മലപ്പുറത്തെ ഒരു കോൺഗ്രസ് പഞ്ചായത്ത് അംഗം പ്രാദേശിക സഹകരണ ബാങ്കിൽ നിക്ഷേപിച്ചത് രണ്ടര കോടി രൂപ; സഹകരണ സംഘങ്ങൾ ബാങ്കുകളിൽ നിക്ഷേപിച്ചത് 12 കോടി രൂപ വരെ; സിഐടിയുക്കാരെ ഇറക്കി തടഞ്ഞിരുന്ന കാലം അസ്തമിച്ചതോടെ റെയ്ഡ് വ്യാപകമാക്കി ആദായ നികുതി വകുപ്പ്; കണ്ടെത്തുന്നത് കോടികളുടെ കണക്കിൽ പെടാത്ത നിക്ഷേപങ്ങൾ
കെ വി നിരഞ്ജൻ
കോഴിക്കോട്: ശതകോടികളുടെ കള്ളപ്പണമൊന്നുമില്ലെങ്കിലും കോടികളുടെ ക്രമക്കേടുകളുടെ കാര്യത്തിൽ നമ്മുടെ സഹകരണ ബാങ്കുകളും ഒട്ടുമോശമല്ല. നോട്ടുനിരോധത്തെ തുടർന്നുള്ള ഇടപാടിൽ ക്രമക്കേടുണ്ടെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ സഹകരണ ബാങ്കുകളിൽ ആദായനികുതി വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിലാണ് ഇതിലേക്കുള്ള സൂചനകൾ ലഭിക്കുന്നത്. സഹകരണബാങ്കുകളിൽ ഇപ്പോൾ ഉണ്ടായ പ്രതിസന്ധിക്കിടെയും ഇവിടെനിന്ന് ദേശസാൽകൃത ബാങ്കുകളിലേക്ക് വൻതോതിൽ നിക്ഷേപം നടന്നിട്ടുണ്ടെന്ന വിവരത്തെതുടർന്നാണ് കുറേ ദിവസമായി പരിശോധനനടന്നത്. നവംബർ രണ്ടാം വാരത്തിൽ കോടിക്കണക്കിന് രൂപയാണ് ദേശസാൽകൃത ബാങ്കുകളിൽ സഹകരണസംഘങ്ങൾ നിക്ഷേപിച്ചത്. ഇത് വടക്കൻ ജില്ലകളിലെ സഹകരണ ബാങ്കുകൾ വഴി വൻതോതിൽ കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന സംശയം ആദായനികുതി വകുപ്പിനുണ്ട്. ഒരു കോടി രൂപ മുതൽ 12 കോടി രൂപ വരെ ദേശസാൽകൃത ബാങ്കുകളിൽ നിക്ഷേപിച്ച സഹകരണ സംഘങ്ങൾ വരെയുണ്ടായിരുന്നു.
കോഴിക്കോട്ടെ ഒരു സഹകരണബാങ്ക് 12 കോടി രൂപ നിക്ഷേപിച്ചതായി കണ്ടത്തെിയിട്ടുണ്ട്. മലപ്പുറത്തെ വിവിധ ബാങ്കുകളും കോടികൾ നിക്ഷേപിച്ചതായി കണ്ടത്തെി. മലപ്പുറത്തെ ഒരു കോൺഗ്രസ് പഞ്ചായത്ത് അംഗം രണ്ടര കോടി രൂപ പ്രാദേശിക സഹകരണ ബാങ്കിൽ നിക്ഷേപിച്ചതായും ആദായനികുതി വകുപ്പ് കണ്ടത്തെിയിട്ടുണ്ട്. കാസർകോടും തൃശൂരുമെല്ലാം സമാനരീതിയിൽ പണം നിക്ഷേപിച്ചിട്ടുണ്ട്. ക്രമക്കേട് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അധികൃതർ തയാറായില്ല.
കിട്ടാക്കടങ്ങൾ കൂട്ടമായി അടച്ചുതീർത്ത ഇത്തരം പണംകൊണ്ടാണ് ചില സഹകരണ സംഘങ്ങൾ നിക്ഷേപം നടത്തിയിരിക്കുന്നതെന്ന് വകുപ്പ് ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്. ഇതുപോലെ ദുരൂഹമായ നിരവധി സാമ്പത്തിക ഇടപാടുകളും നടന്നതായുള്ള സംശയത്തിലാണ് പരിശോധന നടന്നത്.പക്ഷേ ഇതുതന്നെ പൂർണമായും സ്ഥിരീകരിക്കാനിയിട്ടില്ല. ഈ പണത്തിനുള്ള ഉറവിടം ബന്ധപ്പെട്ടവർ കാണിച്ചില്ളെങ്കിൽ മാത്രമേ ഇവയെല്ലാം കള്ളപ്പണത്തിന്റെ ലിസ്റ്റിൽ വരൂ.ഏത് മേഖലയിലും കുറച്ച് കള്ളപ്പണക്കാർ ഉണ്ടാകുമെന്നും ഇതിന്റെ പേരിൽ കാടടച്ച് വെടിവെക്കരുതുമെന്നാണ് സഹകാരികൾ പറയുന്നത്. അനധികൃതമായി ഇടപാടു നടത്തിയവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരുന്നതിന് തങ്ങൾ എതിരല്ലെന്നും ഇവർ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ 40 ഓളം പ്രാഥമിക സഹകരണ ബാങ്കുകളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിട്ടുണ്ട്. ചിലരുടെ അക്കൗണ്ടു കളിൽ കള്ളപ്പണം ഉണ്ടെന്ന കൃത്യമായ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധനയെന്ന് ആദായ നികുതി വകുപ്പ കമ്മിഷണർ പ്രണബ് കുമാർദാസ് പറഞ്ഞു. സംശയകരമായ രീതിയിലുള്ള പണം നിക്ഷേപിച്ച അക്കൗണ്ട് ഉടമകളേയും ബാങ്കിൽ വിളിച്ചു വരുത്തിയായിരുന്നു പരിശോധന. പിടിക്കപ്പെട്ടവരിൽ നിന്ന് ആദായ നികുതി നിയമപ്രകാരമുള്ള പിഴയീടാക്കൽ നടപടി തുടങ്ങും. മിക്ക ബാങ്കുകളും പരിശോധനയിൽ സഹകരിച്ചിരുന്നെന്നും പൊലീസ് സഹായം വേണ്ടി വന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചില ദേശസാൽകൃത ബാങ്കുകളിലും പരിശോധന നടത്തിയിട്ടുണ്ട്. അക്കൗണ്ട് ഉടമകളോടൊപ്പം ബാങ്ക് അധികൃതർക്കെതിരെയും നടപടികളെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ട് അസാധുവാക്കിയതിനു ശേഷം മലബാറിലെ സഹകരണ ബാങ്കുകളിൽ മാത്രം 2,000 കോടി രൂപയുടെ അധിക നിക്ഷേപം വന്നിട്ടുണ്ടെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ. തൃശൂർ മുതൽ കാസർകോട് വരെയുള്ള സഹകരണ ബാങ്കുകളിൽ ഇന്നലെ മിന്നൽപരിശോധനയ്ക്കെത്തുകയായിരുന്നു ഉദ്യോഗസ്ഥസംഘം. കിട്ടാക്കടങ്ങൾ ഒന്നിച്ച് അടച്ചുതീർത്ത വക'യിൽ ലഭിച്ച വൻ തുകയാണ് ചില സഹകരണ സംഘങ്ങൾ നിക്ഷേപിച്ചതെന്നു പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഈ രീതിയിൽ പണം നിക്ഷേപിച്ചത് ദുരൂഹ ഇടപാടുകളായി തന്നെയാണ് ആദായനികുതി വകുപ്പ് വിലയിരുത്തുന്നത്.
അതേസമയം കള്ളനോട്ട് തിരിച്ചറിയാനുള്ള വൈദഗ്ധ്യവും പ്രഫഷനൽ ജീവനക്കാരും ജില്ലാ സഹകരണ ബാങ്കുകൾക്ക് ഇല്ലെന്നുള്ള റിസർവ് ബാങ്ക് വാദം തെറ്റെന്ന് വാദിച്ച് ജീവനക്കാർ രംഗത്തത്തെി. ജില്ലാ ബാങ്കുകൾക്ക് കള്ളനോട്ട് തിരിച്ചറിയൽ മെഷീൻ വാങ്ങാൻ ആർ.ബി.ഐ കോടികൾ ഗ്രാന്റ് നൽകിയിട്ടുണ്ട്. വിവിധ ജില്ലാ ബാങ്കുകൾ ആർ.ബി.ഐ ഗ്രാന്റിലാണ് കഴിഞ്ഞ മാർച്ചിൽ കള്ളനോട്ട് തിരിച്ചറിയൽ മെഷീനുകൾ വാങ്ങിയത്. പാലക്കാട് ജില്ല ബാങ്കിന് 42.58 ലക്ഷം രൂപയാണ് ആർ.ബി.ഐ ഗ്രാന്റ് നൽകിയത്. മലപ്പുറം ജില്ല ബാങ്കിന് 60 ലക്ഷവും കോഴിക്കോട് ബാങ്കിന് ഒരു കോടിയും ഗ്രാന്റ് ലഭിച്ചിട്ടുണ്ട്. കള്ളനോട്ട് തിരിച്ചറിയാൻ ജീവനക്കാർക്ക് പരിശീലനം നൽകിയത് ആർ.ബി.ഐ നേരിട്ടാണ്.
ബാങ്കിങ് റെഗുലേഷൻ ആക്ട് പ്രകാരമുള്ള ധനകാര്യസ്ഥാപനമായി ജില്ല ബാങ്കുകളെ ആർ.ബി.ഐ അംഗീകരിച്ചതിന് തെളിവാണ് തിരുവനന്തപുരം ആർ.ബി.ഐ മേഖല ആസ്ഥാനത്തെ ജില്ല ബാങ്കുകളുടെ അക്കൗണ്ട്. ജില്ല ബാങ്കിന്റെ ഇടപാടുകൾ രണ്ട് ആഴ്ചയിലൊരിക്കൽ ആർ.ബി.ഐ കർശന പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. പൊതുമേഖല ബാങ്കുകൾക്ക് പോലും കോടികൾ ആർ.ബി.ഐ പിഴ ചുമത്തുമ്പോൾ ജില്ല ബാങ്കുകൾക്ക് വളരെ അപൂർവമായി മാത്രമേ പിഴ ചുമത്താറുള്ളുവെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. രണ്ട് വർഷം കൂടുമ്പോൾ നബാർഡ് ജില്ല ബാങ്കിന്റെ ധന ഇടപാടുകൾ അവലോകനം ചെയ്യുന്നുണ്ട്.
പ്രാഥമിക സഹകരണ ബാങ്കുകൾക്ക് പണം നൽകുന്നതും അവയുടെ അക്കൗണ്ട് കൈകാര്യം ചെയ്യുന്നതും ജില്ല ബാങ്കുകളാണ്. ഇവ പരിശോധിക്കാൻ ആർ.ബി.ഐക്ക് സാധിക്കും. കെ.വൈ.സി ഉൾപ്പെടെ ആർ.ബി.ഐയുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്ന സ്ഥാപനമാണ് ജില്ല ബാങ്കുകൾ. കിട്ടാക്കടം എഴുതിത്ത്ത്തള്ളാൻ വകുപ്പില്ലാത്തതിനാൽ ആർ.ബി.ഐയുടെ നോൺ പെർഫോമിങ് അസെറ്റ് (എൻ.പി.എ) മാനദണ്ഡം മാത്രമാണ് ജില്ലാ ബാങ്കുകൾക്ക് പാലിക്കാൻ ബുദ്ധിമുട്ടുള്ളത്. 20 ശതമാനം കാർഷിക വായ്പക്ക് നീക്കിവെക്കണമെന്ന ആർ.ബി.ഐ നിർദ്ദേശം ലംഘിച്ച് നവതലമുറ ബാങ്കുകൾ കർഷകർക്ക് വായ്പ നിഷേധിക്കുന്നത് പതിവാണെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.കേന്ദ്രവും ആദായനികുതി വകുപ്പും പറയുന്നതാണോ, സഹകാരികളും സഹകരണ ജീവനക്കാരും പറയുന്നതാണോ ശരിയെന്ന് അറിയാൻ ഇനിയും ദിവസങ്ങൾ കാത്തിരിക്കേണ്ടിവരും.
സിപിഐ(എം) നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളുടെ കഴുത്തുഞെരിച്ച് പാർട്ടിയെ തകർക്കാമെന്ന ബിജെപി യുടെ കണക്കുകൂട്ടലാണ് ആദായനികുതി വകുപ്പുകാരെ ഉപയോഗപ്പെടുത്തിയുള്ള പരിശോധനയ്ക്കു പിന്നിലെന്ന് കേരള കോ ഓപറേറ്റിവ് എംപ്ലോയീസ് യൂണിയൻ ഭാരവാഹികളും പറഞ്ഞു. സഹകരണ സ്ഥാപനങ്ങൾ കള്ളപ്പണത്തിന്റെ കേന്ദ്രങ്ങളാണെന്ന മട്ടിലാണ് പ്രചാരണം. പരിശോധനയുടെ മറവിൽ കേരളത്തിലെ സഹകരണ ബാങ്കുകൾ തകർക്കാനുള്ള അജൻഡ ജനങ്ങൾ തിരിച്ചറിയും. കണക്കില്ലാത്ത കോടികൾ നിക്ഷേപമായി സ്വീകരിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾക്കെതിരെ ഒരു നടപടിക്കും മുതിരാത്തവരാണ് സഹകരണ ബാങ്കുകളുടെ നേരെ വാളോങ്ങുന്നതെന്നും യൂണിയൻ ഭാരവാഹികൾ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍