Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൂടത്തായി ജോളിക്ക് പൂനയിൽ നിന്നും ഒരു കൂട്ടാളി! അവിഹിത ബന്ധം കണ്ടുപിടിച്ച സൈനികനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ ശീതൾ ഒരു ചെറിയ പുള്ളിയല്ല; രഹസ്യ കാമുകൻ യോഗേഷുമായുള്ള രഹസ്യ ബന്ധം പുറംലോകം അറിഞ്ഞതോടെ മറ്റൊരിടത്തേക്ക് താമസം മാറാൻ ഒരുങ്ങി ഭർത്താവ്; കുടിവെള്ളത്തിൽ സയനൈഡ്് നൽകി കൊലപ്പെടുത്താൻ എല്ലാ ഒത്താശയും ചെയ്ത് കാമുകനും; മൃതദേഹം ഹൈവേയിൽ ഉപേക്ഷിച്ചത് കണ്ടെത്തിയതോടെ കുടുങ്ങി; കാമുകൻ അടക്കം നാല് പേരെ പൊക്കി പൊലീസ്

കൂടത്തായി ജോളിക്ക് പൂനയിൽ നിന്നും ഒരു കൂട്ടാളി! അവിഹിത ബന്ധം കണ്ടുപിടിച്ച സൈനികനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ ശീതൾ ഒരു ചെറിയ പുള്ളിയല്ല; രഹസ്യ കാമുകൻ യോഗേഷുമായുള്ള രഹസ്യ ബന്ധം പുറംലോകം അറിഞ്ഞതോടെ മറ്റൊരിടത്തേക്ക് താമസം മാറാൻ ഒരുങ്ങി ഭർത്താവ്; കുടിവെള്ളത്തിൽ സയനൈഡ്് നൽകി കൊലപ്പെടുത്താൻ എല്ലാ ഒത്താശയും ചെയ്ത് കാമുകനും; മൃതദേഹം ഹൈവേയിൽ ഉപേക്ഷിച്ചത് കണ്ടെത്തിയതോടെ കുടുങ്ങി; കാമുകൻ അടക്കം നാല് പേരെ പൊക്കി പൊലീസ്

മറുനാടൻ ഡെസ്‌ക്‌

പൂണെ: കേരളത്തിൽ മാധ്യമങ്ങളിൽ കുറച്ചു ആഴ്‌ച്ചകൾക്ക് മുമ്പ് നിറഞ്ഞു നിന്നത് കൂടത്തായി ജോളി നടത്തിയ സയനൈഡ് കൊലപാതകങ്ങൾ ആയിരുന്നു. അവിഹിത ബന്ധങ്ങൾ തുടരാൻ വേണ്ടിയാണ് ജോളി സ്വന്തം ഭർത്താവിനെയും മറ്റു വീട്ടുകാരെയും കൊലപ്പെടുത്തിയത്. ഈ വാർത്ത പുറത്തുവന്നതോടെ ജോളിയുടെ വാർത്ത ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ സയനൈഡ് ജോളിക്ക് പൂണെയിൽ നിന്നും ഒരു കൂട്ടാളിയെ ലഭിച്ചിരിക്കുന്നത്. സൈനിക ഉദ്യോഗസ്ഥനായ ഭർത്താവിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയത് ശീതൾ എന്ന വീട്ടമ്മയാണ്. സംഭവത്തിൽ കാമുകനും കൂട്ടാളികളും അടക്കം നാല് പേർ അറസ്റ്റിലായി.

മുപ്പത്തി എട്ടുകാരനായ സഞ്ജയ് ബോസലെയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഭാര്യ ശീതളിന്റെ അവിഹിത ബന്ധം കണ്ടെത്തിയതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സഞ്ജയുടെ മൃതദേഹം അഞ്ച് ദിവസം മുമ്പ് ബംഗളൂരു- പൂണെ ഹൈവേയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശീതളും കാമുകൻ യോഗേഷ് കദവും ഇയാളുടെ രണ്ടു കൂട്ടാളികളും പിടിയിലാവുന്നത്. അവധി ലഭിച്ച സഞ്ജയ് നവംബർ ഏഴിനാണ് വീട്ടിലെത്തിയത്. യോഗേഷുമായുള്ള ബന്ധമറിഞ്ഞ ഇയാൾ ശീതളിനോട് ഇതേപറ്റി ചോദിച്ചു. പിന്നാലെ കുടുംബത്തോടൊപ്പം മറ്റൊരിടത്തേക്ക് താമസം മാറാൻ സഞ്ജയ് തീരുമാനിക്കുകയായിരുന്നു.

പ്രതീക്ഷിക്കാതെ ഉള്ള സഞ്ജയുടെ തീരുമാനം ശീതളിന് അംഗീകരിക്കാൻ കഴിഞ്ഞില്ല. തുടർന്ന് ഇയാളെ കൊല്ലാൻ ഭാര്യയും കാമുകനും ചേർന്ന് ഗൂഢാലോചന നടത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. സോഡിയം സയനൈഡ് കലർത്തിയ വെള്ളം കുടിക്കാൻ നൽകിയാണ് ശീതൾ ഭർത്താവിനെ കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം മൃതദേഹം കാറിൽ കയറ്റി ഹൈവേയ്ക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നു.

സഞ്ജയുടെ കൊലപാതകത്തിന് പിന്നാലെ ശീതളിനെ ചോദ്യം ചെയ്തപ്പോൾ മൊഴിയിൽ ചില പൊരുത്തക്കേടുകൾ കണ്ടെത്തി. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ പ്രതികൾ കുടുങ്ങുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. രണ്ടുവർഷമായി ശീതളും യോഗേഷും പ്രണയത്തിലായിരുന്നു. ഇത് കണ്ടെത്തിയ സൈനികൻ ഭാര്യയെ ചോദ്യം ചെയ്തു. തുടർന്ന് ഒരുമിച്ച് ജീവിക്കാൻ സൈനികനെ കൊലപ്പെടുത്താൻ ഇരുവരും ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

കോടതിയിൽ ഹാജരാക്കിയ നാലുപേരെയും നവംബർ പത്തൊമ്പത് വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സഞ്ജയ്ക്കും ശീതളിനും പത്ത് വയസുള്ള ഒരു മകനും എട്ടുവയസുകാരിയായ മകളും ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP