Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അദ്ധ്യാപിക അവധിക്ക് പോകുമ്പോൾ വീട് കിട്ടും; അദ്ധ്യാപകനും ശിഷ്യയും ഒരുമിച്ച് കഴിഞ്ഞെന്നും മൊഴി; അജ്ഞാതൻ ബലാത്സംഗം ചെയ്തതിനാൽ വിവാഹത്തിൽ നിന്ന് പിന്മാറണമെന്ന് പ്രതിശ്രുത വരന് മെയിലും; കല്ല്യാണം മുടക്കാനുള്ള വെറു തന്ത്രമായിരുന്നില്ലേ അതെന്ന് കോടതി നിരീക്ഷണം; കോഴിക്കോട് എൻഐടിയിലെ ഗവേഷണ വിദ്യാർത്ഥിനിയുടെ കൊലയിൽ പീഡനക്കുറ്റമില്ല; ഇന്ദുവിനെ വകവരുത്തിയ കേസിൽ സുഭാഷിനെതിരെ വിസ്താരം ഫെബ്രുവരിയിൽ

അദ്ധ്യാപിക അവധിക്ക് പോകുമ്പോൾ വീട് കിട്ടും; അദ്ധ്യാപകനും ശിഷ്യയും ഒരുമിച്ച് കഴിഞ്ഞെന്നും മൊഴി; അജ്ഞാതൻ ബലാത്സംഗം ചെയ്തതിനാൽ വിവാഹത്തിൽ നിന്ന് പിന്മാറണമെന്ന് പ്രതിശ്രുത വരന് മെയിലും; കല്ല്യാണം മുടക്കാനുള്ള വെറു തന്ത്രമായിരുന്നില്ലേ അതെന്ന് കോടതി നിരീക്ഷണം; കോഴിക്കോട് എൻഐടിയിലെ ഗവേഷണ വിദ്യാർത്ഥിനിയുടെ കൊലയിൽ പീഡനക്കുറ്റമില്ല; ഇന്ദുവിനെ വകവരുത്തിയ കേസിൽ സുഭാഷിനെതിരെ വിസ്താരം ഫെബ്രുവരിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോഴിക്കോട് എൻ.ഐ.ടിയിൽ ഗവേഷണ വിദ്യാർത്ഥിനിയായിരുന്ന ഒ.കെ. ഇന്ദുവിനെ (25) ട്രെയിനിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതിക്കെതിരെ പീഡനക്കുറ്റം ഒഴിവാക്കി. ഈ കുറ്റത്തിന് വിചാരണ നടത്താൻ തക്ക തെളിവുകളില്ലെന്ന് നിരീക്ഷിച്ചാണ് ഇത്. അതേസമയം, കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് വിചാരണ നടത്താൻ തെളിവുകളുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കുറ്റം ചുമത്തി. സാക്ഷി വിസ്താരം ഫെബ്രുവരിയിൽ ആരംഭിക്കും.

പ്രതി കോഴിക്കോട് എൻ.ഐ.ടി അസി. പ്രഫസറായ സുഭാഷിനെ എറണാകുളം അഡീഷനൽ സെഷൻസ് (കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതി) ജഡ്ജി കെ.ടി. നിസാർ അഹമ്മദ് ഒഴിവാക്കിയത്. ക്രിമിനൽ നടപടിക്രമം 227ാം വകുപ്പ് പ്രകാരമുള്ള വാദം കേൾക്കലിനെത്തുടർന്നാണ് കോടതി ഈ നിലപാടിലെത്തിയത്. ഇന്ദു പ്രതിശ്രുത വരന് അയച്ച ഇ-മെയിലിലാണത്രേ താൻ അവരെ പീഡിപ്പിച്ചിട്ടുണ്ടെന്ന് പറയുന്നത്. ഇന്ദു പ്രായപൂർത്തിയായ യുവതിയായിരുന്നതുകൊണ്ടുതന്നെ പീഡനമായി കണക്കാക്കാൻ കഴിയില്ല. മെയിൽ അയച്ചത് പ്രതിശ്രുത വരനെ വിവാഹത്തിൽനിന്ന് പിന്തിരിപ്പിക്കാൻ ചെയ്തതാകാമെന്നും കോടതി അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടൽ.

ഇന്ദു പ്രതിശ്രുതവരൻ അഭിഷേകിനയച്ച ഇ- മെയിൽ സന്ദേശം ക്രൈംബ്രാഞ്ച് സംഘം കണ്ടെടുത്തതോടെ പീഡനകുറ്റം എത്തിയത്. എൻ.ഐ.ടിയിൽ താൻ അജ്ഞാതന്റെ മാനഭംഗത്തിനിരയായതായും അതിനാൽ വിവാഹത്തിൽ നിന്നു പിന്മാറണമെന്നും അഭ്യർത്ഥിച്ച് ഇന്ദു പ്രതിശ്രുതവരൻ അഭിഷേകിനയച്ച ഇ- മെയിൽ സന്ദേശമാണ് അന്വേഷണസംഘം കഴിഞ്ഞദിവസം കണ്ടെടുത്തത്. ഈ അജ്ഞാതൻ ആരെന്നു കണ്ടെത്താനുള്ള അന്വേഷണമാണ് പൊലീസ് നടത്തിയത്. ഇതിനിടെ എൻ.ഐ.ടി ക്വാർട്ടേഴ്സിൽ ഇന്ദുവും സുഭാഷും ഒരുമിച്ചു നിരവധി തവണ താമസിച്ചിരുന്നുവെന്ന് എൻ.ഐ.ടിയിലെ അദ്ധ്യാപകരിൽ ചിലർ മൊഴിനൽകി. ഈ സാഹചര്യത്തിൽ മാനഭംഗം നടത്തിയത് കാമുകനും എൻ.ഐ.ടി അദ്ധ്യാപകനുമായ സുഭാഷാണെന്നു നിഗമനത്തിൽ പൊലീസ് എത്തി. സുഭാഷിൽനിന്നു കടുത്ത മാനസിക സമ്മർദ്ദം ഇന്ദുവിന് നേരിടേണ്ടി വന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. വിവാഹനിശ്ചയം കഴിഞ്ഞിട്ടും പ്രണയത്തിൽ നിന്നു പിന്മാറാതെ ഇയാൾ ഇന്ദുവിനെ നിരന്തരം സമ്മർദ്ദത്തിലാക്കുകയായിരുന്നു.

സുഭാഷ് ലോഡ്ജിലും ഇന്ദു ഹോസ്റ്റലിലുമാണ് താമസിച്ചിരുന്നതെങ്കിലും ഇവിടുത്തെ ഒരു അദ്ധ്യാപിക അവധിയെടുത്തു നാട്ടിൽ പോവുമ്പോൾ വീട് ഇന്ദുവിനു താമസത്തിനായി നൽകാറുണ്ടായിരുന്നുവത്രെ. ഇത്തരം സന്ദർഭങ്ങളിൽ ഇന്ദുവും സുഭാഷും ഒരുമിച്ചാണു കഴിഞ്ഞിരുന്നതെന്നാണു വ്യക്തമായിട്ടുള്ളത്. എന്നാൽ, താൻ മാനഭംഗം ചെയ്യപ്പെട്ടതായി ഇന്ദുഅയച്ച ഇ മെയിൽ സന്ദേശത്തിന്റെ സാധുതയെ സുഭാഷ് തള്ളിക്കളയുന്നു. സുഭാഷ് പറയുന്നത് വിവാഹത്തിൽനിന്ന് അഭിഷേകിനെ പിന്തിരിപ്പിക്കാനായി ഇന്ദു കണ്ടെത്തിയ ഉപായമാവാം ഇതെന്നാണ്. അതിനാൽ തന്നെ നാർക്കോ അനാലിസിസ്, പോളിഗ്രാഫ് പരിശോധനകൾക്കു വിധേയനാവാൻ സുഭാഷ് സന്നദ്ധത അറിയിച്ചു. ഈ സാഹചര്യത്തിലാണ് പീഡനക്കുറ്റം ഒഴിവാക്കിയത്. 2011 ഏപ്രിൽ 23ന് തിരുവനന്തപുരം-മംഗലാപുരം എക്സ്‌പ്രസ് ട്രെയിനിൽ യാത്രക്കാരിയായിരുന്ന ഇന്ദുവിനെ കാണാതാകുകയും പിന്നീട് പെരിയാറിൽനിന്ന് മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

തിരുവനന്തപുരം കുമാരപുരം സ്വദേശിയായിരുന്നു ഇന്ദു. ട്രെയിനിൽനിന്ന് ആലുവ പുഴയിൽ ചാടി ആത്മഹത്യ ചെയ്തതാണെന്നായിരുന്നു റെയിൽവേ പൊലീസിന്റെ ആദ്യ കണ്ടെത്തൽ. സുഭാഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയിൽവേ പൊലീസ് ആത്മഹത്യ കേസ് രജിസ്റ്റർ ചെയ്തത്. ഇവർ സഞ്ചരിച്ചിരുന്ന ബി--1 എ.സി കോച്ചിന്റെ വാതിലിനടുത്തുനിന്ന ഇന്ദുവിനെ സുഭാഷ് പുഴയിലേക്ക് തള്ളിയിട്ടതായി കോച്ചിലെ ഒരു യാത്രക്കാരനാണ് പിന്നീട് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. സാഹചര്യത്തെളിവുകളുടെയും ദൃക്‌സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് അന്ന് സുഭാഷിനെ അറസ്റ്റ് ചെയ്തത്.

ശാസ്ത്രീയ പരിശോധന റിപ്പോർട്ടിന്റെ അടിസഥാനത്തിൽ നടന്ന ചോദ്യം ചെയ്യലിൽ സുഭാഷാണ് കൊല ചെയ്തതെന്നതിലേക്കാണ് ഐജി ബി. സന്ധ്യയും സംഘവും എത്തിയത്. ഇന്ദുവിനെ സുഭാഷ് നെഞ്ചിൽ ചവിട്ടിയാണ് പുഴയിലേക്ക് തള്ളിയിട്ടിരുന്നത്.ഇതുകൊണ്ടു തന്നെ തലയുടെ പിറകിലായിരുന്നു പരിക്കുണ്ടായിരുന്നത്. സ്വയം ചാടിയതാണെങ്കിൽ നെറ്റിയിലാണ് പാടുണ്ടാവുമായിരുന്നത്. ഇതായിരുന്നു ഐജി ബി. സന്ധ്യയുടെ അന്വേഷണസംഘം കണ്െടത്തിയത്. ഇതിനായി അതേ രീതിയിലുള്ള ഡമ്മികളും ഉപയോഗിച്ചു.

തുടർന്ന് മനഃശാസ്ത്ര വിദഗ്ധരുടെ സഹായം തേടിയാണ് സുഭാഷിൽ നിന്ന് ഒന്നരവർഷം ഒളിപ്പിച്ച വെച്ച് രഹസ്യം ക്രൈംബാഞ്ച് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞത്. വിവാഹഭ്യർഥന നിരസിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്നാണ് ഇന്ദുവിനെ സുഭാഷ് പുഴയിലേക്ക് തള്ളിയിട്ടത്. ഇന്ദുവും സുഭാഷും പ്രണയത്തിലായിരിക്കുമ്പോഴുള്ള സ്വകാര്യ വീഡിയോ ദ്യശ്യങ്ങൾ കാണിച്ച് ഇന്ദുവിനെ സുഭാഷ് വിവാഹം കഴിക്കണമെന്നാവശ്യപ്പ്െട്ട് ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണിപ്പെടുത്തിയതിനുള്ള തെളിവുകളും സംഘത്തിന് ലഭിച്ചു. ഇന്ദുവിന്റെ മനസ്സുമാറ്റി കോഴിക്കോട്ടെത്തിച്ച് രജിസ്റ്റർ വിവാഹം ചെയ്തു സിക്കിമിലേക്ക് കൊണ്ടുപോകാനാണ് സുഭാഷ്് പദ്ധതിയിട്ടിരുന്നത്.

സിക്കിമിലേക്ക് പോകാനായി തിരുവനന്തപുരത്തെ ട്രാവൽ എജന്റ് വഴി ഡൽഹിയിലേക്കുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നുവെന്നതിനുള്ള തെളിവും ക്രൈംബ്രാഞ്ചിന് കിട്ടി. എന്നാൽ പീന്നിട് ഇന്ദുവിന്റെ വിവാഹം നിശ്ചയിച്ചതറിയുകയും ഇന്ദു സന്തോഷവതിയായിരിക്കുന്നതും കണ്ടപ്പോൾ പ്രണയം പ്രതികാരമാവുകയായിരുന്നു. ട്രെയിനിൽ സഞ്ചരിക്കുമ്പോൾ വിവാഹഭ്യർഥനയുമായി ബന്ധപ്പെട്ട് വാക്ക തർക്കമുണ്ടാവുകയായിരുന്നു. തുടർന്ന് മറ്റുള്ളവരെല്ലാം കേൾക്കുന്നുവെന്ന് പറഞ്ഞ് ഇന്ദുവിനെ ട്രെയിനിന്റെ വാതിൽക്കൽ എത്തിക്കുകയും പുഴയിലേക്ക് തള്ളിയിടുകയുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP