നീ എന്റെ കൂടെ ബാ മുത്തേ...: അൽഫറിന്റെ പഞ്ചാര വാക്കിൽ മയങ്ങി രാത്രിയുടെ മറവിൽ രേഷ്മ വീടുവിട്ടിറങ്ങി; ഫേസ്ബുക്കിലൂടെ മനസ്സിൽ കയറിയ കാമുകനൊപ്പം വിവാഹം കഴിക്കാതെ വീടെടുത്ത് താമസിക്കുമ്പോൾ വന്നുകയറിയത് അൽഫറിന്റെ ഭാര്യയും ബന്ധുക്കളും; സോഷ്യൽമീഡിയയിലെ ചതിക്കുഴി ജീവിതംകവർന്ന പെൺകുട്ടി വീട്ടുകാർക്കുപോലും വെറുക്കപ്പെട്ടവളായത് ഇങ്ങനെ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: സോഷ്യൽ മീഡിയയിലെ ചതിക്കുഴികളിൽപെട്ട് ജീവിതത്തിൽ കയ്പുനീർ കുടിച്ചവർ ഏറെയാണ്. അതിനൊപ്പം ചേർത്തുവായിക്കാവുന്ന, എല്ലാവർക്കും പാഠമാകേണ്ട അനുഭവമാണ് രേഷ്മയ്ക്കും ഉണ്ടായത്. ഫേസ്ബുക്കിൽ രണ്ടുവർഷത്തോളം ചാറ്റുചെയ്തും നല്ലസുഹൃത്തെന്ന് നടിച്ചും നിന്നയാൾക്കൊപ്പം ഇറങ്ങിപ്പുറപ്പെട്ട യുവതിക്ക് നഷ്ടപ്പെട്ടത് സ്വന്തം ജീവിതമാണ്. ഫെയ്സ് ബുക്ക് സൗഹൃദം പടിപടിയായി വളർന്ന് പിന്നെ പൊന്നുപോലെ നോക്കിവളർത്തിയ അച്ഛനേയും അമ്മയേയും ഉപേക്ഷിച്ച് അയാൾക്കൊപ്പം ഇറങ്ങിത്തിരിക്കുന്ന സ്ഥിതിയിലേക്ക് വരെ എത്തിയതിനെ പറ്റി അവളുടെ അനുഭവകഥ ഫ്ളാഷ് വിവരിക്കുന്നു.
ഫേസ് ബുക്കിലെ പ്രൊഫൈൽ പിക്ചറിൽ കണ്ടയാൾ ഇതല്ല. ഇതിലും ചെറുപ്പം. ഇതിലും മെലിഞ്ഞിട്ട് . കണ്ണും മൂക്കും പക്ഷെ, ഏതാണ്ട് അതുപോലെ.. എന്റെ കൂടെ ബാ മുത്തേ.. അന്നെ കൂട്ടിക്കൊണ്ടു പോഗാനാണ് ഞമ്മ കോഴിക്കോട്ടൂന്ന് ബന്നിരിക്കണേ.'' അയാളുടെ സ്വരം രേഷ്മ ശ്രദ്ധിച്ചു. ശബ്ദം ഒക്കെ ഫോണിൽ കേട്ടിട്ടുള്ളതുപോലെ.. എന്നാലും എന്തോ ഒരു പൊരുത്തക്കേട്.
താൻ ഫോട്ടോയിൽ കണ്ട ആളല്ല ഇതെന്ന് സംശയം തോന്നിയതോടെ ഓട്ടോയിൽ കയറാൻ രേഷ്മ തയാറായില്ല. എന്റെ പെങ്കൊച്ചേ നമ്മ തടിച്ചുപോയതാണ്. നീ മനുഷ്യനെ മക്കാറാക്കാതെ വണ്ടി കേറ്.. ആരേലും കണ്ടാൽ പണി കിട്ടും. അയാൾ ആവർത്തിച്ചുകൊണ്ടിരുന്നു. മടിച്ചുനിന്ന രേഷ്മ രണ്ടുചുവട് മുന്നോട്ടുവച്ചു.. ഒന്ന് നിന്ന് വീണ്ടും ചിന്തിച്ചു.. ഓട്ടോയിൽ കയറണോ..? നേരം പുലരുമ്പോൾ, തന്നെ വീട്ടിൽ കാണാതാകുമ്പോൾ അച്ഛനും അമ്മയും എത്രമാത്രം സങ്കടപ്പെടും. വീട്ടിലാകെ പുകിലാകും. എന്നെ തിരഞ്ഞ് ഉടൻ ഇറങ്ങുകയും ചെയ്യും. തിരികെ പോയാലോ? അല്ലേ.. വേണ്ട.. താൻ രണ്ടുവർഷമായി മനസുകൊടുത്തു പ്രേമിച്ചയാൾ ഇയാൾ തന്നെ. ഇയാൾക്കൊപ്പം പോകാനാണ് വീടും ഉറ്റവരെയും ഉപേക്ഷിച്ചു താൻ ഇറങ്ങിയത്. ചിന്തകൾക്ക് പിന്നെ അവൾ ഇടംകൊടുത്തില്ല... ഓട്ടോയിലേക്ക് അവൾ കാലെടുത്തുവച്ചു.
സമയം പുലർച്ചെ രണ്ടുമണിയോടടുത്തു. തന്നെ കൂട്ടിക്കൊണ്ടുപോയി കല്യാണം കഴിക്കുന്നതിനാണ് കോഴിക്കോട്ടുനിന്നും അൽഫർ ഇവിടെ എത്തിയത്. ഡിഗ്രി പഠനത്തിനായി സാംസ്കാരിക നഗരത്തിലെ ഒരു കോളേജിൽ ചേർന്നിട്ടേയുള്ളൂ രേഷ്മ. അച്ഛനും അമ്മയും ചേട്ടനും കൂലിപ്പണിയാണ്. രണ്ടുവർഷമായി അൽഫർ തന്റെ ഫേസ്ബുക്ക് ഫ്രണ്ടാണ്. അദ്ദേഹം ഗൾഫിലെ ഒരു കമ്പനിയിൽ ജോലിക്കാരനാണെന്നാണ് പറഞ്ഞിരിക്കുന്നത്. ഒരിക്കൽ പോലും തന്നോട് മര്യാദകെട്ടൊരു ചാറ്റ് ഉണ്ടായിട്ടില്ല.
അറിഞ്ഞിടത്തോളം സ്നേഹമയൻ. ഇനി അൽഫറിനെ കാണാതെ ജീവിക്കാനാവില്ലെന്ന തിരിച്ചറിവാണ് രണ്ടുവർഷം നീണ്ടുനിന്ന പ്രണയത്തിനൊടുവിൽ അയാളുടെ ജീവിതത്തിലേക്ക് കടക്കാൻ രേഷ്മയെ പ്രേരിപ്പിച്ചത്. തന്നെ വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോയി കല്യാണം കഴിച്ചില്ലെങ്കിൽ താൻ ജീവിച്ചിരിക്കില്ലെന്നും ഇനി തന്റെ വക മെസേജൊന്നും ഉണ്ടാവില്ലെന്നുമുള്ള രേഷ്മയുടെ വാശിപ്പുറത്താണ് നാല്പതുകാരൻ അൽഫർ അവളെ തേടിയെത്തിയത്. സ്വന്തം ഓട്ടോയിലാണ് അൽഫറിന്റെ വരവ്. ജോലിക്കാര്യത്തിൽ അയാൾ പറഞ്ഞത് കള്ളമാണെന്ന് രേഷ്മയ്ക്ക് ബോധ്യപ്പെട്ടു. പക്ഷെ, അവൾക്ക് പിന്നോട്ട് പോകാനായില്ല. അത്രയ്ക്ക് അയാൾ അവളുടെ മനസ്സിനെ കീഴടക്കിക്കഴിഞ്ഞിരുന്നു.
അന്നത്തെ പകൽ മുഴുവൻ അൽഫറും രേഷ്മയും നഗരത്തിന്റെ പല ഭാഗങ്ങളിലായി ഉല്ലസിച്ചു നടന്നു. അപ്പോഴെല്ലാം തലേദിവസം രാത്രി ഉറങ്ങാൻ കിടന്ന മകളെ കാണാതായതിന്റെ ആധിയിൽ നാടിന്റെ മുക്കും മൂലയും അരിച്ചുപെറുക്കുകയായിരുന്നു രേഷ്മയുടെ അച്ഛനും ബന്ധുക്കളും. ആദ്യം തോന്നിയ പേടിയും സങ്കോചവുമൊക്കെ അവളിൽ നിന്ന് പാറിപ്പറന്നു. പകൽ മുഴുവൻ കറങ്ങി നടന്നതല്ലേ.. ഇനി അൽപ്പം വിശ്രമമാകാം.. ഇതുപറഞ്ഞപ്പോൾ അവൾക്ക് എതിർക്കാനായില്ല. അയാൾ അവളെ നയിച്ചത് നഗരത്തിലെതന്നെ ഒരു ടൂറിസ്റ്റ് ഹോമിലേക്ക്.. കുളിർമ്മയുള്ള മുറിയിൽ അയാൾ അവളെ പുകഴ്ത്തി, അവളുടെ കഥകേട്ടു. സങ്കടങ്ങൾക്ക് പരിഹാരം നിർദ്ദേശിച്ചു. ഉറങ്ങാൻ കിടന്നപ്പോൾ അയാളുടെ കൈകൾ അവളെ വരിഞ്ഞുമുറുക്കി.. ആദ്യമായി ഒരു പുരുഷൻ.. എന്താണ് ഇങ്ങനെയൊക്കെ..? അവൾ ചോദിച്ചു.. ഇരുട്ടിൽ അയാളുടെ ചിരി ഉത്തരമായി.. ഒടുവിൽ അവളുടെ വിലപ്പെട്ടതെല്ലാം അയാൾ കവർന്നെടുത്തു.
പിന്ന അൽഫറും രേഷ്മയും കോഴിക്കോട്ടെത്തി. അൽഫറിന്റെ നാട്ടിൽ തന്നെ വീടിനടുത്തായി ഒരു വീട് വാടകയ്ക്കെടുത്ത് രേഷ്മയെ താമസിപ്പിച്ചു. നമുക്ക് കല്യാണം കഴിക്കാമെന്ന് പല പ്രാവശ്യം അൽഫറിനോട് രേഷ്മ ആവശ്യപ്പെട്ടു. പക്ഷെ, അപ്പോഴൊക്കെ പഞ്ചാര വാക്കുകൾ പറഞ്ഞ് അവളെ മയക്കി. വിവാഹത്തിന് ചില നിയമ പ്രശ്നങ്ങളുണ്ടെന്നും കുറച്ചു കൂടി ക്ഷമിക്കണമെന്നും അൽഫർ പറഞ്ഞപ്പോൾ അവൾ വിശ്വസിച്ചു.
അടുത്തദിവസം ഉച്ചയോടെ ആ വീട്ടിലേക്ക് രണ്ടു സ്ത്രീകളും മുന്നു പുരുഷന്മാരും രണ്ടു കുട്ടികളും വന്നു. അൽഫറിന്റെ ബന്ധുക്കൾ. അൽഫർ ആ സമയം വീട്ടിലുണ്ടായിരുന്നില്ല. നീ ആരാ? ആർക്കൊപ്പം ഇവിടെയെത്തി? നിന്നെ ഇവിടെ ആരാ താമസിപ്പിച്ചത്? നിനക്ക് എന്താണിവിടെ കാര്യം... നൂറുകൂട്ടം ചോദ്യങ്ങളിൽ അവൾ കുഴങ്ങി. പ്രണയ ബന്ധം കല്യാണത്തിലേക്ക് നീങ്ങുമ്പോൾ മാതാപിതാക്കൾ ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് പതിവാണെന്ന് അവൾ വിചാരിച്ചു. പിന്നീട് യാതൊരു ഭാവഭേദവുമില്ലാതെ താൻ അൽഫറിന്റെ ഭാര്യയാണെന്ന് പറഞ്ഞു. അടുത്ത നിമിഷം.. രേഷ്മയുടെ കവിളിൽ അടി വീണു. ഒപ്പമുണ്ടായിരുന്ന ഒരു സ്ത്രീയായിരുന്നു അത്. അപ്പോ ഞാൻ ആരാടി ? നീ ഈ പറഞ്ഞ അൽഫറിനെ നാട്ടാരും വീട്ടാരും അറിഞ്ഞ് കല്യാണം കഴിച്ച് അയാളുടെ ഈ രണ്ടു കുട്ടികളുടെ ഉമ്മയുമായ ഞാൻ ആരാണെന്ന് നീ ഒന്ന് പറഞ്ഞു താ'. അതൊരു അലർച്ചയായിരുന്നു.
സ്തംഭിച്ചുപോയി രേഷ്മ. ഒരിക്കലും പ്രതീക്ഷിക്കാത്ത വാക്കുകൾ. ഇനി എന്ത് പറയും? ഇവർ പറയുന്നത് സത്യമാണെങ്കിൽ.. രേഷ്മയ്ക്ക് തലചുറ്റുന്നതുപോലെ തോന്നി.. താൻ പ്രണയിച്ച് വിശ്വസിച്ച് കൂടെയിറങ്ങി വന്നയാൾ വിവാഹിതനായിരുന്നോ? കുട്ടികളുണ്ടായിരുന്നോ? താൻ ചതിക്കപ്പെട്ടുവോ? മരവിച്ചുനിന്ന രേഷ്മയ്ക്ക് മേൽ കുത്തുവാക്കുകളും ശാപവാക്കുകളും അവർ ചൊരിഞ്ഞുകൊണ്ടേയിരുന്നു. അൽഫറിന്റെ ബന്ധുക്കളെ എങ്ങനെ കുറ്റം പറയാനാകും. തനിക്ക് പറ്റിയ അബദ്ധം. തന്റെ എടുത്തു ചാട്ടം. ഫേസ് ബുക്കിൽ കണ്ട ഒരാളുടെ വാക്ക് വിശ്വസിച്ച് അച്ഛനെയും അമ്മയെയും ഉപേക്ഷിച്ചവൾ. ഇത്തരം ചിന്തകളിൽ കൂടി രേഷ്മയുടെ മനസ് സഞ്ചരിക്കുമ്പോൾ വീട്ടിനകത്തുണ്ടായിരുന്ന രേഷ്മയുടെ തുണിയും മറ്റ് സാധനങ്ങളും പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു അൽഫറിന്റെ ബന്ധുക്കൾ. ദേഷ്യം സഹിക്കാനാകാതെ വരാന്തയിൽ കിടന്ന കസേര എടുത്ത് അൽഫറിന്റെ ഭാര്യ രേഷ്മയുടെ പുറത്തേക്കെറിഞ്ഞു. തടിക്കസേരയുടെ വക്ക് തലയിലിടിച്ച് രേഷ്മയുടെ ബോധം നശിച്ചു.
പിന്നെ കണ്ണുതുറക്കുന്നത് ആശുപത്രിയിലാണ്. ചുറ്റും പൊലീസുണ്ട്. നിന്റെ വീട്ടിലറിയിച്ചിരുന്നു. കണ്ടവന്റെ കൂടെ ഇറങ്ങിപ്പോയ നിന്നെ അവർക്ക് വേണ്ടാന്ന് പറഞ്ഞുവെന്ന് തികഞ്ഞ പുച്ഛത്തിൽ വീട്ടുകാർ തന്നെ ഉപേക്ഷിച്ച കാര്യം പൊലീസുകാരൻ അവളെ അറിയിച്ചു. അല്ലെങ്കിലും വീട്ടിലേക്ക് പോകാൻ തയാറായിരുന്നില്ല രേഷ്മ. അതിനായി മനസിനെ പാകപ്പെടുത്തി വരികയായിരുന്നു അവൾ. വീട്ടുകാരും കൂട്ടുകാരുമൊക്കെ അറിഞ്ഞിട്ടുണ്ടാകും തന്റെ വീരസാഹസ കഥകൾ. അവർക്ക് മുന്നിൽ ചെന്ന് നിൽക്കാനുള്ള കെൽപ്പില്ല. രേഷ്മയുടെ അഭ്യർത്ഥനപ്രകാരം പൊലീസുകാർ തന്നെയാണ് അവളെ തെക്കൻ ജില്ലയിലുള്ള ഒരു അഭയകേന്ദ്രത്തിലേക്ക് മാറ്റിയത്. ഇന്ന് അവിടെ തന്നെയുള്ള ഒരു കോളേജിലെ വിദ്യാർത്ഥിനിയാണ് രേഷ്മ. സ്വയംകുഴിച്ച കുഴിയിൽ വീണ് താൻതന്നെ തകർത്തു കളഞ്ഞ ജീവിതം പഴയതെല്ലാം മറക്കാൻ ശ്രമിച്ചുകൊണ്ട് വീണ്ടും കരുപ്പിടിപ്പിക്കാൻ ശ്രമിക്കുകയാണവൾ. സാമൂഹിക മാദ്ധ്യമങ്ങളിൽ കാണുന്ന വിസ്മയ ചതിക്കുഴികളിൽ തന്റെ അനുഭവം മനസ്സിലാക്കിയെങ്കിലും ഇനിയാരും പെട്ടുപോകരുതെന്ന് പ്രാർത്ഥിക്കുകയാണ് രേഷ്മ.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്