു. എന്റെ അനിയന്റെ ജീവനെക്കുറിച്ചായിരുന്നു എനിക്ക് ആധി. ചുറ്റും കൂടിയവർക്ക് അവരെ നിയന്ത്രിക്കാനായില്ല. വന്നവരിൽ പലരും വെറും കാഴ്ചക്കാരായി നിന്നു.
ഞാൻ വീണ്ടും പൊലീസിനെ വിളിച്ചു. പുറപ്പെട്ടിട്ടുണ്ടെന്ന ലാഘവത്തോടെയുള്ള മറുപടി. എനിക്ക് അല്പം പരുഷമായിത്തന്നെ സംസാരിക്കേണ്ടിവന്നു. ഇതിനിടെ നാട്ടുകാർ ഇടപെട്ട് ബൈക്കിന്റെ താക്കോൽ വാങ്ങിത്തന്നു. രണ്ട് പെൺകുട്ടികളാണ്, ഇവരെ കാട്ടിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുന്നത് കാണണോ എന്നായി പിന്നെ അവരുടെ ഭീഷണി. ഇതൊക്കെ നിസ്സഹായനായി, ചങ്കിടിപ്പോടെ കേട്ടുനിൽക്കുകയായിരുന്നു ഇരുപത്തിരണ്ടുകാരനായ എന്റെ അനിയൻ. പിന്നെയങ്ങോട്ട് കേട്ടാൽ അറയ്ക്കുന്ന തെറിവിളി. ഇതിനിടെ അസമയത്ത് വീട്ടിൽ അടങ്ങിയിരുന്നാൽ പോരേ, തെണ്ടാൻ ഇറങ്ങണോ എന്നായി കാഴ്ചക്കാരിൽ ചിലരുടെ ചോദ്യം. പേടിച്ചരണ്ട ഞങ്ങൾ ചില സുഹൃത്തുക്കളെ വിളിച്ചുവരുത്തി. ഇവരുടെയൊപ്പം ഞങ്ങൾ തിരിച്ചുപോരാനൊരുങ്ങുമ്പോഴാണ് നിലമ്പൂരിൽനിന്ന് പൊലീസെത്തിയത്. അപ്പോഴേക്കും സമയം ഏതാണ്ട് വൈകീട്ട് ആറരയായി.
നേരേ നിലമ്പൂർ പൊലീസ് സ്റ്റേഷനിലേക്കാണ് പോയത്. അവിടെ വണ്ടിയുടെ നമ്പർ വ്യക്തമായി കാണുന്ന വീഡിയോ സഹിതം പരാതി നൽകി. എന്നാൽ, പ്രതികൾ വെള്ളമടിച്ച് കിടക്കുകയാണ്, നാളെ ഒമ്പതുമണിക്ക് സ്റ്റേഷനിലെത്താമെന്ന് പറഞ്ഞുവെന്ന് പൊലീസ് അറിയിച്ചു. അവരുടെ കാർ അപ്പോഴും കക്കാടംപൊയിലിൽത്തന്നെ ഉണ്ടായിരുന്നു. ഞാൻ കാര്യങ്ങൾ കൂട്ടിപ്പറയുകയല്ലേയെന്നായിരുന്നു എസ്.ഐ.യുടെ ചോദ്യം. രാത്രി സ്റ്റേഷനിലേക്ക് വിളിച്ച സുഹൃത്തായ വക്കീലിനോട് സംഭവം ഒത്തുതീർപ്പാക്കുന്നതല്ലേ നല്ലതെന്നായി ഒരു പൊലീസുകാരൻ. എന്നാൽ, ഞാൻ പറഞ്ഞതിൽ ഉറച്ചുനിന്നു.
പിറ്റേന്ന് രാവിലെ ഒമ്പതുമണിക്ക് സ്റ്റേഷനിലെത്തി. പ്രതികൾ ഓരോരുത്തരായി തോന്നിയ സമയത്താണ് ഹാജരായത്. എല്ലാവരും എത്തിക്കഴിയുമ്പോഴേക്കും സമയം വൈകീട്ട് മൂന്നുമണി. ഈസമയമത്രയും ഒന്നും കഴിക്കാതെ ഞാൻ സ്റ്റേഷനിലിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട ഏഴുപേരെ ഞാൻ തിരിച്ചറിഞ്ഞിട്ടും മൂന്നുപേർക്കെതിരെ മാത്രമാണ് കേസെടുത്തത്. അന്നുതന്നെ അവരെ ജാമ്യത്തിൽ വിട്ടു. അപ്പോഴാണ് മനസ്സിലായത് അവർക്കെതിരെ ദുർബലമായ വകുപ്പുകളാണ് ചാർത്തിയതെന്ന്. ''കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് മൊഴിനൽകൂ, എന്നാൽ, ജാമ്യം ലഭിക്കാത്ത വകുപ്പുകൾപ്രകാരം കേസെടുക്കാം'' എന്നായിരുന്നു എസ്.ഐ.യിൽനിന്ന് ലഭിച്ച മറുപടി.
ഇവരിൽനിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് ഞാൻ മലപ്പുറം എസ്പി.യെയും ഡി.ജി.പി.യെയും സംസ്ഥാന വനിതാ കമ്മിഷനെയുമെല്ലാം സമീപിക്കുന്നത്. അതിനുശേഷം വേണമെങ്കിൽ എഫ്.ഐ.ആർ. തിരുത്താമെന്നായി നിലമ്പൂർ എസ്.ഐ.
ഇവർ ശിക്ഷിക്കപ്പെടുമോയെന്ന് ഇപ്പോഴും എനിക്കുറപ്പില്ല. ഏതോ ഒരു ആഭാസൻ തൊട്ട എന്റെ കൈ മാത്രമല്ല, നടുറോഡിൽ ജനമധ്യത്തിലും പൊലീസ് സ്റ്റേഷനിലും അപമാനിക്കപ്പെട്ട മനസ്സും പൊള്ളുകയാണ്. ഒരു മാദ്ധ്യമപ്രവർത്തകയായ എനിക്ക് വിനോദസഞ്ചാരകേന്ദ്രത്തിൽനിന്ന് മാത്രമല്ല, നീതി കിട്ടേണ്ട പൊലീസ് സ്റ്റേഷനിൽനിന്നും ഇതാണ് അനുഭവമെങ്കിൽ ഒരു സാധാരണക്കാരിയായ പെൺകുട്ടിയുടെയും വീട്ടമ്മയുടെയും അനുഭവം എന്തായിരിക്കും.
ഞാനിപ്പോൾ ആധികൊള്ളുന്നത് എന്നെക്കുറിച്ചോർത്തല്ല, എന്നെപ്പോലുള്ള അനവധി പെൺകുട്ടികളെക്കുറിച്ചോർത്താണ്. ഇത്തരം സാഹചര്യങ്ങളിലുള്ള അവരുടെ നിസ്സഹായാവസ്ഥയെക്കുറിച്ചോർത്താണ്. പണത്തിനും സ്വാധീനത്തിനും മുന്നിൽ കണ്ണുമഞ്ഞളിച്ചുപോകുന്ന നിയമവ്യവസ്ഥ ഇവർക്കുമുന്നിൽ കൈമലർത്തുന്നതിനെക്കുറിച്ചോർത്താണ്. - പെൺകുട്ടി പറഞ്ഞുനിർത്തുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്