ഒരേ ട്രെയിനിൽ സ്ലീപ്പറിലും എസിയിലും ടിക്കറ്റ് എടുത്ത് സ്ഥിരം യാത്ര; മാന്യമായി വസ്ത്രം ധരിച്ചുള്ള ട്രെയിൻ യാത്രയ്ക്കിടെ ആർക്കും സംശയം തോന്നാത്ത വിധത്തിൽ മോഷ്ടിക്കും; ട്രെയിൻ പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പ് സ്റ്റേഷനിൽ എത്തി യാത്രക്കാരുടെ ലിസ്റ്റ് നോക്കി ഗൂഗിളിൽ സെർച്ച് ചെയ്ത് മോഷ്ടിക്കുന്നവരുടെ പട്ടിക തയ്യാറാക്കും; കുടുങ്ങിയത് വിവാഹഭ്രാന്ത് തലയ്ക്ക് പിടിച്ചപ്പോൾ: മലേഷ്യയിലെ ഹോട്ടൽ മുതലാളി കേരളത്തിലെ മോഷ്ടാവായതിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: മലേഷ്യയിൽ ഹോട്ടൽ മുതലാളിയാണെങ്കിലും ശീലിച്ച് പോയത് മാറ്റാൻ ഷാഹുൽ ഹമീദിന് ആയില്ല. ഒപ്പം മാറി മാറി വിവാഹം കഴിക്കാനുള്ള അടങ്ങാത്ത മോഹവും. പല നാൾ കള്ളൻ ഒരു നാൾ പിടിക്കപ്പെടും എന്നു പറഞ്ഞത് പോലെ ട്രെയിനിലെ മോഷണത്തിൽ വിരുതനും തൃശൂർ സ്വദേശിയാുമായ ഈ 39 കാരൻ പിടിയിലായപ്പോൾ പുറത്തുവരുന്നത് കൗതുകം നിറഞ്ഞ കഥകളാണ്.
മലേഷ്യയിലെ കോലാലംപൂരിലാണ് ഇയാൾക്ക് ഹോട്ടലുള്ളത്. രണ്ടാം വിവാഹത്തിൽ മനം മടുത്ത മൂന്നാം വിവാഹത്തിന് ഒരുങ്ങുകയായിരുന്നു. കൂടുതൽ പണം സമ്പാദിക്കാനുള്ള തിരക്കിട്ട മോഷണത്തിനിടെ വെള്ളിയാഴ്ച പിടിവീണു. കേരളത്തിൽ നിന്നും ചെന്നൈയിലേക്കും തിരിച്ചുമുള്ള റൂട്ടുകളിൽ സർവീസ് നടത്തുന്ന ട്രെയിനുകളിലാണ് ഷാഹുൽ പതിവായി മോഷണം നടത്തി വന്നിരുന്നത്. ചെന്നൈ റെയിൽവേ സ്റ്റേഷനിൽ മാന്യൻ എന്ന് തോന്നിക്കും വിധം വസ്ത്രധാരണം നടത്തി അലക്ഷ്യമായി നടക്കുന്നതിനിടെയാണ് ഷാഹുൽ അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്തതിന് പിന്നാലെ വൻ തട്ടിപ്പിന്റെ പിന്നാമ്പുറ കഥയാണ് പുറത്ത് വന്നത്.
കണ്ടാൽ മാന്യൻ; ഇരകൾ ഒറ്റയ്ക്ക് സഞ്ചരിക്കുന് സ്ത്രീകൾ
2016 മുതലാണ് ഷാഹുൽ ഹമീദ് ട്രെയിനിൽ മോഷണം തുടങ്ങിയത്. മലേഷ്യയിൽ നിന്ന് ചെന്നൈയിലേക്ക് ഫ്ളൈറ്റിൽ എത്തുന്ന ഇയാൾ തുടർന്ന് കേരളത്തിലേക്കുള്ള ട്രെയിനിൽ കയറി യാത്ര ചെയ്ത് മോഷണം നടത്തും. ഇയാളിൽ നിന്ന് 28 ലക്ഷം രൂപ മൂല്യം വരുന്ന 110 ആഭരണങ്ങൾ പിടിച്ചെടുത്തു. ഒരു ട്രെയിനിൽ തന്നെ സ്ലീപ്പർ ക്ലാസ്, എസി ടിക്കറ്റുകൾ എടുത്ത് കോച്ചുകൾ മാറിമാറിയാണ് മോഷണം നടത്തിയിരുന്നത്. പ്രധാനമായും ഒറ്റയ്ക്ക് യാത്ര ചെയ്തിരുന്ന സ്ത്രീകളാണ് ഇയാളുടെ ഇരകൾ.
ഭാര്യയ്ക്കും മറ്റൊരു പങ്കാളിക്കും ഒപ്പമാണ് ഇയാൾ മലേഷ്യയിൽ ഹോട്ടൽ നടത്തുന്നത്. മൂന്നാമത്തെ പങ്കാളിയുടെ ഓഹരി കൂടി വാങ്ങാനുള്ള പണം കണ്ടെത്താനാണ് മോഷണം നടത്തിയിരുന്നത്. ട്രെയിൻ പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പ് ഇയാൾ റെയിൽവേ സ്റ്റേഷനിൽ എത്തും തുടർന്ന് അതേ ട്രെയിനിലെ യാത്രക്കാരെ നിരീക്ഷിച്ച് മോഷണം നടത്തേണ്ടവരെ കണ്ടുവയ്ക്കും തുടർന്ന് അർദ്ധരാത്രിക്ക് ശേഷം മോഷണം നടത്തും. താൻ ഇതുവരെ നടത്തിയ മുഴുവൻ മോഷണങ്ങളുടെയും വിവരങ്ങൾ ഇയാൾ ലാപ്ടോപ്പിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
മോഷ്ടിച്ച് ആഭരണങ്ങൾ തൃശൂരിലും മുംബൈയിലുമായി വിൽക്കുകയോ പണയം വച്ചോ പണമായി മാറ്റുകായിരുന്നു ഇയാളുടെ രീതി. ഈ പണവുമായി മലേഷ്യയിലേക്ക് കടക്കും. നെതർലാന്റിൽ നിന്ന് മാസ്റ്റർ ഡിഗ്രി കരസ്ഥമാക്കിയിട്ടുണ്ട്. 11 വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. സ്പാനിഷും ഫ്രഞ്ചും ഉൾപ്പെടെ ആറോളം ഭാഷകൾ നന്നായി കൈകാര്യം ചെയ്യും. എല്ലാ മാസവും അൾജീരിയയിൽ നിന്നും ഫ്രാൻസിൽ നിന്നുമൊക്കെ മേഡലുകളെ കൊണ്ടുവന്ന് തന്റെ ഹോട്ടലിൽ ഫാഷൻ ഷോ നടത്തുന്നതും ഇയാളുടെ പതിവായിരുന്നു.
മോഷണരീതി
ട്രെയിൻ പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപ് സ്റ്റേഷനിലെത്തുന്ന ഹമീദ് കൊള്ളയടിക്കാൻ പറ്റിയ യാത്രക്കാരെ കണ്ടുപിടിച്ചു പിന്തുടരും. മോഷണം നടത്തുന്ന യാത്രക്കാരുടെ വിവരങ്ങൾ സ്വന്തം ലാപ്ടോപിൽ കൃത്യമായി രേഖപ്പെടുത്തുക ചെയ്യും. മോഷ്ടിക്കപ്പെടുന്ന ആഭരണങ്ങൾ പണയംവച്ചും വിറ്റും പണമാക്കി മാറ്റും. ഈ പണവുമായാണു മലേഷ്യയിലെ ഹോട്ടൽ സാമ്രാജ്യത്തിലേക്കുള്ള യാത്ര.
പതിനൊന്നു വിദേശരാജ്യങ്ങളിൽ സന്ദർശനം നടത്തിയ ഷാഹുൽ ഹമീദ് ഫ്രഞ്ചും സ്പാനിഷും ഉൾപ്പെടെ ആറോളം ഭാഷകളും സംസാരിക്കും. നെതർലൻഡിൽനിന്ന് മാസ്റ്റർ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. ഭാര്യയ്ക്കും മറ്റൊരു സുഹൃത്തിനുമൊപ്പമാണ് ഇയാൾ മലേഷ്യയിൽ ഹോട്ടൽ നടത്തുന്നത്. റെയിൽവേ ഡിജിപി സി.ശൈലേന്ദ്രബാബു,ഡിഐജി വി.ബാലകൃഷ്ണൻ എന്നിവരുടെ സംഘമാണു പ്രതിയെ പിടികൂടിയത്.
ട്രെയിൻ മോഷണങ്ങൾ പെരുകുന്നുവെന്ന് റിപ്പോർട്ട്
രാജ്യത്ത് കഴിഞ്ഞ പത്തുവർഷത്തിനിടെ 1.71 ലക്ഷം മോഷണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വിവരാവകാശനിയമപ്രകാരം പുറത്തുവന്ന കണക്കുകൾ പറയുന്നു. ഏറ്റവും കൂടുതൽ മോഷണം നടന്നത് 2018ലാണ്. 36,584 കേസുകളാണ് ആ വർഷം രജിസ്റ്റർ ചെയ്തത്. 2009നും 18നുമിടയിൽ മോഷണ കേസുകൾ അഞ്ചു മടങ്ങായാണ് വർദ്ധിച്ചത്. റെയിൽവെ യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്നതാണ് കണക്കുകൾ.
റെയിൽവെ ക്രമസമാധാനപാലനം സംസ്ഥാന വിഷയമാണെന്നാണ് റെയിൽവെ മന്ത്രാലയം നൽകുന്ന വിശദീകരണം. കുറ്റകൃത്യം തടയൽ, കേസെടുക്കൽ, അവയുടെ അന്വേഷണം, റെയിൽവെ പരിസരങ്ങളിലും ട്രെയിനിനകത്തുമുള്ള ക്രമസമാധാനപാലനം തുടങ്ങിയവ അതത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണ്. ഗവൺമെന്റ് റയിൽവെ പൊലീസിനാണ് (ജി.ആർ.പി)ഈ ചുമതലകൾ. അതത് ജില്ലാ പൊലീസിന് കീഴിലാണ് റെയിൽവെ പൊലീസ്. ലോകത്തെ രണ്ടാമത്തെ വലിയ റെയിൽവെയാണ് ഇന്ത്യയുടേത്.
19,000ത്തിലധികം ട്രെയിനുകളിലായി ദിവസേന കുറഞ്ഞത് 1.3കോടി യാത്രക്കാർ സഞ്ചരിക്കുന്നുവെന്നാണ് കണക്ക്. യാത്രക്കാരുടെ സുരക്ഷയ്ക്കായി ദിവസേന ഏകദേശം 2,500 മെയിൽ, എക്സപ്രസ് ട്രെയിനുകളിൽ റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സും ഏകദേശം 2,200 ട്രെയിനുകളിൽ റെയിൽവെ പൊലീസും എസ്കോട്ട് പോകുന്നുണ്ടെന്നും '- റെയിൽമന്ത്രാലയം വ്യക്തമാക്കുന്നു.
ട്രെയിൻ യാത്രക്കാരുടെ പണം പിടിച്ചുപറിച്ച കേസുകളിൽ കഴിഞ്ഞ നാലുവർഷത്തിനിടെ 73,837 ഭിന്നലിംഗക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 2015ൽ 13,546, 2016ൽ 19,800,2017ൽ 18,526, 2018ൽ 20,566 പേരും ഇത്തരം കേസുകളിൽ അറസ്റ്റിലായി. 2019ൽ ജനുവരിയിൽ മാത്രം അറസ്റ്റിലായത് 1,399 പേരാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍