ലിക്വിഡേറ്റർ പോസ്റ്റിലിരുന്ന് 'കൂളായി' വെട്ടിച്ചത് 18 ലക്ഷം; പലിശ സഹിതം തിരിച്ചടക്കേണ്ടിയിരുന്ന 31 ലക്ഷത്തിൽ ചില്ലിക്കാശ് പോലും തിരിച്ചടച്ചില്ല; സസ്പെൻഷനിൽ നിന്ന ഉദ്യോഗസ്ഥയ്ക്ക് വ്യവസായ വികസന ഓഫീസറായി പുനർനിയമനം; അച്ചടക്ക നടപടി തുടരുമ്പോൾ തന്നെയുള്ള തിരിച്ചെടുക്കലെന്ന് ഉത്തരവിൽ വിചിത്രന്യായവും; പണമെവിടെ എന്ന ചോദ്യത്തിന് സ്വന്തം ആവശ്യത്തിന് എടുത്തെന്ന് കുറ്റസമ്മതം നടത്തിയ ബിന്ദു.എസ്.നായരെ തിരികെ എടുത്ത് വ്യവസായ വകുപ്പ് ഡയറക്ടറുടെ ഒത്താശ
എം മനോജ് കുമാർ
തൃശൂർ: തൃശൂരിലെ വനിതാ വ്യവസായ സഹകരണ സംഘം ലിക്വിഡേറ്റർ പോസ്റ്റിലിരുന്ന് ലക്ഷങ്ങളുടെ ക്രമക്കേട് നടത്തിയതിന് സസ്പെൻഷനിലായ ഉദ്യോഗസ്ഥയെ തിരിച്ചെടുത്തു. 18 ലക്ഷം രൂപ വെട്ടിച്ച കേസിൽ സസ്പെൻഷനിലായ ബിന്ദു.എസ്.നായരെയാണ് നിരുപാധികം കഴിഞ്ഞ ദിവസം തിരിച്ചെടുത്തത്. വ്യവസായ വകുപ്പ് നാഥനില്ലാ കളരിയായി മാറിയിരിക്കുന്നു എന്ന ആരോപണത്തെ ശരിവയ്ക്കുന്ന നടപടിയാണ് വ്യവസായവകുപ്പ് ഡയറക്ടറിൽ നിന്നും ഉണ്ടായിരിക്കുന്നത്. ഇതേ ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ട ഡയറക്ടർ തന്നെയാണ് ഈ ഉദ്യോഗസ്ഥയെ തിരിച്ചെടുത്തിരിക്കുന്നത്.
ലിക്വിഡേറ്റർ ഫണ്ടിലെ ലക്ഷങ്ങൾ അപഹരിച്ചതിന് കഴിഞ്ഞ ഒക്ടോബർ 23നാണ് ഇവർക്ക് സസ്പെൻഷൻ നേരിട്ടത്. വെട്ടിപ്പ് നടത്തിയ 31 ലക്ഷത്തോളം രൂപ പലിശ സഹിതം തിരിച്ചടയ്ക്കണമെന്നു സസ്പെൻഡ് ചെയ്യുന്ന വേളയിൽ ഇവരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ തുകയിൽ ഒരു രൂപപോലും ഇവർ തിരിച്ചടച്ചിട്ടില്ല. എന്നാൽ ഇവരെ സർവീസിൽ തിരിച്ചെടുക്കുകയും ചെയ്തു. 18 ലക്ഷം രൂപ വെട്ടിപ്പ് നടത്തിയ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥയെ തിരിച്ചെടുക്കാൻ നീക്കം തകൃതിയായി നടക്കുന്നെന്ന് ആദ്യമായി റിപ്പോർട്ട് ചെയ്തത് മറുനാടൻ മലയാളിയായിരുന്നു. കഴിഞ്ഞ ജൂൺ 12 നാണ് ഈ വാർത്ത മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്യുന്നത്. ഈ വാർത്ത പ്രസിദ്ധീകരിച്ച് നാലുമാസത്തിനുള്ളിൽ തന്നെ ഇവരെ വീണ്ടും സർവീസിൽ തിരിച്ചെടുത്തിരിക്കുന്നു. അച്ചടക്ക നടപടി തുടർന്ന് കൊണ്ടിരിക്കെ തന്നെയുള്ള തിരിച്ചെടുക്കൽ ആണെന്നാണ് ഉത്തരവിൽ പറയുന്നത്.
വടകര കുന്നുമ്മൽ ബ്ലോക്കിലെ വ്യവസായ വികസന ഓഫീസർ ആയാണ് തിരികെ എടുത്തിരിക്കുന്നത്. 18 ലക്ഷം രൂപ വെട്ടിപ്പ് നടത്തിയ ഈ വനിതാ ഉദ്യോഗസ്ഥയെ തിരികെ എടുക്കുമ്പോൾ വകുപ്പ് പറയുന്ന ന്യായം ഇവർക്കെതിരെ അച്ചടക്ക നടപടി തുടരുമെന്നാണ്. വ്യവസായ വകുപ്പിൽ എന്ത് സംഭവിക്കുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് വനിതാ ഉദ്യോഗസ്ഥയെ തിരികെ എടുത്ത നടപടി. താത്കാലിക ലിക്വിഡേറ്റർ ആയി നിയമിതയായ ശേഷം ലിക്വിഡേറ്റർ അക്കൗണ്ടിൽ നിന്ന് 18 ലക്ഷത്തോളം രൂപ തിരിമറി നടത്തിയതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ വ്യവസായ വികസന ഓഫീസർ തസ്തികയിൽ ഇരുന്ന ബിന്ദുവിനെ വ്യവസായ വകുപ്പ് ഡയറക്ടർ സസ്പെൻഡ് ചെയ്യുന്നത്. എന്നാൽ ധനാപഹരണത്തിനു നടപടി നേരിടുന്ന ഉദ്യോഗസ്ഥയെക്കൊണ്ട് പണം തിരികെ അടപ്പിക്കാതെ തന്നെ ഇവരുടെ സസ്പെൻഷൻ പിൻവലിക്കുകയും ഇവരെ തിരികെ എടുക്കുകയും ചെയ്തിരിക്കുകയാണ്.
വ്യവസായ വകുപ്പ് ഡയറക്ടർ ബിജുവിനെ മറുനാടൻ ബന്ധപ്പെട്ടെങ്കിലും ഫോണിൽ ലഭ്യമായില്ല. തൃശൂർ ടൗൺ വനിതാ വ്യവസായ സഹകരണ സംഘം ലിക്വിഡേറ്റർ ആയപ്പോൾ സഹകരണ സംഘത്തിന്റെ 3.5 സെന്റ് സ്ഥലം വിൽപ്പന നടത്തിയിരുന്നു. 18 ലക്ഷം രൂപയ്ക്ക് തൃശൂർ കോർപറേഷന് ഈ സ്ഥലം കൈമാറി എന്നാണ് ബിന്ദു ജില്ലാ വ്യവസായ കേന്ദ്രത്തിനെ അറിയിക്കുന്നത്. എന്നാൽ ഇടപാടിൽ ഇവർ 22,80,000 രൂപയാണ് കൈപ്പറ്റിയത്. ലിക്വിഡേറ്ററുടെ ഔദ്യോഗിക അക്കൗണ്ടിലാണ് ഇവർ ഈ തുക നിക്ഷേപിച്ചത്. കോമൺ ലിക്വിഡേഷൻ ഫണ്ടിലേക്ക് ഈ തുക വകമാറ്റണം എന്ന് ചട്ടമുണ്ടെങ്കിലും ഇവർ തുക വകമാറ്റിയില്ല. ബിന്ദുവിന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്ന തുക ഇവർ പലതവണയായി പിൻവലിക്കുകയും ചെയ്തു. ഒടുവിൽ വ്യവസായവകുപ്പ് ഡയറക്ടർ അക്കൗണ്ട് പരിശോധിച്ചപ്പോൾ ശേഷിച്ചത് മൂന്നു ലക്ഷത്തോളം രൂപയായിരുന്നു. തുടർന്നാണ് ഇവർക്ക് സസ്പെൻഷനും പണം തിരികെ അടയ്ക്കാനുള്ള നിർദ്ദേശവും നൽകിയത്.
ലിക്വിഡേറ്ററിനു സ്വന്തം അക്കൗണ്ട് തുടങ്ങാം. അത് ലിക്വിഡേറ്ററുടെ പേരിലുമാകാം. ഇങ്ങിനെ ബിന്ദു തുടങ്ങിയ അക്കൗണ്ടിൽ നിന്നാണ് സ്ഥല വിൽപ്പനയിൽ വന്ന തുക സ്വന്തം അക്കൗണ്ടിലേക്കും ഭർത്താവിന്റെ അക്കൗണ്ടിലേക്കും ബിന്ദു വകമാറ്റിയത്. പ്രശ്നം മനസിലാക്കിയപ്പോൾ ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ തന്നെ വ്യവസായവകുപ്പ് ഡയറക്ടർക്ക് ലിക്വിഡേറ്റർ ആയ ബിന്ദു നടത്തിയ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി വിശദമായ റിപ്പോർട്ട് നൽകിയിരുന്നു. തൃശൂർ ടൗൺ വനിതാ വ്യവസായ സഹകരണ സംഘം ലിക്വിഡേറ്റർ ആയപ്പോൾ സംഘത്തിന്റെ സ്ഥലം വിൽപ്പന നടത്തിയിരുന്നു. സ്ഥലം വില്പനയ്ക്കായി ലേല നോട്ടീസ് ഇറക്കി എന്ന് ബിന്ദു പറഞ്ഞെങ്കിലും ലേലത്തിന് ആരും വന്നില്ല എന്നാണ് റിപ്പോർട്ട് നൽകിയത്. അംഗനവാടി നടത്താൻ ഈ സ്ഥലം കോർപറേഷന് ആവശ്യമുണ്ടെന്നും അതിനാൽ കോർപ്പറേഷന് സ്ഥലം വില്പന നടത്തി എന്നാണ് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ വ്യവസായ വകുപ്പ് ഡയറക്ടർക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടുന്നത്.
സ്ഥലത്തിന് പറഞ്ഞത് 18 ലക്ഷം രൂപ; സ്റ്റേറ്റ്മെന്റിൽ തെളിഞ്ഞത് 22 ലക്ഷത്തിനും മുകളിൽ
18 ലക്ഷം രൂപയ്ക്ക് തൃശൂർ കോർപറേഷന് ഈ സ്ഥലം കൈമാറി എന്നാണ് ബിന്ദു ജില്ലാ വ്യവസായ കേന്ദ്രത്തിനെ അറിയിക്കുന്നത്. ഈ തുക ലിക്വിഡേറ്ററുടെ പേരിലുള്ള അക്കൗണ്ടിൽ നിക്ഷേപിച്ചതായും ബിന്ദു അറിയിച്ചിരുന്നു. എന്നാൽ ബാങ്ക് പാസ് ബുക്കോ, ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട രേഖകളോ, തുകയെ സംബന്ധിച്ച വിശദാംശങ്ങളോ ബിന്ദു കൈമാറിയില്ല. വ്യവസായകേന്ദ്രം ഓഫീസിൽ പല തവണ ബിന്ദുവിനോട് ഈ രേഖകൾ ചോദിച്ചെങ്കിലും ബിന്ദു നൽകിയില്ല. ഇതിന്നിടയിൽ ഈ ഫയൽ വ്യവസായകേന്ദ്രം ഓഫീസിൽ നിന്ന് നഷ്ടമാകുകയും ചെയ്തു. പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുമ്പോഴാണ് ഈ ഫയൽ നഷ്ടമാകുന്നത്. ഫയൽ കണ്ടെത്താനുള്ള ശ്രമങ്ങൾ വ്യവസായകേന്ദ്രം ഓഫീസ് ഊർജ്ജിതപ്പെടുത്തിയെങ്കിലും ഫയൽ കണ്ടെടുക്കാൻ കഴിഞ്ഞില്ല. ലിക്വിഡേറ്ററുടെ പേരിൽ തൃശൂർ അയ്യന്തോൾ എസ്ബിഐ ശാഖയിൽ 67341279770 അക്കൗണ്ട് നമ്പറിൽ 2280000 രൂപ നിക്ഷേപിച്ചിരുന്നു. ലിക്വിഡേറ്റർ എന്ന നിലയിൽ തൃശൂർ ടൗൺ വനിതാ വ്യവസായ കേന്ദ്രം സ്ഥലം തൃശൂർ കോർപറേഷന് വില്പന നടത്തിയപ്പോൾ ലഭിച്ച തുകയാണ് ലിക്വിഡേറ്റർ എന്ന നിലയിൽ ബിന്ദുവിന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നത്. ഈ തുക പല തവണ ബിന്ദു തന്റെയും ഭർത്താവിന്റെയും സ്വകാര്യ അക്കൗണ്ടുകളിലേക്ക് മാറ്റുകയാണ് ഉണ്ടായത്. ഇങ്ങിനെ മാറ്റി മാറ്റി ഒടുവിൽ ലിക്വിഡേറ്ററുടെ അക്കൗണ്ടിൽ അവശേഷിച്ചത് 297687 രൂപ മാത്രമാണെന്നാണ് വ്യവസായ വാണിജ്യ ഡയറക്ടർ ബിന്ദുവിന് നൽകിയ കുറ്റാരോപണ മെമോയിൽ പറയുന്നത്. ഈ കാശ് തിരിമറി നടത്തിയതിന്റെ പേരിലാണ് ബിന്ദുവിനു സസ്പെൻഷൻ വന്നത്.
ഫയൽ നഷ്ടമായതിനാൽ പകർപ്പ് നൽകാൻ ബിന്ദുവിനോട് ആവശ്യപ്പെട്ടു. തുടർന്ന് പുതിയ ഫയലിന് രൂപം നൽകി. അതേസമയം ബാങ്ക് അക്കൗണ്ട് പരിശോധിക്കാൻ ഏർപ്പാട് ഉണ്ടാക്കുകയും ചെയ്തു. ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് സാമ്പത്തിക ക്രമക്കേടുകളും അധികാര ദുർവിനിയോഗവും അധികൃതർക്ക് ബോധ്യമായത്. ഇതോടെയാണ് ബിന്ദുവിന്റെ കള്ളങ്ങൾ വെളിച്ചത്ത് വരുന്നത്. സഹകരണ സംഘത്തിന്റെ സ്ഥലം വിൽക്കാൻ സാധാരണ ഗതിയിൽ സർക്കാർ ഉത്തരവ് വേണം. സ്ഥലം വില്പനയ്ക്ക് സർക്കാരിലേക്ക് ഫയൽ നീങ്ങണം. അതിനുള്ള ഉത്തരവും വരണം. ഇത്തരം ഒരപേക്ഷ സർക്കാരിലേക്ക് പോയിട്ടില്ല. സ്ഥലം വിൽക്കാൻ സർക്കാർ ഉത്തരവും വന്നില്ല. എന്നിട്ടും സഹകരണ സംഘം സ്ഥലം വിറ്റ് പണം ബിന്ദു ലിക്വിഡേറ്ററുടെ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി.
ഇടപാട് നടന്നത് 2015-ൽ റിപ്പോർട്ടിൽ പറഞ്ഞത് 2017; ഒന്നരസെന്റ് സ്ഥലവും പണവും അപ്രത്യക്ഷം
18 ലക്ഷം രൂപയ്ക്കാണ് സംഘം സ്ഥലം കോർപറേഷന് കൈമാറിയത് എന്നാണ് ബിന്ദു പറഞ്ഞത്. പക്ഷെ ലിക്വിഡേറ്റർ അക്കൗണ്ട് പരിശോധിച്ചപ്പോൾ ഇടപാട് നടന്നത് 2280000 രൂപയ്ക്കാണ്. ഈ ഇടപാട് നടന്നത് 2015 നവംബർ മാസമാണ്. എന്നാൽ ഇടപാട് നടന്നതായി ബിന്ദു പറയുന്നത് 2017 ജനുവരി മാസമാണ്. അപ്പോൾ തന്നെ രണ്ടുവർഷത്തെ വ്യത്യാസം വന്നിട്ടുണ്ട്. 18 ലക്ഷം രൂപ എന്ന് ബിന്ദു പറഞ്ഞ ഇടപാടിൽ 22 ലക്ഷത്തിനും മുകളിൽ പോവുകയും ചെയ്തിട്ടുണ്ട്. സ്ഥലത്തിന്റെ കാര്യത്തിലും വ്യത്യാസം വന്നിട്ടുണ്ട്. ബിന്ദു തന്നെ ഒരു സമയത്ത് പറഞ്ഞത് സംഘത്തിന്റെ സ്ഥലം 3.5 എന്നാണ്. എന്നാൽ രജിസ്ട്രേഷൻ പ്രകാരം കോർപറേഷന് കൈമാറിയത് 2.47 സെന്റ് സ്ഥലമാണ്. 2.47 സ്ഥലത്തിന്റെ വില മാത്രമാണ് 22 ലക്ഷത്തിനും മുകളിൽ വന്ന തുക. അപ്പോൾ തന്നെ 1.03 സെന്റ് സ്ഥലവും അതിന്റെ കാശും എവിടെപ്പോയെന്നു ഇപ്പോഴും വിവരവുമില്ല. ബാങ്ക് അക്കൗണ്ട് വിവരങ്ങളും പാസ് ബുക്കും നൽകാതെ തന്നെ തന്റെ പേരിലുള്ള ലിക്വിഡേറ്റർ അക്കൗണ്ടിൽ നിന്ന് ബിന്ദു വൻ തുകകൾ ഇടയ്ക്കിടക്ക് വകമാറ്റി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. ഇത് ബോധ്യപ്പെട്ടപ്പോഴാണ് ജില്ലാ വ്യവസായകേന്ദ്രം അധികൃതർ വ്യവസായ വകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകുന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം വന്നപ്പോഴാണ് ബിന്ദു സസ്പെൻഷനിൽ ആകുന്നത്.
ബിന്ദു നടത്തിയ ലക്ഷങ്ങളുടെ ക്രമക്കേട് ബോധ്യമായപ്പോൾ തൃശൂർ ജില്ലാ പൊലീസ് മേധാവിക്കും വ്യവസായകേന്ദ്രം അധികൃതർ പരാതി നൽകിയിരുന്നു. ഇതേസമയം ബിന്ദുവിനോട് മുഴുവൻ തുകയും പലിശ സഹിതം അടയ്ക്കാൻ വ്യവസായകേന്ദ്രം അധികൃതർ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ഏപ്രിൽ മാസം രണ്ടാം തീയതിയാണ് വ്യവസായവകുപ്പ് ഡയറക്ടർ നേരിട്ട് നടത്തിയ ഹിയറിംഗിൽ പണം പലിശ സഹിതം അടയ്ക്കാൻ ബിന്ദുവിനോട് ആവശ്യപ്പെട്ടത്. പണം താൻ തന്റെ ആവശ്യങ്ങൾക്ക് എടുത്ത് എന്ന് സമ്മതിച്ച ബിന്ദു പണം തിരിച്ചടയ്ക്കാൻ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യുണലിനെ സമീപിച്ച് പണം തിരിച്ചടയ്ക്കൽ കാലാവധി രണ്ടു തവണയോളം ബിന്ദു നീട്ടി വാങ്ങിയിരുന്നു. ഇതിന്നിടയിൽ തന്നെയാണ് ബിന്ദുവിനെ ഇപ്പോൾ തിരിച്ചെടുത്തിരിക്കുന്നതും.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്