Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭർത്താവുമായി അകന്നു കഴിയുന്ന റിൻഷ പിറന്ന ഉടനെ തന്റെ ചോരക്കുഞ്ഞിനെ കൊന്നത് മാനഹാനി ഭയന്ന്; മകളുടെ പ്രസവത്തിനും അരുംകൊലയ്ക്കും സാക്ഷിയായത് അമ്മയും സഹോദരനും മാത്രം; നൊന്തു പെറ്റ കുഞ്ഞിനെ 24കാരി കൊലപ്പെടുത്തിയത് ബ്ലേഡ് കൊണ്ടു കഴുത്തിൽ മുറിവുണ്ടാക്കി

ഭർത്താവുമായി അകന്നു കഴിയുന്ന റിൻഷ പിറന്ന ഉടനെ തന്റെ ചോരക്കുഞ്ഞിനെ കൊന്നത് മാനഹാനി ഭയന്ന്; മകളുടെ പ്രസവത്തിനും അരുംകൊലയ്ക്കും സാക്ഷിയായത് അമ്മയും സഹോദരനും മാത്രം; നൊന്തു പെറ്റ കുഞ്ഞിനെ 24കാരി കൊലപ്പെടുത്തിയത് ബ്ലേഡ് കൊണ്ടു കഴുത്തിൽ മുറിവുണ്ടാക്കി

മറുനാടൻ ഡെസ്‌ക്‌

ബാലുശേരി: നൊന്തു പെറ്റ ഉടനെ ചോരക്കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ പെറ്റമ്മ പിടിയിൽ. രണ്ടു വർഷമായി ഭർത്താവുമായി അകന്നു കഴിയുന്ന 24കാരി റിൻഷയാണ് മാനഹാനി ഭയന്ന് പ്രസവിച്ച് നിമിഷങ്ങൾക്കകം തന്റെ ചോരക്കുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. പ്രസവിച്ച ഉടൻ കുട്ടിയുടെ കഴുത്തിൽ ബ്ലേഡ് കൊണ്ടു മുറിവുണ്ടാക്കിയാണ് ഈ പെറ്റമ്മ തന്റെ പൊന്നോമനയെ കൊലപ്പെടുത്തിയത്്. എന്നാൽ കൃത്യസമയത്തുള്ള നാട്ടുകാരുടെ ഇടപെടലാണ് സംഭവം വെളിച്ചത്തു കൊണ്ടു വന്നത്.

ഇന്നലെ പുലർച്ചെ നിർമല്ലൂർ പാറമുക്ക് വലിയമലക്കുഴി കോളനിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പുലർച്ചെ രണ്ട് മണിയോടെ ഇവരുടെ വീട്ടിൽ നിന്നും റിൻഷയുടെ നിലവിളിയും തുടർന്നു കുഞ്ഞിന്റെ കരച്ചിലും കേട്ടിരുന്നു. കുറച്ചു സമയത്തിനു ശേഷം കുഞ്ഞിന്റെ കരച്ചിൽ കേൾക്കാതെയായി. നാട്ടുകാരെത്തി ആദ്യം കാര്യം അന്വേഷിച്ചപ്പോൾ വാതിൽ തുറക്കാൻ വീട്ടുകാർ തയാറായിരുന്നില്ല. തുടർന്ന്
സംശയം തോന്നിയ നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. ഇതു പ്രകാരം പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് സംഭവം വെളിയിൽ വരുന്നത്. പൂർണ വളർച്ചയെത്തിയ പെൺകുഞ്ഞിനു ജന്മം നൽകിയ യുവതി ഉടൻ കഴുത്തിൽ ബ്ലേഡ് കൊണ്ട് മുറിവുണ്ടാക്കി കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. രക്തം വാർന്നാണ് നവജാത ശിശു മരിച്ചത്.

പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ നിലയിലാണ് നവജാത ശിശുവിന്റെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. രക്തസ്രാവം കാരണം റിൻഷയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിഐ കെ. സുഷീർ ആശുപത്രിയിലെത്തി റിൻഷയുടെ അറസ്റ്റ് രേഖപ്പെടുത്തി. റിൻഷ ഗർഭിണിയാണെന്ന വിവരം ഇവർ നാട്ടുകാരിൽ നിന്നും മറച്ചു വെച്ചിരുന്നു. രഹസ്യമായി പ്രസവം നടത്താനായിരുന്നു ഇവരുടെ തീരുമാനവും. എന്നാൽ നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് കൊലപാതക വിവരം പുറം ലോകത്തെത്തിച്ചത്.

പ്രസവിച്ച ഉടൻ കുഞ്ഞിനെ കൊല്ലാൻ ഇവർ തീരുമാനിച്ചു. ജനിച്ച ഉടൻ കുഞ്ഞിനെ കൊന്നു സംസ്‌ക്കരിക്കാനായിരുന്നു ഇവരുടെ തീരുമാനം. എന്നാൽ പ്രസവ സമയത്ത് അമ്മയുടെ നിലവിളിക്കൊടുവിൽ കുഞ്ഞിന്റെ കരച്ചിൽ ഉയർന്നു. അസാധാരണമായ ഈ ശബ്ദങ്ങൾ നാട്ടുകാർ കേട്ടതാണ് അരുംകൊല പുറത്തറിയാനിടയാക്കിയത്. ഫൊറൻസിക് വിദഗ്ധൻ വീട്ടിലെത്തി തെളിവെടുത്തു. ഡിവൈഎസ്‌പി പി. ബിജുരാജ് സ്ഥലം സന്ദർശിച്ചു. റിൻഷയെയും അമ്മ റീനയെയും സഹോദരൻ റിൻഷാദിനെയും കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു. കുഞ്ഞിന്റെ മൃതദേഹം വൈകിട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ സംസ്‌കരിച്ചു.

നാട്ടുകാർ വിവരം അറിഞ്ഞില്ലായിരുന്നെങ്കിൽ റിൻഷ തന്റെ പദ്ധതികൾ പൂർത്തീകരിച്ചു പഴയ പോലെ ജീവിച്ചേനെ. യുവതി ഗർഭിണിയാണെന്ന വിവരം അമ്മയ്ക്കും മറ്റു ചിലർക്കുമല്ലാതെ അറിയില്ലായിരുന്നു. നാട്ടുകാരുമായി അധികം ഇടപഴകാത്ത പ്രകൃതമാണു യുവതിക്ക്. നാട്ടുകാരെത്തി ആദ്യം കാര്യം അന്വേഷിച്ചപ്പോൾ വാതിൽ തുറക്കാൻ വീട്ടുകാർ തയാറായിരുന്നില്ല. പുലർച്ചെ രണ്ടിനാണു കൃത്യം നടക്കുന്നത്. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ചു പൊലീസ് എത്തുമ്പോഴേക്കും സമയം മൂന്നു കഴിഞ്ഞിരുന്നു. തളം കെട്ടിയ രക്തത്തിനു നടുവിൽ അവശയായി റിൻഷ കിടക്കുകയായിരുന്നു.

സമീപത്തു നിന്നു പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിനെ കണ്ടെത്തിയെങ്കിലും ചോര വാർന്നു ജീവൻ നഷ്ടപ്പെട്ടിരുന്നു. റിൻഷയെ ഉടൻ തന്നെ ആംബുലൻസിൽ മൂന്നു വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയിൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. രാവിലെയാണു നവജാത ശിശുവിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചത്. റിൻഷയുടെ അമ്മ തന്നെയായിരുന്നു പ്രസവ സമയത്ത് ഒപ്പം ഉണ്ടായിരുന്നത്. നിലവിലെ സാഹചര്യത്തിൽ റിൻഷയെ കൂടുതൽ ചോദ്യം ചെയ്യാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. അറസ്റ്റിലായി ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന യുവതിയെ മജിസ്‌ട്രേട്ട് അവിടെയെത്തി റിമാൻഡ് ചെയ്തു. സിഐ കെ. സുഷീറാണു കേസ് അന്വേഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP